Connect with us

Video Stories

വിദ്യാര്‍ഥി കൂട്ടായ്മയുടെ സമാനതകളില്ലാത്ത വിജയം; എം.എസ്.എഫിനും ചരിത്ര പങ്കാളിത്തം

Published

on

തിരുവനന്തപുരം: കൊടിയുടെ നിറവും രാഷ്ട്രീയവും തടസമാകാതെ ഒറ്റമനസ്സോടെ ഒരേ ലക്ഷ്യത്തോടെ ഒരുമാസത്തോളം നീണ്ട സഹനസമരത്തിന്റെ ഫലമാണ് ലോ അക്കാദമി വിദ്യാര്‍ഥികള്‍ നേടിയെടുത്ത വിജയം. സമാനതകളില്ലാത്ത വിദ്യാര്‍ത്ഥികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ 29ാം ദിനത്തില്‍ മാനേജ്‌മെന്റ് മുട്ടുമടക്കി.

വിദ്യാര്‍ഥി സംഘടനകളെല്ലാം ഒന്നിച്ച് അണിനിരന്ന സമരം, പെണ്‍കുട്ടികള്‍ അതിശക്തരായി രംഗത്തിറങ്ങിയ സമരം, കോളജ് ക്യാമ്പസിന്റെ നാലതിര്‍ത്തികളും കടന്ന് സംസ്ഥാനമൊട്ടാകെ അംഗീകാരം നേടിയെടുക്കപ്പെട്ട സമരം എന്നിങ്ങനെ പല നിലകളില്‍ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം സമീപകാല വിദ്യാര്‍ത്ഥി മുന്നേറ്റത്തില്‍ ഇടംപിടിക്കുന്നു. അതില്‍ കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ്, എ.ബി.വി.പി, ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി ഐക്യം എന്നിങ്ങനെ എല്ലാവര്‍ക്കും അവരവരുടേതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞു.

തുടക്കം മുതല്‍ സമരരംഗത്തുണ്ടായിരുന്ന എം.എസ്.എഫ് അതിശക്തമായി തന്നെ സമരരംഗത്ത് അവസാന നിമിഷം വരെയും ഉറച്ചുനിന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രവര്‍ത്തകരുടെ സമരരംഗത്തെ സാന്നിധ്യവും ശ്രദ്ധേയമായി. സമരത്തിന്റെ വിജയം വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉത്സവാരവത്തോടെയാണ് ഏറ്റെടുത്തത്. ചര്‍ച്ചയുടെ തുടക്കം മുതല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായുള്ള അനുകൂല നിലപാടുകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ കഴിഞ്ഞ ദിവസം വരെ സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും നിറഞ്ഞുനിന്ന ലോ അക്കാദമി പരിസരത്ത് ആഹ്ലാദം അലയടിച്ചു. ചര്‍ച്ചക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ പുറത്തുവന്ന് തീരുമാനം അറിയിച്ചതോടെ അതുവരെയുണ്ടായിരുന്ന സന്തോഷ പ്രകടനങ്ങള്‍ ഉച്ചസ്ഥായിയിലെത്തി.

മുദ്രാവാക്യങ്ങള്‍ വിളിച്ചും ആടിയും പാടിയും കൈകൊട്ടിയും അക്കാദമി മുഴുവന്‍ ഓടിനടന്ന് സന്തോഷ പ്രകടനങ്ങള്‍ നടത്തിയും പരസ്പരം കെട്ടിപ്പിടിച്ചും സമരപ്പന്തലിലെത്തി പാര്‍ട്ടിഭേദമന്യേ നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുമെല്ലാം ഓരോരുത്തരും അവരവരുടെ വികാരം പങ്കുവെച്ചു.
ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തുടങ്ങിയ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് ഒരു വലിയ സമര വിജയത്തിന് ഇടയാക്കിയതെന്ന് ഇതിന് തുടക്കം കുറിച്ച വിദ്യാര്‍ത്ഥി ക്രിസ്റ്റി പറയുന്നു.

പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യക്ക് ശേഷമുണ്ടായ സ്വാശ്രയ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ലോ അക്കാദമിയിലെയും പ്രശ്‌നങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. കോളജില്‍ ഒരു ക്യാമ്പയിന്‍ നടത്തുന്നതിന് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരോട് വിദ്യാര്‍ത്ഥികള്‍ അനുമതി ചോദിച്ചെങ്കിലും പ്രിന്‍സിപ്പല്‍ അനുവദിച്ചില്ല. തുടര്‍ന്ന് അവസാന ശ്രമമെന്നോണമാണ് പ്രിന്‍സിപ്പലിനെതിരെ ശബ്ദിക്കാന്‍ ഒരു വിദ്യാര്‍ത്ഥി മുന്നോട്ടുവന്നത്. ക്രമേണ അതുവരെ പ്രതികരിക്കാന്‍ ഭയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരും സധൈര്യം മുന്നോട്ടുവരാന്‍ തുടങ്ങി.

കെ.എസ്.യുവും എം.എസ്.എഫും തുടങ്ങിവെച്ച സമരത്തില്‍ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ബി.വി.പി തുടങ്ങി വിദ്യാര്‍ത്ഥി സംഘടനകളെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്ന ശക്തമായ സമരത്തിനാണ് പിന്നീടുള്ള ദിനങ്ങള്‍ സാക്ഷിയായത്. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പുറമേ കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന പെണ്‍കുട്ടികളെല്ലാം സമരത്തിനിറങ്ങിയതും പ്രക്ഷോഭത്തിന് കൂടുതല്‍ കരുത്ത് നല്‍കി. രക്ഷിതാക്കള്‍ ഉള്‍പ്പെടെ സമരപ്പന്തലിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും സമ്മര്‍ദത്തിന് വഴങ്ങി എസ്.എഫ്.ഐ പാതിവഴിയില്‍ സമരത്തില്‍ നിന്ന് പിന്മാറിയെങ്കിലും സമരം ലക്ഷ്യം കാണുംവരെ പതിന്മടങ്ങ് പോരാട്ടവീര്യവുമായി മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ ഉറച്ചുനിന്നു.

വിദ്യാര്‍ത്ഥി സമരം ന്യായമാണെന്ന് കണ്ടതോടെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പിന്തുണയുമായെത്തി. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ് തുടങ്ങിയവര്‍ക്ക് പുറമെ യൂത്ത് ലീഗ്,

എം.എസ്.എഫ് നേതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തലിലെത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് തുടങ്ങിയവര്‍ തിരുവനന്തപുരത്ത് തങ്ങി സമരത്തിന് നേതൃത്വം നല്‍കി. അക്കാദമിയുടെ ഭൂമി പ്രശ്‌നം, അഫിലിയേഷന്‍ സംബന്ധിച്ച വിഷയം എന്നിവയെല്ലാം ബാക്കി നില്‍ക്കുമ്പോഴും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം നേടിയെടുത്താണ് സമരത്തിന് തിരശ്ശീല വീണത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.