Connect with us

Culture

കമാല്‍ വരദൂര്‍ ഫ്രം ലോഡ്‌സ്…

Published

on

അവിസ്മരണീയമായിരുന്നു ആ ദിവസം. ആ പദം തന്നെ ഒരുപക്ഷേ കുറഞ്ഞുപോയില്ലേ എന്ന ചിന്തപോലും. കാരണം ക്രിക്കറ്റിന്റെ മക്കയാണ് ലോഡ്‌സ്. ഏതൊരു ക്രിക്കറ്റ് താരവും ഒന്ന് കളിക്കാന്‍ ഒന്ന് ആ മൈതാനം കാണാന്‍ ആ പച്ചപ്പിനെ ചുംബിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത്തരമൊരു ഒരു വേദി അതുകൊണ്ടാണ് വര്‍ഷങ്ങള്‍ പാരമ്പര്യമുള്ള ഒരു വേദി, ഒരു മൈതാനം, ഒരു സ്‌റ്റേഡിയം അവിടെ കളിക്കുക എന്നതിനപ്പുറം അവിടെ കളികാണുക എന്നതും ഏറ്റവും കൂടുതല്‍ സന്തോഷം തരുന്ന ഒന്നാണ്.

ലോകകപ്പിന്റെ ഫൈനല്‍പോലെ ഒരു മുഹൂര്‍ത്തം. നമ്മളൊക്കെ വായിച്ച് കേട്ടറിവുള്ള ലോഡ്‌സിന്റെ ഫൈനല്‍ എന്ന് പറയുമന്നത് 1983-ലെ ഫൈനലാണ്. ആ വീരഗാഥകള്‍ നമ്മുടെ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ പാടിപ്പാടിപതിഞ്ഞതാണ്. ക്ലൈവ് ലോയ്ഡ് നയിച്ച വെസ്റ്റിന്‍ഡീസിനെ കപില്‍ദേവിന്റെ ഇന്ത്യ തോല്‍പ്പിക്കുന്ന ഒരു ലോഡ്‌സ് ഫൈനല്‍. അതിനു ശേഷം ലോഡ്‌സില്‍ നമ്മള്‍ കണ് വലിയ മുഹൂര്‍ത്തമെന്ന് പറയുന്നത്. നിയോപെറ്റ്‌സ് ട്രോഫിയാണ്. അതില്‍ സൗരവ്ഗാംഗുലിയുടെ ഇന്ത്യ, അന്ന് ഇന്ത്യ തോറ്റു എന്ന് കരുതിയിടത്തുനിന്ന് നമ്മുടെ യുവരാജ്‌സിങ്, മുഹമ്മദ് കൈഫ് തുടങ്ങിയവരടങ്ങിയ യൂത്ത് മത്സരം തിരിച്ചുപിടിക്കുകയും അങ്ങനെ സൗരവ്ഗാംരുലി ജേഴ്‌സി അഴിച്ചു ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളളൊക്കെ ലോഡ്‌സിന്റെ മുഹൂര്‍ത്തങ്ങളില്‍ വലുതായി നമ്മുടെ മുന്നിലുണ്ട്.

ഈ ലോകകപ്പിന്റെ ഫൈനല്‍ നടന്നപ്പോള്‍ അത്ര ആഹ്ലാദം നിറഞ്ഞതായിരുന്നു. ആദ്യം ഇന്ത്യയില്ല എന്നുള്ള ചെറിയ നിരാശ,നഷ്ടബോധം ഞങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നു. ഇംഗ്ലണ്ട് ഹോസ്റ്റാണ്, ന്യൂസിലാന്റ് ചാമ്പ്യന്‍ഷിപ്പിലൂടനീളം നന്നായി കളിച്ച ടീമുമാണ്. ലോഡ്‌സില്‍ ഇന്നലെ കാലാവസ്ഥ ഒരു മൂടിക്കെട്ടിയ അന്തരീക്ഷം, അതായത് ഒരു ഗ്രേറ്റ് ഫൈനലിന് ഒക്കുമോ എഎന്നുള്ളതൊക്കെയായിരുന്നു ചിന്ത. ആദ്യം ന്യൂസിലാന്റിന് ടോസ് ലഭിക്കുന്നു. ന്യൂസിലാന്റ് ബാറ്റ് ചെയ്യുന്നു. 241 എന്നുള്ള ഒരു സ്‌കോറിലേക്ക് അവര്‍ പോയപ്പോള്‍ എളുപ്പത്തില്‍ ഇംഗ്ലണ്ട് അത് നേടും എന്നാണ് കരുതിയത്. കാരണം സെമിയില്‍ ഓസ്‌ട്രേലിയ പോലെ ഒരു ടീമിനോട് വളരെ അനായാസം എട്ടുവിക്കറ്റിന്റെ ജയം ആഘോഷിച്ചവരാണ് ഇംഗ്ലണ്ട്. അതുകൊണ്ട് അവരുടെ ബാറ്റിങ് ലൈനപ്പ് എന്ന് പറഞ്ഞാല്‍ ജാസന്‍ റോയ്, ജോണിബെയര്‍ സ്‌റ്റോ, ജോറൂട്ട്, ഇയോന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ ഒരുപക്ഷേ ഏകദിന ക്രിക്കറ്റിന് ഏറ്റവും അനുയോജ്യമായ കുറേ ബാറ്റ്‌സ്മാന്‍മാരാണ്. അതുകൊണ്ട് ഏറ്റവും എളുപ്പം അവര്‍ ജയിക്കുമെന്നാണ് കരുതിയത്. പക്ഷേ ന്യൂസിലാന്റ് സീമോസ് നമ്മളെ ഇന്ത്യയെ വിറപ്പിച്ചത് അതേപോലെത്തന്നെയുള്ള ഒരു വിറപ്പിക്കലായിരുന്നു അത്. മാര്‍ക്‌ഹെന്‍ട്രി തുടക്കത്തിലേ റോയിയെ വീഴ്ത്തുന്നു. പിന്നീട് ജോയ് റൂട്ടിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അദ്ദേഹം വളരെ പെട്ടെന്ന് പുറത്താവുന്നു. ജോണിബെയര്‍ സ്‌റ്റോ പുറത്താവുന്നു.

