Video Stories
കേരളം ഭാവി തലമുറക്കും അവകാശപ്പെട്ടതാണ്
ഐക്യകേരള പിറവിക്ക് 63 വയസ് ആകുന്നു. നേട്ടങ്ങളും കോട്ടങ്ങളും സമ്മിശ്രമായ ഭൂതകാലം മലയാളിയുടെ അഭിമാനബോധത്തെ വളരെയേറെ വളര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷയുടെ ഭാവിയിലേക്കല്ല കേരളം സഞ്ചരിക്കുന്നതെന്ന യാഥാര്‍ത്ഥ്യമാണ് കേരളപിറവി ദിനം ആഘോഷിക്കുമ്പോള്‍ മുന്നിലുള്ളത്. കനല്‍ വഴികളിലൂടെ മലയാളി താണ്ടിയ ദൂരങ്ങളിലേക്കുള്ള പിന്‍നടത്തമാണോ വര്‍ത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നതെന്ന സന്ദേഹം എല്ലാവരിലുമുണ്ട്. നിരവധി മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍-കേരള മോഡലുകള്‍- കൈകളില്‍ നിന്ന് ഊര്‍ന്നുപോകുന്ന വിധമുള്ള മാറ്റങ്ങളാണ് സംസ്ഥാനത്തിന്റെ സാമൂഹ്യ, സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
63 വര്‍ഷങ്ങള്‍ക്കിപ്പുറവും ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തയുടെ അടുത്തെങ്ങുമെത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, ഭക്ഷ്യോത്പാദനം പ്രതിവര്‍ഷം കുറഞ്ഞുവരുന്നത് ഭാവിയെ സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്ന കാര്യം തന്നെയാണ്. കാര്‍ഷിക ജനതയെന്ന പൈതൃക ബോധം നഷ്ടപ്പെട്ട് ഉപഭോക്തൃ ജനതയായി മലയാളി മാറിയിട്ട് പതിറ്റാണ്ടുകളായി. അരിയും പച്ചക്കറിയും മാത്രമല്ല, കറിവേപ്പില പോലും അയല്‍ സംസ്ഥാനങ്ങളില്‍നിന്നാണ് നമ്മുടെ അടുക്കളകളിലേക്കെത്തുന്നത്. കേരളത്തിന് മാത്രമായി, കൂടിയ അളവില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്ന കൃഷിത്തോട്ടങ്ങള്‍ തമിഴ്‌നാട്ടിലുണ്ടെന്ന വാര്‍ത്ത പോലും മലയാളിയുടെ മനോഭാവത്തില്‍ മാറ്റം വരുത്തുന്നില്ല. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യ മേഖലയിലെ മുന്നേറ്റം ഇപ്പോള്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് മുന്നില്‍ അവസാനിച്ച മട്ടാണ്.
കേരള മോഡലെന്ന അവകാശവാദത്തിന്റെ മുനയൊടിക്കുംവിധമുള്ള സാമ്പത്തിക തകര്‍ച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പ്രതിധ്വനി കൂടിയായതോടെ ഏറ്റവും മോശപ്പെട്ട കാലമാണ് ഇപ്പോഴുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികനയം കേരളത്തിന് ശുഭപ്രതീക്ഷ നല്‍കുന്നതുമല്ല. ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കാന്‍ റവന്യൂ വരുമാനംകൊണ്ട് കഴിയുന്നില്ല. കടമെടുത്താണ് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും നടക്കുന്നത്. കടമെടുക്കാന്‍ കഴിയാത്തവിധം കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ് സംസ്ഥാനം. പദ്ധതി പ്രവര്‍ത്തനങ്ങളാകെ ഇപ്പോള്‍ ബജറ്റിന് പുറത്ത് കിഫ്ബി വഴിയാണ്. കിഫ്ബിയുണ്ടാക്കുന്ന കടക്കെണിയുടെ പ്രത്യാഘാതത്തില്‍നിന്ന് ദീര്‍ഘകാലത്തേക്ക് കേരളത്തിന് കരകയറാനാകില്ല. കേരള മോഡലെന്ന് വിശേഷിപ്പിക്കപ്പെട്ട പൊതുമേഖലാ സ്ഥാനപങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടുകയോ, തൊഴില്‍ സമയം കുറക്കുകയോ ചെയ്യുന്നു. വ്യവസായ മേഖല തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്കാണ്. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റനുകൂല സാമ്പത്തിക നയങ്ങള്‍ രൂക്ഷമായ പ്രതിസന്ധിയാണ് വ്യവസായ മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടപ്പെടുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. വ്യവസായ പാര്‍ക്കുകള്‍ ആളും ആരവവും ഒഴിഞ്ഞ ഉത്സവപറമ്പിന്റെ പ്രതീതിയിലാണ്.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും റബര്‍ വിപണിയിലെ മാന്ദ്യവും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന വിധമാണ് മുന്നോട്ടുപോകുന്നത്. ഗള്‍ഫ് ബൂം സൃഷ്ടിച്ച സാമ്പത്തിക കുതിപ്പ് ഇപ്പോള്‍ റിവേഴ്‌സ് ഗിയറിലാണ്. നാളെയെക്കുറിച്ചുള്ള ആശങ്ക എങ്ങും പടര്‍ന്നുകഴിഞ്ഞു. റബര്‍ കര്‍ഷകര്‍ ദുരിതക്കയത്തിലായിട്ട് വര്‍ഷങ്ങളായി. പ്രകൃതി ദുരന്തങ്ങളും പ്രതികൂല കാലാവസ്ഥയും കാര്‍ഷിക, നിര്‍മാണ മേഖലയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി സാധാരണക്കാരെ പട്ടിണിയിലേക്ക് നയിക്കുംവിധം രൂക്ഷമാണ്. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ ഇതിനൊപ്പമുണ്ട്. നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ഒരാണ്ട് കഴിഞ്ഞിട്ടും പരിഹാരമുണ്ടാക്കാനായിട്ടില്ല. ഇപ്പോഴത്തെ അതിമഴയും കൊടും വേനലും ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ പുതുമയുള്ളതാണ്. കുന്നുകളിടിച്ചും പാടങ്ങള്‍ നികത്തിയും കേരളം പടുത്തുയര്‍ത്തിയ വികസന സങ്കല്‍പങ്ങള്‍ പ്രകൃതി ദുരന്തങ്ങളായി തകര്‍ന്നുവീഴുമ്പോള്‍ നോക്കിനില്‍ക്കാനേ മലയാളിക്ക് കഴിയുന്നുള്ളൂ.
