Connect with us

Celebrity

ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷയും ചുംബിക്കുന്ന ചിത്രം നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാം

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാങ്കോവിച്ചും ചുംബിക്കുന്ന ചിത്രം നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാം. തങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് യോജിക്കാത്തതിനാല്‍ ചിത്രം റിമൂവ് ചെയ്യുന്നുവെന്നാണ് ഇന്‍സ്റ്റഗ്രാം നടാഷയെ അറിയിച്ചത്. തെറ്റായ സന്ദേശം നല്‍കുന്നതിനാലാണ് ചിത്രം ഒഴിവാക്കുന്നുവെന്നും വിശദീകരണത്തിലുണ്ട്. എന്നാല്‍ ചിത്രം റിമൂവ് ചെയ്യപ്പെട്ടതില്‍ തന്റെ അതൃപ്തി നടാഷ മറച്ചുവെച്ചില്ല. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ തനിക്കുള്ള അതൃപ്തി അവ!ര്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ലോക്ക് ഡൗണിനിടെയാണ് ഇരുവരുടെയും വിവാഹം നടന്നത്. ജൂലൈ 30ന് ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. ഐപിഎല്‍ മത്സരങ്ങള്‍ക്കായുള്ള പരിശീലനം ആരംഭിച്ചിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ഇതിനായി താരം വീട്ടില്‍ നിന്ന് പോയതോടെ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് നടാഷ ഒരു പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നടാഷയുടെ കവിളില്‍ പാണ്ഡ്യ ചുംബിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം തന്നെ ഇന്‍സ്റ്റഗ്രാം ഇത് റിമൂവ് ചെയ്യുകയായിരുന്നു. എന്നാല്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ നടാഷ തയ്യാറായില്ല.

ഇന്‍സ്റ്റഗ്രാം റിമൂവ് ചെയ്ത അതേ ചിത്രം തന്നെ നടാഷ വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തവണ ക്യാപ്ഷന്‍ ഇല്ലാതെയാണ് ചിത്രം പങ്കുവെച്ചത്. ഇത് വരെ രണ്ടാമത് പോസ്റ്റ് ചെയ്ത ചിത്രം ഇന്‍സ്റ്റഗ്രാം റിമൂവ് ചെയ്തിട്ടില്ല. ചിത്രത്തിന് താഴെ ഹാര്‍ദിക് പാണ്ഡ്യയും കമന്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ് പാണ്ഡ്യയും നടാഷയും. ചിത്രം റിമൂവ് ചെയ്യപ്പെട്ടത് ഏതായാലും ഇരുവര്‍ക്കും രസകരമായ അനുഭവമായിരിക്കുകയാണ്.

Celebrity

ഫെയ്‌സ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം: കിടിലന്‍ മറുപടിയുമായി അനുസിത്താര

Published

on

ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വര്‍ഗീയ പരാമര്‍ശം നടത്തിയ വ്യക്തിക്ക് കിടിലന്‍ മറുപടിയുമായി അനു സിതാര.
പരിവര്‍ത്തനം എങ്ങോട്ട്? എന്നതായിരുന്നു കമന്റ് ഇതിന്‌ നടി കൊടുത്ത മറുപടി ഇങ്ങനെയാണ് മനുഷ്യനിലേക്ക്.
പെരുന്നാള്‍ ദിനത്തില്‍ താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് ഇത്തരത്തില്‍ ഒരു കമന്റ് പ്രത്യക്ഷപ്പെട്ടത്. താരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.

