Connect with us

Video Stories

സി.ബി.ഐ താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വരറാവുവിന് സംഘ്പരിവാറുമായി ഉറ്റബന്ധം

Published

on

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ അലോക് വര്‍മക്ക് പകരം കേന്ദ്രസര്‍ക്കാര്‍ സിബിഐ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ച എം നാഗേശ്വരറാവുവിന് സംഘ്പരിവാറുമായും ബിജെപിയുമായും അടുത്ത ബന്ധം. ആര്‍എസ്എസ് ദേശീയ വക്താവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ റാംമാധവിന്റെ ഉറ്റമിത്രമാണ് നാഗേശ്വരറാവു. തെലങ്കാന വാറങ്കല്‍ സ്വദേശിയായ നാഗേശ്വരറാവു സംഘ്പരിവാറുമായി ബന്ധമുള്ള സംഘടനകളില്‍ സജീവമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്ഷേത്രങ്ങളെ സംസ്ഥാനങ്ങളുടെ നിയന്ത്രണങ്ങളില്‍നിന്ന് മോചിപ്പിക്കുക, ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലവും ഹിന്ദുക്കള്‍ക്ക് പ്രതികൂലവുമായ നിയമങ്ങള്‍ റദ്ദാക്കുക, മാംസ കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തി രാജ്യത്തിന്റെ സാംസ്‌കാരികത്തനിമ സംരക്ഷിക്കുക തുടങ്ങിയ തീവ്രഹിന്ദു ആവശ്യങ്ങള്‍ മുന്നില്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനകളാണിവ.

നരേന്ദ്ര മോഡി സര്‍ക്കാരിനുകീഴില്‍ തഴച്ചുവളരുന്ന ഇന്ത്യാഫൗണ്ടേഷന്‍, വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളുടെ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള നാഗേശ്വരറാവുവിന് ബിജെപിയുടെ മുതിര്‍ന്ന നേതാവും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യനായിഡുവുമായും അടുത്ത ബന്ധമുണ്ട്.

സംഘപരിവാര്‍ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴുപേര്‍ ചേര്‍ന്ന് അടുത്തിടെ രൂപീകരിച്ച ‘ഹിന്ദു ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ്‌സിന്’ പിന്നില്‍ നാഗേശ്വരറാവുവിന് വലിയ പങ്കുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ‘ഹിന്ദു ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ്‌സ്’ രൂപീകരണത്തിന്റെ ഭാഗമായി ശ്രീജന്‍ ഫൗണ്ടേഷന്‍ ഡല്‍ഹിയിലെ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആഗസ്ത് 25ന് സംഘടിപ്പിച്ച പരിപാടിയില്‍ നാഗേശ്വരറാവുവും പങ്കെടുത്തു.

ഒഡിഷ കേഡര്‍ ഉദ്യോഗസ്ഥനും സിബിഐ ജോയിന്റ് ഡയറക്ടറുമായ നാഗേശ്വരറാവുവിന് എതിരെ നിരവധി അഴിമതി ആരോപണങ്ങളും നിലവിലുണ്ട്. ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റേഴ്‌സ് ലിമിറ്റഡിന്റെ ശതകോടികള്‍ വിലമതിക്കുന്ന ചെന്നൈയിലെ ഭൂമി വിജിഎന്‍ ഡെവലപ്പേഴ്‌സ് എന്ന റിയല്‍എസ്‌റ്റേറ്റ് കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം റാവു ഇടപെട്ട് അട്ടിമറിച്ചതായി തമിഴ് വാര്‍ത്താപോര്‍ട്ടല്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ് നാഗേശ്വരറാവുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ പ്രതികരിച്ചു.

സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറും മോഡിയുടെയും അമിത് ഷായുടെയും വിശ്വസ്തനുമായ ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താനയ്ക്ക് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തതിന് പിന്നാലെയാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നിര്‍ബന്ധിത അവധി എടുക്കാന്‍ സര്‍ക്കാര്‍ അലോക് വര്‍മയോട് നിര്‍ദേശിച്ചത്.

വിവാദമായ റഫേല്‍ ഇടപാടിനെ കുറിച്ചുള്ള പരാതികള്‍ അലോക് വര്‍മയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അസാധാരണ ഉത്തരവിലൂടെ താല്‍ക്കാലിക ഡയറക്ടര്‍ പദവിയില്‍ എത്തിയ നാഗേശ്വരറാവു ആദ്യം ചെയ്ത കാര്യം, അസ്താനയ്ക്ക് എതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനുള്‍പ്പെടെയുള്ളവരെ സ്ഥലംമാറ്റി ഉത്തരവ് പുറപ്പെടുവിക്കലാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.