Connect with us

More

യുക്തിവാദത്തിനെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ മലയാളിയുടെ പി.എച്ച്.ഡി റദ്ദാക്കാന്‍ സംഘടിത ശ്രമം

Published

on

യുക്തിവാദത്തിനെതിരെ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ തന്റെ പി.എച്ച്.ഡി റദ്ദാക്കാന്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിളിച്ച് യുക്തിവാദികള്‍ സമ്മര്‍ദം ചെലുത്തുന്നതായി യുവാവ്. യുക്തിവാദത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്ത താന്‍ തീവ്രവാദിയും തീവ്രവാദം പ്രചരിപ്പിക്കുന്നയാളുമാണെന്ന് യൂണിവേഴ്‌സിറ്റിയില്‍ യുക്തിവാദികള്‍ പരാതിപ്പെട്ടതായി എഴുത്തുകാരനും പ്രഭാഷകനുമായ മോയിന്‍ ഹുദവി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്റെ പി.എച്ച്.ഡി സൂപ്പര്‍വൈസറെ വിളിച്ച് പി.എച്ച്.ഡി റദ്ദാക്കാന്‍ സമ്മര്‍ദം ചെലുത്തിയതായും എന്നാല്‍, അദ്ദേഹത്തെ സത്യം ബോധിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും മോയിന്‍ പറയുന്നു.

ഫ്രീതിങ്കേഴ്‌സ് അടക്കമുള്ള ഗ്രൂപ്പുകളില്‍, യുക്തിവാദത്തിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് നിരവധി പോസ്റ്റുകളാണ് മോയിന്‍ മലയമ്മ പ്രസിദ്ധീകരിച്ചിരുന്നത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ചില നിഗമനങ്ങള്‍ മുന്നോട്ടുവെക്കുകയല്ലാതെ ശാസ്ത്രീയമായ തെളിവുകള്‍ നല്‍കാന്‍ അദ്ദേഹത്തിനായിട്ടില്ലെന്നും മോയിന്‍ പറയുന്നു. യുക്തിവാദത്തെ താന്‍ തുറന്നുകാട്ടുന്നതില്‍ അസ്വസ്ഥരാവുന്നവരാണ് തനിക്കെതിരെ നീക്കം നടത്തുന്നതെന്നും എന്നാല്‍ അത് ഫലം കാണില്ലെന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

അന്ധമായ പരിണാമ വിശ്വാസത്തെ ചോദ്യം ചെയ്തതിന് ജെ.എന്‍.യുവിലേക്ക് വിളിച്ച് പി.എച്ച്.ഡി റദ്ദ് ചെയ്യാന്‍ വിഫലശ്രമം നടത്തിയ യുക്തിവാദികളോട്; നിങ്ങള്‍ക്കെന്താ ബൗദ്ധിക സംവാദങ്ങളെ പേടിയാണോ?

ഡോ. മോയിന്‍ മലയമ്മ
***************************

ഒരു മാസത്തോളമായി ഡാര്‍വിനിസത്തെയും യുക്തിവാദ വിതണ്ഡവാദങ്ങളെയും ഗവേഷണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

പഠനത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപുകളില്‍ പല പോസ്റ്റുകളും ഇടുകയും സംവാദം നടത്തുകയും ചെയ്തു. ഡാര്‍വിനിസത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതും യുക്തിവാദികളുടെ യുക്തിരഹിത വാദങ്ങള്‍ തുറന്നുകാണിക്കുന്നതുമായിരുന്നു ഈ പോസ്റ്റുകള്‍.