ഇതിനൊപ്പം നാം കരുതിവെച്ച മികച്ച നേട്ടങ്ങള്‍ പോലും തച്ചുതകര്‍ക്കപ്പെടുകയാണ്. വിദ്യാഭ്യാസ മേഖലയിലെയും ഭരണഘടനാസ്ഥാപനമായ പി.എസ്.സിയിയേലും വിവാദങ്ങള്‍ കേരളത്തിന്റെ അഭിമാന ചിഹ്നങ്ങള്‍ക്കേറ്റ ക്ഷതങ്ങളാണ്. ഐക്യകേരളത്തിന്റെ ശില്‍പികള്‍ സ്വപ്‌നം കണ്ട നവകേരള സങ്കല്‍പങ്ങളില്‍നിന്നും ബഹുദൂരം പിന്നിലാണിപ്പോള്‍. ലക്ഷ്യത്തിലേക്കുള്ള ദൂരം കൂടിക്കൂടി വരുന്നു.
ലോട്ടറിയും മദ്യവുമാണ് മലയാളിയെ ഇന്ന് നയിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ സുലഭമായി ലഭ്യമാകുന്നത് ഇത് രണ്ടും മാത്രം. ബാറുകളും ബിവറേജസ് ഔട്‌ലെറ്റുകളും നാടെങ്ങുമുണ്ട്. ചോദിക്കുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ നല്‍കുന്ന ഏക കാര്യം ബാര്‍ ലൈസന്‍സ് ആയി മാറിക്കഴിഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്നത് 29 ബാറുകളാണെങ്കില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 565 ബാറുകളാണ്. ഇതിന്പുറമെ 277 ബിവറേജ് ഔട്്‌ലെറ്റുകളുമുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തേക്കാളും, 2018-19 സാമ്പത്തിക വര്‍ഷം 1,571 കോടി രൂപയുടെ അധിക വില്‍പനയാണ് സംസ്ഥാനത്തുണ്ടായത്. 2018-19 സാമ്പത്തിക വര്‍ഷം 14,508.21 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചുതീര്‍ത്തത്. അതായത് 12 ശതമാനം വര്‍ധനവ്.
മദ്യ, ലഹരി ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടുവന്ന് പൂര്‍ണമായും വര്‍ജ്ജിക്കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന പ്രഖ്യാപിച്ച ഒരു സര്‍ക്കാര്‍ മദ്യം വിറ്റ് ഖജനാവ് നിറക്കാന്‍ ശ്രമിക്കുകയാണ്. ഇത് സാമൂഹ്യ, കുടുംബ ബന്ധങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം സര്‍ക്കാര്‍ നേടുന്ന കൊള്ളലാഭം കൊണ്ട് പരിഹരിക്കാവുന്നതല്ല.
കേരളം നടന്ന വഴികളില്‍ നിന്ന് ഇപ്പോള്‍ മാറി സഞ്ചരിക്കുകയാണ്. മാറ്റം ശുഭപ്രതീക്ഷ നല്‍കുന്നതല്ലെന്ന് വര്‍ത്തമാനകാലം സാക്ഷ്യം പറയുന്നു. വികനസ സങ്കല്‍പങ്ങള്‍ പ്രകൃതിയോട് ചേര്‍ന്നുനിന്നില്ലെങ്കില്‍ ഭാവിതലമുറയുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാകുന്നത്. ചിന്തയിലും പ്രവര്‍ത്തനത്തിലും വികസന കാഴ്ചപാടുകളിലും സമഗ്രമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഭാവി ഇരുളടഞ്ഞതാകുമെന്ന ഉത്തമബോധ്യം സര്‍ക്കാരിന് മാത്രമല്ല, ഓരോ മലയാളിയുടേയും ഹൃദയത്തില്‍ കൊത്തിവെക്കേണ്ടതുണ്ട്. കേരളം വളരേണ്ടത് കേരളത്തനിമയിലൂന്നിയാകണം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