Video Stories
ശ്രദ്ധിക്കാതെ പോയ മഹാ വാരം
ഡോ. ഹുസൈന്‍ മടവൂര്‍
ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി 2010 ഒക്ടോബര്‍ 20ന് അംഗീകരിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2011 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി ആദ്യവാരം അന്താരാഷ്ട്ര മത സൗഹാര്‍ദ്ദ വാരമായി ആചരിച്ച് വരുന്നു. വിവിധ മതങ്ങളും വിശ്വാസങ്ങളും സംസ്‌കാരങ്ങളും തമ്മില്‍ അടുത്തറിയാനും പരസ്പരം ബഹുമാനവും സ്‌നേഹവും കാത്തുസൂക്ഷിക്കാനുമുള്ള ഒരു വിദ്യാഭ്യാസം മത വിശ്വാസികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുകയാണ് വാരാചാരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനായി മത പണ്ഡിതന്മാരുടെയും സ്ഥാപനങ്ങളുടെയും സഹകരണങ്ങളുണ്ടാവണമെന്ന് ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ക്ഷേത്രങ്ങളും ചര്‍ച്ചുകളും മസ്ജിദുകളും സിനഗോഗുകളും മറ്റു ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് സര്‍വമത സംഗമങ്ങള്‍ സംഘടിപ്പിച്ചും മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും മത വിശ്വാസികളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കാനുള്ള വിവിധ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി നടത്തേണ്ടത്. എന്നാല്‍ സങ്കടകരമെന്ന് പറയട്ടെ, നമ്മുടെ മാധ്യമങ്ങളോ സാംസ്‌കാരിക പ്രവര്‍ത്തകരോ ഇങ്ങനെയുള്ള ഒരു മഹത്തായ വാരാചരണം അറിഞ്ഞില്ല. അതിനാല്‍ നമ്മുടെ നാട്ടില്‍ ഇവ്വിഷയകമായി ഒരു പരിപാടിയും നടന്നില്ല.
മത വിശ്വാസത്തിന് മാനവ കുലത്തോളം പഴക്കമുണ്ട് എന്നാണ് ചരിത്രം. മത വിശ്വാസമില്ലാത്ത ഒരു നാഗരികതയും ചരിത്രത്തിലുണ്ടായിട്ടില്ല. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പുരാതന സംസ്‌കാരങ്ങളിലെല്ലാം മതവും ദൈവ വിശ്വാസവുമുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് ഭാരതീയ സംസ്‌കാരത്തിന്റെ ആദ്യ രൂപമായിരുന്ന മോഹന്‍ ജദാരോ, ഹാരപ്പ സംസ്‌കാരങ്ങള്‍. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ ജീവിച്ച മനുഷ്യര്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള യാത്രാസൗകര്യങ്ങളോ ആശയ വിനിമയത്തിനുള്ള പൊതുഭാഷയോ ഉണ്ടായിരുന്നില്ല. എന്നിട്ടും എല്ലാ സമൂഹങ്ങളിലും മതമുണ്ടായിരുന്നുവെന്നത് മതം വെറുമൊരു സങ്കല്‍പ്പം മാത്രമല്ല മറിച്ച് അതൊരു യാഥാര്‍ത്ഥ്യം തന്നെയാണെന്നതിന്റെ ദൃഷ്ടാന്തമാണ്.
മതത്തിന്റെ അടിത്തറ ദൈവികമായ ദര്‍ശനങ്ങളായിട്ടും മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വിവിധ മതവിശ്വാസികള്‍ പരസ്പരം പോരടിക്കുകയും കലഹിക്കുകയും രക്തം ചിന്തുകയും ജീവഹാനി വരുത്തുകയും ചെയ്യുന്ന കാഴ്ച എല്ലാ മനുഷ്യ സ്‌നേഹികളെയും ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നതാണ്. മതത്തിന്റെ പേരില്‍ വര്‍ഗീയതയും ഭീകരതയും ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണ ലോക മത സൗഹാര്‍ദ്ദ വാരം കടന്ന് പോയത്. ദൈവത്തിന്റെയും ദേവാലയങ്ങളുടെയും പേരിലാണ് കലഹങ്ങളുണ്ടാവുന്നത്. ഈ പോക്ക് എല്ലാ മതങ്ങള്‍ക്കും പൊതുവെ മനുഷ്യര്‍ക്കും വന്‍ നാശങ്ങളാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ മതസൗഹാര്‍ദ്ദ വാരാചാരണത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. എല്ലാ മതങ്ങളും അംഗീകരിക്കുന്ന നന്മകള്‍ കണ്ടെത്തി പ്രചാരണം നടത്താനുളള തീവ്രശ്രമങ്ങളുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ താല്‍പര്യമാണ്.