പ്രപഞ്ചം പരിണമിച്ചുണ്ടായതാണെന്നും അതിനൊരു സ്രഷ്ടാവില്ലെന്നും വലിയ ‘യക്ഷിക്കഥ’കളുടെ പിന്‍ബലത്തില്‍ ‘കണ്ണടച്ച് വിശ്വസ’ക്കുന്ന ഡാര്‍വിനിസ്റ്റ് അന്ധവിശ്വാസികള്‍ക്ക് പക്ഷെ, കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. (അങ്ങനെയൊന്നില്ലല്ലോ. പിന്നെയല്ലേ മറുപടി.) പകരം, ഇത്തരം ചോദ്യങ്ങളെ വല്ലാതെ പേടിക്കുകയും അതില്‍ അസ്വസ്ഥതപ്പെടുകയും ചെയ്യുന്നതായാണ് കാണാനായത്. വളരെ ചുരുക്കം പേര്‍ മാത്രം ബൗദ്ധികമായി സംവദിക്കാന്‍ തയ്യാറായെങ്കിലും അധികമാളുകളും വ്യക്തിപരമായി താറടിക്കാനും പരിഹസിക്കാനുമാണ് ധൃഷ്ടരായത്.

ചോദ്യകര്‍ത്താവിനെ ഭീതിപ്പെടുത്തി പിന്തിരിപ്പിക്കാനായിരുന്നു (intimidation) പിന്നീട് ചിലരുടെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍. ജെ.എന്‍.യുവില്‍ നിന്നും പിഎച്ഡി ചെയ്ത ഒരാള്‍ക്ക് യുക്തിവാദത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ പാടില്ലത്രേ. (അല്ലെങ്കില്‍, കഴിയില്ലേ്രത). ഇതാണവര്‍ പറയാതെ പറയുന്നത്. (ഇടതുപക്ഷ ബു.ജികളുടെ ഈറ്റില്ലമായ ജെ.എന്‍.യുവില്‍ പഠിക്കുന്നവരെല്ലാം യുക്തിവാദികളായി ജീവിക്കണമെന്നോ ഇടതു സൈദ്ധാന്തികതക്ക് റാന്‍ മൂളി കഴിയണമെന്നോ വല്ല അലിഖിത നിയമങ്ങളുമുണ്ടോ ആവോ… ചിലരുടെ എതിര്‍വാ കാണുമ്പോള്‍ അങ്ങനെയാണ് തോന്നിപ്പോകുന്നത്.)

ഉള്ള പി.എച്.ഡി ഫെയ്ക്കായി അവതരിപ്പിക്കുകയോ അല്ലെങ്കില്‍ ഇല്ലാവാദങ്ങള്‍ മെനഞ്ഞ് പി.എച്.ഡി കാന്‍സല്‍ ചെയ്യാന്‍ വല്ല പഴുതുമുണ്ടോയെന്ന് തിരയുകയും ചെയ്യുന്നതായിരുന്നു അവരുടെ അടുത്ത പദ്ധതി.

ഉടനെ ആ ‘കുയുക്തി’ വലയം പ്രവര്‍ത്തിച്ചു തുടങ്ങി. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുകയെന്ന് പറയാറില്ലേ, അതുതന്നെ സംഭവിച്ചു. ഉടനെ, അവര്‍ വിളിച്ചു ജെ.എന്‍.യുവിലേക്ക്. മോയിന്‍ മലയമ്മ എന്നൊരു പയ്യന്‍ ഇവിടെനിന്നും പി.എച്ച്.ഡി ചെയ്തിട്ടുണ്ടോ എന്നതായിരുന്നു ആദ്യത്തെ അന്വേഷണം. ഉണ്ടെന്നറിഞ്ഞപ്പോള്‍ ആദ്യത്തെ ശ്രമം പാളി.

