Video Stories
വിദ്വേഷം പരത്തുന്ന വിദ്യാഭ്യാസം
മദ്രസകളും സരസ്വതി ശിശു മന്ദിരങ്ങളും ഒരുപോലെ വിദ്വേഷം പരത്തുകയാണെന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ട്വീറ്റ് വിവിധ വിഭാഗങ്ങളില്‍ നിന്ന് നിരവധി പ്രതികരണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. മദ്രസകളെ മോശമായി ചിത്രീകരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് ഒരു വശത്ത് മുസ്‌ലിംകള്‍ ഇതിനെ വിലയിരുത്തുന്നത്. മറുവശത്ത് ‘ഭീകരതയുടെ ഇരുട്ടറകളായ’ മദ്രസകളുമായി സരസ്വതി ശിശു മന്ദിരങ്ങളെ തുലനം ചെയ്യുന്നതിനെ വിമര്‍ശിക്കുകയാണ് ആര്‍.എസ്.എസ് അനുയായികള്‍.
ലോക തലത്തില്‍ തന്നെ മദ്രസകളെ മോശമായി ചിത്രീകരിക്കാന്‍ തുടങ്ങിയത് പ്രത്യേകിച്ചും 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടുകൂടിയാണ്. അമേരിക്കന്‍ മാധ്യമങ്ങള്‍ ‘ഇസ്‌ലാമിക തീവ്രവാദ’മെന്ന പ്രയോഗവും ഇക്കാലത്ത് പ്രചാരത്തില്‍വരുത്തി. താലിബാന്‍- അല്‍ഖാഇദ സംഘങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി പാക് മദ്രസകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന വാര്‍ത്ത പരക്കുന്ന സമയം കൂടിയായിരുന്നു ഇത്. ഇത്തരത്തില്‍ വിദ്യാഭ്യാസം നല്‍കുന്ന താലിബാന്‍ നിയന്ത്രണത്തിലുള്ള ഏതാനും ചില സ്ഥാപനങ്ങള്‍ അറിയപ്പെട്ടതും മദ്രസകളെന്ന നിലയിലാണ്. പാക്കിസ്താനിലെ മദ്രസകളില്‍ തീവ്രവാദം പഠിപ്പിക്കുന്നുവെന്നത് സത്യത്തില്‍ നിന്ന് വളരെ അകലെയാണ്.
ഇന്ത്യന്‍ മദ്രസകളില്‍ പ്രധാനമായും ഖുര്‍ആനാണ് പഠിപ്പിക്കുന്നത്. ശരിയായ രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനും മനസിലാക്കാനും കുട്ടികളെ പര്യാപ്തമാക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതപരമായും ഭൗതികമായും പഠനം നടത്തുന്നതിനു ഏറെക്കാലത്തെ ചരിത്രമുള്ള സംവിധാനമാണിത്. മുസ്‌ലിം മത വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്നതിനും പണ്ഡിതന്മാരായി മാറുന്നതിനുമാണ്. ഇത്തരത്തില്‍ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിന് ദയൂബന്ദ് പോലുള്ള നിരവധി സ്ഥാപനങ്ങള്‍ പണ്ടു മുതലേ നിലനിന്നിരുന്നു. സര്‍സയ്യിദിന്റെ പ്രയത്‌നത്തോടെയാണ് മുസ്‌ലിം ഭൗതിക വിദ്യാഭ്യാസത്തിന് ഉണര്‍വ്വുണ്ടായത്. ആധുനികവും യുക്തിസഹവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം മുസ്‌ലിംകള്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണദ്ദേഹം.
ഇപ്പോള്‍ ഇന്ത്യയില്‍ മദ്രസ വിദ്യാഭ്യാസം മുസ്‌ലിം കുട്ടികള്‍ക്കിടയില്‍ 2-3 ശതമാനമായി നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. മദ്രസകളില്‍ പറഞ്ഞയക്കാന്‍ കഴിവില്ലാത്ത പാവപ്പെട്ടവരാണ് മുസ്‌ലിംകളില്‍ അധിക പേരും. മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടികളെ വിടാന്‍ ബുദ്ധിമുട്ടുള്ള പാവപ്പെട്ട രക്ഷിതാക്കള്‍ക്ക് ചില മദ്രസകളില്‍ ഭക്ഷണവും താമസ സൗകര്യവും നല്‍കുന്നത് ഇത്തരം മദ്രസകളില്‍ കുട്ടികളെ പറഞ്ഞയക്കാന്‍ പ്രചോദനമാകുന്നു. മുഴുവന്‍ മദ്രസകളിലും ആധുനിക വിദ്യാഭ്യാസമല്ലെങ്കിലും മിക്ക മദ്രസകളും ഇംഗ്ലീഷ്, കണക്ക് തുടങ്ങിയ മറ്റ് ഭൗതിക വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്.