Continue Reading

Art

വയനാടൻ മികവുകൾക്ക് ചിത്രാർപ്പണവുമായി രാഹുൽഗാന്ധിയുടെ കലണ്ടർ

കലണ്ടറിൽ ഇടം നേടി കുംഭാമ്മ മുതൽ റ്റൈലൻ സജി വരെയുള്ള പ്രഗദ്ഭർ

Published

on

By

വയനാട് പാർലമെന്റ് മണ്ഡലത്തിൽ മികവും കഴിവും തെളിയിച്ചവരെ പരിചയപ്പെടുത്തി രാഹുൽഗാന്ധി എം പിയുടെ 2021 വർഷത്തെ കലണ്ടർ. വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കുറിച്ചുള്ള ചെറിയ ജീവിതരേഖകളാണ് കലണ്ടറിനെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല, വയനാട് പാർലമെന്റ് മണ്ഡലത്തിലെ പ്രകൃതിഭംഗി പെയിംന്റിംഗായും കലണ്ടറിലുണ്ട്. ചെറുവയൽ നെൽപ്പാടം, പനമരത്തെ കൊറ്റില്ലം, ബാണാസുരസാഗർ ഡാം, ചെമ്പ്രമല, മുത്തങ്ങ വന്യജീവിസങ്കേതം, ഫാന്റം, താമരശ്ശേരി ചുരം, പഴശിസ്മാരകം, കനോലി തേക്ക് മ്യൂസിയം, ചാലിയാർപുഴ, വെള്ളരിമല പാറ, കേരളംകുണ്ട് വെള്ളച്ചാട്ടം എന്നിവയുടെ പെയിന്റിംഗാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വയനാടിന്റെ കാർഷികമേഖലയിൽ ശാരീരികവൈകല്യങ്ങളെ അതിജീവിച്ചുകൊണ്ട് ജൈവകൃഷി നടത്തിവരുന്ന കുംഭാമ്മയെ പരിചയപ്പെടുത്തിക്കൊണ്ടാണ് കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത്. കേരളത്തിലെ സ്പെഷ്യൽ സ്‌കൂൾ കലോത്സവങ്ങളിലെ സൂപ്പർതാരമായി മാറിയ മുഹമ്മദ് ആഷിഖ്, 90 വയസ്സ് കഴിഞ്ഞിട്ടും ചുറുചുറുക്കോടെ മണ്ണിൽ പണിയെടുക്കുന്ന പുൽപ്പള്ളി സുരഭിക്കവലയിലെ നിരപ്പുതൊട്ടിയിൽ മാത്യു-മേരി ദമ്പതികൾ, ഉൾക്കാട്ടിലും ഗുഹകളിലും ജീവിക്കുന്ന ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ ബിരുദധാരിയും, ഗവേഷകനുമായ വിനോദ്, അന്തർദേശീയ വോളിബോൾ താരം ജിംന എബ്രഹാം, ദേശീയ സ്‌കൂൾ ഗെയിം ഫുട്‌ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന വിശാഖ് എം എം, അധ്യാപനം പാട്ടിലൂടെ രസകരമാക്കി മാറ്റിയ ശ്രദ്ദേയനായ നിയാസ് ചോല, കേരളാ സ്‌കൂൾ കായികമേളയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയ ആദിവാസി പണിയവിഭാഗത്തിൽപ്പെട്ട വിഷ്ണു, സ്വയം വികസിപ്പിച്ചെടുത്ത മെഷീനുകൾ കൊണ്ട് അത്ഭുതബാലനെന്ന് പേര് കേട്ട റ്റൈലൻ സജി, ഇന്ത്യൻ വ്യോമസേനയുടെ ആഗ്രയിൽ നടന്ന പാരാജംപിംഗ് ക്യാംപിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഏകപെൺകുട്ടിയായ ഫർസാന റഫീഖ് കെ, ചിത്രകലയിൽ ഗിന്നസ് അടക്കം നിരവധി റെക്കോർഡുകൾ നേടിയ എം ദിലീഫ്, കാഴ്ചനഷ്ടമായ മീനങ്ങാടി സ്വദേശിയായ കവയത്രി നിഷ പി എസ് എന്നിവരെയാണ് കലണ്ടറിൽ അവരുടെ നേട്ടങ്ങളടക്കം പരാമർശിച്ചുകൊണ്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. രാഹുൽഗാന്ധി വയനാടിന്റെ എം പിയായതിന് ശേഷം പുറത്തിറക്കിയ കലണ്ടർ നേരെത്തെയും അതിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയിയിരുന്നു.

