Connect with us

Culture

സന്തോഷ് ട്രോഫി: പ്രതീക്ഷകളില്‍ കേരളം

Published

on

ഷഹബാസ് വെള്ളില

മലപ്പുറം: കേരളം ഒരിക്കല്‍ കൂടി സന്തോഷ് ട്രോഫിയുടെ കലാശപ്പോരിനിറങ്ങുകയാണ്. എതിരാളികള്‍ ബന്ധ ശത്രുവായ ബംഗാള്‍. ഫൈനല്‍ മത്സരത്തിന് നേരത്തേയും ബംഗാളും കേരളവും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 1989ല്‍ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റിയില്‍ കേരളം കിരീടം കൈവിട്ടു. 2004ല്‍ ഇഗ്‌നേഷ്യസിന്റെ നായകത്വത്തില്‍ രാജ്യ തലസ്ഥാനത്തുനിന്നും കപ്പുമായി വന്ന കേരളത്തിന് സന്തോഷ് ട്രോഫിയില്‍ പിന്നെ സന്തോഷിക്കാനായിട്ടില്ല. 2012ല്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ സര്‍വീസസിനോട് തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ടീം ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നുമില്ല. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച ടീം കിരീടവുമായി മടങ്ങുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. മുന്‍ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ എക്കാലത്തേയും മികച്ച കളിക്കാരുമായിരുന്ന യു ഷറഫലി, കുരികേഷ് മാത്യൂ, കെടി ചാക്കോ എന്നിവര്‍ പ്രതീക്ഷകള്‍ പങ്കുവെക്കുന്നു
കേരളം ഇത്തവണ
കിരീടം നേടുമെന്ന്
ഷറഫലി
”കേരളം ടീം മികച്ച ഫോമിലാണ്. എതിരാളികളുടെ കളിക്കനുസരിച്ച് തന്ത്രം മെനയുന്ന പരിശീലകനും ടീമിന് വിജയം നേടിത്തരുമെന്ന് തന്നെയാണ് പ്രതീക്ഷ. ടൂര്‍ണ്ണമെന്റില്‍ നടന്ന എല്ലാ മാച്ചുകളിലും കേരളം കരുത്ത് തെളിയിച്ചതാണ്. ബംഗാളിനേയും തോല്‍പ്പിക്കാനായി. ഇത് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും ഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദ്ദം ചെറുതല്ല. റഫറിംഗും കാണികളും ടീമിന് വേല്ലുവിളി തന്നെയാകും. സ്വന്തം നാട്ടില്‍ കളിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ബംഗാളിനുണ്ടാകും. ഇവയെല്ലാം മറികടന്നുള്ളൊരു വിജയമാണ് കേരളം അര്‍ഹിക്കുന്നത്. നമ്മളെല്ലാം ആഗ്രഹിക്കുന്നതും. അതിനായി നമ്മുക്ക് കാത്തിരിക്കാം”.
1985 മുതല്‍ 1995 വരെ കാലയളവില്‍ സൂപ്പര്‍ സോക്കര്‍ പരമ്പര, നെഹ്രു കപ്പ്, സാഫ് ഗെയിംസ്, ഏഷ്യ കപ്പ്, പ്രസിഡന്റ്‌സ് കപ്പ്, പ്രീ വേള്‍ഡ് കപ്പ് എന്നീ ടൂര്‍ണ്ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് അരീക്കോട്ടുകാരന്‍ യു.ഷറഫലി. 1993 ല്‍ ഇന്ത്യന്‍ ടീമിന്റെ നായകത്വം വഹിച്ചു. 1990, 91 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പ് നേടിയ കേരള പോലീസ് ടീമില്‍ അംഗമായിരുന്നു. എട്ട് തവണ കേരളത്തിനും ഒരു തവണ ബംഗാളിനും സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള പോലീസില്‍ കമാണ്ടന്റാണ്.

