Video Stories
സംസ്ഥാനത്തിന് ലഭിക്കുക 14 ശതമാനം അധിക നികുതി, ജിഎസ്ടി; ജൂലൈ ഒന്നു മുതല്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ഇല്ല
ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കുന്ന ചരക്കുസേവന നികുതിയിലൂടെ ആദ്യവര്‍ഷം സംസ്ഥാനത്തിന് നിലവിലുള്ളതിനേക്കാള്‍ 14 ശതമാനം അധികനികുതി വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. . ഇപ്പോള്‍ നികുതി വരുമാനം ഓരോ വര്‍ഷവും 10 ശതമാനമാണ് വര്‍ധിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ ഇത് 20 ശതമാനമായി ഉയര്‍ന്നേക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് എത്തുന്ന എല്ലാ ഉല്‍പന്നങ്ങളുടെയും നികുതി നമുക്കു തന്നെ കിട്ടുന്നതാണ് നികുതി വര്‍ധിക്കുന്നതിന്റെ മുഖ്യ കാരണം. ജൂലൈ ഒന്നു മുതല്‍ സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്‌പോസ്റ്റുകളില്‍ ചരക്കു വാഹനങ്ങള്‍ പരിശോധിക്കില്ല. ചരക്ക് പുറപ്പെടുമ്പോള്‍ തന്നെ ജി.എസ.്ടി ശൃംഖലയിലേക്ക് ഇവേ ബില്‍ അപ്‌ലോഡു ചെയ്യുകയും ചെക്‌പോസ്റ്റുകളില്‍ വാഹന നമ്പര്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ ചരക്ക് എന്താണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്ന പരിഷ്‌കാരമാണ് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍ ഈവേ-ബില്‍ അപ്‌ലോഡു ചെയ്യേണ്ട സോഫ്റ്റ്‌വെയര്‍ ഇതുവരെ തയ്യാറാകാത്തതിനാല്‍ ചെക്‌പോസ്റ്റുകളിലെ പരിശോധന നിര്‍ത്തലാക്കുന്നത് കേന്ദ്രം നാലു മാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. പക്ഷേ, കേരളം നേരത്തേ തന്നെ ഇഡിക്ലറേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പരിശോധന ജൂലായി ഒന്നു മുതല്‍ തന്നെ നിര്‍ത്തലാക്കുകയാണ്. ചെക്‌പോസ്റ്റുകളില്‍ ഇഡിക്ലറേഷന്‍ ഫോം കാണിച്ചാല്‍ ഉടന്‍ വണ്ടി കടത്തിവിടാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനത്തിലെ ചരക്കു സംബന്ധിച്ച് സംശയം തോന്നുകയോ രേഖ കാട്ടാതെ വാഹനങ്ങള്‍ കടന്നു പോകുകയോ ചെയ്താല്‍ പിന്തുടര്‍ന്നു പിടികൂടുമെന്നും തോമസ് ഐസക് പറഞ്ഞു.
100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് 18 ശതമാനവും നൂറിനു മുകളില്‍ 28% ശതമാനവും വിനോദ നികുതി ചുമത്തിയിട്ടുണ്ടെങ്കിലും ഫലത്തില്‍ ടിക്കറ്റ് നിരക്കു കുറയുകയാണു ചെയ്യുക. തദ്ദേശ സ്ഥാപനങ്ങള്‍ക്കു ലഭിച്ചിരുന്ന വിനോദ നികുതി ഇനി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ വീതിച്ചെടുക്കും. തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കിയിരുന്ന വിനോദനികുതി ഒഴിവാക്കി ഉടന്‍ ഉത്തരവിറങ്ങും. ഇപ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന വിനോദ നികുതി എത്രയാണോ അതു സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കു തന്നെ നല്‍കും. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും മറ്റും സേവനനികുതി ഉയര്‍ത്തിയത് വില വര്‍ധനവിന് ഇടയാക്കും. 60 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകളില്‍ നിന്ന് .5 ശതമാനമാണ് ഇതുവരെ നികുതി ഈടാക്കിയിരുന്നത്. ഇതാണ് അഞ്ചു ശതമാനമായി വര്‍ധിപ്പിച്ചത്. ലോട്ടറി വില്‍പനയിലൂടെ സര്‍ക്കാരിനുണ്ടാകുന്ന അധിക നേട്ടം ഏതുവിധം പങ്കുവെക്കണമെന്നു തിങ്കളാഴ്ച ഏജന്റുമാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ഉല്‍പന്നങ്ങള്‍ക്കും എത്രത്തോളം വില കൂടുമെന്നും കുറയുമെന്നും വ്യക്തമാക്കുന്ന പട്ടിക പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.
ജിഎസ്ടി വഴി നികുതി വെട്ടിപ്പ് പൂര്‍ണമായി തടയാന്‍ കഴിയുമെന്നു കരുതുന്നില്ല. വാങ്ങുന്ന സാധനങ്ങള്‍ക്കെല്ലാം ബില്‍ വേണമെന്നു ജനം വാശിപിടിച്ചാലേ ഇതു തടയാന്‍ കഴിയൂ. ജൂലൈ ഒന്നിന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടത്തുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള വ്യാപാരി പ്രതിനിധികളെ പങ്കെടുപ്പിക്കും. രണ്ടു മണിക്കൂര്‍ സംശയനിവാരണങ്ങള്‍ക്കായി മാറ്റിവെക്കും. ജി.എസ.്ടി സംബന്ധിച്ച സംശയങ്ങള്‍ ുീേെൂൗലേെശീി@െ സലൃമഹമ.ഴീ്.ശി എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കാം. സമ്മേളനത്തില്‍ വിദഗ്ധര്‍ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