Continue Reading

Celebrity

സുശാന്തുമായി പ്രണയബന്ധം ഉപേക്ഷിച്ച ശേഷം റിയ ചക്രവര്‍ത്തി മഹേഷ് ഭട്ടിനയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

‘താങ്കള്‍ വീണ്ടും എന്റെ ചിറകുകള്‍ സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തില്‍ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യന്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു…’ എന്നും റിയ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.

Published

on

സുശാന്ത് സിങ് രജ്പുത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നടി റിയ ചക്രവര്‍ത്തി സംവിധായകന്‍ മഹേഷ് ഭട്ടിന് അയച്ചെന്ന പേരില്‍ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ‘ഐഷ മുന്നോട്ട് യാത്ര തുടരുകയാണ്..സര്‍..ഉറച്ചൊരു മനസോടെയും ആശ്വാസത്തോടെയും” എന്ന് കുറിച്ചാണ് സന്ദേശം ആരംഭിക്കുന്നത്. മഹേഷ് ഭട്ട് നിര്‍മിച്ച ‘ജലേബി’ എന്ന സിനിമയില്‍ റിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഐഷ. ”നമ്മുടെ അവസാനത്തെ കോള്‍ എനിക്കൊരു വേക്കപ്പ് കോളായിരുന്നു. നിങ്ങള്‍ എന്റെ മാലാഖയാണ്, അന്നും ഇന്നും നിങ്ങള്‍ എനിക്കൊപ്പമുണ്ട്” എന്നാണ് റിയ അയച്ച സന്ദേശങ്ങള്‍.

‘തിരിഞ്ഞ് നോക്കരുത്. നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്. നിന്റെ പിതാവിനോടുളള സ്നേഹം അറിയിക്കുന്നു. അദ്ദേഹമിപ്പോള്‍ സന്തോഷവാനായിരിക്കും” എന്നാണ് മഹേഷ് ഭട്ടിന്റെ മറുപടി. ‘താങ്കള്‍ എന്റെ പിതാവിനെ കുറിച്ച് അന്ന് പറഞ്ഞിട്ടുള്ളതാണ് എന്നെ കൂടുതല്‍ ശക്തയാക്കിയത്, അതാണ് ധൈര്യമേകിയത്. അദ്ദേഹം അതിന് നന്ദി അറിയിക്കുന്നു, എപ്പോഴും ഏറെ പ്രത്യേകതയുള്ളയാളാണ് താങ്കള്‍,’ എന്ന് റിയ മറുപടിയും നല്‍കിയിട്ടുണ്ട്.

‘താങ്കള്‍ വീണ്ടും എന്റെ ചിറകുകള്‍ സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തില്‍ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യന്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു…’ എന്നും റിയ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. നീ എന്റെ കുഞ്ഞല്ലേ, ഞാന്‍ പ്രകാശിതനാകുന്നു എന്ന് മഹേഷ് ഭട്ട് മറുപടിയും നല്‍കിയിട്ടുണ്ട്.

മഹേഷ് ഭട്ടും റിയയും തമ്മിലുളള ബന്ധത്തെപ്പറ്റി വലിയ ആരോപണങ്ങള്‍ ഉയരുമ്പോഴാണ് ഈ സ്‌ക്രീന്‍ഷോട്ട് സന്ദേശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മഹേഷ് ഭട്ടിന്റെ ആവശ്യപ്രകാരമാണ് റിയ, സുശാന്തിനെ ഉപേക്ഷിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതാ കൂടാതെ ഒരു അഭിമുഖത്തിലും സുശാന്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് മോശമായായിരുന്നു മഹേഷ് പ്രതികരിച്ചത്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.