Connect with us

Video Stories

പൊതുമുതല്‍ കാക്കുന്നവരും കക്കുന്നവരും

Published

on

ടി.എച്ച് ദാരിമി
ഖലീഫാഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന് ഒരു പ്രവിശ്യാഗവര്‍ണ്ണര്‍ ഒരിക്കലൊരു കത്തെഴുതി. തന്റെ പ്രവിശ്യയിലെ ഭരണപരമായ ചില വിഷയങ്ങളായിരുന്നു കത്തിന്റെ ഉള്ളടക്കം. ഖലീഫയില്‍നിന്നുമുള്ള അനുമതിയും അഭിപ്രായം തേടിക്കൊണ്ടുള്ളതായിരുന്നു കത്ത്. കത്തു കൈപ്പറ്റുകയുംവായിക്കുകയും ചെയ്തതിനു ശേഷം ഖലീഫ അതിനുള്ള മറുപടി എഴുതി. പതിവുപോലെ വന്നകത്തിന്റെ മറുപുറത്തു തന്നെയായിരുന്നു മറുപടി. കടലാസ്സിന്റെ ലഭ്യതക്കുറവും പൊതുമുതല്‍ പരമാവധി ലാഭിക്കുന്നതിലുള്ള താല്‍പര്യവും കാരണം അദ്ദേഹം അങ്ങനെയാണ് ചെയ്യാറുണ്ടായിരുന്നത്. മറുപടിയുടെ അവസാനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: ‘താങ്കളുടെ പേനയുടെ മുന നന്നായി നേര്‍പ്പിക്കുക, അക്ഷരങ്ങള്‍ പരമാവധി ചെറുതാക്കുകയുംചെയ്യുക’. അക്ഷരങ്ങള്‍ വലുതായിരുന്നതിനാല്‍ കടലാസും പേനയുടെ കൃത്യത കുറവായതിനാല്‍ മഷിയും അധികം ഉപയോഗിച്ചതിലുള്ള പ്രതിഷേധമാണ് ഖലീഫ പ്രകടിപ്പിക്കുന്നത്. പൊതു ഖജനാവില്‍നിന്നുള്ള പൊതുമുതല്‍ ധൂര്‍ത്തടിക്കുന്നതും ദുര്‍വ്യയം ചെയ്യുന്നതുംവളരെയധികം സൂക്ഷിക്കുന്ന തരക്കാരനായിരുന്നു അദ്ദേഹം എന്നത് ഇത്തരം ധാരാളം നിലപാടുകള്‍ വഴി ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. സത്യസന്ധനും നീതിനിഷ്ഠനുമായിരുന്ന അദ്ദേഹം ചരിത്രത്തില്‍ വേറിട്ടുനില്‍ക്കുന്നതും ഇതുകൊണ്ടാണല്ലോ. ഒരുവ്യക്തിയുടെ ചരിത്രം എന്നതിലുപരി ഈ സംഭവം നല്‍കുന്ന സന്ദേശം പൊതുമുതല്‍ ദുരുപയോഗം ചെയ്യുന്നതും അപഹരിക്കുന്നതും ജാഗ്രതയോടെ കാണേണ്ട കാര്യമാണ്എന്നതാണ്. ഇതു രണ്ടാം ഉമറിന്റെ മാത്രം പ്രത്യേകതയല്ല എന്ന്ചരിത്രം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഏതെങ്കിലുമൊരു മതത്തിന്റെയോ ദേശത്തിന്റെയോ കാലത്തിന്റെയോ പേരില്‍ ഒതുക്കിനിര്‍ത്താനാവാത്തവിധം പല ഭരണാധികാരികളും ഈ സമീപനം പുലര്‍ത്തിയിരുന്നു. ധാര്‍മ്മികമായ അവബോധവും സത്യസന്ധതയുമെല്ലാമാണ് അതിന്റെ അളവുകോല്‍. അവയുള്ളവര്‍ ഇത്തരം സൂക്ഷ്മതകള്‍ കാണിക്കും. അല്ലാത്തവരുടെ കണ്ണും മനസ്സും എപ്പോഴും കുറുക്കേന്റതുപോലെ ഖജനാവിലായിരിക്കും.
