Connect with us

More

മൂന്നാം വിക്കറ്റും മര്യാദരാമന്‍മാരും

Published

on

ശാരി പി. വി

ഒന്നില്‍ തുടങ്ങിയാല്‍ മൂന്നില്‍ എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ഇതാണിപ്പോള്‍ പിണറായി മന്ത്രിസഭയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. ആദ്യ വിക്കറ്റ് ബന്ധു നിയമനത്തിന്റെ പേരിലായിരുന്നെങ്കില്‍ മണ്ണും പെണ്ണും ചതിക്കില്ലെന്ന പ്രമാണം തെറ്റിച്ചാണ് രണ്ടാം വിക്കറ്റും മൂന്നാം വിക്കറ്റും വീണിരിക്കുന്നത്. ജോതിഷമൊക്കെ അറിയാവുന്ന ബാലന്‍ മന്ത്രിയൊക്കെയുള്ള മന്ത്രിസഭയായിട്ടു പോലും ഒരാള്‍ പൂച്ചക്കുട്ടിക്കു പിന്നാലെ പോയി പെണ്‍കെണിയില്‍ വീണു. രണ്ടാമത്തെയാള്‍ വെറുതെ പോള വളരുന്നതില്‍ കഷ്ടത തോന്നി കായലില്‍ മണ്ണിട്ടതാണ് പണിയായത്. അഖിലേന്ത്യാ പാര്‍ട്ടിയും സര്‍വോപരി വാര്‍ഡ് വീതം ആരെയും തോല്‍പിക്കാന്‍ കെല്‍പുള്ളവരുമായ എന്‍.സി.പിക്കു കഷ്ടകാലം പല കോലത്തിലാണ് എത്തുന്നത്. രണ്ട് എം.എല്‍.എമാരുള്ളത് രണ്ട് ഗ്രൂപ്പായതിനാല്‍ ഒരാളെ ഇറക്കാന്‍ മറ്റേ ആള്‍ ഏതറ്റം വരെയും പോകുമെന്നതിനാലും ഒന്നാമന്റെ വീഴ്ചയില്‍ വാണ രണ്ടാമനും വീണതോടെ പാര്‍ട്ടിയും മുന്നണിയും മൂക്കും കുത്തി വീണുകിടക്കുകയാണിപ്പോള്‍. എല്ലാം ശരിയാക്കുമെന്നും പറഞ്ഞ് അധികാരത്തിലെത്തി ഒന്നര വര്‍ഷമായപ്പോഴേക്കും വിക്കറ്റ് മൂന്നെണ്ണമാണ് വീണത്. ഇനി ബാക്കി വിക്കറ്റുകള്‍ ജനങ്ങള്‍ക്കു വേണ്ടി എപ്പോഴാണ് വീഴുക എന്നത് മാത്രമേ അറിയാനുള്ളൂ. ആറാറ് മാസം കഴിയുമ്പോള്‍ ഓരോന്ന് വീതമെന്നതാണിപ്പോള്‍ എല്‍.ഡി.എഫിന്റെ നാട്ടു നടപ്പ്. ഇങ്ങനെ പോയാല്‍ ഭരണ കാലാവധി അവസാനിക്കുമ്പോഴേക്കും എത്ര മന്ത്രിമാര്‍ ഉണ്ടാകുമെന്നത് കണ്ടു തന്നെ അറിയണം. അന്വേഷണം നേരിടുന്നവരുടെ പട്ടിക നാള്‍ക്കു നാള്‍ കൂടി വരികയുമാണ്. ജപ്പാന്‍ കാരുടെ മഴക്കാറ് മുടക്കാന്‍ പുഴയുടെ ഗതി മാറ്റിയ എം.എല്‍.എ അടക്കം മന്ത്രിമാര്‍ക്കു പിന്നാലെ എം.എല്‍.എമാരും മറ്റൊരു വഴിക്ക് വെട്ടിപ്പിന് വെട്ടില്‍ വീണു തുടങ്ങിയതാണ് പുതിയ വാര്‍ത്ത.