ഇതോടെ, ശ്രമം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഉള്ള പി.എച്.ഡി റദ്ദ് ചെയ്യിക്കാന്‍ വല്ല വഴിയുമുണ്ടോ എന്നതായിരുന്നു അത്. അതിന് നമ്മുടെ പഴയ ക്ലീഷെ വാദങ്ങള്‍ നിരത്തപ്പെട്ടു. ‘കക്ഷിക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്നും കേരളത്തില്‍ എക്ട്രീമിസം പ്രചരിപ്പിക്കുന്നുണ്ടെന്നും പ്രകോപനപരമായ മെസേജുകള്‍ പരത്തുന്നുണ്ടെന്നും അതിനാല്‍, അവന്റെ പി.എച്.ഡിയുടെ കാര്യം പുനരാലോചിക്കണമെന്നുമായിരുന്നു തല്‍പരകക്ഷികളുടെ വാദം. (ആള് ഇപ്പോള്‍ പി.എച്.ഡി സ്റ്റുഡന്റ് ആണെന്ന് അവര്‍ തെറ്റിദ്ധരിച്ചിരിക്കണം)

ഇതൊന്നും ചുമ്മാ പറയുകയല്ല. ഡാര്‍വിനിസ്റ്റ് കുയുക്തിയെ ചോദ്യം ചെയ്തതിന് യുക്തിവാദികള്‍ ഒപ്പിച്ച ഭീരുത്വത്തിന്റെ ‘ഫാസിസ്റ്റ് അജണ്ട’യാണ്.

ഇന്നലെ (20-4-18) ഉച്ചക്ക് ജെ.എന്‍.യു വില്‍നിന്നും എന്റെ പി.എച്ച്.ഡി സൂപ്രവൈസര്‍ എന്നെ ഫോണില്‍ വിളിച്ചു. കേരളത്തില്‍നിന്നും കോളുകള്‍ വരുന്നുണ്ടെന്നും തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ചിലര്‍ പറയുന്നുണ്ടെന്നും അതിനാല്‍, അതിന്റെ തസ്യാവസ്ഥ എന്താണെന്നുമായിരുന്നു സാറിന് അറിയേണ്ടിയിരുന്നത്. കേരളത്തില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നുണ്ടെന്നും വര്‍ഗദ്രുവീകരണം നടത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നുമായിരുന്നു സാറിനെ വിളിച്ചവര്‍ എന്നെക്കുറിച്ച് അദ്ദേഹത്തോട് ഉന്നയിച്ച ആരോപണങ്ങള്‍.

നേരത്തെത്തന്നെ തന്നെക്കുറിച്ച് വ്യക്തമായി അറിയുന്ന സാറിന് ഈ ആരോപണത്തിനു പിന്നിലെ ‘യുക്തിവാദ ഫാസിസ്സ്റ്റ്’ അജണ്ട മനസ്സിലാക്കിക്കൊടുക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. ഒരു മാസത്തോളമായി സോഷ്യല്‍മീഡിയ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപുകളില്‍ തുടരുന്ന ബൗദ്ധിക സംവാദങ്ങളില്‍ ഉത്തരം മുട്ടിയപ്പോഴുണ്ടായ ‘ഇര നിഗ്രഹണ’ ത്തിന്റെ ഭാഗമായിട്ടാണ് ഈ ‘നാവരിയല്‍’ പ്രക്രിയ എന്നു മനസ്സിലാക്കാന്‍ വലിയ ‘ഡാര്‍വിനിസ്റ്റ് കുയുക്തി’യുടെയൊന്നും ആവശ്യമില്ലല്ലോ.

ആശയ സംവാദങ്ങളില്‍ തോല്‍ക്കുമ്പോള്‍ നാവരിയാന്‍ നോക്കല്‍ ഒരു ഫാസിസ്റ്റ് രീതിയാണ്. യുക്തിവാദി-ഇടത് ധാരയും ഇതേ വഴിയില്‍ സഞ്ചരിക്കുന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കിയിരിക്കുന്നത്.

