Connect with us

Sports

തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ തമ്മില്‍ത്തല്ല്

Published

on

 

മുംബൈ: ടി 20 ലോകകപ്പ് സെമിയില്‍ തോറ്റു പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ പോര്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ മിഥാലി രാജിനെ കളിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ തുറന്നടിച്ച് സീനിയര്‍ താരത്തിന്റെ മാനേജര്‍ രംഗത്തെത്തി. പക്വതയും അര്‍ഹതയുമില്ലാത്ത, നുണ പറയുന്ന ക്യാപ്ടനാണ് ഹര്‍മന്‍ പ്രീതെന്നും വനിതാ ടീമില്‍ കളിയല്ല രാഷ്ട്രീയമാണുള്ളതെന്നും മിഥാലിയുടെ മാനേജര്‍ അനീഷ ഗുപ്ത ആരോപിച്ചു.

തുടര്‍ച്ചയായ മത്സരങ്ങളില്‍ അയര്‍ലാന്റിനും പാകിസ്താനുമെതിരെ അര്‍ധസെഞ്ച്വറി നേടിയ മിഥാലി രാജ് പരിക്കു കാരണം ഓസ്‌ട്രേലിയക്കെതിരെ കളിച്ചിരുന്നില്ല. എന്നാല്‍, സെമിഫൈനല്‍ മത്സരത്തിനു മുമ്പ് അവര്‍ ആരോഗ്യം വീണ്ടെടുത്തിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റിന് 89 എന്ന ശക്തമായ നിലയില്‍ നിന്ന് 112ല്‍ ഓളൗട്ടാവുകയായിരുന്നു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് അനായാസം ലക്ഷ്യം കാണുകയും ഫൈനലിലെത്തുകയും ചെയ്തു.
മുന്‍ ഇംഗ്ലണ്ട് ക്യാപ്ടന്‍ നാസര്‍ ഹുസൈനും മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും അടക്കമുള്ളവര്‍ മിഥാലിയെ കളിപ്പിക്കാതിരുന്നതിനെതിരെ രംഗത്തെത്തി. എന്നാല്‍, ഓസ്‌ട്രേലിയക്കെതിരെ ജയിച്ച ടീമിനെ അതേപടി നിലനിര്‍ത്താനാണ് സെമിയില്‍ തീരുമാനിച്ചതെന്നും അതില്‍ ഖേദമില്ലെന്നുമായിരുന്നു ഹര്‍മന്‍പ്രീതിന്റെ നിലപാട്. ‘ഞങ്ങള്‍ എന്തു തീരുമാനമെടുത്താലും അത് ടീമിനു വേണ്ടിയായിരുന്നു. ചിലപ്പോള്‍ അത് ഫലിക്കും. ചിലപ്പോള്‍ ഫലിക്കില്ല. അതില്‍ ഖേദമില്ല. ടൂര്‍ണമെന്റിലുടനീളമുള്ള ടീമിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ട്.’ മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ ഹര്‍മന്‍പ്രീത് പറഞ്ഞു.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന വ്യാജേന ഹര്‍മന്‍ പ്രീത് തനിക്കിഷ്ടപ്പെട്ടവരെ കളിപ്പിക്കുകയാണെന്നും സെമിയില്‍ മിഥാലിയെ കളിപ്പിക്കാതിരുന്നതിന് ന്യായമില്ലെന്നും അനീഷ ഗുപ്ത പറഞ്ഞു. ‘യുവക്രിക്കറ്റര്‍മാര്‍ക്ക് അവസരം നല്‍കാനായിരുന്നു തീരുമാനമെന്ന പ്രസ്താവനകള്‍ വരുന്നുണ്ട്. പക്ഷേ, ഇംഗ്ലണ്ടിനെ പോലുള്ള ഒരു ടീമിനെതിരെ സെമിഫൈനലില്‍ പരിചയ സമ്പന്നയായ സീനിയര്‍ കളിക്കാരിയെ കളിപ്പിക്കാതിരുന്നത് ശരിയായില്ല. യുവകളിക്കാര്‍ക്ക് അവസരം നല്‍കുന്നതുമായി അതിന് ബന്ധമൊന്നുമില്ല.’ അനീഷ വ്യക്തമാക്കി.

വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ മിഥാലി രാജ് ലോകകപ്പിന് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയ എക്കെതിരെ സെഞ്ച്വറിയും നേടിയിരുന്നു. ടി20യില്‍ ഇന്ത്യന്‍ താരങ്ങളില്‍ മികച്ച ശരാശരിയുള്ള മിഥാലി 80 ഇന്നിങ്‌സുകളില്‍ നിന്ന് 17 അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്. ടി20യില്‍ വേഗതയില്‍ സ്‌കോര്‍ ചെയ്യുന്നില്ല എന്ന ആക്ഷേപം മിഥാലിക്കെതിരെ നിലനില്‍ക്കുന്നുണ്ട്.
രണ്ടു വര്‍ഷം മുമ്പ് ടി20 ടീമിന്റെ ക്യാപ്ടനായി നിയമിക്കപ്പെട്ട ഹര്‍മന്‍പ്രീതും മിഥാലിലും തമ്മില്‍ അത്ര രസത്തിലല്ല എന്നു സൂചനയുണ്ട്. ഈ വര്‍ഷം മുംബൈയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റിന് ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ യുവകളിക്കാരെ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന് ക്യാപ്ടന്‍ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ’30 വാര സര്‍കകിളില്‍ വെറുതെ നില്‍ക്കുന്നവര്‍ക്കു പകരം മൈതാനത്തുടനീളം ഓടാന്‍ കഴിയുന്ന കളിക്കാരെ വേണം’ എന്ന് ഹര്‍മന്‍പ്രീത് മാനേജ്‌മെന്റിനെഴുതിയത് മിഥാലിയെ ഒഴിവാക്കാനുദ്ദേശിച്ചാണെന്ന് പറയപ്പെടുന്നുണ്ട്‌

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.