Connect with us

Video Stories

ചീറ്റിയ അമിട്ടും വിജയതീരത്തെ പട്ടേലും-ശാരി പി.വി

Published

on

പണത്തിന് മീതെ ജനാധിപത്യവും പറക്കില്ലെന്നതായിരുന്നു നാളിതു വരെ താമരക്കാരുടെ നേതാവായ അമിട്ട് ഷാജിയും കൂട്ടരും കരുതിയിരുന്നത്. എന്നാല്‍ വെറും അലൂമിനിയം പട്ടേലെന്ന് പണ്ടാരാണ്ടോ കളിയാക്കിയ അഹമ്മദ് പട്ടേല്‍ സാക്ഷാല്‍ ഉരുക്കു പട്ടേലാണ് താനെന്ന് തെളിയിച്ച് രാജ്യസഭയിലെത്തിയതോടെ ഞെട്ടിയത് കൗ സ്വാമി നേതൃത്വം നല്‍കുന്ന സംഘികളെ താങ്ങുന്ന ചാനല്‍പ്പട മാത്രമായിരുന്നില്ല, ഇന്ത്യന്‍ ഫാസിസം തന്നെയാണ്. പട്ടേല്‍ പറയുന്നതിനനുസരിച്ച് തുള്ളിയിരുന്ന ബല്‍വന്ദ് സിങെന്ന പഴയ കോണ്‍ഗ്രസുകാരനെ കിഴി കാണിച്ച് പാളയത്തില്‍ കൂട്ടി സ്ഥാനാര്‍ത്ഥിയാക്കി ആളാവാന്‍ നോക്കിയ അമിട്ട് ഷാജിക്കാണ് പട്ടേലിന്റെ ജയം എട്ടിന്റെ പണി കൊടുത്തത്. കോണ്‍ഗ്രസ് മുക്ത ഭാരതവും സര്‍വോപരി മുട്ടിന് മുട്ടിന് പശു ഗവേഷണ കേന്ദ്രവും സ്വപ്‌നം കണ്ട് വെള്ളമിറക്കിയ ടിയാന്റെ ടീംസ് പണി വന്ന വഴി തേടി അലയുകയാണിപ്പോള്‍.

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ ജയിച്ചു എന്നുള്ളതിനെക്കാള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ എല്ലാ കുതന്ത്രങ്ങളേയും മറികടന്ന് അയാള്‍ വിജയിച്ചു എന്നതാണ് പ്രധാനം. പശുക്കള്‍ക്ക് ആംബുലന്‍സും കുട്ടികള്‍ക്ക് യമപുരിയും കാണിച്ച് ഇന്ത്യയെ തൊഴുത്താക്കാന്‍ നടക്കുന്നവര്‍ രാഷ്ട്രീയ ധാര്‍മികത എന്നത് കാറ്റില്‍ പറത്തി എതിര്‍പക്ഷത്തുള്ള എം.എല്‍.എമാരെ കിഴി കാട്ടി അടര്‍ത്താന്‍ തുടങ്ങിയിട്ട് നാളൊത്തിരിയായി. ഒരു രാജ്യസഭ തെരഞ്ഞെടുപ്പ് വാസ്തവത്തില്‍ ഒരു തരത്തിലുള്ള ആകാംക്ഷയും ഉയര്‍ത്തേണ്ടതില്ലാത്ത ഒന്നാണ്. വിവിധ രാഷ്ട്രീയ കക്ഷികളിലെ എംഎല്‍എമാരുടെ എണ്ണം കൃത്യമായി അറിയുന്നതിനാല്‍ ആ കക്ഷികള്‍ക്ക് എത്ര പേരെ ജയിപ്പിക്കാനാകും എന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേ അറിയും. കൂറുമാറ്റം നടന്നില്ലെങ്കില്‍ അതില്‍ മാറ്റമുണ്ടാകാനും ഇടയില്ല. എന്നാല്‍ ഗുജറാത്തില്‍ നടന്നത് ഒരംഗത്തെ ജയിപ്പിക്കാനുള്ള ബലം നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ടായിട്ടും ആ കക്ഷിയിലെ എംഎല്‍എമാരെ പല തരത്തില്‍ കൂറുമാറ്റിക്കൊണ്ട് ആ സീറ്റുകൂടി പിടിച്ചെടുക്കാന്‍ ഏതാണ്ട് പരസ്യമായിതന്നെ ബി ജെ പി നടത്തിയ ശ്രമങ്ങളാണ്.

