Connect with us

Health

മരുന്നുകള്‍ സൂക്ഷിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അന്തരീക്ഷത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനമനുസരിച്ച് നമ്മുടെ നിത്യോപയോഗ മരുന്നുകള്‍ക്കും പ്രത്യേക ശ്രദ്ധ ആവശ്യമാണ്

Published

on

പല തരത്തിലുള്ള രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ള കാലമാണ് മഴക്കാലം. ഈ ദിനങ്ങളില്‍ സ്വയം ആരോഗ്യകരമായി തുടരേണ്ടത് പ്രധാനമാണ്. ആരോഗ്യത്തിന് ശ്രദ്ധ നല്‍കുന്നതോടൊപ്പം പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. അത് ആരോഗ്യം നിലനിര്‍ത്താനായി നമ്മള്‍ നിത്യേന കഴിക്കുന്ന മരുന്നുകളുടെ കാര്യമാണ്. ഈ ദിനങ്ങളില്‍ അന്തരീക്ഷത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനമനുസരിച്ച് നമ്മുടെ നിത്യോപയോഗ മരുന്നുകള്‍ക്കും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇവ ശ്രദ്ധയോടെ സൂക്ഷിച്ചു വച്ചില്ലെങ്കില്‍ നിങ്ങളുടെ മരുന്നുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്.

മരുന്നുകള്‍ സൂക്ഷിക്കുമ്പോള്‍

അന്തരീക്ഷത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം മരുന്നുകളുടെ ഫലപ്രാപ്തിയെയും ഗുണങ്ങളെയും ഏറ്റവും സാരാമായ രീതിയില്‍ ബാധിക്കും. ഇങ്ങനെ സംഭവിക്കുന്നത് വഴി മരുന്നിന്റെ വീര്യവും ഫലപ്രാപ്തിയുമെല്ലാം നഷ്ടപ്പെടുകയും ഇത് ഉല്‍പ്പന്നത്തെ പൂര്‍ണ്ണമായും കേടുവന്നരുത്തുന്നതാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കേടുവന്ന മരുന്നുകള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തിന് പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ മിക്കവാറും മരുന്നുകളെല്ലാം തന്നെ 58 മുതല്‍ 77 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള നിയന്ത്രിത താപനിലയിലാണ് സൂക്ഷിക്കേണ്ടത്.

മരുന്നുകളുടെ കേടായി പോകുന്നതിനു പിന്നിലെ കാരണങ്ങള്‍

ഉയര്‍ന്ന താപനില മൂലം നിങ്ങളുടെ മരുന്നുകളുടെ ഗുണഫലങ്ങള്‍ നഷ്ടപ്പെടാനും അതു കേടുവരുത്താനും കാരണമാകുന്ന ചില ഘടകങ്ങള്‍ ഇവയെല്ലാമാണ്.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍: വേനല്‍ക്കാലത്ത് നമ്മുടെ മുറികളിലെ താപനില വളരെ വേഗത്തില്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. വൈദ്യുതി ക്ഷാമവും അല്ലെങ്കില്‍ എയര്‍ കണ്ടീഷനിംഗിന്റെ അഭാവവുമെല്ലാം റൂമിലെ താപനില ഉയര്‍ത്തുകയും അത് നിങ്ങളുടെ മരുന്നുകളുടെ ഫലപ്രാപ്തി അപ്പാടെ നഷ്ടപ്പെടുത്തുകയും ചെയ്യും.

മരുന്നുകളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത്: നിങ്ങളുടെ മരുന്നുകള്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന ഇടങ്ങളില്‍ സൂക്ഷിക്കുന്നതു വഴി മരുന്നിന് കേടുപാടുകള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മരുന്നുകള്‍ കാറിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുന്നത്: നിങ്ങളുടെ മരുന്ന് നിങ്ങളുടെ കാറിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുകയാണെങ്കില്‍ അവ ഉയര്‍ന്ന ചൂടില്‍ പെട്ട് എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കും.

