Connect with us

Video Stories

യൂറോപ്പിൽ മുസ്ലിംകൾക്കെതിരായ അക്രമങ്ങൾ ഉയരുന്നു, ഒരു വർഷത്തിനിടെ ആക്രമിക്കപ്പെട്ടത് 200ലേറെ മസ്ജിദുകൾ

Published

on

യൂറോപ്പിൽ മുസ്ലിംകൾക്കെതിരായ അക്രമ സംഭവങ്ങൾ ഒരു വർഷത്തിനിടെ ഇരട്ടിയോളം വർധിച്ചതായി കണക്കുകൾ. 12 മാസങ്ങൾക്കിടെ ഭൂഖണ്ഡത്തിൽ ആകമാനം 201 മുസ്ലിം പള്ളികൾക്കു നേരെ അക്രമം നടന്നതായും, മുസ്ലിംകളോടുള്ള വെറുപ്പിന്റെ ഭാഗമായുള്ള കുറ്റകൃത്യങ്ങൾ ഭരണകൂടങ്ങൾക്ക് തലവേദനയായി മാറിക്കഴിഞ്ഞു എന്നും കണക്കുകൾ ഉദ്ധരിച്ച് മീഡിയം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജൂതരക്കെതിരെ ഉണ്ടായതിനു സമാനമായ വംശീയ വിദ്വേഷമാണ് യൂറോപ്പിൽ ആകമാനം നടക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ആരാധനാ കേന്ദ്രങ്ങൾക്ക് പുറത്തു വെച്ച് മുസ്ലിംകൾ അക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ മൂന്നിരട്ടി വർധന ഉണ്ടായി. പള്ളികൾ ആക്രമിക്കപ്പെട്ട സംഭവങ്ങൾ യു.കെയിൽ മാത്രം വർധിച്ചത് 200 ശതമാനമാണ്. ഇത് ഒരു വലിയ സുരക്ഷാ പ്രശ്നമായി മാറിക്കഴിഞ്ഞു എന്ന് ജർമൻ ഗവണ്മെന്റ് ഈയോടെ വ്യക്തമാക്കി.

25 ദശലക്ഷം തദ്ദേശീയ മുസ്ലിംകൾ യൂറോപ്പിൽ ഉണ്ടെങ്കിലും, ഇസ്‌ലാമിക, അറബ് പേര് ഉള്ള എല്ലാവരെയും വിദേശികൾ ആയി മുദ്ര കുത്തുന്ന പ്രവണത വർധിച്ചു വരികയാണ്. വിദേശികൾ, പുറത്തു നിന്ന് വന്നവർ തുടങ്ങിയ നിലകളിലാണ് ഇവരെ കാണുന്നത്. അക്രമങ്ങളിൽ സിംഹാഭാഗവും നടത്തുന്നത് വെളുത്ത വംശജരാണ്. ഐ എസ് ഭീകരർ നടത്തുന്ന അക്രമങ്ങളെ മുസ്ലിംകളുടെ തലയിൽ കെട്ടിവെക്കുന്ന ഇവർ, വെള്ളക്കാർ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് അങ്ങനെ ഒരു ലേബൽ നൽകുന്നില്ല. മുസ്ലിംകൾ പ്രതിസ്ഥാനത്തു വരുന്ന കുറ്റകൃത്യങ്ങളെ ഭീകരവാദം എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ, സമാനമായ കുറ്റങ്ങളിൽ വെള്ളക്കാർ പിടിക്കപ്പെട്ടാൽ അതിനെ ലഘൂകരിച്ചു കൊണ്ടും കുറ്റവാളിയെ മയപ്പെടുത്തി കൊണ്ടുമുള്ള റിപ്പോർട്ടുകളാണ് കൊടുക്കാറുള്ളത്.

മുൻകാലങ്ങളിൽ ജൂത വംശജർക്കെതിരെ നടന്നിരുന്ന മുൻവിധിയും വിദ്വേഷവും ഇപ്പോൾ മുസ്ലിംകൾ ആണ് നേരിടുന്നതെന്ന് സാമൂഹ്യ ശാസ്ത്രജ്ഞ അമികം നാചമണി പറയുന്നു.

വെല്ലുവിളിക്കിടയിലും വളര്‍ച്ച

അതേ സമയം, മുസ്ലിംകളെ ലക്ഷ്യമിട്ടു കൊണ്ടുള്ള അക്രമങ്ങൾ വർധിച്ചു വരുമ്പോഴും ഇസ്ലാം യൂറോപ്പിൽ ആരോഗ്യകരമായ വളർച്ചയാണ് നേടുന്നതെന്ന് പ്യൂ റിസേർച്ച് സെന്റർ പറയുന്നു. വൻകരയിലെ രാജ്യങ്ങളിൽ റഷ്യ ആണ് മുസ്ലിംകളെ കൂടുതലായും ഉൾക്കൊള്ളുന്നത്. 14 ദശലക്ഷം വരുന്ന മുസ്ലിംകൾ റഷ്യൻ ജനതയുടെ 10 ശതമാനത്തിലേറെ വരും. ജർമ്മനിയും ഫ്രാൻസുമാണ് കൂടുതൽ മുസ്ലിംകൾ ഉള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ഫ്രഞ്ച് ജനസംഖ്യയുടെ 7.5 ശതമാനം മുസ്ലിംകൾ ആണ്.

ആഫ്രിക്കൻ, ഏഷ്യൻ വൻകരകളിൽ നിന്നുള്ള കുടിയേറ്റവും മതപരിവർത്തനവുമാണ് മുസ്ലിം ജനസംഖ്യ ഉയരാൻ കാരണം. വിദ്വേഷ പ്രചരണം സജീവമാണെങ്കിലും ഇസ്ലാം പഠിക്കാൻ യുവതലമുറ സന്നദ്ധമാകുന്നുണ്ട്. യൂറോപ്യൻ മുസ്ലിംകളുടെ ശരാശരി പ്രായം 32 ആണെന്നത്, 2030 ഓടെ വൻകരയിലെ മുസ്ലിം ജനസംഖ്യ 10 ശതമാനത്തിലേറെ ഉയരാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു. യൂറോപ്യൻ ജനതയുടെ ശരാശരി പ്രായം 40ഉം മതം വെളിപ്പെടുതാത്തവരുടേത് 37 ഉം ക്രിസ്തുമത വിശ്വസികളുടേത് 42 ഉം ആണെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ 2016ലെ റിപ്പോർട്ടിൽ പറയുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.