ഗതാഗത വകുപ്പില്‍ നിന്നും എന്നോ റണ്ണൗട്ടായി തേഡ് അംപയറുടെ തീരുമാനത്തിന് കാത്തു നിന്ന തോമസ് ചാണ്ടിയെ മാച്ച് റഫറിയുടെ സ്ഥാനത്തുണ്ടായിരുന്ന മുഖ്യന്‍ പലവിധം താങ്ങി നിര്‍ത്തിയെങ്കിലും പണ്ട് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനെതിരെ ബോളിങ് ആക്ഷന്റെ പേരില്‍ തുടര്‍ച്ചയായി നോബോള്‍ വിളിച്ചതില്‍ പ്രതിഷേധിച്ച് ക്യാപ്റ്റന്‍ രണതുംഗയും കൂട്ടരും സ്റ്റേഡിയം വിട്ടത് പോലെ വല്യേട്ടന്റെ പിന്നില്‍ ഇത്രയും നാള്‍ വാലും ചുരുട്ടി നിന്ന സി.പി.ഐക്കാര്‍ കളി ബഹിഷ്‌കരിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ഔട്ട് വിളിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്തെന്നും മാറി നില്‍ക്കെന്നുമൊക്കെ ആക്രോഷിക്കുമെങ്കിലും ചാണ്ടിയോട് ഒന്ന് മാറി നില്‍ക്കുമോ എന്നു ചോദിക്കാനുള്ള ത്രാണി സി.പി.എമ്മില്‍ ഒരുത്തനുമില്ലായിരുന്നെന്നത് നഗ്നമായ പരമസത്യമാണ്. അധികാരത്തിലേറി അധികം വൈകാതെ മന്ത്രിസഭയിലെ കരുത്തനാവുകയും കായിക മേഖലയില്‍ അഗാധ ജ്ഞാനിയാണെന്ന് മുഹമ്മദലിയുടെ മരണത്തോടെ തെളിയിക്കുകയും ചെയ്ത ഇ.പി.ജയരാജന്റെ പേരില്‍ അധികാര ദുര്‍വിനിയോഗ വാര്‍ത്ത പുറത്തുവന്നു. വിവാദം അവസാനിപ്പിക്കാന്‍ നിഷ്‌കളങ്കനായിരുന്ന പാവം ജയരാജന്‍ പെട്ടെന്ന് തന്നെ രാജി വെച്ചു. ഇത് മന്ത്രിസഭയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്ന് മൂഡീസ് റേറ്റിങ് ഏജന്‍സി ഇന്ത്യയുടെ റേറ്റിങ് കൂട്ടിയപ്പോള്‍ മുന്‍ ഓസീസ് ക്രിക്കറ്റ് താരം ടോം മൂഡിയുടെ പേജില്‍ പോയി പൊങ്കാലയിട്ട (കു)ബുദ്ധി രാക്ഷസന്‍മാരായ സൈബര്‍ സഖാക്കള്‍ അങ്ങു പ്രചരിപ്പിച്ചു. പിന്നാലെ ചാനല്‍ വെച്ച കെണിയില്‍ പൂച്ചക്കുട്ടിയുടെ പിന്നാലെ ഓടിയ എന്‍.സി.പിയുടെ ആദ്യ ഗതാഗത മന്ത്രി ശശീന്ദ്രനും വീണു. ഉടന്‍ രാജി പ്രതിച്ഛായ വീണ്ടും ഉയര്‍ന്നെന്നു അതേ സൈബര്‍ സഖാക്കള്‍. എന്നാല്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വെറും പ്രതിയും ഛായയുമായി പിരിഞ്ഞെന്ന് ഒടുവില്‍ സി.പി.ഐ തന്നെ പിന്നാലെ നടന്ന് കൊഞ്ഞനം കുത്തി പറഞ്ഞതോടെ ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിന്ന പ്രതിരോധം സ്വാഹ.
തോമസ് ചാണ്ടിയും രാജിവച്ചു പോയതോടെ പിണറായി മന്ത്രിസഭയുടെ ഭാവി തന്നെ വെറും ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ചാണ്ടിയുടെ റിസോര്‍ട്ടില്‍ നിന്നും കൊഞ്ച് കറിയും കരിമീനും കഴിച്ചവരുടെ കൂട്ടത്തില്‍ സി.പി.ഐക്കാര്‍ എന്തായാലും ഉണ്ടാവാന്‍ വഴിയില്ല. അത്രക്ക് കട്ട കലിപ്പ് പെര്‍ഫോര്‍മന്‍സായിരുന്നു അവസാന മന്ത്രിസഭയില്‍ സി.