മരുന്നുകള്‍ കേടാകാതെ നോക്കാന്‍

ഉയര്‍ന്ന താപനില നിങ്ങളുടെ മരുന്നുകളുടെ പ്രവര്‍ത്തന ശേഷിയെ എളുപ്പം നശിപ്പിച്ചുകളയുന്നു. അതിനാല്‍ അന്തരീക്ഷ താപനിലയില്‍ നിന്നും കഠിനമായ വേനല്‍ക്കാല താപ തരംഗങ്ങളില്‍ നിന്നും ഇതിനെ സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ട്. വേനല്‍ക്കാലത്തെ ചൂട്, പെട്ടെന്നുള്ള താപനില മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം നിങ്ങളുടെ മരുന്നുകളെ രൂപമാറ്റം വരുത്തുന്നതിനും, അതിന്റെ ശക്തി കുറയ്ക്കുന്നതിനും അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന തരത്തില്‍ രാസഘടനയില്‍ മാറ്റം വരുത്തുന്നതിനുമെല്ലാം കാരണമാകാറുണ്ട്. നിങ്ങളുടെ മരുന്നുകള്‍ കേടുകൂടാതെ പരിരക്ഷിക്കുന്നതിനായി ലളിതമായ ചില മുന്‍കരുതലുകള്‍ എടുക്കുക:

> കുറഞ്ഞ ഈര്‍പ്പം, കുറഞ്ഞ ഊഷ്മാവ് എന്നിവയുള്ള സ്ഥലങ്ങളില്‍ മാത്രം നിങ്ങളുടെ മരുന്നുകള്‍ സംഭരിച്ചു വയ്ക്കുക. നിങ്ങളുടെ കുളിമുറിയും വായുസഞ്ചാരമധികമുള്ള കാബിനറ്റുകളിലുമൊന്നും മരുന്നുകള്‍ സംഭരിക്കാനായി തിരഞ്ഞെടുക്കരുത്. കാരണം ഇത് മരുന്നുകളില്‍ വളരെയധികം ഈര്‍പ്പം വരുത്തുവാനുള്ള സാധ്യതയുണ്ട്.

> ടാബ്‌ലെറ്റുകള്‍, പൗഡര്‍ തുടങ്ങിയ രൂപത്തിലുള്ള മരുന്നുകള്‍ വേഗത്തില്‍ അലിഞ്ഞുപോകുന്നതിന് ഇത് കാരണമാകും. പകരം, അടുക്കളയിലെ കാബിനറ്റില്‍ നിങ്ങളുടെ മരുന്നുകള്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ മരുന്ന് ഫ്രിഡ്ജിന് മുകളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. പകരം ഫ്രിഡ്ജിനുള്ളിലെ തണുപ്പില്‍ സൂക്ഷിക്കുക.

യാത്രകള്‍ക്ക് ഒരുങ്ങുമ്പോള്‍ മരുന്നുകള്‍ പായ്ക്ക് ചെയ്ത് തയ്യാറാകുക

നിങ്ങളുടെ കാറിനുള്ളിലെ താപനില വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വര്‍ദ്ധിക്കും. അതുകൊണ്ടുതന്നെ ഈ ഇടം നിങ്ങളുടെ മരുന്നുകള്‍ സംഭരിക്കുന്നതിനുള്ള ഒരു മോശം തിരഞ്ഞെടുപ്പായി മാറുന്നു. പകരം, നിങ്ങളുടെ എല്ലാ മരുന്നുകളും സൂക്ഷിക്കുന്നതിന് ഒരു പ്രത്യേക ബാഗ് അല്ലെങ്കില്‍ പേഴ്‌സ് തിരഞ്ഞെടുക്കാന്‍ മറക്കരുത്. മരുന്നുകള്‍ ലഞ്ച് ബാഗില്‍ പോലും സൂക്ഷിക്കാതിരിക്കാന്‍ ശ്രമിക്കുക. കാരണം അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ പോലും നിങ്ങളുടെ മരുന്നിനെ മാറ്റാനാവാത്തവിധം തകരാറിലാക്കിയേക്കും. അതുകൊണ്ടുതന്നെ ഇത്തരം തെറ്റായ ശീലങ്ങള്‍ ഒഴിവാക്കുക.

