Connect with us

Video Stories

ഇസ്രാഈലി തന്ത്രങ്ങള്‍ ഇന്ത്യയിലും പ്രയോഗിക്കുന്നു

Published

on

കെ. മൊയ്തീന്‍കോയ

ഇന്ന് നടക്കുന്ന ഇസ്രാഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ വില കുറഞ്ഞ സര്‍വ അടവുകളും പയറ്റുകയാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. 120 അംഗ പാര്‍ലമെന്റില്‍ (നെസറ്റ്) ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അഭിപ്രായ സര്‍വേ. തീവ്ര, വലതുപക്ഷ പാര്‍ട്ടികളെ ഒപ്പംനിര്‍ത്തി ഭരണം നിലനിര്‍ത്താനാണ് നെതന്യാഹുവിന്റെ ലക്ഷ്യം. അഴിമതി ആരോപണത്തെതുടര്‍ന്ന് ഭരണത്തില്‍നിന്ന് പുറത്താകുമെന്ന് ഉറപ്പായിരുന്ന നെതന്യാഹു കുടിലതന്ത്രത്തിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കാനാണ് ഒരുങ്ങുന്നത്. ഇസ്രാഈലിലെ ജൂത സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ പതിവ് തന്ത്രം പുറത്തെടുത്തിട്ടുണ്ട്. അധിനിവിഷ്ട ഭൂമിയിലെ ഫലസ്തീന്‍ സമൂഹത്തിന് എതിരെ കടുത്ത പീഡനം നടത്തിയും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം നടത്തിയും ‘വീര’പുരുഷനാവുകയാണ് നെതന്യാഹു. നെതന്യാഹുവിന്റെ അടുത്ത സുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ‘ഇസ്രാഈല്‍ തന്ത്രങ്ങള്‍’ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കുന്നു. സയണിസ്റ്റ് കുടിലതന്ത്രങ്ങള്‍ ഇന്ത്യയിലും പ്രയോഗിച്ച് കഴിഞ്ഞ തവണ വിജയം കണ്ടതാണല്ലോ. ‘ഒരേ തൂവല്‍പക്ഷി’കളാണ് ഇസ്രാഈലിലും ഇന്ത്യയിലും ഭരണം നടത്തുന്നത്. വിജയിക്കാന്‍ എന്ത് വൃത്തികെട്ട അടവും അവര്‍ പ്രയോഗിക്കും. നരേന്ദ്രമോദിക്ക് ഉപദേശം നല്‍കുന്നത് നെതന്യാഹുവാണ്. നെതന്യാഹുവിന് ഉപദേശം നല്‍കാന്‍ അമേരിക്കയും റഷ്യയുമുണ്ട്, എന്ന് കാണുന്നത് വിചിത്രമായ വിരോധാഭാസം തന്നെ. സിറിയയില്‍നിന്ന് 1967ലെ യുദ്ധത്തില്‍ കയ്യടക്കിയ ഗോലാന്‍കുന്നും ഫലസ്തീന്റെ ജറൂസലവും ഇസ്രാഈലിന് സ്വന്തമാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ‘സര്‍ട്ടിഫിക്കറ്റ്’ നെതന്യാഹുവിന് ജൂത വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നു. 1948-ല്‍ യു.എന്‍ പൊതുസഭയില്‍ ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ രൂപീകരിക്കുന്നതിന് ബ്രിട്ടനൊപ്പം സംയുക്ത പ്രമേയം അവതരിപ്പിച്ചത് കമ്യൂണിസ്റ്റ് റഷ്യയായിരുന്നു. തുടര്‍ന്ന് വന്‍തോതില്‍ റഷ്യന്‍ ജൂതര്‍ ഇസ്രാഈലില്‍ കുടിയേറി. റഷ്യന്‍ വംശജര്‍ ഇസ്രാഈലി ജനസംഖ്യയില്‍ വലിയ ഘടകമാണ്. ഇവര്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാനാണ് ആഴ്ചകള്‍ക്ക്മുമ്പ് നെതന്യാഹു റഷ്യ സന്ദര്‍ശിച്ചത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍പോലും ഇടപെട്ട് ട്രംപിനെ വിജയിപ്പിക്കാന്‍ തന്ത്രം പയറ്റിയ വ്‌ളാഡ്മിര്‍ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ച തന്നെ നെതന്യാഹുവിന് സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായകമാവും.
