Video Stories
മധുരത്തിന്റെ നാട്ടിലേക്ക് ഹൃദ്യമായ സ്വാഗതം
![](https://demo.chandrikadaily.com/wp-content/uploads/2016/11/CK-5-8.jpg)
വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട് :സത്യത്തിന്റെ തുറമുഖം ഹരിതരാഷ്ട്രീയത്തിന്റെ യുവജനശബ്ദത്തിന് വേണ്ടി കാതോര്‍ക്കുന്നു. ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരവും രണഭൂമിയാക്കി മാറ്റിയ കോഴിക്കോടിന്റെ മണ്ണില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം ചിന്തയുടെയും കര്‍മത്തിന്റെയും പുതിയ യുഗത്തിന് നാന്ദി കുറിക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച മഹാരഥന്മാരെ ആദരിച്ചും അനുസ്മരിച്ചും കമാനങ്ങളും ബോര്‍ഡുകളും ഉയര്‍ന്നുകഴിഞ്ഞു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്്‌റു, അബുള്‍കലാം ആസാദ്, സര്‍സയ്യിദ് അഹമ്മദ്ഖാന്‍, മൗലാനാ മുഹമ്മദലി, അല്ലാമ ഇക്്ബാല്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ കമാനങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, സീതിസാഹിബ്, ഉപ്പി സാഹിബ്, ജി.എം ബനാത്ത് വാല, ഉമര്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിങ്ങനെ മുസ്്‌ലിംലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത നേതൃസരണിയിലെ പ്രമുഖരുടെ ഛായാപടങ്ങളും കമാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ശ്രീനാരായണഗുരു, ബി.ആര്‍ അംബേദ്കര്‍ തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സമ്മേളനത്തിന്റെ പ്രചാരണ കമാനങ്ങളില്‍ അനുസ്മരിക്കുന്നു. ഫാസിസം വാക്കുകളിലും പ്രവൃത്തികളിലും നിറച്ചിട്ടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ പൈശാചിക വേഷം തുറന്നു കാണിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സംഘപരിവാര്‍ രാജ്യത്ത് നടപ്പാക്കുന്ന സാമ്പത്തിക അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാവും.
യുവജനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ സമ്മേളനം വിശദമായി തന്നെ പരിശോധിക്കും. മയക്കുംമരുന്നും തീവ്രവാദവും യുവാക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങളായി മാറുകയാണെന്ന വസ്തുത യൂത്ത്‌ലീഗ് മനസ്സിലാക്കുന്നുണ്ട്. ഇത്തരം സാമൂഹ്യവിപത്തുകളില്‍ നിന്ന് യുവാക്കളെ രക്ഷിച്ചെടുക്കേണ്ട ബാധ്യത തങ്ങളില്‍ നിക്ഷിപ്തമാണെന്ന് യൂത്ത്‌ലീഗ് വിശ്വസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രസ്ഥാനം ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്.
സംഘപരിവാറിന്റെ അജണ്ടക്ക് മറുമരുന്നതായി വേണ്ടത് തീവ്രവാദമാണ് എന്ന ചിന്ത ഒരിക്കലും യൂത്ത്‌ലീഗ് വെച്ചു പുലര്‍ത്തുന്നില്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ യൂത്ത്‌ലീഗ് പ്രതിജ്ഞാബദ്ധമാണ്.
മതസഹിഷ്ണുതയുടേയും മതേതരത്വത്തിന്റെയും കൊടിക്കൂറകള്‍ നാടെങ്ങും ഉയരട്ടെ എന്നാണ് യൂത്ത്‌ലീഗിന്റെ ആശംസ. അത്തരം ചിന്തകളും അന്വേഷണങ്ങളുമാണ് സമ്മേളനനഗരിയില്‍ മുഴങ്ങികേള്‍ക്കുക. തീവ്രവാദവുമായി സന്ധിയില്ലാത്ത പോരാട്ടം യൂത്ത്‌ലീഗ് തുടരും. നമ്മുടെ നാട്ടില്‍ ശാന്തിയും സമാധാനവും പുലരണം എന്നാണ് യൂത്ത്‌ലീഗ് ആഗ്രഹിക്കുന്നത്. സാമൂതിരിയും മങ്ങാട്ടച്ചനും കുഞ്ഞാലി മരക്കാരും ചേര്‍ന്നുള്ള സദ്്ഭരണത്തിന്റെ കഥയാണ് കോഴിക്കോടിന് പറയാനുള്ളത്. ബ്രിട്ടീഷുകാരോടും മറ്റ് വിദേശശക്തികളോടും പൊരുതിയ പാരമ്പര്യം ഇന്ന് രാജ്യത്ത് തന്നെയുള്ള ഫാസിസ്റ്റ് ശക്തികളുമായി പോരാടാനാണ് ആഹ്വാനം ചെയ്യുന്നത്. ഈ ദൗത്യം ഏറ്റെടുക്കാന്‍ യൂത്ത്‌ലീഗ് സന്നദ്ധമാണെന്ന്്് ഇതിനകം വിളംബരം ചെയ്യപ്പെട്ടു. സമ്മേളനത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ യുവജനതയുടെ പുതിയൊരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള അലകും പിടിയും ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