എല്ലാ മതങ്ങളും ഒരുപോലെ അംഗീകരിക്കുന്ന ധര്‍മ്മ ചിന്തകളും മൂല്യങ്ങളും പൊതുസമൂഹത്തിന്റെ മുന്നില്‍ ഉയര്‍ത്തിക്കൊണ്ട്‌വരാനും അതുവഴി മനുഷ്യന്റെ പൊതു നന്മക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്യുന്ന നിരവധി പ്രസ്ഥാനങ്ങള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ചിക്കാഗോയിലെ ലോക മത പാര്‍ലമെന്റാണ് ഇതില്‍ ഏറ്റവും പഴക്കമുള്ളത്. വ്യത്യസ്ഥ മതങ്ങളില്‍പെട്ട ആയിരക്കണക്കിന് പണ്ഡിതന്‍മാര്‍ പങ്കെടുക്കുന്ന മഹാസമ്മേളനങ്ങള്‍ വഴി മതസൗഹാര്‍ദ്ദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഈ സ്ഥാപനം മഹത്തായ സേവനമാണ് ചെയ്യുന്നത്. സ്വാമി വിവേകാനന്ദന്റെ വിശ്വപ്രസിദ്ധമായ ചിക്കാഗോ പ്രസംഗം നടന്നത് അവിടെയായിരുന്നല്ലോ.
ഡല്‍ഹി കേന്ദ്രീകരിച്ച് സ്വാമി അഗ്‌നിവേശിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റ് ഓഫ് ഓള്‍ റിലീജ്യന്‍ (സര്‍വധര്‍മ്മ സസ്താന്‍) എന്ന സംഘടന ഇടക്കിടെ മത സൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ നടത്തിവരുന്നുണ്ട്. അദ്ദേഹം മുന്നോട്ട്‌വെച്ച മിനിമം കോമണ്‍ പ്രോഗ്രാം എന്ന ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഫൗണ്ടേഷന്‍ ഓഫ് കമ്മ്യൂണല്‍ ഹാര്‍മണി എല്ലാ വര്‍ഷവും മതസൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും അവാര്‍ഡ് നല്‍കി ആദരിക്കുന്നുണ്ട്. ഖത്തര്‍ ഗവണ്മെന്റിനു കീഴിലുളള ദോഹ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് സെന്റര്‍ എല്ലാ കൊല്ലവും ആഗോള സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
ഓസ്ട്രിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിങ് അബ്ദുല്ല ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ ഫെയ്ത്ത് ഡയലോഗ് അടുത്ത കാലത്ത് ലോകശ്രദ്ധ പിടിച്ച് പറ്റുകയുണ്ടായി. സഊദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവാണ് അത് സ്ഥാപിച്ചത്. പാരീസിലും വാഷിങ്ടണിലും മറ്റും ഈ കേന്ദ്രം നടത്തിയ മത സൗഹാര്‍ദ്ദ സമ്മേളനങ്ങളില്‍ എല്ലാ പ്രമുഖ മത വിഭാഗങ്ങളിലെയും നേതാക്കള്‍ പങ്കെടുക്കാറുണ്ട്. ലോക മുസ്‌ലിം സംഘടനയായ മക്കയിലെ മുസ്‌ലിം വേള്‍ഡ് ലീഗ് ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ച ശ്രദ്ധേയമായ ഫോട്ടോകളിലൊന്ന് അബ്ദുല്ല രാജാവ് സ്വാമി അഗ്‌നിവേശിനെ ഉപഹാരം നല്‍കി സ്വീകരിക്കുന്ന ചിത്രമാണ്. ജസ്റ്റിസ് ഷംസുദ്ദീന്‍, എം.ഡി നാലപ്പാട് തുടങ്ങിയവര്‍ നയിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ്, ഇന്ത്യ കുറഞ്ഞ കാലം കൊണ്ട് മതസൗഹാര്‍ദ്ദ പ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ട്. യേശുദാസ് ആണ് ഈ സംഘത്തിന്റെ പീസ് അംബാസഡര്‍.
1921 ല്‍ ശ്രീനാരായണ സ്വാമി തുടക്കം കുറിച്ച ആലുവാ അദ്വൈതാശ്രമത്തിലെ സര്‍വ മത സമ്മേളനങ്ങള്‍ എല്ലാ വര്‍ഷവും ശിവരാത്രി നാളില്‍ ഇന്നും തുടരുന്നുണ്ട്. കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ നടത്തുന്ന മത സമ്മേളനങ്ങളനങ്ങളിലും ആഘോഷങ്ങളിലും എല്ലാ മതത്തിലുംപെട്ടവരെ പ്രത്യേകം പങ്കെടുപ്പിക്കുന്നത് നമ്മുടെ നാടിന്റെ ബഹുസ്വരതയും സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്നും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നും മനുഷ്യരെന്ന നിലയില്‍ ഈ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എല്ലാവരും കൂടി ഒന്നിച്ച് പ്രഖ്യാപിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