Connect with us

Video Stories

മിസ്റ്റര്‍ കെ.ടി ജലീല്‍, കൂലിയെഴുത്തിനുള്ള പാരിതോഷികങ്ങള്‍ക്ക് അധിക കാലത്തെ ആയുസ്സ് ഇനിയില്ലെന്ന് തിരിച്ചറിയുന്നത് നല്ലതാണ്

Published

on

നജീബ് കാന്തപുരം

നട്ടാൽ മുളക്കാത്ത നുണകൾ കൊണ്ട്‌ കെ.ടി ജലീൽ മുസ്ലിം ലീഗിനെതിരെ അഭ്യാസം തുടങ്ങിയിട്ട്‌ നാളേറെയായി. മുസ്ലിം ലീഗ്‌ നേതാക്കളെ വ്യത്യസ്ത കള്ളികളിലാക്കി ആക്രമിച്ചാൽ പാർട്ടി പ്രവർത്തകരെ അങ്കലാപ്പിലാക്കാമെന്നാണ്‌ ജലീലിന്റെ വ്യാമോഹം. ഇപ്പോൾ മലപ്പുറത്ത്‌ തമ്പടിച്ച്‌ കഥകൾ മെനയുകയും ആ കഥകൾ കൊണ്ട്‌ സി.പി.എം നേതാക്കളുടെ കയ്യടി നേടാമെന്നും കരുതുന്ന ജലീൽ ഇപ്പോഴും മുസ്ലിം ലീഗിനെ മനസ്സിലാക്കിയിട്ടില്ലെന്നതാണ്‌ വസ്തുത. 
അഹമ്മദ്‌ സാഹിബ്‌ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ പരിഹസിച്ച ജലീൽ ഇപ്പോൾ അദ്ദേഹത്തെ കൊച്ചാക്കാൻ നടത്തുന്ന പാഴ്‌വേല ബുദ്ധിയുള്ളവർക്ക്‌ തിരിച്ചറിയാനാവും. പാണക്കാട്‌ കുടുംബത്തെയും സമസ്ത നേതാക്കളെയും തരാതരം അവഹേളിക്കുകയും കുഞ്ഞാലിക്കുട്ടി സാഹിബിനെ വാനോളം പുകഴ്ത്തുകയും ചെയ്ത ജലീലിന്റെ ഈ കരണം മറിച്ചിൽ വലിയ തമാശയാണ്‌. 
മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ അവസാന വാക്ക്‌ എന്നും പാണക്കാട്‌ തങ്ങളാണ്‌. തെരെഞ്ഞെടുപ്പ്‌ കാലത്ത്‌ സ്ഥാനാർത്ഥി ആരാവണമെന്ന കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ സ്വാഭാവികമാണ്‌. ഈ അഭിപ്രായങ്ങളെല്ലാം ക്രോഡീകരിച്ച്‌ അതിലൊരു അന്തിമ തീരുമാനമെടുക്കാൻ കെൽപ്പുള്ളത്‌ കൊണ്ട്‌ തന്നെയാണ്‌ പാണക്കാട്‌ നിന്ന് വരുന്ന അന്തിമ തീരുമാനങ്ങൾ പ്രവർത്തകരും നേതാക്കളും പൂർണ്ണ മനസ്സോടെ അംഗീകരിക്കുന്നത്‌. ഇന്ന് വരെ ആ സ്ഥാനാർത്ഥി നിർണ്ണയങ്ങൾക്കെതിരെ പ്രതിഷേധമുയരാത്തത്‌ പാണക്കാട്‌ കുടുംബത്തിന്റെ നീതി ബോധം കൊണ്ട്‌ തന്നെയാണ്‌.