ഇ.എം മോര്‍ഗന്‍ പെട്ടെന്ന് പുറത്താവുന്നു. വളരെ പെട്ടെന്ന് നാല് വിക്കറ്റ് പോകുന്നു. ബെന്‌സ്‌റ്റോക്‌സും ജോസ്ബട്‌ലറും തമ്മിലുള്ള സഖ്യം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അവര്‍ വളരെ ആധികാരികമായി കളിക്കുന്നു. ആ ഒരു കളിക്ക് ഇംഗ്ലീഷ് കാണികള്‍ നല്‍കിയ ഒരു സപ്പോര്‍ട്ടാണ് വളരെ ആധികാരികമായിട്ടുള്ള വളരെ ജെന്റിലായിട്ടുള്ള സപ്പോര്‍ട്ട് കൊടുക്കുന്നു. അങ്ങനെ മത്സരം ഏറ്റവും അവസാനത്തിലേക്ക് പോകുമ്പോള്‍ അവസാന ഓവര്‍ ട്രെന്റ് ബോള്‍ട്ട് ബൗള്‍ ചെയ്യാന്‍ വരുമ്പോള്‍ മീഡിയോ ബോക്‌സിലാണെന്നും ഗാലറിയിലാണെങ്കിലും ടെന്‍ഷന്‍ എന്ന് പറയുന്നത് ചെറുതൊന്നുമായിരുന്നില്ല. അങ്ങനെ അദ്ദേഹം ഒരു സിക്‌സര്‍ അടിക്കുന്നു. പിന്നീട് അടുത്ത പന്തില്‍ അദ്ദേഹം ബെന്‍സ്റ്റോക്‌സ് ഡബിള്‍ നേടാനുള്ള ഓട്ടത്തില്‍ ബൗണ്ടറി ലൈനില്‍ നിന്നും ത്രോ വരുന്നു. ത്രോ അദ്ദേഹത്തിന്റെ ബാറ്റ് തട്ടി വീണ്ടും ബൗണ്ടറി ആയി മാാറുന്നു.അങ്ങനെ ഒരു തരത്തിലും എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല. അങ്ങനെ മത്സരം ടൈ ആവുന്നു.