പി.ഐ പ്രകടിപ്പിച്ചത്. മന്ത്രിസഭ ഒരുവഴിക്കും സി.പി.ഐ മന്ത്രിമാര്‍ വേറൊരു വഴിക്കുമായിരുന്നു നീങ്ങിയത്. പിന്നെ കണ്ടതത്രയും കടിപിടി സീനായിരുന്നു. ആര് ഒറ്റക്ക് നിന്നാല്‍ ജയിക്കുമെന്ന പോര്‍വിളിയോളം കാര്യങ്ങളെത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നില്‍ക്കാന്‍ അവസാനത്തെ അടവു വരെ ഉപയോഗിച്ച് പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ചാണ്ടിക്ക് പിന്നില്‍ നിന്നും മുന്നില്‍ നിന്നുമുള്ള കുത്ത് കാരണം കായലില്‍ ചാടാന്‍ പോലും വയ്യാത്ത സ്ഥിതിയായതോടെ ഇറങ്ങേണ്ടി വന്നു.
കായല്‍ കയ്യേറ്റ പ്രശ്‌നം കത്തിനില്‍ക്കുമ്പോഴും മന്ത്രിക്കസേരയില്‍ 8 മാസം കടിച്ചുതൂങ്ങി നിന്നത് മാത്രം മിച്ചം. ഇതിന് പിന്തുണ നല്‍കിയതു ആരെന്ന ചോദ്യത്തിന് അരിയാഹാരം കഴിക്കുന്നവര്‍ക്കും ഇനിയിപ്പം ഗോതമ്പാഹാരം കഴിക്കുന്നവരായാലും ഒറ്റ ഉത്തരമേ കാണൂ. സാക്ഷാല്‍ ബ്രണ്ണന്‍ സഖാവ് തന്നെ. ഉചിതമായ സമയത്ത് യുക്തമായ തീരുമാനം എടുക്കാന്‍ പ്രാപ്തനായതിനാല്‍ ടിയാനെയായിരുന്നു രാജി വെപ്പിക്കാന്‍ ഏല്‍പിച്ചിരുന്നത്. എന്നാല്‍ ഈ പാര്‍ട്ടിയെ കുറിച്ചും ഭരണത്തെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും ആര്‍ക്കും അറിയാത്തതിന് ടിയാന്‍ എന്തു പിഴച്ചു. സമയമായിരുന്നില്ല അത്ര തന്നെ!. പല പല ന്യായീകരണങ്ങളുമായി ഇറങ്ങിയ പാര്‍ട്ടി സെക്രട്ടറി കോടിയേരിയും ഒടുവില്‍ കണ്ണുരുട്ടിയിട്ടും പേടിക്കാതെ ഇരുന്ന സി.പി.ഐക്കാരെ കൊണ്ട് തോറ്റു. പേടിപ്പിക്കല്‍ ഏശാതെ വന്നപ്പോള്‍ മുന്നണി മര്യാദ പാലിക്കാത്ത അപക്വന്‍മാരെന്ന് മുദ്രകുത്തി വിട്ടു. കയ്യടിയുണ്ടാകുമ്പോള്‍ ഏറ്റെടുക്കുകയും വിമര്‍ശം വരുമ്പോള്‍ സ്ഥലം കാലിയാക്കി മറ്റുള്ളവരുടെ പിരടിക്ക് വെച്ചുകെട്ടലാണ് സി.പി.ഐയുടെ രീതിയെന്ന് ഒരു മുഴം നീട്ടി എറിയുകയും ചെയ്തു. പക്ഷേ ഇത്തവണ വിടില്ലെന്നു തന്നെയാണ് സി.പി.ഐയുടേയും നിലപാട്. മുന്നണി മര്യാദയെ കുറിച്ച് പറയുന്നവര്‍ ആദ്യം അതെന്താണെന്ന് സ്വയം മനസിലാക്കണമെന്നാണ് കാനം സഖാവ് പറയുന്നത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് തങ്ങളുടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നു വിട്ടു നിന്നതെന്നും കാനം പറഞ്ഞതോടെ പൊട്ടിക്കാന്‍ വെച്ച കോടിയേരിയുടെ അമിട്ട് നൈസായി ചീറ്റി. പറ്റുമെങ്കില്‍ എല്ലാവരും ഒറ്റക്ക് മത്സരിച്ചു നോക്കാമെന്നും ആര്‍ക്ക് എന്താകുമെന്ന് കാണാമെന്നും അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്ന ഇസ്മായിലിന് എന്തു പറ്റിയെന്ന് അറിയില്ലെന്നും കാനം പറഞ്ഞതോടെ സി.