Connect with us

Video Stories

ഐതിഹ്യങ്ങള്‍ക്ക് വഴിമാറുന്ന ശാസ്ത്ര സത്യങ്ങള്‍

Published

on

ഡോ. രാംപുനിയാനി

‘റൈറ്റ് സഹോദരങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യക്കാരനായ ശിവാകര്‍ ബാബുജി താല്‍പാഡേ വിമാനം കണ്ടെത്തിയ കാര്യം എന്തുകൊണ്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കാത്തത്? റൈറ്റ് സഹോദരന്മാര്‍ കണ്ടെത്തുന്നതിനു എട്ടു വര്‍ഷം മുമ്പാണ് ഇയാള്‍ വിമാനം കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ ഐ.ഐ.ടികളില്‍ പഠിപ്പിക്കാറുണ്ടോ, ഇല്ലെയോ? അത് വേണം.’ നമ്മുടെ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സത്യപാല്‍ സിങിന്റെ മൊഴിമുത്തുകളാണിത്. ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഗവേഷണ ദിശയില്‍ സ്വാധീനം ചെലുത്താനുതകുന്ന നയങ്ങളാണ് ഇത്തരം വാക്കുകള്‍. പഞ്ചഗവ്യയുടെ പ്രയോജനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായ ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന്‍ ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചത് ഏറെക്കാലം മുമ്പൊന്നുമല്ല. പശുവിന്റെ മൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവയടങ്ങിയ മിശ്രിതമാണ് പഞ്ചഗവ്യ. ഡല്‍ഹി ഐ.ഐ.ടിയാണ് ഈ ‘ഗവേഷണ’ത്തിന്റ നോഡല്‍ സ്ഥാപനമായി പ്രവര്‍ത്തിക്കുക.
മധ്യപ്രദേശ് സര്‍ക്കാര്‍ ജ്യോതിഷ ഔട്‌പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് (ചികിത്സാ കേന്ദ്രം) തുടങ്ങാന്‍ പദ്ധതിയിട്ടതായി വാര്‍ത്തയുണ്ടായിരുന്നു. ജ്യോതിഷികള്‍ രോഗികള്‍ക്ക് അവരുടെ രോഗം സംബന്ധിച്ച് പ്രവചനങ്ങള്‍ നല്‍കുന്നതാണിത്. ഭോപ്പാലിലെ സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ഇത് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിലെ ആയുഷുമായി സഹകരിച്ച് സഞ്ജീവനി ഔഷധച്ചെടി കണ്ടെത്താന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഏത് വ്യാധിയേയും ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു ഔഷധസസ്യമായാണ് ഹിന്ദുപുരാണങ്ങളില്‍ സഞ്ജീവനിയെകുറിച്ച് പറയുന്നത്. രാവണപുത്രനായ ഇന്ദ്രജിത്ത് യുദ്ധത്തില്‍ ലക്ഷ്മണനുനേരെ നാഗാസ്ത്രം പ്രയോഗിക്കുകയുണ്ടായി. അസ്ത്രത്തിന്റെ പ്രഭാവത്താല്‍ ലക്ഷ്മണന്‍ മരണത്തിന്റെ വക്കിലെത്തി. ലക്ഷ്മണനെ രക്ഷിക്കുന്നതിനായി ഹനുമാന്‍ സഞ്ജീവനി സസ്യം അന്വേക്ഷിച്ച് യാത്രതിരിക്കുന്നു. ഹിമാലത്തിലെത്തിയ ഹനുമാന് അവിടുത്തെ സസ്യങ്ങളില്‍ സഞ്ജീവനി സസ്യം ഏതെന്ന് തിരിച്ചറിയാന്‍ കഴിയാതെ വന്നു. ഇതേതുടര്‍ന്ന് ഹനുമാന്‍ ദ്രോണഗിരി പര്‍വ്വതത്തെ അടര്‍ത്തി ലങ്കയിലേക്ക് കൊണ്ടുപോയി എന്നാണ് രാമായണത്തില്‍ പറയുന്നത്. അത്യധികം ആദരിക്കപ്പെട്ട ഖോരക്പൂര്‍ ഐ.ഐ.ടി അവരുടെ ബിരുദ പാഠ്യപദ്ധതിയില്‍ വാസ്തു ശൃംഖല പരിചയപ്പെടുത്താന്‍ മാത്രമല്ല, തിന്മകളെ തടുക്കാന്‍വേണ്ടി ഗണപതിയുടെയും ഹനുമാന്റെയും പ്രതിമകള്‍ വീടുകളുടെ മുന്‍വശത്ത് പ്രതിഷ്ഠിക്കാന്‍ ഉപദേശിക്കുന്ന വാസ്തു ശാസ്ത്ര കേന്ദ്രമാക്കാന്‍കൂടിയാണ് ശ്രമം നടത്തുന്നത്.
