Connect with us

Video Stories

അധികാര വികേന്ദ്രീകരണം തകര്‍ത്ത ഇടതുസര്‍ക്കാര്‍

Published

on

കെ. കുട്ടി അഹമദ്കുട്ടി

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തിന് കത്തിവെക്കുന്ന നിരവധി സംഭവങ്ങളാണ് മുന്നിലുള്ളത്.
1. തദ്ദേശസ്വയംഭരണങ്ങള്‍ക്കുണ്ടായിരുന്ന അധികാരങ്ങള്‍ എല്‍. ഡി.എഫ് സര്‍ക്കാര്‍ കവര്‍ന്നെടുത്തു.
(i) അബ്കാരി ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതിന് ഗ്രാമ പഞ്ചായത്തുകള്‍ക്കും ഗ്രാമ സഭകള്‍ക്കും ഉണ്ടായിരുന്ന അധികാരം എല്‍.ഡി. എഫ് എടുത്തുകളഞ്ഞു. കേരള പഞ്ചായത്ത് രാജ്‌നിയമം വകുപ്പ് 232(2) പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ അനുമതിയില്ലാതെ ഷാപ്പുകള്‍ തുറക്കാന്‍ പാടില്ലായെന്ന നിയമ വ്യവസ്ഥ 2017ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നും നിശ്ചിത അകലം പാലിച്ചുകൊണ്ട് മാത്രം അബ്കാരി ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ പാടുള്ളു എന്ന നിയമവകുപ്പ് 232 (3) പ്രകാരമുള്ള വ്യവസ്ഥയും പ്രസ്തുത ഭേദഗതി റദ്ദാക്കി. പൊതുസമാധാനത്തിന്റെയും ധാര്‍മ്മികതയുടെയും ശല്യത്തിന്റെയും അടിസ്ഥാനത്തില്‍ അബ്കാരി ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും അടച്ചുപൂട്ടുന്നുതിനും ഉത്തരവ് നല്‍കാന്‍ പഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന വകുപ്പ് 232(4) പ്രകാരമുള്ള അധികാരവും ഇതോടൊപ്പം റദ്ദാക്കി.
(ii) വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കും ഉണ്ടായിരുന്ന അധികാരം എടുത്ത് കളഞ്ഞു. കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 233 പ്രകാരം വ്യവസായ ശാലകള്‍ തുടങ്ങുന്നതിന് ഗ്രാമപഞ്ചായത്തിന്റെ അനുമതി ആവശ്യമായിരുന്നു. വ്യവസായശാല സ്ഥാപിക്കുന്ന പരിസരത്തെ ജനസാന്ദ്രത, പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ശല്യം, മലിനീകരണം, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ പരിഗണിച്ചായിരുന്നു പഞ്ചായത്ത് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 2019 ല്‍ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമപ്രകാരം (MSME Rule) പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ തന്നെ ഒരു വ്യവസായ സ്ഥാപനം ആരംഭിക്കാന്‍ സംരംഭകന് കഴിയും. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ മറവിലാണ് ഇത് ചെയ്തത്. ഇത് മൂലം ഗ്രാമപഞ്ചായത്തിന് വിവിധ നികുതിയും ഫീസുകളും ഇനത്തില്‍ ലഭിക്കേണ്ട വലിയൊരു തുകയാണ് നഷ്ടപ്പെടുന്നത്. മാത്രവുമല്ല വ്യാപകമായി കെട്ടിട നിര്‍മ്മാണ നിയമ ലംഘനങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനും സാധ്യതയും ഉണ്ട്.
(iii) പന്ത്രണ്ടാം പദ്ധതി മാര്‍ഗരേഖയില്‍ ഫണ്ട് വിനിയോഗത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു. പതിമൂന്നാം പദ്ധതി മാര്‍ഗരേഖ നിബന്ധകളുടെ ശൃംഖലയാണ്. ഉദാ. ലൈഫ് മിഷന് 20 ശതമാനം, ഉത്പാദന മേഖലക്ക് 30 ശതമാനം, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് 10 ശതമാനം, വനിതാഘടക പദ്ധതി 10 ശതമാനം, ഭിന്നശേഷിവിഭാഗങ്ങള്‍ക്ക് 5 ശതമാനം, വയോജനങ്ങള്‍/പാലിയേറ്റീവ് കെയര്‍ 5 ശതമാനം എന്നീ നിര്‍ബന്ധിത വകയിരുത്തല്‍മൂലം ജനകീയാസൂത്രണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
ഗ്രാമസഭാ നിര്‍ദ്ദേശപ്രകാരമുള്ള പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുന്നില്ല. വികസന ഫണ്ടിന്റെ നല്ലൊരു ശതമാനവും സുഭിക്ഷകേരളം പദ്ധതിയ്ക്കായി മാറ്റിവെക്കാന്‍ പഞ്ചായത്തുകള്‍ നിര്‍ബന്ധിതരാകുന്നു.