സ്‌റ്റേഡിയം വീണ്ടും നിശബ്ദമാവുന്നു. ആകെ പ്രാര്‍ത്ഥനകളുമയി ബോക്‌സിലിരിക്കുമ്പോള്‍ കാണുന്ന കാഴ്ച്ച അതാണ്. പിന്നീട് സൂപ്പര്‍ ഓവര്‍ എറിയാനായി ആദ്യം ന്യൂസിലാന്റ് വരുന്നു. ഇംഗ്ലീഷ് ബാറ്റ്‌സ്മാര്‍മാരായി ബെന്‍സ്‌റ്റോക്‌സും ജോസ്ബട്‌ലറും വരുന്നു. 15റണ്‍സ് നേടുന്നു. പിന്നീട് ന്യൂസിലാന്റ് ബാറ്റ് ചെയ്യാനായി വരുന്നു. ന്യൂസിലാന്റിനുവേണ്ടി മാര്‍ട്ടിന്‍ ഗപ്റ്റിലും നിഷാമായിരുന്നു. ബൗളറായിട്ട് ജോഫ്രയാര്‍ച്ചറും. അപ്പോള്‍ നമ്മള്‍ കാണുന്നത് ഈ സങ്കടങ്ങളാണ്. ഒരു തരത്തിലും എവിടെയും കാണാത്ത രീതിയിലുള്ള ഒരു ടെന്‍ഷനും മറ്റു കാര്യങ്ങളുമാണ്. അങ്ങനെ അവസാന പന്തില്‍ ശരിക്കും ഒരു പന്ത് രണ്ട് റണ്‍ എന്നതായിരുന്നു ന്യൂസിലാന്റിന്റെ വിജയലക്ഷ്യം. ആ രണ്ടാമത്തെ റണ്ണിനുവേണ്ടി അവര്‍ ഓടുന്നു. ഗപ്റ്റില്‍ റണ്ണൗട്ടാവുന്നു. പിന്നീടുള്ള ആഹ്ലാദപ്രകടനം എല്ലാവരും ടിവിയിലൊക്കെ കണ്ടിരിക്കും. എന്തായാലും ഒരിക്കലും നമ്മള്‍ കഴിഞ്ഞ 2015-ന്റെ ലോകകപ്പ് ഫൈനലാണെങ്കില്‍ അത് വളരെ ഏകപക്ഷീയമായി അവസാനിച്ച ഒരു ഫൈനല്‍. ഏത് ലോകകപ്പ് ഫൈനലും ഇന്ത്യക്ക് തന്നെ ദുരന്ത സ്മരണകളുള്ള 2003-ലെ ലോകകപ്പ് ഫൈനല്‍ എടുക്കുക. ഏത് ഫൈനലും പലപ്പേഴും ഏകപക്ഷീയമായാണ് അവസാനിച്ചിട്ടുള്ളതെങ്കില്‍ ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ട് ഇത്തരമൊരു മുഹൂര്‍ത്തം. ഇത് ശരിക്കും ഫുട്‌ബോളില്‍ സമനിലക്കുശേഷം അധികസമയം. അതിനു ശേഷം ഷൂട്ടൗട്ട് ഷൂട്ടൗട്ടിനു ശേഷം സഡണ്‍ ടെത്ത് എന്നൊക്കെ പറഞ്ഞതുപോലെയാണ്. വളരെ ആവേശകരമായിട്ടാണ് മത്സരം. എന്തായാലും ഭാഗ്യമുണ്ട്. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഇങ്ങനെയൊരു മുഹൂര്‍ത്തം, ലോഡ്‌സ് പോലെ ഇങ്ങനെയൊരു വേദിയില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷം. അതൊരിക്കലും എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. അത്തരമൊരു മുഹൂര്‍ത്തങ്ങള്‍ കാണാനും തീര്‍ച്ചയായിട്ടും നമ്മുടെ ക്രിക്കറ്റ് പാരമ്പര്യങ്ങളില്‍ ക്രിക്കറ്റ് നാടോടിക്കഥകളിലേക്ക് വരാന്‍ പോകുന്ന ഒരു മത്സരം കൂടിയാണിത്. ബെന്‍സ്‌റ്റോക്‌സാണിവിടെ ആരാധകരുടെ മനം കവര്‍ന്നത്. മറ്റൊരാള്‍ കെയിം വില്യംസാണ് ന്യൂസിലാന്റിന്റെ. അദ്ദേഹത്തിന് വേണമെങ്കില്‍ പരാതിപ്പെടാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതിനൊന്നും നില്‍ക്കാതെ അദ്ദേഹം വളരെ ഗംഭീരമായിട്ട് രാജോജിതമായിട്ട്, ദി ജെന്റില്‍മാന്‍ ക്രിക്കറ്റര്‍ എന്ന രീതിയില്‍ തന്നെ അദ്ദേഹം വിടവാങ്ങി. അദ്ദേഹം ശരിക്കും ഇംഗ്ലണ്ടിനെ അഭിനന്ദിക്കുന്ന കാഴ്ച്ചയുണ്ട്. എന്തായാലും ആ മുഹൂര്‍ത്തങ്ങള്‍ നേരിട്ട് കണ്ടപ്പോള്‍ റിപ്പോര്‍ട്ടര്‍ എന്ന നിലയിലുള്ള സന്തോഷം മാത്രമല്ല, ക്രിക്കറ്റ് ആസ് എ ഹോള്‍ വളരെ ഗംഭീരമായിട്ടുള്ള ഏകദിന ക്രിക്കറ്റിന്റെ രാജകീയത മുറ്റിനില്‍ക്കുന്ന പോരാട്ടമായിരുന്നു അത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.