സ്‌കോറിംഗ്
ശ്രദ്ധിച്ചാല്‍
കപ്പടിക്കുമെന്ന്
കുരികേശ്
”ബംഗാള്‍ നല്ല ടീമാണ്. കേരളം അതിനേക്കാള്‍ മികച്ച ടീമും. അവസരങ്ങള്‍ മുതലാക്കിയാല്‍ വിജയം മറ്റെങ്ങും പോവില്ല. ഫൈനലാണ് എന്നതുകൊണ്ടുതന്നെ എല്ലാ അടവുകളും പുറത്തെടുക്കുന്ന മത്സരം തീപ്പാറും. കായികപരമായും ബംഗാളിനെ നേരിടേണ്ടിവരും. അവരുടെ കാണികളും ഒഫീഷ്യല്‍സും റഫറികള്‍ വരെ നമ്മുക്ക് എതിരാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനോടെല്ലാം നമ്മള്‍ പോരാടേണ്ടിവരും. നേരത്തെ ഇത്തരം അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഇതുവരെ കളിച്ച രീതിയില്‍ ഒത്തിണക്കത്തോടെ കളിച്ചാല്‍ കപ്പ് കേരളം തന്നെ നേടും. മിസ്സോറാം നല്ല ടീമായിരുന്നു. അവരുടെ കായിക ക്ഷമത അപാരമാണ്. എന്നിട്ടും കേരളം മികവു കാട്ടിയത് നല്ല ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

റഫറിയോടും
ജയിക്കേണ്ടി വരും
കെ.ടി ചാക്കോ
”ബംഗാളില്‍ നടക്കുന്ന മത്സരമായതിനാല്‍ ഗ്രൗണ്ടിലെ 11 പേരോട് മാത്രമല്ല റഫറിയോടും അസിസ്റ്റന്റ് റഫറിമാരോടും മറ്റു ഒഫീഷ്യല്‍സിനോടും മത്സരിക്കേണ്ടിവരും കേരളത്തിന്. ഇതിനേയൊക്കെ അതിജീവിക്കുകയെന്ന വെല്ലുവിളിയും കേരളത്തിനുണ്ട്. ഗ്രൗണ്ടില്‍ കേരളം തന്നെയാകും മികച്ച് നില്‍ക്കുക. ഇത്തവത്തെ സന്തോഷ് ട്രോഫിയിലെ നമ്പര്‍ വണ്‍ ടീമാണ് കേരളം. ഫോം തുടരാനായാല്‍ കേരളം ബംഗാള്‍ വല നിറക്കും. ബംഗാള്‍ കൂടുതല്‍ പരുക്കന്‍ കളി പുറത്തെടുത്തേക്കാം. എന്നാല്‍ ഇതിനേയെല്ലാം എതിരിട്ട് തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിടുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനായിട്ട് തന്നെയാണ് പ്രാര്‍ത്ഥനയും. ദീര്‍ഘനാളായി ദേശീയ തലത്തില്‍ കേരള ഫുടബോള്‍ കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നില്ല. സന്തോഷ് ട്രോഫി വിജയത്തിലൂടെ കേരളം വീണ്ടും ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെറുകയിലെത്തട്ടെ.”ആറു തവണ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ വാല കാത്തിട്ടുണ്ട് കെടി ചാക്കോ. സന്തോഷ് ട്രോഫിയില്‍ കേരളം ബംഗാള്‍ ഫൈനല്‍ നടന്ന 1989ല്‍ കേരളത്തിന്റെ വലകാത്തത് ചാക്കോയായിരുന്നു. നിശ്ചിത സമയത്ത് ഓരോ ഗോളുകള്‍ നേടി ടീമുകള്‍ സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടു. ബംഗാള്‍ എടുത്ത ആദ്യ കിക്ക് ചാക്കോ തടുത്തിട്ടെങ്കിലും അവസാനം കേരളം കിക്ക് പാഴാക്കി തോല്‍വി വാങ്ങുകയായിരുന്നു. 4-3 നായിരുന്നു കേരളത്തിന്റെ ഫൈനല്‍ തോല്‍വി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.