(iv) സാങ്കേതിക സഹായത്തിനെന്ന പേരില്‍ വിവിധ മിഷനുകളിലൂടെ സമാന്തര സംവിധാനങ്ങള്‍ കൊണ്ടുവന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരത്തെയും സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിച്ചു. എല്‍.ഡി. എഫിന്റെ പോഷക സംഘടനാ പ്രവര്‍ത്തകരെ നിലനിര്‍ത്താന്‍ മാത്രമാണ് ഇവ സഹായിച്ചത്.
(v) പത്രണ്ടാം പദ്ധതി കാലയളവില്‍ സംസ്ഥാന ബജറ്റിന് ശരാശരി 23 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പതിമൂന്നാം പദ്ധതിയിലും ശരാശരി തുക 23 ശതമാനം മാത്രമാണ്.
(vi) സംസ്ഥാന ബജറ്റിന്റെ അനുബന്ധം 4 ല്‍ പറയുന്ന പദ്ധതി വിഹിതം മുഴുവന്‍ നല്‍കാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുക വെട്ടിക്കുറച്ചു സ്പില്‍ ഓവര്‍ തുക 20 ശതമാനമായി പരിമിതപ്പെടുത്തി. അടുത്ത വര്‍ഷത്തെ തുകയില്‍ നിന്നാണ് ക്യൂ ബില്ലിലെ തുക നല്‍കുന്നത്.
2. സവിശേഷമായ മാതൃകകള്‍ ഇല്ലായ്മ ചെയ്തു.
(i) യു.ഡി.എഫിന്റെ സ്വപ്‌ന പദ്ധതിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ് (TQM) നടപ്പിലാക്കി ഐ.എസ്.ഒ (ISO) 9001:2008 സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയെന്നത്. സേവനപ്രദാന സംവിധാനത്തിന്റെ ഗുണമേന്മയിലൂടെ ജനസംതൃപ്തി ഉറപ്പുവരുത്തുന്ന പദ്ധതി 2013 ല്‍ യു.ഡി.എഫ് ആരംഭിച്ചു. എന്നാല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതോടുകൂടി ടി.ക്യു.എം എന്നത് പഞ്ചായത്ത് കെട്ടിടത്തിന്റെ പെയ്ന്റിങും ഫര്‍ണിഷിങും ആയി ചുരുക്കി. ജനസംതൃപ്തി ഉറപ്പ്‌വരുത്തുന്ന സേവന ഗുണമേന്മക്ക് പകരം തട്ടിക്കൂട്ടി സര്‍ട്ടിഫിക്കറ്റ് ഐ.എസ്.ഒ കരസ്ഥമാക്കുന്നതിന് മുന്‍തൂക്കും നല്‍കിക്കൊണ്ട്് പദ്ധതിയുടെ അന്ത:സ്സത്ത നഷ്ടപ്പെടുത്തുകയാണ് എല്‍.ഡി.എഫ് ചെയ്തത്.
(ii) അധികാര വികേന്ദ്രീകരണം താഴെത്തട്ടില്‍ എത്തിക്കാന്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്് സേവാഗ്രാം ഗ്രാമകേന്ദ്രം സ്ഥാപിച്ചുകൊണ്ട് സേവനപ്രദാന സംവിധാനം വാര്‍ഡ്തലം വരെ യു.ഡി.എഫ് എത്തിച്ചു. ഓരോ ഗ്രാമ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് 5000 രൂപ വരെ ചെലവഴിക്കാന്‍ വ്യവസ്ഥും ചെയ്തു. എന്നാല്‍ എല്‍.ഡി.എഫ് ഇതിനെ അട്ടിമറിക്കുകയാണ് ചെയ്തത്.
(iii) ജനകീയസൂത്രണത്തില്‍ ജനപങ്കാളിത്തം സജീവമാക്കുന്നതിന് വികസന പദ്ധതി ആശയങ്ങള്‍ അയല്‍സഭകളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് പന്ത്രണ്ടാം പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇതിലൂടെ കമ്യൂണിറ്റി പ്ലാന്‍ എന്ന ആശയമാണ് യു.ഡി.എഫ് നടപ്പിലാക്കിയത്. പതിമൂന്നാം പദ്ധതിയില്‍ ഇവ ഒഴിവാക്കുകയാണുണ്ടായത്.
(iv) ജനകീയാസൂത്രണത്തില്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ സജീവ പങ്കാളിത്തം ഉറപ്പ്‌വരുത്തുന്നതിന് ആദിവാസി മേഖലയിലെ ഊരു കൂട്ടത്തിന് സമാനമായി മല്‍സ്യസഭ യു.ഡി.എഫ് വിഭാവനം ചെയ്ത് നടപ്പിലാക്കി. എന്നാല്‍ ഇവ ക്രിയാത്മകമാക്കാന്‍ എല്‍. ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞില്ല.
(v) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വികസനത്തിനായുള്ള കിലയിലെ റിസോഴ്‌സ് പേഴ്‌സണ്‍മാരെ തെരഞ്ഞെടുത്തിരുന്നത് കാര്യപ്രാപ്തിയുടെ അടിസ്ഥാനത്തിലായിരുന്നു. ആയതിലേക്ക് പരിശീലക പരിശീലനം ശാസ്ത്രീയമായ രീതിയില്‍ നടത്തി മികവുറ്റവരെ കണ്ടെത്തിയിരുന്നത്. എന്നാല്‍ എല്‍.ഡി.എഫ് ഭരണത്തില്‍ വന്നതോടുകൂടി പാര്‍ട്ടി അനുഭാവികളെയും സി.പി.എമ്മിന്റെ പോഷകസംഘടനകളുടെ പ്രവര്‍ത്തകരെയും തിരുകി കയറ്റുന്ന ഒരു സ്ഥാപനമാക്കി കിലയെ മാറ്റിക്കൊണ്ട്് അക്കാദമിക സ്ഥാപനത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തത്.

 

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.