ഇതാദ്യമായല്ല ബി.ജെ.പിക്കാര്‍ കൂറുമാറ്റുന്നത്. പക്ഷേ ഈ പരസ്യലേലത്തിന് മറ്റൊരു തലമുണ്ടെന്ന് കാണാതിരുന്നുകൂടാ. അത് വര്‍ഷങ്ങളായി മോദി ഷാ സഖ്യം കൃത്യമായി ഗുജറാത്തില്‍ നടപ്പാക്കുകയും ഇപ്പോള്‍ ഇന്ത്യയിലൊട്ടാകെ വ്യാപിപ്പിക്കുകയും ചെയ്യുന്ന ഒരു ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുക മാത്രമല്ല സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യമെന്നത് ഇതിലൂടെ പകല്‍ പോലെ വ്യക്തം. സമഗ്രാധിപത്യ കേന്ദ്രീകൃത അധികാര ഘടന എത്രയും വേഗത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ വ്യഗ്രതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ആരുടേയോ സുകൃതം കൊണ്ട് ഗുജറാത്തില്‍ തെന്നി വീണത്. കാശുള്ളവന്‍ കാര്യക്കാരനെന്ന് നോട്ടു അസാധുവാക്കലിലൂടെ സാധ്യമാക്കിത്തന്ന രാജ്യത്ത് പ്രതിപക്ഷത്തെ വിലയ്ക്കുവാങ്ങി ഇല്ലാതാക്കുന്ന ഈ കോമാളിത്തരം നേരത്തെ അസം, മണിപ്പൂരില്‍, അരുണാചല്‍ പ്രദേശ്, ത്രിപുര, ഇപ്പം ഗുജറാത്തില്‍, ഇനി തമിഴ്‌നാട്ടിലും പിന്നാലെ ഒഡിഷയിലും ഇതു തന്നെ നടക്കും. ഇവിടെയെല്ലാം കഥയും തിരക്കഥയും രചിക്കുന്നത് ഒരാള്‍ തന്നെ. പണമൊഴുക്കാന്‍ കോര്‍പറേറ്റുകളും റെഡി.

ജനാധിപത്യത്തിലെ പ്രതിപക്ഷം എന്ന അനിവാര്യത ഇനി സ്വപ്‌നങ്ങളായി മാത്രം അവശേഷിച്ചാലും അല്‍ഭുതപ്പെടേണ്ട എന്നു സാരം. സകലവിധ അധികാര ദുര്‍വിനിയോഗവും, പണവും, പദവികളും, സകലവിധ പ്രലോഭനങ്ങളും നിവര്‍ത്തിച്ചുകൊടുത്ത് കൂറുമാറ്റുന്ന കെട്ടുകാഴ്ചക്ക് താമരപ്പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തന്നെ നേതൃത്വം കൊടുക്കുമ്പോള്‍ പാതിരാത്രിക്ക് ഫലമറിയുമ്പോള്‍ ജന്മദിന കേക്ക് മുറിക്കാന്‍ കാത്തു നിന്നവര്‍ക്ക് കിട്ടിയത് ഇത്തവണ പാവക്ക ജ്യൂസായിപ്പോയെന്നതു മാത്രമാണ് എടുത്തു പറയാവുന്നത്. കോഴക്കളിയുടെ ഫലമറിയാന്‍ പാതിരാത്രി കാത്തിരിക്കുന്ന അശ്ലീലദൃശ്യം ഒരു ചാണക്യന്റെ കാത്തിരിപ്പായി അവതരിപ്പിക്കപ്പെടുന്ന ചാനല്‍ പുംഗവന്‍മാരുടെ ഇന്ത്യയില്‍, പട്ടേലിന്റെ വിജയം വെറും ചെറുതെങ്കിലും ഇതില്‍ ലഭിച്ച തിരിച്ചടി വലിയ പാഠങ്ങളും നല്‍കുന്നുണ്ട്. ഇനിയിപ്പോ കോണ്‍ഗ്രസിനെ രക്ഷിച്ചത് ആരാണെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
ബര്‍മൂഡ ട്രയാങ്കിളില്‍ വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാവുന്നതിന്റെ കാരണം ശാസ്ത്രം കണ്ടു പിടിച്ചെങ്കിലും ഗുജറാത്തില്‍ പട്ടേലിനെ രക്ഷിച്ച രക്ഷകന്‍ ആരെന്നത് നിഗൂഢമായി തുടരുക തന്നെ ചെയ്യും. 43 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പട്ടേലിന് വോട്ടു കുത്തിയപ്പോള്‍ 44-ാമത്തെ മഹാന്‍ ഞാനാണെന്ന വാദവുമായി മൂന്നു പേരാണ് രംഗത്തുള്ളത്. പോളിഗ്രാഫ് ടെസ്റ്റ് പോലും തോറ്റു പോകുന്ന വാദങ്ങളായതിനാല്‍ ചാക്കിട്ടു പിടിച്ച എം.എല്‍.എമാര്‍ ചാടിപ്പോയതിന്റെ നാണക്കേടോര്‍ത്ത് തലപുണ്ണാക്കുന്ന അമിട്ട് സംഘത്തെയോര്‍ത്ത് തല്‍ക്കാലം ഈ അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ശതകോടികള്‍ കിലുക്കി എം.എല്‍.എമാരെ ഒപ്പം നിര്‍ത്തിയെങ്കിലും ഓപണ്‍ വോട്ടില്‍ സ്വന്തം ഏജന്റിനെ വോട്ട് കാണിക്കേണ്ടതിന് പകരം ‘വാങ്ങല്‍’ എം.എല്‍.എമാര്‍ വോട്ട് ചെയ്തു കാണിച്ചത് ഏജന്റിനൊപ്പം ബി.ജെ.പി ദേശീയാധ്യക്ഷനേയും കൂടിയാണ്. കിട്ടേണ്ടത് കിട്ടണമെങ്കില്‍ ബോധ്യപ്പെടേണ്ടവര്‍ക്ക് ബോധ്യപ്പെടണമല്ലോ. പക്ഷേ സംഗതി നൈസായി പാളി. ബുദ്ധിയുള്ള ഏതോ കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാര്യം അറിയിച്ചു.
നാട്ടിലുള്ളവരൊക്കെ പണച്ചാക്കുമായി ഈ കോലത്തില്‍ ഇറങ്ങിയാല്‍ ഇനിയുള്ള കാലം തെരഞ്ഞെടുപ്പ് തന്നെ കയ്യാലപ്പുറത്താവുമെന്ന് വ്യക്തമായ ധാരണയുള്ളവര്‍ കമ്മീഷനിലുള്ളതിനാല്‍ കൂറുമാറിയവന്റെ വോട്ട് അസാധുവായി. അങ്ങനെ ഓപറേഷന്‍ ജയിച്ചു രോഗി മരിച്ചു. പട്ടേല്‍ ജയിച്ചു.

ഫാസിസം വീണ്ടും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വെന്റിലേറ്ററിലേക്കു വീണു. വണ്ടി മാറിക്കേറിയതിന് രാഹുലിനെ കല്ലെറിഞ്ഞത് മാത്രം മിച്ചം. കൂറുമാറ്റമെന്ന കലാരൂപത്തിന് ഔദ്യോഗിക പരിവേശം നല്‍കി ചാക്കു കിലുക്കുന്നവര്‍ ഇനി ഇമ്മാതിരി അമളി പറ്റാതിരിക്കാന്‍ ഭാവിയിലെങ്കിലും ശ്രദ്ധിക്കാനും ഗുജറാത്ത് തെരഞ്ഞെടുപ്പ് സഹായിച്ചു. ഇനിയിപ്പോ തമിഴ്‌നാട്ടിലാണ് ഈ കലാപരിപാടിക്കായി സ്റ്റേജ് ഒരുക്കി വെച്ചിരിക്കുന്നത്.

ലാസ്റ്റ്‌ലീഫ്:
മുന്‍ ഉപരാഷ്ട്രപതി സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക് പോകണമെന്ന് ആര്‍.എസ്.എസ്. അങ്ങനെ ഒരിടവേളക്കു ശേഷം വിസ വിതരണം ആര്‍.എസ്.എസ് പുനരാരംഭിച്ചിരിക്കുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.