Video Stories
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്ല
സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് ഒരു ഫാര്‍മസിസ്റ്റ് തസ്തികയുമായി. ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രം സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഒരു കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഫാര്‍മസിസ്റ്റ് തസ്തിക വേണമെന്നാണ് ചട്ടം. എന്നാല്‍ സംസ്ഥാനത്തൊട്ടാകെയുള്ള 500 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 350ാളം കേന്ദ്രങ്ങളില്‍ ഒരു ഫാര്‍മസിസ്റ്റ് തസ്തിക മാത്രമാണുള്ളത്. മൂന്ന് ഡോക്ടര്‍മാര്‍, മൂന്ന് നഴ്‌സ് എന്നീ തസ്തിക അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍ ഫാര്‍മസിസ്റ്റ് തസ്‌കിത മാത്രം മനപൂര്‍വ്വം ഒഴിവാക്കുകയാണ് ചെയ്തത്.
രോഗികള്‍ക്ക് മരുന്നുകളും ഉപയോഗ നിര്‍ദേശങ്ങളും കൗണ്‍സിലിംഗും നല്‍കേണ്ട ചുമതല, ഫാര്‍മസി ചുമതല, സ്ഥാപനത്തിലേക്കു മൊത്തം വേണ്ട മരുന്നുകള്‍, ഉപകരണങ്ങള്‍, ശുചീകരണ വസ്തുക്കള്‍ എന്നിവയുടെ സംഭരണം, സൂക്ഷിപ്പ്, വിതരണം, കണക്കുകള്‍ തയ്യാറാക്കല്‍ സ്റ്റോര്‍ ചുമതല എന്നിവയാണ് ഫാര്‍മസിസ്റ്റുമാരുടെ ഡ്യൂട്ടി. ആര്‍ദ്രം ചട്ടപ്രകാരം സീനിയര്‍ ഫാര്‍മസിസ്റ്റ് സ്റ്റോര്‍ ചുമതലയും, ജൂനിയര്‍ ഫാര്‍മസിസ്റ്റ് ഫാര്‍മസി ചുമതലയുമാണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ ഭൂരിപക്ഷം സ്ഥാപനങ്ങളിലും ഒരു തസ്തിക മാത്രമായതിനാല്‍ രണ്ടും ഒരാള്‍ തന്നെ ചെയ്യണം. രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ജോലി സമയം. ഇത് ജീവനക്കാര്‍ക്ക് കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. മരുന്ന് സംഭരണം കൃത്യമായി നടത്താനാവാത്തതിനാല്‍ പല രോഗികള്‍ക്കും മരുന്നുകള്‍ ലഭിക്കുന്നുമില്ല.
ഒന്നാം ഘട്ടമായി ആരംഭിച്ച 170 കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 150 എണ്ണത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഫാര്‍മസിസ്റ്റ് തസ്തിക അനുവദിച്ചത്. രണ്ടാം ഘട്ടത്തില്‍ 200 കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചപ്പോള്‍ ഒരു ഫാര്‍മസിസ്റ്റ് തസ്തികയും അനുവദിച്ചില്ല. എന്നാല്‍ ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍ തുടങ്ങിയ 100 തസ്തികകള്‍ അനുവദിച്ചു. ഫാര്‍മസിസ്റ്റ് തസ്തികകള്‍ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് സ്ഥാപനങ്ങളില്‍ അനുഭവപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പ്രക്ഷോഭത്തിനിറങ്ങി. അതേതുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിപ്രകാരം താല്‍ക്കാലികമായി ദിവസവേതനത്തിന് ഫാര്‍മസിസ്റ്റുമാരെ നിയമിക്കാമെന്ന് അന്നത്തെ ആരോഗ്യ മന്ത്രി ശൈലജ ഉറപ്പ് നല്‍കി. എന്നാല്‍ ഫണ്ടില്ലായെന്ന കാരണം പറഞ്ഞ് പകുതിയോളം സ്ഥാപനങ്ങളില്‍ മാത്രമാണ് നിയമനം നടത്തിയത്. പ്രശ്‌നങ്ങള്‍ ഉയര്‍ന്നതോടെ ഫാര്‍മസിസ്റ്റുമാരുടെ ജോലി പരിശീലനം ലഭിക്കാത്ത മറ്റു വിഭാഗം ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ള അപകടകരമായ നീക്കമാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നുമുണ്ടായത്.
ഫാര്‍മസിസ്റ്റുമാര്‍ ഇല്ലാത്തപ്പോള്‍ മെഡിക്കല്‍ ഓഫീസറുടെ സൂപ്പര്‍വിഷനില്‍ മറ്റു ജീവനക്കാര്‍ മരുന്ന് നല്‍കാമെന്ന വിചിത്രമായ തീരുമാനമെടുത്തു. ഇത് ഫാര്‍മസി നിയമം ആന്റ് കോസ്‌മെറ്റിക്‌സ് നിയമം എന്നിവക്ക് വിരുദ്ധവും ശിക്ഷ ലഭിക്കുന്ന കുറ്റവുമാണ്. മരുന്ന് മാറിനല്‍കല്‍, ശരിയായ ഉപയോഗ നിര്‍ദേശങ്ങള്‍ രോഗികള്‍ക്ക് ലഭിക്കാതിരിക്കുക തുടങ്ങി പല അപകടങ്ങള്‍ക്കും കാരണമാകുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1942 ലെ ഫാര്‍മസി നിയമം പ്രകാരം 6 മാസം തടവും 1000 രൂപ പിഴയും ശിക്ഷയായി ലഭിക്കും. ഡോക്ടര്‍മാര്‍ക്ക് സ്വന്തം രോഗിക്ക് നേരിട്ട് മരുന്ന് നല്‍കാന്‍ മാത്രമാണ് ഇളവുള്ളത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