Connect with us

Culture

ടി-20; രാജ്‌ക്കോട്ടില്‍ ഇന്ത്യക്ക് തോല്‍വി

Published

on

രാജ്‌ക്കോട്ട്്: പരമ്പര ഇനി തിരുവനന്തപുരം തീരുമാനിക്കും. ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തല താഴ്ത്തിയ ന്യൂസിലാന്‍ഡ് ഇന്നലെ രണ്ടാം ഏകദിനത്തില്‍ ശക്തരായി തിരിച്ചെത്തിയതോടെ പരമ്പര 1-1 ലായി. മൂന്ന് മല്‍സര പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മല്‍സരം ചൊവ്വാഴ്ച്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. കിവീസ് സമ്മാനിച്ച 196 റണ്‍സിന്റെ വലിയ ദൂരം പിന്നിടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ സന്ദര്‍ശകര്‍ വിജയിച്ചത് 40 റണ്‍സിന്. 156 റണ്‍സാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍ കോളിന്‍ മണ്‍റോയായിരുന്നു കിവി ഇന്നിംഗ്‌സിലെ ഹീറോ. ഇരുപത് ഓവറില്‍ അവര്‍ നേടിയ 196 റണ്‍സില്‍ 109 റണ്‍സും സംഭാവന ചെയ്തത് ഈ വലം കൈയ്യന്‍ ബാറ്റ്‌സ്മാന്‍.

ഡല്‍ഹി ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടന്ന ആദ്യ ഏകദിനത്തില്‍ ബാറ്റ് കൊണ്ടും ഫീല്‍ഡര്‍ എന്ന നിലയിലും പരാജിതനായ മണ്‍റോ ഇന്നലെ സെഞ്ച്വറി പിന്നിട്ടത് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നല്‍കിയ ആനുകൂല്യത്തിലായിരുന്നു. രണ്ട് വട്ടം അദ്ദേഹത്തിന് ലൈഫ് നല്‍കി ചാഹലും ശ്രേയാസ് അയ്യരും. ആദ്യ മല്‍സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ക്യാച്ചുമായി ഫീല്‍ഡിംഗില്‍ ഉജ്ജ്വലമായി മുന്നേറിയ ഇന്ത്യ ഇന്നലെ ആ ഫോമിന്റെ നിഴലായി മാറി. ക്യാച്ചുകള്‍ മാത്രമല്ല ഗ്രൗണ്ട് ഫീല്‍ഡിംഗും ദയനീയമായിരുന്നു.

മാര്‍ട്ടിന്‍ ഗപ്ടിലും മണ്‍റോയും തമ്മിലുള്ള ആദ്യ വിക്കറ്റ് സഖ്യം 105 റണ്‍സാണ് വാരിക്കൂട്ടിയത്. ഭുവനേശ്വര്‍ കുമാര്‍, കന്നി മല്‍സരം കളിച്ച മുഹമ്മദ് സിറാജ് എന്നിവരായിരുന്നു ഇന്ത്യക്കായി പുതിയ പന്തെടുത്തത്. പക്ഷേ രണ്ട് പേര്‍ക്കും തുടക്കത്തില്‍ ബാറ്റ്‌സ്മാന്മാരെ നിയന്ത്രിക്കാനായില്ല. ജസ്പ്രീത് ബുംറയെയും ചാഹലിനെയും നേരത്തെ തന്നെ വിരാത് കോലി രംഗത്തിറക്കി. പക്ഷേ റണ്‍് നിരക്ക് നിയന്ത്രിക്കാനായതല്ലാതെ വിക്കറ്റ് വീഴ്ത്താന്‍ അവര്‍ക്കായില്ല. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലുടനീളം മികച്ച ഫോമില്‍ പന്തെറിയുന്ന ചാഹല്‍ ഗപ്ടിലിനെ പുറത്താക്കിയെങ്കിലും മണ്‍റോ ഒരറ്റത്ത് യഥേഷ്ടം ബൗണ്ടറികളും സിക്‌സറുകളും പറത്തി. പുറത്താവാതെ 109 റണ്‍സ് അദ്ദേഹം നേടിയത് കേവലം 58 പന്തില്‍ നിന്ന്. മൂന്ന് സിക്‌സറുകളും അത്രയും ബൗണ്ടറികളും അതിനിടെ പിറന്നു.

വില്ല്യംസണെ പുറത്താക്കുന്നതില്‍ സിറാജ് വിജയിച്ചു. നല്ല കൂറെ പന്തുകള്‍ എറിഞ്ഞെങ്കിലും ഹൈദരാബാദുകാരന്‍ നിര്‍ഭാഗ്യവാനായിരുന്നു. സ്വന്തം മൈതാനത്ത് അക്‌സര്‍ പട്ടേലും നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പാളി. 11 റണ്‍സ് നേടുന്നതിനിടെ രണ്ട് ഓപ്പണര്‍മാരും മടങ്ങി. രോഹിത് ശര്‍മയെയും (5), ശിഖര്‍ ധവാനെയും (1) പുറത്താക്കിയത് ബോള്‍ട്ട്. ഫോമിലുള്ള നായകന്‍ വിരാത് കോലിയും പുതിയ താരം ശ്രേയാസ് അയ്യരും പക്ഷേ കടന്നാക്രമണം നടത്തി. വലിയ സ്‌ക്കോര്‍ പിന്തുടരുന്നതിനാല്‍ ആക്രമണം മാത്രമായിരുന്നു പ്രതിവിധി. അയ്യര്‍ 23 റണ്‍സില്‍ മണ്‍റോാക്ക് വിക്കറ്റ് നല്‍കി. പകരം വന്ന ഹാര്‍ദ്ദിക് പാണ്ഡ്യ വീണ്ടും നിരാശപ്പെടുത്തി. ആദ്യ ടി-20 യില്‍ രണ്ടാം പന്തില്‍ തന്നെ പുറത്തായ ഓള്‍റൗണ്ടര്‍ ഇവിടെയും രണ്ടാം പന്തില്‍ പുറത്തായി. എം.എസ് ധോണിയെ സാക്ഷിയാക്കി കോലി അര്‍ധശതകം പിന്നിട്ടു. അപ്പോഴേക്കും പക്ഷേ വിജയദൂരം അകലുകയായിരുന്നു. ധോണി അര്‍ധശതകം നേടി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.