Connect with us

Culture

ബന്ധുനിയമനം: കെ.ടി ജലീലിന് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് എം.കെ മുനീര്‍

Published

on

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവിവാദത്തില്‍ പ്രതികരണവുമായി എം.കെ മുനീര്‍ എം.എല്‍.എ. കെ.ടി ജലീലിന്റേത് സ്വജനപക്ഷപാതമാണെന്നും ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും മുനീര്‍ പറഞ്ഞു. ഫേസബുക്കിലൂടെയാണ് മുനീര്‍ വിവാദവിഷയത്തില്‍ പ്രതികരണം നടത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കെ.ടി ജലീലിന്റേത് സ്വജനപക്ഷപാതം !
ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല!

കെ ടി ജലീലിനെ മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തി ബന്ധു നിയമനം സംബന്ധിച്ച അന്വേഷണം നടത്തണം എന്നതാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കാരണം മന്ത്രി ഇ പി ജയരാജന്‍ രാജിവെച്ചതിനെക്കാള്‍ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്.

കേരള സ്‌റേററ്റ് മൈനോറിറ്റി ഫിനാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യതയില്ലാത്ത പിതൃ സഹോദരപുത്രന് നിയമനം നല്‍കാന്‍ വിദ്യഭ്യാസ യോഗ്യത ചേര്‍ത്ത് വിജ്ഞാപനമിറക്കുക. ഗവണ്‍മെന്റ് ജീവനക്കാരെ ഡപ്യൂട്ടേഷനില്‍ നിയമിക്കേണ്ട ഈ തസ്തികയിലേക്ക് ലോകത്തിലെ തന്നെ യോഗ്യതയുള്ള ഒരേയൊരാള്‍ തന്റെ ബന്ധു മാത്രമാണെന്ന രീതിയില്‍ വീട്ടില്‍ കൊണ്ടുപോയി നിയമനം നല്‍കുക. പ്രളയക്കെടുതിയില്‍ ജനങ്ങള്‍ മുങ്ങിത്താഴുമ്പോള്‍ ഇത്തരം അഴിമതികള്‍ സൗകര്യപൂര്‍വ്വം നടത്തുക. കേട്ടുകേള്‍വിയില്ലാത്ത, മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള സ്വജനപക്ഷപാതത്തിന്റെ പുതിയ തലമാണിത്. കോര്‍പ്പറേഷന്‍ എംഡി തന്നെ ഇപ്പോള്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ബന്ധുവിനെ ന്യൂനപക്ഷ കോര്‍പ്പറേഷനിലേക്ക് ഡപ്യൂട്ടേഷനില്‍ എടുത്തുവെന്നാണ് ജലീല്‍ പറയുന്നത്. ഒരു പക്ഷേ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഗവണ്‍മെന്റ് ബോഡിയിലേക്ക് ഡപ്യൂട്ടേഷനില്‍ ആളെ നിയമിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ മന്ത്രി ശ്രീ കെ ടി ജലീലായിരിക്കും. അതു വഴി ‘ഡപ്യൂട്ടേഷന്’ തന്നെ പുതിയ നിര്‍വ്വചനം നല്‍കിയ എല്‍ ഡി എഫ് മന്ത്രിസഭയിലെ നിര്‍വ്വചന മഹാ മന്ത്രി പദം ഇനി ജലീലിന് സ്വന്തം.

ഗവണ്‍മെന്റിന്റെ സമസ്ത ബോഡിയിലേക്കും ആവശ്യമായ മുഴുവന്‍ യോഗ്യതയുമുള്ള പതിനായിരകണക്കിന് പാവപ്പെട്ട യുവതീ യുവാക്കളെ പുറത്ത് നിര്‍ത്തിയാണ്, അവരെ അയോഗ്യരെന്ന് പരിഹസിച്ചു കൊണ്ടാണ് ഈ സ്വജനപക്ഷാപാതം ശ്രീ ജലീല്‍ നടത്തിയിരിക്കുന്നത്.

ഭരണഘടനയും നിയമവുമനുസരിച്ച് പ്രീതിയും പക്ഷപാതവും കൂടാതെ, പ്രവര്‍ത്തിക്കുമെന്ന സത്യപ്രതിജ്ഞയുടെ നഗ്‌നമായ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത് എന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. അല്ലാത്തപക്ഷം, സത്യപ്രതിജ്ഞ ചൊല്ലി കൊടുത്ത ഗവര്‍ണ്ണര്‍, ഇദ്ദേഹത്തിന് മന്ത്രി സ്ഥാനത്തിരിക്കാന്‍ നിയമപരമായ യോഗ്യതയുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കണം.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.