Connect with us

Sports

സന്തോഷ കേരളം; സന്തോഷ മിഥുനം

Published

on

കൊല്‍ക്കത്ത: ഈസ്റ്റര്‍ ദിനത്തി ല്‍ കേരള ഫുട്‌ബോള്‍ ഉയിര്‍ത്തെഴുന്നേറ്റു. സന്തോഷ് ട്രോഫിയില്‍ നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളം കിരീടം സ്വന്തമാക്കി.
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ആറാം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും, അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. കേരളത്തിന്റെ ഗോള്‍ കീപ്പര്‍ മിഥുന്‍ വിയുടെ മികവാണ് കേരളത്തിന് തുണയായത്. ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകളും മിഥുന്‍ തടഞ്ഞിട്ടു.

19-ാം മിനിറ്റില്‍ കേരളം നടത്തിയ കൗണ്ടര്‍ അറ്റാക്കിനൊടുവിലാണ് ആദ്യ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തു നി ന്നും പന്തുമായി കുതിച്ച ജിതിന്‍ എം.എസിന് ലക്ഷ്യം തെറ്റിയില്ല. ബംഗാള്‍ ഗോള്‍കീപ്പറെ മറികടന്ന് പന്ത് വലയില്‍ (1-0). 34-ാം മിനിറ്റില്‍ അഫ്ദലിനും 46-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജിതിനും കനകാവസരം കൈവന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

68-ാം മിനിറ്റില്‍ ബംഗാള്‍ സമനില ഗോള്‍ നേടി. ജിതേന്‍ മുര്‍മുവിലൂടെയായിരുന്നു ബംഗാളിന്റെ സമനില ഗോള്‍. നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീണ്ടു. രാജന്‍ ബര്‍മന്‍ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ പത്തു പേരായി ചുരുങ്ങിയ ബംഗാളിനെതിരെ മത്സരം അവസാനിക്കാന്‍ നാലു മിനിറ്റ് ബാക്കി നില്‍ക്കെ കേരളം ലീഡ് നേടി (2-1). വിപിന്‍ തോമസായിരുന്നു ഇത്തവണ ഗോള്‍ നേടിയത്. എന്നാല്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബംഗാള്‍ താരം തിര്‍തങ്കര്‍ സര്‍ക്കാര്‍ ഫ്രീകിക്കിലൂടെ സമനില നേടി (2-2).
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം നാല് കിക്കും ഗോളാക്കി മാറ്റിയപ്പോള്‍ ബംഗാളിന് രണ്ടെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ.
2005ല്‍ ഡല്‍ഹിയിലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 2013ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയിരുന്നെങ്കിലും സര്‍വീസസിനോട് തോല്‍ക്കുകയായിരുന്നു.