ബി.ജെ.പി നേതാക്കള്‍ക്ക് ആര്‍.എസ്.എസ് പ്രചോദനമായത് ഈ നയങ്ങള്‍ മനസ്സിലാക്കുന്നതിന്റെ പരിണിത ഫലമാണ്. രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയില്‍ ഒരു ആധുനിക ആസ്പത്രി ഉദ്ഘാടനവേളയില്‍ പുരാതന കാലത്ത് ഇന്ത്യ നടത്തിയ മഹത്തായൊരു നേട്ടം സദസ്യരെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ‘മെഡിക്കല്‍ സയന്‍സില്‍ ഒരു കാലത്ത് നമ്മുടെ രാജ്യം നേടിയ നേട്ടത്തെയോര്‍ത്ത് നമുക്ക് അഭിമാനിക്കാന്‍ കഴിയും. മഹാഭാരതത്തിലെ കര്‍ണനെക്കുറിച്ച് നമ്മളെല്ലാം വായിച്ചതാണ്. കുറച്ചുകൂടി ചിന്തിക്കുകയാണെങ്കില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ല കര്‍ണന്‍ ജനിച്ചതെന്ന് മഹാഭാരതം നമ്മെ മനസ്സിലാക്കിത്തരുന്നു. അതിനര്‍ത്ഥം അക്കാലത്ത് ജനിതക ശാസ്ത്രം ഉണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടാണ് കര്‍ണന്‍ അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ പുറത്തു ജനിച്ചത്. നാം ഗണേശനെ ആരാധിക്കുന്നു. ആ സമയത്ത് പ്ലാസ്റ്റിക് സര്‍ജന്‍ ഉണ്ടായിരിക്കണം. അതുകൊണ്ടാണ് ആനയുടെ തല ഒരു മനുഷ്യ ശരീരത്തില്‍ ഒട്ടിച്ചുചേര്‍ത്തതും പ്ലാസ്റ്റിക് ശസ്ത്രക്രിയ ആരംഭിച്ചതും.’
ഇത്തരം മാന്ത്രിക വ്യാജ കഥകള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കാനുള്ള വഴികള്‍ വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദിനനാഥ് ബത്രയുടെ തേജോണ്‍മേ ഭാരത് ഒരു ഉദാഹരണമാണ്. ഈ പുസ്തകം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു: ‘വിത്തു കോശ ഗവേഷണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നു. എന്നാല്‍ ശരീര ഭാഗങ്ങള്‍ പുന:സൃഷ്ടിക്കുന്നതില്‍ ഇന്ത്യക്കാരനായ ഡോ. ബാല്‍കൃഷ്ണ ഗണപത് മതാപുര്‍കാര്‍ നേരത്തെതന്നെ പേറ്റന്റ് കരസ്ഥമാക്കിയിട്ടുണ്ട്…അദ്ദേഹത്തിന്റെ ഗവേഷണം പുതിയതൊന്നുമല്ലെന്നും മഹാഭാരതമാണ് അദ്ദേഹത്തിന് പ്രചോദനമായതെന്നും അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. കുന്തിക്ക് സൂര്യനെപ്പോലെ ഒരു മകനുണ്ടായിരുന്നു. ഗര്‍ഭം ധരിച്ച് രണ്ടു വര്‍ഷമായിട്ടും പ്രസവിക്കാതിരുന്ന ഗാന്ധാരി ഇക്കാര്യം അറിഞ്ഞപ്പോള്‍ ആരുമറിയാതെ ഗര്‍ഭം അലസിപ്പിക്കുകയും തുടര്‍ന്ന് ഒരു മാംസക്കഷണം പ്രസവിക്കുകയും ചെയ്തു. അതറിഞ്ഞ് വ്യാസന്‍ മാംസക്കഷണം പ്രത്യേക മരുന്നുകള്‍ ചേര്‍ത്ത് രഹസ്യമായി സൂക്ഷിക്കാന്‍ ഉപദേശിച്ചു. തുടര്‍ന്ന് മാംസപിണ്ഡം 100 ഭാഗങ്ങളായി വിഭജിച്ചു നെയ്യ് നിറച്ച 100 ടാങ്കുകളില്‍ രണ്ടു വര്‍ഷം വെവ്വേറെ സൂക്ഷിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം 100 കൗരവന്മാര്‍ അതില്‍ നിന്ന് ജനിച്ചു. ഈ വായനയില്‍ അദ്ദേഹം (മതാപുര്‍കാര്‍) മൂല കോശം തന്റെ കണ്ടുപിടിത്തമല്ലെന്ന് തിരിച്ചറിഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയില്‍ ഇത് കണ്ടെത്തിയത്.’ (പേജ് 92-93)
