Connect with us

Culture

റഷ്യ വോട്ട് ചെയ്തു; പുടിന്‍ പ്രതീക്ഷയില്‍

Published

on

മോസ്‌കോ: പ്രതിപക്ഷ ബഹിഷ്‌കരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മധ്യേ റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടെങ്കിലും പുടിന്‍ വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വേകളെല്ലാം പ്രവചിക്കുന്നത്.
വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ പുറത്തുവന്നുകൊണ്ടിരിക്കുന്ന സൂചനകളും പുടിന് അനുകൂലമാണ്. വോട്ടെടുപ്പ് അട്ടിമറിച്ച് വിജയം ഉറപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. പുടിന്റെ വിജയം ഉറപ്പിച്ച പോലെയാണ് മോസ്‌കോയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ക്രെംലിന് സമീപം വിജയപ്രഖ്യാപനം നടത്തി പുടിന്‍ സംസാരിക്കാറുള്ള വേദി സജ്ജമായിക്കഴിഞ്ഞു. ഒരു ലക്ഷത്തോളം പോളിങ് സ്‌റ്റേഷനുകളിലായി 10.9 കോടി സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തി. 145 രാജ്യങ്ങളിലെ റഷ്യക്കാര്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കിയിരുന്നു. ട്രെയിനുകള്‍, ആസ്പത്രികള്‍, സൈനിക താവളങ്ങള്‍ എന്നിവിടങ്ങളിലും വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയിരുന്നു.
വടക്കന്‍ മേഖലയില്‍ ഹെലികോപ്ടറുകളിലാണ് ഉദ്യോഗസ്ഥരെയും പോളിങ് സാമഗ്രികളും കൊണ്ടുപോയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ ക്രൂ കമാന്‍ഡര്‍ ആന്റണ്‍ സ്‌കപ്ലറോ വെര്‍ച്വല്‍ വോട്ടിങ് സ്‌റ്റേഷനില്‍ വോട്ട് ചെയ്തു. ഉക്രൈനില്‍നിന്ന് റഷ്യ പിടിച്ചെടുത്ത ക്രീമിയയിലെ ജനങ്ങളും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. പുടിന്‍ അവസാന തെരഞ്ഞെടുപ്പ് റാലി നടത്തിത് ക്രീമിയയിലായിരുന്നു. വോട്ടെടുപ്പിന്റെ തലേദിവസം പ്രചാരണങ്ങള്‍ പാടില്ലെന്നാണ് നിയമമെങ്കിലും പുടിന്റെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തുന്ന ക്രീമിയ എന്ന ഡോക്യുമെന്ററി സ്‌റ്റേറ്റ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുടിന്‍ എതിരാളികളെ മുഴുവന്‍ അടിച്ചമര്‍ത്തിയിരുന്നു. പ്രധാന എതിരാളിയായ പ്രതിപക്ഷ നേതാവ് അലെക്‌സി നാവല്‍നിയെ ജയിലിലടച്ചിരിക്കുകയാണ്.
തനിക്കെതിരെയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പുടിന്‍ ഏകാധിപത്യ സ്വഭാവത്തോടെ നടത്തുന്ന വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പുടിനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടു. പോളിങ് ശതമാനം കുറയുമെന്ന് ഭയന്ന് റഷ്യന്‍ പൗരന്മാരെ വോട്ടിങ് കേന്ദ്രങ്ങളിലെത്തിക്കാന്‍ ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. പ്രാദേശിക ഹിതപരിശോധനകള്‍, സംഗീതം, പ്രൊഫഷണല്‍ ട്രെയിനിങ് തുടങ്ങിയ ആകര്‍ഷകങ്ങളായ പല പരിപാടികളും പോളിങ് സ്‌റ്റേഷനുകള്‍ക്ക് സമീപം സംഘടിപ്പിച്ചിരുന്നു.
വോട്ടര്‍മാരെ ബലമായി കൊണ്ടുപോയതായി ആരോപണമുണ്ട്. പുടിന്‍ അനുകൂല സംഘടനകളും ഔദ്യോഗിക സംവിധാനങ്ങളും വോട്ടര്‍മാരെ പോളിങ് സ്‌റ്റേഷനുകളില്‍ എത്തിക്കുന്നതിന് പ്രത്യേക വാഹനം ഏര്‍പ്പാടാക്കിയിരുന്നു. പോളിങ് ശതമാനത്തിലെ കുറവ് പുടിന്റെ വിജയത്തിന് തിളക്കം കുറക്കുമെന്ന ഭയമാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്ന് പ്രതിപക്ഷം പറയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.