സന്തോഷ മിഥുനം

കൊല്‍ക്കത്ത: 14 വര്‍ഷത്തെ കാത്തിരിപ്പിന് ഈസ്റ്റര്‍ സന്തോഷം. ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ച ആവേശ പോരാട്ടത്തില്‍ ബംഗാളിനെ 6-4ന് കശക്കി കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ സാള്‍ട്ട്‌ലെക്കില്‍ പിറന്നത് ചരിത്രം. ഇതിന് മുമ്പ് മൂന്ന് വട്ടം ഫൈനലില്‍ ഷൂട്ടൗട്ട് ദുരന്തത്തില്‍ ബംഗാളിന് മുന്നില്‍ കരഞ്ഞിരുന്നു കേരളം. പക്ഷേ ഇത്തവണ അതുണ്ടായില്ല. നിശ്ചിത സമയത്തും അധികസമയത്തും മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങിയ ടീ ഷൂട്ടൗട്ടില്‍ യഥാര്‍ത്ഥ കരുത്ത് കാട്ടി. പന്ത് പായിച്ച നാല് പേരും ലക്ഷ്യബോധത്തിന്റെ ഉദാത്ത മാതൃകയായപ്പോള്‍ ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍ക്കീപ്പര്‍ മിഥുന്‍ കേരളത്തിന്റെ ഹീറോയായി. നട്ടുച്ച സമയത്ത് ആരംഭിച്ച കലാശ പോരാട്ടത്തിന്റെ തുടക്കം ബംഗാളിന്റെ മികവിലായിരുന്നു. പക്ഷേ കളിയുടെ ഗതിക്ക് വിപരീതമായി എം.എസ് ജിതിന്‍ നേടിയ സുന്ദരമായ ഗോള്‍ കേരളത്തിന്റെ കുതിപ്പിനുള്ള ഊര്‍ജ്ജമായി. വൈസ് ക്യാപ്റ്റന്‍ ശ്രീശന്‍ നല്‍കിയ ത്രൂപാസ്. മൂന്ന് ഡിഫന്‍ഡര്‍മാരെ മറികടന്നുള്ള കുതിപ്പില്‍ ബംഗാള്‍ ഗോള്‍ക്കീപ്പറുടെ കാലുകള്‍ക്കിടയിലുടെ ഗോള്‍. ആദ്യ പകുതിയില്‍ ആ ഗോള്‍ ആധിപത്യം. പക്ഷേ രണ്ടാം പകുതിയില്‍ എങ്ങനെയെങ്കിലും തിരിച്ചടിക്കുക എന്ന ലക്ഷ്യത്തില്‍ ബംഗാളിന്റെ ആക്രമണം. അതില്‍ ഡിഫന്‍സ് പതറിയപ്പോള്‍ ജിതന്‍ മര്‍മുവിന്റെ സമനില. അധിക സമയത്തും ഊര്‍ജ്ജം സംഭരിച്ച് സബിസ്റ്റിറ്റിയൂട്ട് താരം വിപിന്‍ തോമസിലൂടെ ലീഡ് ഗോള്‍. അതിന് മുമ്പ് റജോന്‍ ബര്‍മന്‍ ചുവപ്പില്‍ പുറത്തായതും കേരളത്തിന് കാര്യങ്ങള്‍ അനുകൂലമാക്കി. ആ ഗോളില്‍ കിരീടത്തില്‍ മുത്തമിടാനിരിക്കെയാണ് അവസാന മിനുട്ടില്‍ തൃത്താന്‍കര്‍ സര്‍ക്കാരിന്റെ ഗോളില്‍ വീണ്ടും സമനില. അതിനിടെ ശ്രീരാഗിന്റെ ഗോള്‍ലൈന്‍ സേവില്‍ കേരളം രക്ഷപ്പെടുന്നതും കണ്ടു. തുടര്‍ന്ന് സമ്മര്‍ദ്ദത്തിന്റെ ഷൂട്ടൗട്ട്. അവിടെ കിക്കെടുത്ത നാല് പേരും നല്ല കുട്ടികളായപ്പോള്‍ മിഥുന്‍ എന്ന കണ്ണൂരുകാരന്‍ ഹീറോയുമായി. അങ്കിത് മുഖര്‍ജിയുടെയും നബി ഹുസൈന്റെയും ഷോട്ടുകള്‍ മിഥുന്‍ തടഞ്ഞു. രാഹുല്‍ വി രാജ്, ജിതിന്‍ ഗോപാല്‍, ജസ്റ്റിന്‍ ജോര്‍ജ്ജ്, ശ്രീശന്‍ എന്നിവരുടെ ഷഓട്ടുകല്‍ കൃത്യമായി ലക്ഷ്യത്തിലെത്തി. ബംഗാള്‍ ഇടക്ക് ഗോള്‍ക്കീപ്പറെ മാറ്റിയതും അവരെ തുണച്ചില്ല. കേരളത്തിന്റെ നിര്‍ണായക നാലാം കിക്കെടുക്കാന്‍ ശ്രീശന്‍ വന്നപ്പോഴാണ് ബംഗാള്‍ ഗോളിയെ മാറ്റിയത്. പക്ഷേ അതിലൊന്നും വൈസ് ക്യാപ്റ്റന്‍ കുലുങ്ങിയില്ല. അദ്ദേഹത്തിന്റെ ഷോട്ട് ബംഗാളിന്റെ നെഞ്ച് പിളര്‍ത്തി…. പിന്നെയെല്ലാം ചരിത്രം… ആഘോഷം…

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.