Connect with us

Culture

കമല്‍നാഥും കര്‍ണാടകയില്‍; എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും; അനുനയ നീക്കം തകൃതി

Published

on

ന്യൂഡല്‍ഹി/ബംഗളൂരു: ഭരണപക്ഷ എം.എല്‍.എമാരുടെ കൂട്ടരാജിയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് വിമതരെ അനുനയിപ്പിക്കാന്‍ നീക്കം തകൃതി. രാജിക്കാര്യത്തില്‍ ചൊവ്വാഴ്ച വരെ തീരുമാനം എടുക്കരുതെന്ന സുപ്രീംകോടതി വിലക്കിലൂടെ ലഭിച്ച സാവകാശം പരമാവധി പ്രയോജനപ്പെടുത്തി വിമതരെ സ്വന്തം ക്യാമ്പില്‍ തിരിച്ചെത്തിക്കാനാണ് കോണ്‍ഗ്രസും ജെ.ഡി.എസും ശ്രമിക്കുന്നത്.

അതേസമയം സഖ്യസര്‍ക്കാരിന് ആശ്വാസമായി രണ്ട് വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കുമെന്ന് സൂചന. എം ടി ബി നാഗരാജ് രാജി പിന്‍വലിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ കെ.സുധാകറിനെ കൂടി ഒപ്പമെത്തിക്കാനാണ് ശ്രമം. വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ, കമല്‍നാഥ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അനുനയ ചര്‍ച്ചകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

റിസോര്‍ട്ടിലേക്ക് മാറ്റിയ ജെ ഡി എസ് എം എല്‍ എമാരുമായി മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ രാത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വിമത എം.എല്‍.എ എം.ടി.ബി നാഗരാജുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ, ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ ഇന്നലെ ചര്‍ച്ച നടത്തി. രാജി പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്ന് ചര്‍ച്ചക്കു പിന്നാലെ എം.ടി.ബി നാഗരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത് കോണ്‍ഗ്രസ് – ജെ.ഡി.എസ് ക്യാമ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തനിക്കൊപ്പം രാജിവെച്ച സുധാകര്‍ റാവുവുമായി സംസാരിച്ച ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും നാഗരാജ് വ്യക്തമാക്കി. നാഗരാജ് കോണ്‍ഗ്രസിലേക്ക് മടങ്ങിയാല്‍ സുധാര്‍ റാവുവും തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ഇതോടെ ഇരുവരുമായും അടുപ്പം പുലര്‍ത്തുന്ന മൂന്നു മുതല്‍ അഞ്ച് എം.എല്‍.എമാര്‍ വരെ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് തന്നെ മടങ്ങിയേക്കുമെന്നും സൂചനയുണ്ട്.

വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ സ്പീക്കര്‍ നാളെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. നിലവില്‍ സ്പീക്കര്‍ ഉള്‍പ്പടെ 101 പേരുടെ അംഗബലമുള്ള സര്‍ക്കാര്‍ കേവലഭൂരിപക്ഷത്തിന് ഏഴ് വിമതരെ എങ്കിലും തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നിലപാട് മാറ്റത്തിന് വിമത എംഎല്‍ എം ടി ബി നാഗരാജ് തയാറായത്. നാഗരാജിനൊപ്പം രാജിവച്ച കെ സുധാകറുമായി നേതൃത്വം കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സിദ്ദരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന മൂന്ന് മണിക്കൂര്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് നാഗരാജ് രാജി പിന്‍ലവലിച്ചത്. എന്നാല്‍ കെ സുധാകറിന്റെ തീരുമാനം അനുസരിച്ചാവും തുടര്‍നീക്കം. മുംബൈയിലുള്ള കോണ്‍ഗ്രസ്-ജെ ഡി എസ് വിമത എം എല്‍ എമാരെ തിരികയെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.

അങ്ങനെയെങ്കില്‍ കുമാരസ്വാമി സര്‍ക്കാറിന് തല്‍ക്കാലം പിടിച്ചു നില്‍ക്കാനാവും. തിരിച്ചെത്തുന്ന വിമതര്‍ക്ക് മന്ത്രിസ്ഥാനം ഉള്‍പ്പെടെ നല്‍കാമെന്ന് കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതാക്കള്‍ അറിയിച്ചതായാണ് വിവരം. നിയമസഭയില്‍ വിശ്വാസ വോട്ടു തേടുമെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനം വിമത ക്യാമ്പിലുള്ള എം.എല്‍.എമാരെ ആശയക്കുഴപ്പത്തിലാക്കിയതാണ് സൂചന. വിപ്പ് നല്‍കി സര്‍ക്കാര്‍ വിശ്വാസ വോട്ടിലേക്ക് നീങ്ങിയാല്‍ എന്തു ചെയ്യുമെന്നതാണ് പ്രധാന ആശങ്ക. സര്‍ക്കാറിനെ എതിര്‍ക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ക്ക് എം.എല്‍. എമാരെ അയോഗ്യരാക്കാം. കൂറുമാറ്റത്തിന് അയോഗ്യത വന്നാല്‍ ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് വിലക്ക് നേരിടേണ്ടി വരുമെന്നാണ് പ്രധാന ഭീഷണി.
അതേസമയം വിശ്വാസ വോട്ടു തേടുമെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനത്തിന്, അവിശ്വാസ പ്രമേയത്തെ നേരിടാന്‍ ഒരുക്കമാണെന്ന വെല്ലുവിളിയുമായി ബി.ജെ.പി നേതാവ് ബി.എസ് യദ്യൂരപ്പയും രംഗത്തെത്തി. സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടു തേടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തന്നെ അര്‍ത്ഥരഹിതമാണെന്ന് യദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ സംസ്ഥാനത്തെ എം.എല്‍.എമാരുടെ റിസോര്‍ട്ട് വാസം തുടരുകയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും സ്വന്തം എം.എല്‍.എമാരെ വെള്ളിയാഴ്ച രാത്രിയോടെയാണ് നഗര പരിധിയിലുള്ള റിസോര്‍ട്ടുകളിലേക്ക് മാറ്റിയത്. ജെ.ഡി.എസ് എം.എല്‍.എമാരും റിസോര്‍ട്ടിലാണുള്ളത്.
അതേസമയം സ്പീക്കര്‍ക്കെതിരെ അഞ്ചു എം.എല്‍.മാര്‍ കൂടി സുപ്രീംകോടതിയെ സമീപിച്ചു. രാജിവെച്ച പതിനാറ് എം.എല്‍.എമാരില്‍ അഞ്ചുപേരാണ് തങ്ങളുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറാകുന്നില്ലെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. 11 വിമത എം.എല്‍.എമാര്‍ നേരത്തെതന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചൊവ്വാഴ്ച മാത്രമേ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കൂ. അതുവരെ എം.എല്‍. എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കരുതെന്ന് കര്‍ണാടക സ്പീക്കര്‍ രമേശ് കുമാറിനോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.