പൊതുമുതലുകളോട് മനുഷ്യര്‍ക്ക് രണ്ടാം കണ്ണാണ്. അവ ശ്രദ്ധിക്കേണ്ടതില്ല എന്നും അതെന്തെങ്കിലുമായിക്കൊള്ളട്ടെ എന്നുമുള്ള മനസ്ഥിതി. അല്ലെങ്കില്‍ അതു താന്‍ ശ്രദ്ധിക്കേണ്ടതില്ല എന്നോ അതിനെ ശ്രദ്ധിക്കേണ്ട ബാധ്യത തനിക്കല്ലഎന്നോ ഒക്കെയുള്ള ഒരു നിലപാട്. ഇതു തികച്ചും തെറ്റാണ്.ആരും നോക്കാനില്ലാതെ അവഗണിക്കപ്പെട്ടു കിടക്കേണ്ടതല്ല സത്യത്തില്‍ പൊതുമുതല്‍. മറിച്ച് അത് എല്ലാവരും നോക്കുകയും അങ്ങനെ ഏറ്റവും അധികം പരിഗണനയും പരിചരണവും ലഭിക്കുകയും ലഭിക്കേണ്ടതാണത്. എന്നാല്‍ പുതിയകാലം ഈ ഉത്തരവാദിത്വത്തെ മറന്നിരിക്കുന്നു. ആയതിനാല്‍ പൊതുമുതലുകളെല്ലാം വൃത്തിഹീനമായും തകര്‍ന്നും കിടക്കുന്നത്പതിവു കാഴ്ചയാണ്. ഒരു നഗരത്തില്‍ നിരയായിതലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ െപാതുമുതല്‍ ഏതാണ് എന്നത് വേഗം തിരിച്ചറിയാനാകും. ഭൂമിയില്‍ ഏതാണ് പൊതുമുതല്‍ ഭൂമി എന്നതു വേഗം കണ്ടുപിടിക്കാനാകും. കാരണം കൂട്ടത്തില്‍ ഏറ്റവും വൃത്തിഹീനമായും തകര്‍ന്നും തരിശായും കിടക്കുന്നതായിരിക്കും പൊതുമുതല്‍. ഇതിങ്ങനെ വരാനുള്ള കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ പൊതുമുതലിന്റെ ഒന്നാം ഉത്തരവാദിയായ ഭരണാധികാരിയുടെ ഗുരുതരമായ വീഴ്ചകളിലാണ് നാം എത്തിച്ചേരുക. അവര്‍ വലിയവായില്‍ പലതും പറയുന്നു എന്നല്ലാതെ കാര്യമായി പൊതു മുതല്‍ സംരക്ഷിക്കാന്‍ അവരൊന്നും ചെയ്യുന്നുണ്ടാവില്ല. അതു ചെയ്യാതിരിക്കാനുമുണ്ട്കാരണങ്ങള്‍. പൊതുമുതല്‍ കാടുപിടിച്ചും അവഗണിക്കപ്പെട്ടും കിടക്കുമ്പോഴേ അവര്‍ക്ക്‌സൂത്രത്തില്‍ അവ തട്ടിയെടുക്കാന്‍ കഴിയൂ. ആരും ശ്രദ്ധിക്കുന്ന നിലയിലാകുമ്പോള്‍ അതിനു കഴിഞ്ഞെന്നുവരില്ല. ഇതൊരു സൂത്രമാണ്. ഇതിലേറെ വലിയൊരുസൂത്രം ഇന്നത്തെ പല ഭരണാധികാരികള്‍ക്കുമുണ്ട്. അതു നേരെചൊവ്വെ ഖജനാവിനു തന്നെ തുളയുണ്ടാക്കി സ്വന്തം പോകറ്റിലേക്ക് പൊതുമുതല്‍ ചോര്‍ത്തുക എന്നതാണ്. അവിടെയും ഇതേ തന്ത്രമാണ് പയറ്റുന്നത്. തന്റെ ചികിത്‌സ, കുടുംബത്തിന്റെ ജീവിതച്ചിലവുകള്‍, അനുബന്ധ സൗകര്യങ്ങള്‍, കുട്ടികളുടെ പഠനം തുടങ്ങി പലതിനും എന്നു പറഞ്ഞും ഈ ഊറ്റല്‍ തുരടുന്നു. കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി കണക്കിന്റെ കള്ളികളില്‍ ചില അവ്യക്തതകള്‍ ഉണ്ടാക്കിയും അതൊക്കെ കൈകാര്യം ചെയ്യാന്‍ സ്വന്തക്കാരെ മാത്രം വെച്ചുമൊക്കെയാണ് ചിലര്‍ വേലകളൊപ്പിക്കുന്നത്. ഭരണാധികാരികള്‍തന്നെ ഇങ്ങനെ പകല്‍ക്കൊള്ള നടത്തുമ്പോള്‍ ഭരണീയരും ആ മനസ്ഥിതി പുലര്‍ത്തുന്നു. അതോടെ തത്വത്തില്‍ പൊതുമുതല്‍ കൂട്ടക്കൊള്ളക്കു വിധേയമാകുന്നു. ഇതുണ്ടാക്കുന്ന അരാചകത്വം ഇല്ലാതാക്കാനാണ് താളഭംഗമില്ലാത്ത ഒരുലോക ക്രമം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാം പൊതുമുതലുകളുടെ കാര്യത്തില്‍ ശക്തമായ നിലപാടുകളെടുത്തിരിക്കുന്നത്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങള്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കുകയോ വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടവയില്‍ചതിക്കുകയോ അരുത്’ (അന്‍ഫാല്‍: 27). ഭരണാധികാരവും പൊതുനേതൃത്വവും കൈകാര്യകര്‍തൃത്വവുമെല്ലാം വിശ്വാസപൂര്‍വം ജനങ്ങള്‍ ഏല്‍പ്പിക്കുന്ന കാര്യങ്ങളാണ്. അതില്‍ ചതിക്കുകയും പൊതുമുതല്‍ തട്ടിയെടുക്കുകയും ചെയ്യുന്നതിനെ നബി തിരുമേനി(സ)യും കടുത്ത ഭാഷയില്‍ താക്കീതു ചെയ്യുന്നുണ്ട്. ഒരാളെ അല്ലാഹുഒരു കൈകാര്യച്ചുമതല ഏല്‍പ്പിക്കുകയും എന്നിട്ടവര്‍ അതില്‍ വഞ്ചന നടത്തി മരിച്ചുപോകുകയും ചെയ്താല്‍ അവനു സ്വര്‍ഗം ഹറാമാണ് എന്നു നബി(സ) തന്നോട് പറഞ്ഞതായി മഅ്ഖല്‍ ബിന്‍ യസാര്‍(റ) പറഞ്ഞതായി ഇമാം ബുഖാരിയും മുസ്‌ലിമും സംയുക്തമായി ഉദ്ധരിച്ചിട്ടുണ്ട്. എല്ലാവരും ഉത്തരവാദികളാണ് എന്നും എല്ലാഉത്തരവാദിത്വങ്ങളും വിചാരണക്കുവിധേയമാണ് എന്നും മറ്റൊരു ഹദീസില്‍ കാണാം. അധികാരിയായതിന്റെ പേരില്‍ ലഭിക്കുന്ന സമ്മാനങ്ങളുടെ കാര്യത്തില്‍വരെ ഇസ്‌ലാം നീരസം പുലര്‍ത്തുന്നത് ഈ കാര്യത്തിലുള്ള സൂക്ഷ്മതയാണ് കാണിക്കുന്നത്.
ഭരണാധികാരിക്ക് ഔദ്യോഗിക വേതനമുണ്ടെങ്കില്‍ പിന്നെ അയാള്‍ സമ്മാനം വാങ്ങിക്കരുത് എന്നാണ് നബി(സ) പറഞ്ഞത് (അബൂ ബുര്‍ദയില്‍ നിന്നും അബൂദാവൂദ്). ബനൂ സുലൈം കുടുംബത്തിലേക്ക് പിരിവിനയച്ച ഒരാള്‍ തുകയുമായി തിരിച്ചുവന്ന് ഇത് പിരിഞ്ഞുകിട്ടിയത്, ഇത് എനിക്കുകിട്ടിയത് എന്നിങ്ങനെ വേര്‍തിരിക്കുന്ന സംഭവം നബി(സ)യുടെ മുമ്പിലുണ്ടായി. അതിനോട് വളരെ വിക്ഷോപത്തോടെയായിരുന്നു നബി(സ) പ്രതികരിച്ചത് (ബുഖാരി) നേരത്തെ നാം പറഞ്ഞ ഇമര്‍ ബിന്‍ അബ്ദുല്‍അസീസ്(റ) ഖലീഫയായതില്‍ പിന്നെ ഇത്തരം സമ്മാനങ്ങള്‍ പോലും സ്വീകരിക്കില്ലായിരുന്നു. ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തോടു ചോദിച്ചു: ‘നബി തിരുമേനി വാങ്ങുമായിരുന്നല്ലോ, പിന്നെയെന്താതാങ്കള്‍ വാങ്ങിക്കാത്തത്?’ അദ്ദേഹം പറഞ്ഞു: ‘നബിക്കതു ഹദിയയായിരുന്നു, നമുക്കത് തരുന്നത് കാര്യസാധ്യത്തിനുവേണ്ടിയുള്ള കൈക്കൂലിയെന്ന നിലക്കാണ്’.