പി.എമ്മുകാര്‍ വീണ്ടും ചൂളി. പാര്‍ട്ടി സെക്രട്ടറി അങ്ങനെ പറഞ്ഞാലൊന്നും സി.പി.എമ്മിന്റെ കലിപ്പ് തീരില്ലല്ലോ. ഒരു രാജിയുണ്ടാക്കിയ പുകില്. സി.പി.ഐക്ക് സി.പി.എമ്മിനെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും തോളിരിലുന്ന് ചെവിതിന്നുന്ന പരിപാടിയാണ് സി.പി.ഐയുടേതെന്നുമാണ് ആനത്തലവട്ടം പറയുന്നത്. ഒരു വേദനിക്കുന്ന കോടീശ്വരന് വേണ്ടിയാണല്ലോ ഇതൊക്കെ ചെയ്യുന്നതെന്നോര്‍ക്കുമ്പോഴാണ് സാധാരണക്കാരുടെ പാര്‍ട്ടിയെ കുറിച്ച് ഒരു മതിപ്പൊക്കെ തോന്നുന്നത്. വിജിലന്‍സ് കുറ്റ വിമുക്തനാക്കിയെങ്കിലും ഇ.പി ജയരാജന്‍ ഇപ്പോഴും കടക്കു പുറത്താണ്. പക്ഷേ ചാണ്ടി രാജിവെച്ചതിന് ചാനല്‍ അവതാരകന് നന്ദിയറിയിച്ച് സന്ദേശമയച്ച് കെണിയിലായ പഴയ ചാനല്‍ വിദ്വാന്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് കേള്‍വി. കാര്യങ്ങള്‍ ഇവ്വിതമാണെങ്കിലും വല്യേട്ടനും കൊച്ചേട്ടനുമായ സി.പി.ഐ സി.പി.എം പൊറാട്ട് നാടകം കൊണ്ട് ഗുണം ലഭിച്ചത് സി.പി.എമ്മിന് തന്നെ. സംഘ്പരിവാറുകാരുടെ കാലാകാലങ്ങളായുള്ള വാഗ്ദാനമായ സാമ്പത്തിക സംവരണമെന്നത് ആരാരുമറിയാതെ പൊടിതട്ടിയെടുത്ത് നൈസായി സി.പി.എമ്മുകാര്‍ ദേവസ്വം ബോര്‍ഡിലെങ്കിലും നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് അഴിമതി കേസില്‍ അകത്തു പോയി രക്തത്തില്‍ ഇരുമ്പ് കുറയുന്ന അത്യപൂര്‍വ രോഗത്തിനടിമയായി തിരിച്ചു വന്ന മുന്നോക്ക ചെയര്‍മാന്‍ പറയുന്നത്. വിരലില്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര ഉപദേശകരുള്ള മുഖ്യന് സംവരണമെന്നത് പട്ടിണി മാറ്റാനുള്ള ഇടപാടല്ലന്നെങ്കിലും ഉപദേശിക്കാന്‍ ആളില്ലാതെ പോയതിനാല്‍ ഈ മാതിരി ഉപദേശങ്ങള്‍ ഫലവത്താവും. ഒടുവില്‍ യഥാര്‍ത്ഥ സംവരണം കയ്യാലപ്പുറത്താവുകയും ചെയ്യും.

ലാസ്റ്റ് ലീഫ്:
എവിടേ നിന്നോ കയറി വന്ന വട്ടനാണ് ദേവികുളം സബ് കലക്ടറെന്ന് മന്ത്രി എം.എം മണി. വൈദ്യുതി മന്ത്രിയല്ലേ ഷോക്ക് ട്രീറ്റ്‌മെന്റാവും ലക്ഷ്യം.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.