Connect with us

Video Stories

സ്വാഭാവിക അന്ത്യം

Published

on

പലതവണ ബാഗ്ദാദിയുടെ അന്ത്യം പ്രചരിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഒക്ടോബര്‍ 26ന് ഞായറാഴ്ചത്തേതാണ് യാഥാര്‍ത്ഥ്യമെന്നു കരുതാം. ലോകംകണ്ട ഏറ്റവും വലിയ ഭീകര സംഘടനയായാണ് ബാഗ്ദാദി നേതൃത്വം നല്‍കിയ ഇസ്്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ അഥവാ ഐ.എസ്.ഐ. എസ് ഉടലെടുക്കുന്നത്. ഇറാഖ്-അമേരിക്കന്‍ സഖ്യയുദ്ധവും മുല്ലപ്പൂവിപ്ലവവുമൊക്കെ പശ്ചാത്തലമായ സിറിയയിലും തുര്‍ക്കിയിലുമൊക്കെ രാഷ്ട്രീയ സാമൂഹിക അസ്വസ്ഥതകള്‍ അഗ്നിപോലെ പടരുന്നകാലം. സിറിയയിലെ അല്‍റക്കയില്‍ അബൂബക്കറിന്റെ നേതൃത്വത്തില്‍ ദാഇശ് രൂപംകൊണ്ടു. സിറിയയിലും തുര്‍ക്കിയിലും വിമോചന സമരം നടത്തുകയും ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കുകയുമായിരുന്നു ലക്ഷ്യം.

ഇതുവഴി നിരവധി മുസ്‌ലിം യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനായി. അറേബ്യയില്‍ പാശ്ചാത്യ ശക്തികള്‍ പിടിമുറുക്കുന്നുവെന്ന ഭയമായിരുന്നു ഇതിന്റെ അടിസ്ഥാനം. സ്വാഭാവികമായും സഊദി അറേബ്യയും ഐ.എസിന്റെ ശത്രുപ്പട്ടികയിലായി. പക്ഷേ ലോക മുസ്‌ലിം സമൂഹമൊട്ടാകെ ഇവരുടെ അനിസ്‌ലാമിക രീതിക്കെതിരെ നിലകൊണ്ടു. സിറിയയിലും തുര്‍ക്കിയിലും ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ഇതര സംഘടനകളുമായി ചേര്‍ന്നായിരുന്നു ഐ.എസിന്റെ പോരാട്ടം. മൊസൂള്‍ നഗരം പിടിച്ചെടുത്തതോടെ ഐ.എസ് പിടിച്ചാല്‍കിട്ടാതെ വളരുന്നുവെന്ന് പാശ്ചാത്യലോകം ഭയന്നു. അല്‍ഖ്വയ്ദക്കെതിരായി അമേരിക്ക തുടങ്ങിവെച്ച ‘ആഗോള ഭീകരതക്കെതിരായ പോരാട്ടം’ ഐ.എസിനെതിരെയും തുടരാന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതമായി. ഇതോടെ അമേരിക്കന്‍-പാശ്ചാത്യ താല്‍പര്യമുള്ള ഇടങ്ങളിലെല്ലാം സ്‌ഫോടനങ്ങള്‍ നടത്തുകയായിരുന്നു ഇവര്‍. പശ്ചാത്യ രാജ്യങ്ങളിലെ വിവിധ സ്‌ഫോടനങ്ങളിലും കൂട്ടക്കൊലകളിലും ഐ.എസ് പങ്ക് അവകാശപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യന്‍ യൂണിയനും സംഘടനയെ ഭീകര സംഘടനയായും ബാഗ്ദാദിയെ അന്താരാഷ്ട്രഭീകരനായും പ്രഖ്യാപിച്ചു. പതിനായിരക്കണക്കിന് മനുഷ്യരാണ് സിറിയയിലും മറ്റുമായി കൊല്ലപ്പെട്ടത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി പേരും ഐ.എസിനാല്‍ കൊല്ലപ്പെട്ടു. ഫലം ലോകത്തെല്ലായിടത്തും ഐ.എസ് ഭീതി പടര്‍ന്നു. അഫ്ഗാനിസ്ഥാനിലും ഐ.എസിന്റെ ക്രൂരമുഖം പുറത്തുവന്നു. മുമ്പ് ഭീകര സംഘടനയായ അല്‍ഖ്വയ്ദ ഉണ്ടാക്കിയ ആശങ്കക്കും കൂട്ടക്കൊലകള്‍ക്കും അപ്പുറമായിരുന്നു ഐ.എസിന്റെ ഭീഷണി.