പൊതുമുതലുകള്‍ പരിപൂര്‍ണ്ണമായ അര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടികൂടി ഇസ്‌ലാം ആവിഷ്‌കരിച്ച പദ്ധതിയാണ് വഖ്ഫ്. ഇത്തരം മുതലുകള്‍ വഖ്ഫ് എന്ന പരിധിയില്‍ വരുമ്പോള്‍ അതിന് മാനിക്കപ്പെടേണ്ട ഒരു ആത്മീയ ഭാവം കൈവരും. ഇസ്‌ലാമിക വഖ്ഫ് നിയമങ്ങളില്‍ പൊതുമുതല്‍ ദാനം ചെയ്യുന്ന വ്യക്തിയുടെ ഉദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പരിരക്ഷിക്കപ്പെടും. അതു നോക്കിനടത്താന്‍ ചുമതലയുള്ളവര്‍ക്കാവട്ടെ മുതല്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ട എല്ലാ കര്‍ശന നിര്‍ദ്ദേശങ്ങളും നല്‍കുന്നുമുണ്ട്. അതോടൊപ്പമാണ് അതിന്റെ ആത്മീയ ഭാവം ഉള്ളത്. ഇതുവഴി പൊതുമുതലുകള്‍ സംരക്ഷിക്കപ്പെടുമെന്നു മാത്രമല്ല ആ മുതലുകള്‍ പൊതു നന്മക്കായി ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്യും. നബി യുഗത്തിലെ ആദ്യത്തെ വഖഫ് ഖൈബറില്‍ ഉമര്‍(റ) വഖഫ് ചെയ്ത തോട്ടമായിരുന്നു. പാവങ്ങളുടെ അന്നത്തിന്റെ ഒരു വലി ആശ്രയമായി ഇതുമാറി എന്നതാണ് അനുഭവം. അതോടൊപ്പം ഇതു വഖഫായതിനാല്‍ അതിനു നല്ല സംരക്ഷണം ലഭിക്കുകയും ചെയ്തു. പിന്നീട് എപ്പോഴോ അതു കൈമോശം വന്നുപോയി. അക്കാലത്തെ സുപ്രധാന വഖ്ഫുകളില്‍ ഇന്നും നിലനില്‍ക്കുന്ന ഒന്നാണ് ബിഅ്‌റുറൂമ. മദീനയിലെമുസ്‌ലിംകള്‍ക്കുവേണ്ടി ഉസ്മാന്‍(റ) നബിയുടെ നിര്‍ദ്ദേശത്തോടെ വാങ്ങുകയും വഖഫ് ചെയ്യുകയും ചെയ്ത ഈ കിണറും പരിസരവും സഊദികാര്‍ഷിക വകുപ്പിന്റെ കീഴില്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുകയും വളരുകയും ചെയ്യുന്നു.
മൊത്തത്തില്‍ ഉത്തരവാദിത്വങ്ങളിലും ധാര്‍മ്മിക നിലപാടുകളിലും വിഘ്‌നം വരുമ്പോഴാണല്ലോ ലോകാന്ത്യം സംഭവിക്കുക. അതിനാല്‍ പൊതുമുതലുകള്‍ അന്യാധീനപ്പെടുന്നതും അവഗണിക്കപ്പെടുന്നതും ദുരുപയോഗപ്പെടുത്തുന്നതുമെല്ലാം അന്ത്യനാളിന്റെ സൂക്ഷ്മലക്ഷണങ്ങളില്‍ നബി(സ) എണ്ണിയതായി കാണാം. ജീവിതസൂക്ഷ്മത, ദൈവ ഭയം, ധാര്‍മ്മിക ചിന്ത തുടങ്ങിയവ കൈമോശം വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഇതു സംഭവിക്കുന്നതാവട്ടെ മനുഷ്യനില്‍ ആര്‍ത്തിയും സ്വാര്‍ഥതയുമെല്ലാം വര്‍ധിക്കുമ്പോഴുമാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.