നിങ്ങള്‍ വിമാനത്തിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, മരുന്നുകള്‍ നിങ്ങളുടെ കൈയില്‍ കരുതാന്‍ കഴിയുന്ന വിധത്തില്‍ പായ്ക്ക് ചെയ്യുക. കംപ്രസ് ചെയ്യല്‍, വായുവിന്റെ കടുത്ത തണുപ്പ്, ഉയരത്തിലുള്ള മര്‍ദ്ദം എന്നിവയെല്ലാം നിങ്ങളുടെ മരുന്നുകളെ കേടാക്കിയേക്കാം.

ഒര്‍ജിനല്‍ പാക്കേജിംഗ് ഉപയോഗിക്കുക

ഫോയില്‍ അല്ലെങ്കില്‍ ബബിള്‍ റാപ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ മരുന്നുകള്‍ക്ക് കൂടുതല്‍ സുരക്ഷയും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് മരുന്നുകള്‍ പാക്ക് ചെയ്യാനായി ഇവ ഉപയോഗിച്ചു വരുന്നത്. നിങ്ങളുടെ മരുന്നുകളുടെ ഒര്‍ജിനല്‍ പാക്കേജിംഗ് ശ്രദ്ധയോടെ മാത്രം തുറക്കുക. പ്രതിദിനം ആവശ്യമായവ ഗുളികകള്‍ മാത്രം തുറന്നെടുക്കുക. വായുസഞ്ചാരം അധികമില്ലാത്ത സ്ഥലങ്ങളിലാണ് നിങ്ങളിത് സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കുക. മുകളില്‍ സൂചിപ്പിച്ചതുപോലെ ചൂട്, തണുപ്പ്, അമിതമായ വെളിച്ചം എന്നിവയില്‍ നിന്നും കഴിവതും അകലെ മാത്രം ഇവ സൂക്ഷിക്കുക. മരുന്നുകള്‍ കഴിക്കാന്‍ മറന്നു പോകുമെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, എല്ലാ ദിവസവും തുറക്കുന്ന ഒരു ഡ്രോയറില്‍ അല്ലെങ്കില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന എവിടെയെങ്കിലും മരുന്ന് വിവരങ്ങള്‍ എഴുതി സൂക്ഷിക്കുക.

മരുന്നുകളുടെ നിറത്തിലോ രൂപത്തിലോ എന്തെങ്കിലും മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഒരു കാരണവശാലും അവ ഉപയോഗിക്കരുത്. ഒരുപക്ഷേ താപനില വ്യതിയാനങ്ങള്‍ മൂലമുണ്ടായ മാറ്റങ്ങളുടെ അടയാളമാകാമത്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് പലപ്പോഴും പാര്‍ശ്വഫലങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ നിങ്ങളുടെ ഫാര്‍മസിസ്റ്റിനെയോ ഡോക്ടറെയോ വിളിക്കുക.

ഇത്തരം മരുന്നുകള്‍ കഴിവതും കഴിക്കാതിരിക്കുക. ഇനിയഥവാ ഇവ കഴിച്ചതിനുശേഷം നിങ്ങള്‍ക്ക് ക്ഷീണം, ചൊറിച്ചില്‍, ശ്വാസതടസ്സം, തലകറക്കം അല്ലെങ്കില്‍ ഓക്കാനം എന്നിവ പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, അലര്‍ജി പ്രകോപനങ്ങളെ ലഘൂകരിക്കുന്നതിന് അടിയന്തിര വൈദ്യസഹായം തേടുക.

