Video Stories
ഭാഗ്യമേ, നിനക്കു നന്ദി
![](https://demo.chandrikadaily.com/wp-content/uploads/2016/12/gallery-image-844627802.jpg)
കമാല്‍ വരദൂര്‍
ഭാഗ്യത്തിന് കളിയില്‍ എന്ത് സ്ഥാനം എന്ന ചോദ്യത്തിന് കാലപ്പഴക്കമുണ്ട്. മികവുണ്ടായിട്ടും ഭാഗ്യം ഒപ്പമില്ലെങ്കില്‍ ജയിക്കില്ല. കളിക്കാര്‍ കളി തുടങ്ങുന്നതിന് മുമ്പ് ദൈവത്തോടും പ്രാര്‍ത്ഥിക്കുന്നത് ഭാഗ്യത്തിന് വേണ്ടിയാണ്. മികവില്‍ സംശയമില്ലാത്തവര്‍ക്ക് സ്വന്തം മികവിന് പ്രാര്‍ത്ഥിക്കേണ്ടതില്ലല്ലോ…. ഇന്നലെ സെമി രണ്ടാം പാദത്തില്‍ പൊട്ടത്തരങ്ങള്‍ പലതും കാണിച്ചു ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ക്കീപ്പര്‍ സന്ദീപ് നന്തി. നന്തിയുടെ അതിസമര്‍ദ്ദ പ്രകടനം ടീമിനെ വലച്ചിരുന്നു. വലിയ മല്‍സരം കളിക്കുമ്പോള്‍ സമര്‍ദ്ദം ഉറപ്പാണ്. ആ സമ്മര്‍ദ്ദത്തെ അതിജയിക്കുക എന്നതാണ് താരങ്ങളെ സംബന്ധിച്ച് പ്രധാനം.
പക്ഷേ അനാവശ്യമായി സമര്‍ദ്ദത്തെ സ്വന്തം ചുമലിലേറ്റിയ ഗോള്‍ക്കീപ്പര്‍ക്ക് മുന്നിലേക്ക് ഷൂട്ടൗട്ടില്‍ ഭാഗ്യം പൂര്‍ണമായും തിരിഞ്ഞു. ഡല്‍ഹിക്കാരുടെ രണ്ട് കിക്കുകള്‍ പുറത്തേക്ക് പോയത് കണ്ടില്ലേ- ആ കിക്ക് പായിച്ച രണ്ട് പേരും ലോക താരങ്ങളാണ്. ഫ്‌ളോറന്‍ഡ് മലൂദയെ അറിയാത്തവരില്ല. സൈനുദ്ദീന്‍ സിദാന്റെ ചാമ്പ്യന്‍ സംഘത്തിലെ മധ്യനിര ജനറലായിരുന്നു മലൂദ. ആ താരമാണ് പന്ത് ലക്കും ലഗാനുമില്ലാതെ പുറത്തേക്ക് പായിച്ചത്. ലിയോ മെസിയെ പോലുളളവര്‍ പോലും ഷൂട്ടൗട്ട് വേളയില്‍ പന്തിനെ ഗ്യാലറിയിലെത്തിച്ചത് നാം കണ്ടതാണ്. അതിനാല്‍ താരങ്ങളെ കുറ്റം പറയാനാവില്ല. സമ്മര്‍ദ്ദം മലൂദയിലേക്ക് വന്നപ്പോള്‍ പന്ത് പറപറന്നു. ആദ്യ കിക്കെടുക്കുന്ന ഏത് താരത്തിനും അതി സമ്മര്‍ദ്ദമുണ്ടാവും.
രണ്ടാം കിക്കിന് വന്ന ബ്രൂണോ പെലിശാരിയും അതേ ശൈലി ആവര്‍ത്തിച്ചെങ്കില്‍ അത് സന്ദീപിന്റെ സമ്പൂര്‍ണ ഭാഗ്യമല്ലാതെ മറ്റെന്താണ്. മൂന്നാമന്റെ ഷോട്ടാവട്ടെ നേരെ ഗോള്‍ക്കീപ്പറുടെ കരങ്ങളിലേക്കും.90 മിനുട്ടും പിന്നെ അധികസമയത്തും ഡല്‍ഹിക്കാര്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്- കളിയുടെ സിംഹഭാഗത്തും പത്ത് പരുമായി കളിക്കേണ്ടി വന്നിട്ടും. സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം അവര്‍ക്കുണ്ടായിരുന്നു. മാര്‍സലിഞ്ഞോയും മലൂദയും തകര്‍ത്തുനിന്നപ്പോള്‍ റിച്ചാര്‍ഡ് ഗാഡ്‌സേക്ക് തനത് ഫോമിലേക്കുയരാനായില്ല എന്നത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമായി.
കേരളത്തിന്റെ നല്ല നിമിഷമെന്നത് നാസോണിന്റെ ഗോളായിരുന്നു. ബെല്‍ഫോട്ടും ജര്‍മനും ഹോസുവുമെല്ലാം പന്ത് പാസ് ചെയ്യാന്‍ മടിക്കുകയും ലോംഗ് റേഞ്ചറുകള്‍ ശീലമാക്കിയതും ഒരു പക്ഷേ നാസോണിന്റെ ആ ഗോളില്‍ നിന്നാവാം. വിനീത് ശക്തമായ മാര്‍ക്കിംഗില്‍ അകപ്പെട്ടു. പതിവ് പോലെ പിന്‍നിരക്കാര്‍ ജാഗ്രതയില്‍ കണിശത പാലിച്ചെങ്കിലും ചിലപ്പോഴെല്ലാം മാര്‍സലിഞ്ഞോ സ്വതന്ത്രനായി കണ്ടു. ആ വേളകളില്‍ പക്ഷേ ഭാഗ്യം കേരളത്തിനൊപ്പം നിന്നു.
ഫൈനല്‍ കൊച്ചിയിലാണ്-കേരളത്തിന്റെ ടീം ഫൈനല്‍ പോരാട്ടത്തിന് വേണം-അതിനാല്‍ ഈ ഷൂട്ടൗട്ട് പോരിനൊരു ഒത്തു കളി മുഖമില്ലേ എന്ന് സംശയിക്കുന്നവര്‍ ഇലാതില്ല. പക്ഷേ അതില്‍ സത്യമില്ല. ഡല്‍ഹി ജയിക്കാന്‍ തന്നെ കളിച്ചിട്ടുണ്ട്. മലൂദക്കും പെലിശാരിക്കും പിഴച്ചത് സമ്മര്‍ദ്ദത്തില്‍ തന്നെയാണന്ന് അവരുടെ മുഖം കണ്ടാലറിയാം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