അല്ലെങ്കിലും, ഈ യുക്തിവാദം സംവാദങ്ങള്‍ക്കും ചോദ്യം ചെയ്യപ്പെടലുകള്‍ക്കുമപ്പുറത്താണോ? മനുഷ്യന്‍ കുരങ്ങില്‍നിന്നും പരിണമിച്ചുണ്ടായതാണെന്ന് ഡാര്‍വിനു പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കാര്യമാണ്. താന്‍ നടത്തിയ ചില നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ചില നിഗമനങ്ങള്‍ മാത്രമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ആയിരക്കണക്കിന് പേജ് ഈ വിഷയത്തില്‍ എഴുതിയ ഡാര്‍വിന്‍ ഒരു ജീവി പോലും പരിണമിച്ചുണ്ടായ കഥ വിവിധ ഘട്ടങ്ങള്‍ വിവരിച്ചുകൊണ്ട് തന്റെ പുസ്തകങ്ങളിലെവിടെയും പറയുന്നില്ല. ക്രിയേറ്റര്‍ എന്ന സാന്നിധ്യത്തെ ചോദ്യം ചെയ്യുകയെന്ന ഒരു കുയുക്തി ഉദ്യമം മാത്രമായിരുന്നു ഈ സിദ്ധാന്തം. അതുകൊണ്ടു തന്നെ ശാസ്ത്ര ലോകം ഇതിനെ തള്ളുകയും ചെയ്തിട്ടുണ്ട്. നാസ്തിക ചിന്താഗതിയുള്ള ചുരുക്കം ശാസ്ത്രജ്ഞന്മാര്‍ മാത്രമാണ് ഇതിനെ പിന്താങ്ങുന്നത്. ദൈവത്തിന്റെ സ്ഥാനത്ത് മറ്റെന്തിനെയെങ്കിലും സ്ഥാപിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിട്ടു മാത്രമാണ് അവരിതിനെ സമീപ്പിക്കുന്നതും. അല്ലാതെ, യുക്തിയുടെ വെളിച്ചത്തിലുമല്ല. സയന്റിസ്റ്റുകളല്ലെങ്കിലും റിച്ചാര്‍ഡ് ഡോക്കിന്‍സും സാം ഹാരിസും കയറി വരുന്നത് ഈ ഗ്യാപിലേക്കാണ്.

ഒരു കുട്ടി കച്ചറ കളിച്ചാല്‍ ബാപ്പക്കു വിളിച്ചു കംപ്ലയ്ന്റ് പറയുകയെന്നൊക്കെ കേട്ടിട്ടുണ്ട്. തങ്ങള്‍ക്കു ദഹിക്കാത്ത വാദങ്ങളെ ശാസ്ത്രീയമായി ചോദ്യം ചെയ്തതിന്റെ പേരില്‍ പണ്ടെന്നോ പഠിച്ചിറങ്ങിയ ഒരു യൂണിവേഴ്‌സിറ്റിലേക്കു വിളിച്ച് പി.എച്.ഡി റിവോക്ക് ചെയ്യണമെന്നു പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. അല്ലെങ്കിലും ഈ 21 ാം നൂറ്റാണ്ടിലും മനുഷ്യന്‍ കുരങ്ങില്‍നിന്നും പരിണമിച്ചുണ്ടായതാണെന്ന ‘അന്ധവിശ്വാസവു’മായി നടക്കുന്നവര്‍ക്ക് കുയുക്തി ഒഴിവാക്കി തിരിച്ചുചിന്തിക്കാനുള്ള ഒരു ഓപണിംഗ് നല്‍കാന്‍ ജെ.എന്‍.യുവില്‍നിന്നു തന്നെ പി.എച്.ഡി ചെയ്തിറങ്ങിയവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?!

2015 ല്‍ സമര്‍പ്പിക്കുകയും 2016 വൈവ കഴിഞ്ഞ് ഓഫര്‍ ചെയ്യപ്പെടുകയും ചെയ്ത പി.എച്.ഡി ഏതെങ്കിലും ‘ഡാര്‍വിനിസ്റ്റ് അന്ധവിശ്വാസികളുടെ’ കുയുക്തികൊണ്ട് തള്ളപ്പെടാവുന്നതാണോ? ഏതെങ്കിലും ഓലപ്പാമ്പുകള്‍ക്കുമുമ്പില്‍ പാറിപ്പോകാന്‍ എന്താ അപ്പൂപ്പന്‍ താടിയാണോ ജെ.എന്‍.യു പി.എച്.ഡി?! അല്ലെങ്കിലും, ഈ യുക്തിവാദികള്‍ക്കെന്താ ഈ പി.എച്ച്.ഡിയെ ഇത്രയ്ക്കു പേടി? 1500 കോടി വര്‍ഷങ്ങളുടെ മുത്തശ്ശിക്കഥയുടെ സമാനമായ പരിണാമ കഥയിലെ ‘അന്ധതലങ്ങള്‍’ മറ നീക്കി പുറത്തു കടക്കുമെന്നതിലെ ഭീതിയാണോ?