ഇ. അഹമ്മദ്‌ സാഹിബിനെ പോലെ ലോകത്തിന്‌ മുന്നിൽ ഇന്ത്യയുടെ അഭിമാനമായി നിന്ന ഒരു നേതാവിനെ മുസ്ലിം ലീഗ്‌ മത്സര രംഗത്ത്‌ നിന്ന് മാറ്റി നിർത്താൻ ശ്രമം നടന്നുവെന്ന കണ്ടെത്തൽ ജലീലിന്റെ മനോവൈകല്ല്യം മാത്രമാണ്‌. പിണറായിയെയും അച്യുതാനന്ദനെയും കണ്ട്‌ ശീലിച്ചും ആ കുതികാൽ വെട്ടുകളുടെ രഹസ്യങ്ങളറിഞ്ഞും ജലീൽ പടച്ചുണ്ടാക്കുന്ന കഥകൾക്ക്‌ അൽപ്പായുസ്സേ കാണൂ.
അന്ന് അഹമ്മദ്‌ സാഹിബിനെ സ്ഥാനാർത്ഥിയാക്കിയതും ഇപ്പോൾ കുഞ്ഞാലിക്കുട്ടി സാഹിബിനെ സ്ഥാനാർത്ഥിയാക്കിയതും പാണക്കാട്ട്‌ നിന്ന് തന്നെയാണ്‌. ജലീൽ ഇപ്പോൾ ആരോപിക്കുന്ന കളികളാണ്‌ നടന്നതെങ്കിൽ രണ്ട്‌ തെരെഞ്ഞെടുപ്പുകളിലും മത്സരിക്കുക മറ്റ്‌ ചിലരായിരുന്നല്ലോ.
ശരിയായ തീരുമാനങ്ങൾ മാത്രം കൈക്കൊള്ളാൻ ശീലിച്ചത്‌ കൊണ്ട്‌ തന്നെയാണ്‌ പാണക്കാട്ട്‌ നിന്ന് വരുന്ന അന്തിമ വാക്കുകൾ അണികൾ ശിരസ്സേറ്റുന്നത്‌. 
ഓരോ കാലത്തും മുസ്ലിം ലീഗിന്റെ അഭിമാനം വാനോളമുയർത്താൻ പ്രാപ്തരായ ഓരോ നേതാക്കൾ ഉയർന്ന് വന്നിട്ടുണ്ട്‌. ഇനിയും ആ കണ്ണി അറ്റുപോകാതെ തുടരും. ജലീൽ എന്ത്‌ ദിവാസ്വപ്നം കണ്ടാലും മുസ്ലിം ലീഗിന്റെ പച്ചക്കൊടി കുഴിച്ചു മൂടാനാവില്ല. ജലീലിനേക്കാൾ വലിയ കേമന്മാർ വന്നിട്ടും ലീഗ്‌ ഒലിച്ചു പോകാതിരുന്നത്‌ ഈ പാർട്ടി ഉയർത്തിപ്പിടിക്കുന്ന സത്യം കൊണ്ടാണ്‌.
പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ഇ.ടി മുഹമ്മദ്‌ ബഷീർ സാഹിബും കെ.പി.എ മജീദ്‌ സാഹിബും പി.വി.അബ്ദുൽ വഹാബ്‌ സാഹിബും മുനീർ സാഹിബുമടക്കം ഒരു വലിയ നേതൃ നിര ഈ പാർട്ടിയുടെ ഓരോ പില്ലറുകളാണ്‌. ഓരോരുത്തരും പാർട്ടിക്ക്‌ നൽകുന്ന വേറിട്ട സംഭാവനകൾ കൂടിച്ചേരുമ്പോഴാണ്‌ ഈ പാർട്ടി അജയ്യമാകുന്നത്‌. അതിൽ നിന്ന് ഓരോരുത്തരെ അടർത്തിയെടുത്ത്‌ ആക്രമിക്കുന്നത്‌ കുറുക്കന്റെ കൗശലമാണ്‌. മറ്റേത്‌ പാർട്ടികളെക്കാളും അഭിമാനിക്കാവുന്ന നേതൃ ധന്യത ഞങ്ങൾക്കുണ്ട്‌. പാണക്കാട്ട്‌ നിന്ന് റൈറ്റ്‌ പറഞ്ഞാൽ വലത്തോട്ടും ലെഫ്റ്റ്‌ പറഞ്ഞാൽ ഇടത്തോട്ടും ചലിക്കുന്ന പാർട്ടിയെ ചുരുട്ടിക്കൂട്ടിക്കളയാമെന്ന് കരുതുന്ന ജലീൽ, കൂലിയെഴുത്തിനുള്ള പാരിതോഷികങ്ങൾക്ക്‌ അധിക കാലത്തെ ആയുസ്സ്‌ ഇനിയില്ലെന്ന് തിരിച്ചറിഞ്ഞാൽ നന്നാവും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.