ഇറാഖിലെ സമോറയില്‍ ഖുറൈശി ഗോത്ര കുടുംബത്തില്‍ 1971 ജൂലൈ 28നാണ് അബൂബക്കറിന്റെ പിറവി. ഇബ്രാഹിം അവാദി ഇബ്രാഹിം അല്‍ബദ്രി എന്നായിരുന്നു ആദ്യ പേര്. അബൂബക്കര്‍, അബ്ദു, ഖലീഫ് ഇബ്രാഹിം, ഷെയ്ഖ് എന്നീ പേരുകളിലും അറിയപ്പെട്ടു. ജെയ്ഷ് അഹ്‌ലുസുന്ന വല്‍ ജമാഅ:യിലാണ് മതപ്രബോധകനായി ആദ്യം പ്രവര്‍ത്തിച്ചത്. ബാഗ്ദാദ് സര്‍വകലാശാലയില്‍നിന്ന് ഇസ്്‌ലാമിക പഠനത്തില്‍ ബിരുദം നേടി. 2006ല്‍ ഉസാമ ബിന്‍ലാദന്റെ അല്‍ഖ്വയ്ദയില്‍ ചേര്‍ന്നു. ഉസാമയുടെ വധത്തിനുശേഷം ഇല്ലാതായ അല്‍ഖ്വയ്ദ വിട്ട് 2013 ഏപ്രിലിലാണ് ഐ.എസ് രൂപീകരിക്കുന്നത്. അമേരിക്കയുടെയും ഇറാന്റെയും യുദ്ധങ്ങളില്‍ ഇറാഖ് പക്ഷത്തെ പോരാളിയായി. 2011ല്‍ 10ലക്ഷം ഡോളറാണ് അമേരിക്ക ബാഗ്ദാദിയുടെ തലക്ക് വിലയിട്ടത്. പിന്നീടത് 75 ലക്ഷമാക്കി. വിവിധ രാജ്യങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് യുവാക്കളാണ് ബാഗ്ദാദിയുടെ ഖിലാഫത്ത് സ്വപ്‌നംകണ്ട് സിറിയയിലേക്ക് വണ്ടി കയറിയത്. അവരില്‍പലരും യാഥാര്‍ത്ഥ്യംകണ്ട് പിന്തിരിഞ്ഞെങ്കിലും മറ്റു പലര്‍ക്കും യുദ്ധമുഖത്ത് ജീവന്‍ വെടിയേണ്ടിവന്നു. പതിനായിരക്കണക്കിന് ഐ.എസ് പോരാളികളാണ് യുദ്ധമുഖങ്ങളില്‍ മരിച്ചുവീണത്. സ്ത്രീകളെ അടിമയാക്കി ലൈംഗികമായി ഉപയോഗിച്ചുവെന്ന കുറ്റവും ഐ.എസിനെതിരെ പാശ്ചാത്യലോകം ഉയര്‍ത്തുന്നു. എന്നാല്‍ യുദ്ധത്തിലെ അനാഥ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുകയാണെന്ന വാദമായിരുന്നു ഐ.എസിന്.

‘ബാഗ്ദാദിയുടെ അന്ത്യം ക്രൂരമായിരുന്നു. ഓടിയും കരഞ്ഞും ഭീരുവായി പട്ടിയെപോലെയാണ് അയാള്‍ മരിച്ചത്’. ലോകം കണ്ട കൊടും ഭീകരന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ അന്ത്യത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകത്തോട് പറഞ്ഞ വാചകമാണിത്. ഒക്ടോബര്‍ 28നാണ് ട്രംപിന്റെ ഈപ്രഖ്യാപനം. അരയില്‍ കെട്ടിവെച്ച ബോംബ് സ്വയംപൊട്ടിത്തെറിപ്പിച്ചാണെന്നാണ് അന്ത്യമെന്നാണ് യു.എസ് ഭാഷ്യം. മരിക്കുമ്പോള്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷില്‍ മൂന്നു മക്കളും ഭാര്യയും ഉണ്ടായിരുന്നുവത്രെ. ഇവരും കൂടെ മരിച്ചതായി പറയുന്നു. അമേരിക്കയുടെ ഡെല്‍റ്റ ഫോഴ്‌സിന്റെ ബാരിശിലെ രണ്ടു മണിക്കൂര്‍ റെയ്ഡിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെടുന്നത്. കടലില്‍ മതാചാരപ്രകാരം ഖബറടക്കിയെന്നാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞത്. ഒക്ടോബര്‍ 31ന്് നേതാവിന്റെ മരണം ഐ.എസ് സ്ഥിരീകരിച്ചു. പുതിയ തലവനായി അബു ഇബ്രാഹിം അല്‍ഹാഷിമി അല്‍ ഖുറൈശിയെ നിയമിച്ചതായും അവര്‍ അറിയിച്ചു. പലരും പ്രതീക്ഷിച്ച രീതിയില്‍ ഉസാമയെപോലെ യുദ്ധമുഖത്തുതന്നെയാണ് ബാഗ്ദാദിയുടെയും അന്ത്യം, നാല്‍പത്തെട്ടാം വയസ്സില്‍. ബാഗ്ദാദിക്ക് മൂന്നു ഭാര്യമാരും പത്തോളം മക്കളും ഉണ്ടായിരുന്നതായാണ് വിവരം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.