പാക്കിസ്താനിലെ അല്‍ഖാഇദയും സംഘവും പരിശീലനം നല്‍കുന്ന ഏതാനും ചില മദ്രസകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്ത്യന്‍ മദ്രസകള്‍. അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയ സോവിയറ്റ് സൈന്യത്തിനെതിരെ പോരാടാന്‍ മതഭ്രാന്തന്മാരെ സൃഷ്ടിച്ചെടുക്കുന്നതിന് ശീത സമരത്തിന്റെ അവസാന നാളുകളില്‍ അമേരിക്കയുടെ പിന്തുണയോടെ പടുത്തുയര്‍ത്തിയതാണ് പാക്കിസ്താനിലെ ഇത്തരം മദ്രസകള്‍. പാക്കിസ്താന്‍ കേന്ദ്രമായുള്ള ഇത്തരം മദ്രസകള്‍ ഇസ്‌ലാമിനെ വികലമായാണ് അവതരിപ്പിക്കുന്നത്. അസഹിഷ്ണുതയും ഭിന്നതയുമാണ് ഇവിടെ നിറഞ്ഞുനില്‍ക്കുന്നത്. ജിഹാദിന്റെ പേരില്‍ കാഫിറുകള്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹനം നല്‍കുന്നതാണിവ. പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് നിയന്ത്രിക്കുകയെന്ന അമേരിക്കന്‍ ലക്ഷ്യത്തെ പിന്തുണക്കുകയാണ് ഇത്തരം മദ്രസകള്‍. വാഷിങ്ടണിലാണ് അവരുടെ സിലബസുകള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. അവയുടെ ഉത്പത്തിയും വളര്‍ച്ചയും മൂന്ന് തൂണുകളിലാണ്. അമേരിക്കയുടെ ആസൂത്രണവും പണം മുടക്കലും, ഇസ്‌ലാമിനെ വികലമാക്കല്‍, ഇസ്‌ലാമിക ആസ്ഥാനം സഊദിയില്‍ നിന്ന് പാക്കിസ്താനിലേക്ക് മാറ്റല്‍ എന്നിവയാണവ. വ്യാപക പ്രചാരണത്തിലൂടെ മുഴുവന്‍ മദ്രസകളും തീവ്രവാദ കേന്ദ്രങ്ങളാണെന്ന സാമാന്യവത്കരണമാണ് അമേരിക്കയുടെ ലക്ഷ്യം. ഏതാനും മദ്രസകള്‍ വിപരീത ലക്ഷ്യം നടത്തുമ്പോള്‍ മുഴുവന്‍ മദ്രസകളും ഇതിനു തുല്യമാണെന്ന സംസാരമുയരും. ഈ സാമാന്യവത്കരണം സമൂഹത്തില്‍ വ്യാപകമായി ആഴത്തില്‍ സ്പര്‍ശിക്കപ്പെടുകയും രാഷ്ട്രീയ നേതാക്കള്‍ ഇതിനു ചുവടുപിടിച്ച് പ്രസ്താവനകള്‍ നടത്തുകയും ചെയ്യും. ഇപ്പോഴുണ്ടായ പ്രസ്താവന ഇത്തരത്തില്‍പെട്ടതാണ്. സമാനമായി നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ മദ്രസകള്‍ക്കെതിരെ മോശമായ രീതിയില്‍ പ്രസ്താവന നടത്തിയിരുന്നു.