കുയുക്തിയും അഹങ്കാരവും വെടിഞ്ഞ് നിഷ്പക്ഷമായി ചിന്തിച്ചാല്‍ ഈ പ്രപഞ്ചത്തിന് ഒരു ക്രിയേറ്ററുണ്ടെന്ന കാര്യം ഏത് കേവല യുക്തിയുള്ളവനും മനസ്സിലാകാവുന്നതേയുള്ളൂ. ഡാര്‍വിനിസ്റ്റ് അന്ധവിശ്വാസ ബാധ മാറ്റിവെച്ച് ചിന്തിക്കണമെന്നു മാത്രം.

ബൗദ്ധികമായും ശാസ്ത്രീയമായും ഒരു സംവാദത്തെ നേരിടുമ്പോള്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ കഴിയുന്നതാണ് യുക്തി. ഗോഡ് ഡെല്യൂഷനും ദി എന്‍ഡ് ഓഫ് ഫെയ്ത്തും വായിച്ചാല്‍ ഈ യുക്തി മനസ്സിലാകില്ല. പണ്ടെന്നോ കയറിയിറങ്ങിയ ഒരു സത്രത്തിലെ ഗുരുവിനെ വിളിച്ച് ഞങ്ങള്‍ കച്ചറക്കുഞ്ഞിന്റെ ഷഢിയഴിക്കുമെന്ന് പറയുന്നത് യുക്തിയല്ല, ഭീരുത്വമാണ്. ഓരോ പോസ്റ്റും ഉള്ളില്‍ കൊണ്ടതില്‍നിന്നും ഉത്ഭൂതമായ ഭീരുത്വം. അതെ, ഡാര്‍വിനിസ്റ്റ് അന്ധവിശ്വാസത്തില്‍നുന്നും രൂപപ്പെട്ടുവന്ന ‘സ്യൂഡോ-സയന്റിസ്റ്റ് പ്രേതബാധ’.

പി.എച്.ഡി ഫെയ്ക്ക് വാദവും ജെ.എന്‍.യു വിളിയുമെല്ലാം അവിടെ നില്‍ക്കട്ടെ. അതേതോ യുക്തിയില്ലാത്ത ‘സയന്‍സ് ജന്മങ്ങ’ളുടെ കുട്ടിക്കുയുക്തി മാത്രമായി നമുക്ക് തള്ളിക്കളയാം. എവല്യൂഷനിസ്റ്റുകള്‍ പറയുന്ന പ്രപഞ്ചോല്‍പത്തിയുടെ പ്രഥമ ബിന്ധുവായ ‘പ്രാപഞ്ചിക ദ്രവ്യം’ എങ്ങനെയുണ്ടായി എന്ന് നിങ്ങള്‍ക്ക് പറയാനാകുമോ? അന്ന് ഞാനെന്റെ ‘നിങ്ങള്‍ പേടിക്കുന്ന ജെ.എന്‍.യു. പി.എച്ച്.ഡി’ നിങ്ങള്‍ക്കു കൈനീട്ടം തരും. തീര്‍ച്ച. (ആരോഗ്യകരമായ സംവാദം യുക്തിയാണ്. നാവരിയല്‍ യജ്ഞം ഫാസിസവും. യുക്തിവാദവും ഒരു ഫാസിസമാണോ?!!!!!)

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.