അധിക പരിചരണം ആവശ്യമായ മരുന്നുകള്‍

> ജെല്ലുകള്‍, ദ്രാവകങ്ങള്‍, ഗുളികകള്‍ എന്നിവയില്‍ പ്രത്യേക തരം രാസ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവ ചൂടിനെതിരെ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കും. ചിലതരം മരുന്നുകള്‍ താപനിലയോടും ഈര്‍പ്പത്തോടുമെല്ലാം കൂടുതല്‍ സെന്‍സിറ്റീവ് ആണ്.

> ഹൈഡ്രോകോര്‍ട്ടിസോണ്‍ ക്രീമുകള്‍ക്ക് ചൂട് അധികം പാടില്ല. ചൂടേറ്റാല്‍ ഇവ വേഗത്തില്‍ ഉപയോഗശൂന്യമാകും. അതുകൊണ്ട് തന്നെ തണുപ്പുള്ള സ്ഥലങ്ങളില്‍ എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ ഇവ സൂക്ഷിക്കുക.

> ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇന്‍സുലിന്‍, നൈട്രോഗ്ലിസറിന്‍ എന്നവ പോലുള്ള മരുന്നുകള്‍ ജീവന് പോലും ഭീഷണിയായി മാറിയേക്കാം. ഇവയുടെ കുപ്പികള്‍ തുറക്കാത്തതാണെങ്കില്‍ അവ റഫ്രിജറേറ്ററില്‍ സൂക്ഷിക്കണം. എന്നാല്‍ തുറന്ന കുപ്പികള്‍ സൂര്യപ്രകാശത്തില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും അകലെ കുറഞ്ഞ ഉഷ്മാവില്‍ സൂക്ഷിച്ചു വയ്‌ക്കേണ്ടതുണ്ട്. അല്ലെങ്കിലിവ പെട്ടെന്ന് കട്ടിയായി പോവാന്‍ കാരണമാകും.

> നൈട്രോഗ്ലിസറിന്‍ എല്ലായ്‌പ്പോഴും അടച്ചു വച്ചുതന്നെ സൂക്ഷക്കണം. സീല്‍ പൊട്ടിച്ച നിമിഷം തന്നെ അതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടാന്‍ തുടങ്ങുന്നു. തുറന്ന നൈട്രോഗ്ലിസറിന്‍ കുപ്പികള്‍ പതിവായി മാറ്റിയുപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ ഫാര്‍മസിസ്റ്റിനോട് ചോദിച്ചറിയുക.

> തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനായി ഗര്‍ഭനിരോധന ഗുളികകള്‍ ഗര്‍ഭ പരിശോധന കിറ്റുകള്‍, പ്രമേഹ സ്ട്രിപ്പുകള്‍ തുടങ്ങിയവ പോലുള്ള ടെസ്റ്റ് സ്ട്രിപ്പുകള്‍ ഈര്‍പ്പത്തില്‍ നിന്നും അകത്തി സൂക്ഷിക്കണം.

> സിന്തറ്റിക് ഹോര്‍മോണുകള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന പ്രോട്ടീനുകള്‍ താപനിലയോട് വളരെയധികം സെന്‍സിറ്റീവാണ്. ആയതിനാല്‍ തന്നെ ഗര്‍ഭനിയന്ത്രണ ഗുളികകള്‍, മറ്റ് ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍ എന്നിവയെല്ലാം ചൂടേല്‍ക്കുന്നത് വഴി ഗുണപ്രദമായി പ്രവര്‍ത്തിച്ചെന്ന് വരില്ല. ഹോര്‍മോണ്‍ സപ്ലിമെന്റുകള്‍ എല്ലായ്‌പ്പോഴും ബെഡ്‌സൈഡ് ഡ്രോയറിലോ കാബിനറ്റിലോ എയര്‍ടൈറ്റ് കണ്ടെയ്‌നറിലോ സൂക്ഷിക്കുക.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Health

കുട്ടികളിലെ മഴക്കാല രോഗങ്ങളെ ചെറുക്കാം, ചില മുൻകരുതലിലൂടെ

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്.