പുരാണങ്ങള്‍ ശാസ്ത്രത്തിന്റെ അടിത്തറയായി മാറുകയാണ്. എന്നിരിക്കേ അവക്ക് ഒരു കെട്ടുകഥയുടെ സൗന്ദര്യമുണ്ട്. പുരാണങ്ങള്‍ സത്യമാണെന്നു കരുതി ശാസ്ത്രീയ മനോഭാവത്തെ എതിര്‍ക്കുകയാണ്. സമാനരീതിയിലുള്ള അവകാശവാദമാണ് രാമന്‍ പുഷ്പക വിമാനം ഉപയോഗിച്ചിരുന്നുവെന്നത്. അതിനാല്‍ എയറോനോട്ടിക്കല്‍ സാങ്കേതിക വിദ്യ നേരത്തെതന്നെ പ്രചാരത്തിലുള്ളതാണെന്ന് വന്നു. ഇവ എല്ലാ സാമാന്യ ബോധത്തെയും നിരസിക്കുകയാണ്. അത്തരം സാങ്കേതിക വിദ്യയുടെ വികസനത്തിന് ശാസ്ത്ര വിഷയങ്ങളില്‍ പാണ്ഡിത്യമുള്ളവരും അത്യന്താധുനിക അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണെന്ന് മനസ്സിലാക്കണം. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ മാത്രമാണ് അത്തരത്തിലുള്ള വികസനം സാധ്യമായത്.
സുശ്രുതന്‍, ആര്യഭടന്‍ തുടങ്ങിയവരുടെ സംഭാവനയിലൂടെ പുരാതന ഇന്ത്യ ശാസ്ത്രത്തിന് വിപുലമായ സംഭാവനയാണ് നല്‍കിയത് എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ നമ്മുടെ ശാസ്ത്രവും സാങ്കേതിക വിദ്യയുമെല്ലാം ‘ഞങ്ങളുടെ’ മഹത്വം നിര്‍മ്മിക്കാനുള്ള ആശയപരമായ കൗശലപ്പണിയായാണ് പരിഗണിക്കപ്പെടുന്നത്. സ്വാതന്ത്ര്യ സമര പ്രസ്ഥാന പ്രത്യയശാസ്ത്രം ഊന്നല്‍ നല്‍കിയത് ഇന്ത്യയുടെ അടിത്തറക്കും ഭരണഘടനയില്‍ പ്രതിഷ്ഠിക്കപ്പെട്ടതുമായ ശാസ്ത്രീയ സംയോജനത്തിനാണ്. ഇന്ന് ഹിന്ദു ദേശീയവാദികള്‍ അധികാരം പിടിച്ചെടുക്കുന്നത് കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളിലെ ശാസ്ത്രീയ നേട്ടങ്ങള്‍ നശിപ്പിച്ചും ശാസ്ത്രീയ അന്വേഷണം, വിജ്ഞാന, സാങ്കേതിക മേഖലകളില്‍ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള കല്‍പിത കഥകള്‍ കൊണ്ടുവരികയും ചെയ്യുന്നതിലൂടെയാണ്. ഇതൊരു പരോക്ഷമായ നീക്കമാണ്.
ഇത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ശാസ്ത്രീയ പഠന മേഖലയില്‍ കപട ശാസ്ത്രത്തെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 9ന് യുക്തിവാദികളും ശാസ്ത്രജ്ഞരും തെരുവിലിറങ്ങി പ്രതിഷേധിച്ചത് നാം കണ്ടതാണ്. ഈ ബഹുജന പ്രക്ഷോഭം ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ബജറ്റ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രവും കപട ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം വ്യക്തവും സ്പഷടവുമാണ്. ശാസ്ത്രം ചോദ്യത്തിനും വിമര്‍ശനങ്ങള്‍ക്കും ധൈര്യം പകരുന്നു; എന്നാല്‍ കപട ശാസ്ത്രം കേട്ടുകേള്‍വി അവലംബിക്കുന്നു. ശാസ്ത്രീയമായ ഊഷ്മളത മൂലം വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയ ഒരു രാജ്യത്ത് ശാസ്ത്രീയ താല്‍പര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആവശ്യപ്പെടുന്ന നമ്മുടെ ഭരണഘടനയില്‍ നാം അവതരിപ്പിച്ച നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് അപ്രസക്തമാക്കുകയാണ്. ശാസ്ത്രീയ ഗവേഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ദേശീയ നയങ്ങള്‍ രൂപപ്പെടുത്തുന്നതുവരെ സതേണ്‍ പാല്‍ സിങ്ങിന്റെയും അയാളുടെ ഗൂഢാലോചനാ സംഘത്തിന്റെയും ഇഷ്ടാനിഷ്ടങ്ങള്‍ നാം മറികടക്കണം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.