ഇതില്‍ നിന്നു തികച്ചും വ്യത്യസ്തമായതാണ് ആര്‍.എസ്.എസ് പരിവാരങ്ങളുടെത്. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിനു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സരസ്വതി ശിശു മന്ദിര്‍ പോലുള്ള അവരുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചതുതന്നെ ഹിന്ദു ദേശീയതയെന്ന വീക്ഷണത്തിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്. അവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും അവരുടെ പാഠ്യ പദ്ധതിയുടെ ഉള്ളടക്കവും അത്തരത്തിലാണ്. മുസ്‌ലിം രാജാക്കന്മാരെ മോശമായി ചിത്രീകരിക്കുകയും ഹിന്ദു രാജാക്കന്മാരെ മഹത്വവത്കരിക്കുകയും വാളുകൊണ്ടാണ് ഇസ്‌ലാം പ്രചരിപ്പിച്ചതെന്ന് വാദിക്കുകയും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെയുള്ള ഗൂഡാലോചനയും മതേതരത്വം നമ്മുടെ രാജ്യത്തിന് യോജിച്ചതല്ലെന്ന വാദവും ഗാന്ധിജിയും നെഹ്‌റുവുമെല്ലാം ഇന്ത്യയില്‍ നടപ്പാക്കിയത് പാശ്ചാത്യരുടെ മതേതരത്വമാണെന്ന വിഡ്ഢിത്വവുമെല്ലാമാണ് അവരുടെ സ്‌കൂളുകളിലെ സാധാരണ സിലബസ്. കൂടാതെ ജാതി, ലിംഗ ചിന്തകള്‍ അടിസ്ഥാനമാക്കിയും ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ദേശീയത വാഴ്ത്തപ്പെടുകയും ചെയ്യുന്ന കാര്യങ്ങളാണ് കുട്ടികളെ പഠിപ്പിക്കുന്നത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയുമൊക്കെ മറ്റൊരു തരത്തില്‍ കാണാനാണ് ഈ സ്‌കൂളുകളിലെ കുട്ടികളെ സംഘ്പരിവാര സംഘം പരിവര്‍ത്തിപ്പിക്കുന്നത്. ഇത്തരം സ്‌കൂളുകളില്‍ ഗാന്ധിജിയും നെഹ്‌റുവുമെല്ലാം അവമതിക്കപ്പെടുകയാണ്.
മത ന്യൂനപക്ഷങ്ങളോട് വെറുപ്പുണ്ടാക്കുന്നതിന് ചരിത്രത്തെ വികൃതമാക്കി അവതരിപ്പിക്കുന്നതാണ് അവരുടെ പാഠ്യപദ്ധതി. യുക്തി ചിന്തയെ നശിപ്പിക്കുകയും പുരാണേതിഹാസങ്ങള്‍ പറഞ്ഞ് തങ്ങളാണ് ലോക ഗുരുക്കന്മാരെന്നും സര്‍വജ്ഞാനികളെന്നും പ്ലാസ്റ്റിക് സര്‍ജറി, വിമാനം കണ്ടുപിടിച്ചത്, വിത്തുകോശം തുടങ്ങി എല്ലാ ശാസ്ത്രീയ നേട്ടങ്ങളുടെയും പിന്നില്‍ തങ്ങളാണെന്നും മറ്റുമൊക്കെയാണ് പഠിപ്പിക്കുന്നത്. ഈ സങ്കല്‍പം സമുദായത്തില്‍ കുറേശെ സ്വാധീനം ചെലുത്തി പിന്നീട് ആഴത്തില്‍ വേരോടും. വിഭാഗീയ ചിന്താഗതികള്‍ക്ക് ശിലയിടല്‍ ആര്‍.എസ്.എസ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമാണെന്നുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ്. അതിനാല്‍ ഇതൊരു മത വിഭ്യാഭ്യാസമല്ലെന്നു തീര്‍ത്തു പറയാനാകും. വിഭാഗീയ ദേശീയതയുടെ രാഷ്ട്രീയ അജണ്ടയാണ് ഇത് ലക്ഷ്യം വെക്കുന്നത്.
പതിരില്‍ നിന്ന് നെല്ല് വേര്‍തിരിച്ചെടുക്കല്‍ അത്യാവശ്യവും സുപ്രധാനവുമാണ്. പാക്കിസ്താന്‍ കേന്ദ്രമായുള്ള ചുരുക്കം ചില മദ്രസകളൊഴികെ എല്ലാ മദ്രസകളിലും ഇസ്‌ലാമിക വിദ്യാഭ്യാസമാണ് നല്‍കുന്നത്. ഇതിനു വിപരീതമായി സരസ്വതി ശിശു മന്ദിരങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വീക്ഷണത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നത്. മദ്രസകളെ മോശമായി ചിത്രീകരിച്ചുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രസ്താവനകള്‍ വിദ്വേഷങ്ങള്‍ പരത്താനേ ഉപകരിക്കൂ. ന്യൂനപക്ഷങ്ങളെ മോശമായി അവതരിപ്പിക്കുന്നതിനും അവരുടെ മേല്‍ സംശയത്തിന്റെ വിത്തിടുന്നതിനുമുള്ള അടിസ്ഥാനരഹിതമായ സാമാന്യവത്കരണമാണിത്. ഇത് നമ്മുടെ രാജ്യ താല്‍പര്യത്തിന് യോജിച്ചതല്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