നെതന്യാഹുവിനെപോലെ സമാനമായ നിലപാടുകളാണ് മോദിയും പ്രയോഗിക്കുന്നത്. ഇസ്രാഈലില്‍ ഫലസ്തീന്‍ വിരുദ്ധതയാണെങ്കില്‍ ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ നിലപാട്. ഇന്ത്യയില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ടുപോകണമെന്ന് മോദി മന്ത്രിസഭാംഗം. ഹിന്ദു മേഖല വിട്ട് ന്യൂനപക്ഷ (മുസ്‌ലിം) മണ്ഡലമായ വനയനാട്ടിലേക്കാണ് രാഹുല്‍ഗാന്ധി പോയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം. 54 ശതമാനം ഹൈന്ദവ വോട്ടര്‍മാരുള്ള മണ്ഡലമാണ് വയനാട് എന്ന വസ്തുത മറച്ചുവെക്കുന്നു. മത സൗഹാര്‍ദ്ദത്തിനും ജനാധിപത്യത്തിനും അനിഷേധ്യ സംഭാവനകള്‍ നല്‍കിവരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പതാക പാകിസ്താന്‍ പതാകയാണെന്ന് ആരോപിക്കുന്നതും മോദി തന്നെ. യു.പി മുഖ്യന്‍ യോഗി ആദിത്യനാഥിന്റെ വിമര്‍ശനം ‘വൈറസ്’ എന്നാണ്. അസമിലെ ലക്ഷക്കണക്കിനാളുകള്‍ക്ക് (വിശേഷിച്ചും മുസ്‌ലിംകള്‍ക്ക്) പൗരത്വം നിഷേധിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ ഭയവിഹ്വലരാണ്. മുസ്‌ലിംകള്‍ക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ട് ഹൈന്ദവ സമൂഹത്തെ ഒപ്പം നിര്‍ത്തുക എന്ന തന്ത്രം ആവര്‍ത്തിക്കാനാണ് മോദിയും സംഘ്പരിവാറും ശ്രമിക്കുന്നത്.
നെതന്യാഹുവിനെ പോലെ നരേന്ദ്രമോദിയും സര്‍ക്കാറും വന്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാണ്. അറ്റോര്‍ണി ജനറല്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവയൊക്കെ മറികടക്കാന്‍ വംശീയ സമീപനം വഴി സാധ്യമാണെന്ന് നെതന്യാഹു അവകാശപ്പെടുന്നു. കഴിഞ്ഞ ഇന്ത്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ഈ കുടില തന്ത്രത്തിലൂടെയാണ് കേവലം 30 ശതമാനം മാത്രം വോട്ട് നേടി നരേന്ദ്രമോദിയും സംഘ്പരിവാറും അധികാരം കയ്യടക്കിയത്. 30,000 കോടിയുടെ റഫാല്‍ അഴിമതി വിവാദം ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ചു. രാജ്യത്തിന്റെ സമ്പത്ത് ഏതാനും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കുകയാണ് മോദി. എന്നാല്‍ അവയൊക്കെ മറികടക്കാന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി സാധ്യമാവുമെന്നാണ് മോദി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളില്‍ മിക്കവയും ബി.ജെ.പി ഭരണകൂടം കയ്യടക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പോലും വിമര്‍ശനം ഉയര്‍ന്നു. സി.ബി.ഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയൊക്കെ എതിരാളികള്‍ക്ക് എതിരെ ആയുധങ്ങളാകുന്നു. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി വിമര്‍ശിച്ചു. ഗവര്‍ണര്‍മാര്‍ ഭരണഘടന അട്ടിമറിക്കുന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയായാണ് മോദി ഭരിക്കുന്നത്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഹാജരാകുന്നത് അപൂര്‍വം. റിസര്‍വ് ബാങ്ക് അറിയാതെ നോട്ട് നിരോധനം. ഏത് വസ്ത്രം ധരിക്കണമെന്നും ഭക്ഷണം കഴിക്കണമെന്നും അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാറും സംഘ്പരിവാറും. ഇസ്രാഈലില്‍നിന്ന് സ്വീകരിക്കുന്ന സയണിസ്റ്റ് കുതന്ത്രങ്ങള്‍ ഇന്ത്യയില്‍ പ്രയോഗിക്കുകയാണ് സംഘ്പരിവാര്‍.
ഇസ്രാഈലില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് (ലിക്കുഡ്) വന്‍ ഭീഷണി സൈന്യത്തിലെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ബെന്നി ഗാന്‍ടിസിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയാണ്. ലിക്കുഡ് 29, ബ്ലൂ ആന്റ് വൈറ്റ് 28 എന്നീ നിലകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. 1948-ല്‍ പിറവിയെടുത്തത് മുതല്‍ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം ‘രാജ്യസുരക്ഷ’ തന്നെ. സാങ്കേതിക രംഗത്ത് വന്‍ വളര്‍ച്ച. യൂറോപ്പുമായും ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ വാണിജ്യ ബന്ധം. നെതന്യാഹു കേവല ഭൂരിപക്ഷം (61) നേടാന്‍ തീവ്ര വലത്പക്ഷ പാര്‍ട്ടികളുമയി ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറുവശം ഇതേ തന്ത്രം ഉപയോഗിക്കുന്നു. ഇസ്രാഈലില്‍ നടക്കുന്ന 28-ാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്തെ അറബ്, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഭരണ മാറ്റം ആഗ്രഹിക്കുന്നു. അഞ്ച് അറബ് പാര്‍ലമെന്റ് അംഗങ്ങളുണ്ടാകും. 2009 മുതല്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന ബഞ്ചമിന്‍ നെതന്യാഹു വിജയിച്ചാല്‍ അഞ്ചാം തവണയാണ് പ്രധാനമന്ത്രിയാവുക. ‘കൊടും ഭീകരന്‍’ എന്ന് അറിയപ്പെടുന്ന ഏരിയല്‍ ഷരോണിന് ശേഷം ഇസ്രാഈല്‍ പ്രധാനമന്ത്രിയാകുന്ന മറ്റൊരു ഭീകരനാണ് നെതന്യാഹു. അറബ് രാജ്യങ്ങളെ ഭിന്നിപ്പിച്ച് ഇസ്രാഈലിന് സുരക്ഷ ഒരുക്കുന്ന ട്രംപ് നെതന്യാഹുവിന്റെ ഉത്തമ സുഹൃത്ത്. നെതന്യാഹു ഒരിക്കല്‍ കൂടി അധികാരത്തില്‍ വരികയാണെങ്കില്‍ ഫലസ്തീനുമായുള്ള സമാധാന നീക്കം പൂര്‍ണമായും തകരും. ഇസ്രാഈലിന് തൊട്ട് ‘ഫലസ്തീന്‍ രാഷ്ട്രം’ നെതന്യാഹുവിന്റെ സങ്കല്‍പത്തില്‍ പോലുമില്ല. ഈ നിലക്കുള്ള ഏത് സമാധാന നീക്കവും ട്രംപ്-നെതന്യാഹു കൂട്ടുകെട്ടില്‍ തകരുമെന്ന് തീര്‍ച്ച.
ഇസ്രാഈലില്‍ നടപ്പാക്കുന്ന കുടിലതന്ത്രം ഇന്ത്യയില്‍ ഇനിയും വിലപ്പോകില്ല. ഒരു തവണ അബദ്ധം സംഭവിച്ചു. എല്ലാവിധ വൃത്തികെട്ട അടവുകളെയും അതിജീവിക്കാന്‍ ഇന്ത്യയിലെ ജനാധിപത്യ മതേതര ശക്തികള്‍ കരുത്തു കാണിക്കുമെന്ന് മോദിയും സംഘ്പരിവാറും തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ വെപ്രാളമാണ് കാണുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.