Connect with us

Video Stories

‘ബ്രസീല്‍ ലോകകപ്പ് നേടും, പെറു കറുത്ത കുതിരകളാവും’; ഡേറ്റാ പ്രവചനവുമായി ഗ്രേസ്‌നോട്ട്

Published

on

കാലിഫോര്‍ണിയ: ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വിവരങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രവചനവുമായി പ്രമുഖ ഡേറ്റാ സര്‍വീസ് കമ്പനിയായ ഗ്രേസ്‌നോട്ട്. ഇതാദ്യമായി റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത ബ്രസീലിനാണെന്ന് ഗ്രേസ്‌നോട്ട് പറയുന്നു. സ്‌പെയിന്‍, ജര്‍മനി, അര്‍ജന്റീന തുടങ്ങിയവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ഗ്രേസ്‌നോട്ടിനു പുറമെ പ്രമുഖ ബെറ്റിങ് കമ്പനികളെല്ലാം ബ്രസീല്‍ കപ്പടിക്കുമെന്നാണ് പ്രവചിക്കുന്നത്.

കളിക്കാരുടെ മികവ്, ഗ്രൂപ്പ് സമവാക്യങ്ങള്‍, മുന്നേറാനുള്ള സാധ്യത, സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍, ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള പ്രവചനത്തില്‍ ബ്രസീല്‍ കപ്പടിക്കാന്‍ 21 ശതമാനം സാധ്യതയുണ്ടെന്ന് ഗ്രേസ്‌നോട്ട് പറയുന്നു. സ്‌പെയിനിനാണ് രണ്ടാം സ്ഥാനം. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് മൂന്നും കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ അര്‍ജന്റനക്ക് നാലും സ്ഥാനങ്ങളിലാണ് സാധ്യത.

ബ്രസീലും സ്‌പെയിനും തമ്മിലുള്ള ഫൈനല്‍ വരാനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 3.8 ശതമാനം. ബ്രസീല്‍ – ജര്‍മനി ഫൈനലിന് 3.7 ശതമാനം സാധ്യതയുണ്ട്. ബ്രസീലോ ജര്‍മനിയോ ഫൈനല്‍ കളിക്കാനുള്ള സാധ്യത 37 ശതമാനമാണ്. കരുത്തരായ അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ ക്വാര്‍ട്ടറില്‍ മത്സരിക്കേണ്ടി വരും.

ലാറ്റിനമേരിക്കന്‍ ടീമായ പെറു ആയിരിക്കും ഇത്തവണ കറുത്ത കുതിരകളെന്ന് ഗ്രേസ്‌നോട്ട് പ്രസിഡണ്ട് സിമോണ്‍ ഗ്ലീവ് പ്രവചിക്കുന്നു. ഗ്രൂപ്പ് സിയില്‍ ഡെന്‍മാര്‍ക്കിനെയും ഓസ്‌ട്രേലിയയെയും പിന്തള്ളി പെറുവായിരിക്കും ഫ്രാന്‍സിനൊപ്പം രണ്ടാം റൗണ്ടിലെത്തുക. പെറു ക്വാര്‍ട്ടറിലെത്താന്‍ 22 ശതമാനവും സെമി കളിക്കാന്‍ 10 ശതമാനവും സാധ്യതയുണ്ട്.

കഴിഞ്ഞ വര്‍ഷം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് കിരീടം നേടുമെന്ന് ഗ്രേസ്‌നോട്ട് നടത്തിയ പ്രചനം കൃത്യമായിരുന്നു.

പ്രമുഖ ബെറ്റിങ് ഏജന്‍സിയായ വില്യംഹില്‍ ബ്രസീല്‍ ലോകകപ്പ് നേടുമെന്നാണ് പ്രവചിക്കുന്നത്. നാലില്‍ ഒന്നാണ് ഇതിനുള്ള സാധ്യത. ജര്‍മനി (ഒന്‍പതില്‍ രണ്ട്), സ്‌പെയിന്‍ (ആറില്‍ ഒന്ന്) എന്നിവര്‍ക്കും വില്യംഹില്‍ സാധ്യത കാണുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.