Published

on

മഴക്കാലം എന്നാൽ പല രോഗങ്ങളുടെയും കൂടെ കാലമാണ് , പ്രത്യേകിച്ച് കുട്ടികളിലെ രോഗങ്ങൾ. പനി ,ജലദോഷം മുതൽ ഡെങ്കിപനി പോലുള്ള നിരവധി രോഗങ്ങളാണ് ഈ കാലയളവിൽ പടർന്ന് പിടിക്കുന്നത്.

കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്. ഇതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പടുന്നത് കഴിഞ്ഞ 2-3 വർഷമായി കുട്ടികൾ കൊവിഡ് ഐസൊലേഷനിൽ ആയിരുന്നതിനാൽ വൈറസുകളുമായുള്ള സമ്പർക്ക കുറവ്മൂലം കുട്ടികളിലെ ആന്റിബോഡികൾ ഇല്ലാതാവുകയും പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു.

മഴക്കാല രോഗങ്ങളെ ചെറുക്കാൻ മാതാപിതാക്കൾക്കായി ചില പൊടി കൈകൾ:

• കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തുക, ഇത് പനി വരുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണത്തിന് ഒരു പരിധി വരെ സഹായകമാകും. ചായയോ കഫീൻ അടങ്ങിയ പാനിയങ്ങളോ കുട്ടികൾക്ക് അധികം നൽകാതിരിക്കുക, ഇത് നിർജ്ജലീകരണത്തിന് കാരണമാകും.

• കുട്ടികൾക്ക് പനി ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ സർവ്വ സാധാരണമാണ്. എന്നാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ആവശ്യമായ ഭക്ഷണം കുട്ടികൾക്ക് നൽകാൻ മാതാപിതാങ്ങൾ ശ്രദ്ധിക്കുക.കുട്ടികൾക്ക് പനി വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്ത്രരാകേണ്ട ആവശ്യമില്ല, കുട്ടികൾ പനി മൂലം അസ്വസ്ഥരാണെങ്കിൽ പാരസെറ്റമോൾ മാത്രം നൽകുക. പനി കുട്ടിയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്.

• വ്യക്തി ശുചിത്വം പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് മഴക്കാലത്ത് സാധാരണ കണ്ടുവരുന്ന വയറിളക്ക രോഗങ്ങൾ തടയാൻ സഹായിക്കുന്നു.

• സമീകൃതാഹാരം ശീലമാക്കുക , പുറത്തുനിന്നുള്ള ഭക്ഷണ പാനിയങ്ങൾ പരമാവധി ഒഴിവാക്കുക. കഴിവതും വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാൻശ്രദ്ധിക്കുക.
• ഭക്ഷണത്തിൽധാരാളം പച്ചക്കറികളും ,പഴവർഗങ്ങളും, ഡ്രൈ ഫ്രൂട്ട്സും, നട്സും ഉൾപ്പെടുത്തുക. കുട്ടികളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും, കാരണം ഇത് ആന്റി ഓക്സിഡന്റുകൾ അടങ്ങിയതാണ്, കൂടാതെ ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും സഹായകമാണ് .

• മഴക്കാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് കൊതുകുകൾ പെരുകുന്നത്, ഇത് ഡെങ്കിപനി പോലെയുള്ള അപകടകരമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, കുട്ടികളെ ഫുൾസ്ലിവ് കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാനും ശ്രദ്ധിക്കുക.

• ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, നനവും ഫംഗസ് അണുബാധയും ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റേണ്ടതാണ്.

• മഴക്കാലമായതിനാൽ കുട്ടികൾ പുറത്തിറങ്ങുമ്പോൾ കുടയോ റെയിൻ കോട്ടോ കൈയ്യിൽ കരുതുക. കുട്ടികൾ നനഞ്ഞ് വീട്ടിൽ എത്തിയാൽ ഉടൻ തന്നെ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിപ്പിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

തയ്യാറാക്കിയത് :ഡോ. സുരേഷ് കുമാർ ഇ കെ, പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് & എച്ച് ഒഡി ആസ്റ്റർ മിംസ് ,കോഴിക്കോട്

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.