Connect with us

Video Stories

മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം യൂറോപ്പിന് ‘റഷ്യന്‍ പേടി’

Published

on

കെ.മൊയ്തീന്‍ കോയ

ഫ്രാന്‍സിനെ പ്രകമ്പനം കൊള്ളിക്കുന്ന ‘മഞ്ഞകുപ്പായ’ക്കാരുടെ പ്രക്ഷോഭത്തിന് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നത് റഷ്യയാണെന്ന സംശയം ബലപ്പെടുന്നു. യൂറോപ്പ് മൊത്തം ‘റഷ്യന്‍പേടി’യിലാണ്. റഷ്യന്‍ കുതന്ത്രം ഏതൊക്കെ രാജ്യങ്ങളില്‍, എങ്ങനെയൊക്കെ? അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ കരങ്ങള്‍ പ്രവര്‍ത്തിച്ചത് രഹസ്യമായാണെങ്കില്‍ ഉക്രൈനിലെ ക്രീമിയ കയ്യടക്കാന്‍ സൈനികര്‍ നേരിട്ട് തന്നെ രംഗത്തിറങ്ങി.
നവംബര്‍ 17ന് ഫ്രഞ്ച് തെരുവുകള്‍ കയ്യടക്കിയ പ്രക്ഷോഭകര്‍ ഇനിയും വീട്ടിലേക്ക് മടങ്ങിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ, ട്രേഡ് യൂണിയനുകളുടെ പതാകയുമേന്തിയല്ല, പ്രക്ഷോഭം. തികച്ചും അരാഷ്ട്രീയം. അത്‌കൊണ്ട് തന്നെ പ്രക്ഷോഭത്തിന്റെ ‘പ്രഭവ കേന്ദ്ര’ത്തെ കുറിച്ച് അന്വേഷണത്തിലാണ് ഫ്രഞ്ച് സര്‍ക്കാര്‍. നേരത്തെ അമേരിക്കയിലും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും അരങ്ങ് തകര്‍ത്തതും ‘ആകസ്മിക’മായി രൂപമെടുത്തതുമായ പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനം സമൂഹമാധ്യമങ്ങള്‍ തന്നെ. ( കാശ്മീരിലെ ക്വത്‌വ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതും സമൂഹമാധ്യമങ്ങളില്‍ വഴി. പ്രഭവകേന്ദ്രം പൊലീസ് അന്വേഷിച്ചപ്പോഴല്ലേ തിരിച്ചറിഞ്ഞത്; സാക്ഷാല്‍ സംഘ്പരിവാര്‍ അജണ്ടയായിരുന്നുവെന്ന്) ഫ്രാന്‍സിലെ സമൂഹ മാധ്യമങ്ങള്‍ക്ക് റഷ്യന്‍ ബന്ധം ഉണ്ട്. 600 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് റഷ്യന്‍ ബന്ധമുണ്ടെന്ന് ഇതിനകം തെളിഞ്ഞു. 2017 ല്‍ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ ഇടപെടല്‍ നടന്നു. പക്ഷേ, ഫലിച്ചില്ല. റഷ്യയിലെ ‘സ്പുട്‌നിക് ‘ ന്യൂസ് വെബ്‌സൈറ്റും റഷ്യന്‍ ടെലിവിഷനും ഈ സംഭവത്തില്‍ ആരോപണ വിധേയരാണ്. ഫ്രഞ്ച് സര്‍ക്കാര്‍ വിരുദ്ധര്‍ക്ക് റഷ്യന്‍ സൈബര്‍ പോരാളികള്‍ തുറന്ന പിന്തുണ നല്‍കുന്നു. അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് ഫ്രഞ്ച് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയാണത്രെ നിഗൂഢ താല്‍പര്യം. ഫ്രാന്‍സില്‍ മാത്രമല്ല റഷ്യന്‍ ഇടപെടല്‍ നടന്നത്. ബ്രിട്ടന്‍, പോളണ്ട്, ബെല്‍ജിയം, കൊസോവോ തുടങ്ങിയ രാജ്യങ്ങളിലും രഹസ്യഇടപെടല്‍ നടന്നുവെങ്കില്‍ ഉക്രൈനില്‍ സൈനിക ഇടപെടല്‍വരെ എത്തി. റഷ്യന്‍ വംശജര്‍ക്ക് സ്വാധീനമുള്ള ക്രീമിയ പ്രവിശ്യ പിടിച്ചടക്കി റഷ്യയുമായി കൂട്ടിച്ചേര്‍ത്തു. റഷ്യയിലെ ‘സ്ലാവ്’ വംശജരുടെ ഗണത്തില്‍ വരുന്ന സെര്‍ബിയക്കാര്‍ക്ക് പിന്തുണ നല്‍കികൊണ്ടാണ് കൊസോവോ (സെര്‍ബിയന്‍ പ്രവിശ്യ) സ്വാതന്ത്ര്യം നേടുന്നത് തടയിടുന്നത്. ഇവിടേക്കും സൈനിക ഇടപെടലിന് അവസരം കാത്തിരിക്കുകയാണ് റഷ്യ. യൂറോപ്പിനെ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപണ സംവിധാനം ഒരുക്കിയിട്ടുമുണ്ട്.
ബ്രിട്ടന്‍ വിട്ടുപോകുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ ഫ്രാന്‍സിന് ഉണ്ടാകുന്ന മേല്‍കൈ തകര്‍ക്കുകയാണത്രെ റഷ്യന്‍ ലക്ഷ്യം. യുവനേതാവായ മാക്രോണ്‍ യൂറോപ്പിന്റെ നേതാവ് ആകുന്നതോടെ കരുത്തനായൊരു എതിരാളിയെ അവര്‍ മുന്നില്‍ കാണുന്നു. ശക്തമായ യൂറോപ്പിന്റെ ഭീഷണി ഒഴിവാക്കാനാണ് റഷ്യ നീങ്ങുന്നത്. അതേസമയം, തുടക്കത്തില്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ മാക്രോണ്‍ സര്‍ക്കാര്‍ അനുവദിച്ചുവെങ്കിലും പുതിയ ആവശ്യങ്ങള്‍ ഉയരുന്നു. ഇന്ധനവില വര്‍ധനവിന് ഇടയാക്കിയ തീരുമാനം പിന്‍വലിച്ചു. കൂലി വര്‍ധന പ്രഖ്യാപിക്കുകയും ചെയ്തു. പ്രക്ഷോഭം തണുക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, അവ വീണ്ടും ആളിക്കത്തി. സര്‍ക്കാറിന്റെ തീരുമാനം നടക്കാന്‍ വൈകിയതാണ് വീണ്ടും തെരുവ് യുദ്ധത്തിന് സാഹചര്യം സൃഷ്ടിച്ചത്. മാക്രോണിന്റെ നയസമീപനം സമ്പൂര്‍ണമായും സമ്പന്നര്‍ക്ക് വേണ്ടിയാണെന്ന് ഫ്രഞ്ച് യുവത വിശ്വസിക്കുന്നു. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സമ്പന്നര്‍ക്ക് ഒത്താശ നല്‍കുന്നു. നികുതി വര്‍ധന പ്രഖ്യാപിച്ചപ്പോഴും സമ്പന്നര്‍ ഒഴിവായിരുന്നു.
തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ പുനരുദ്ധരിക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ ഇമ്മാനുവല്‍ മാക്രോണിന്റെ സര്‍ക്കാറിന് കഴിഞ്ഞില്ല. തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു. പാരീസ് ഉടമ്പടി ലോക പ്രശസ്തമായെങ്കിലും പരിസ്ഥിതി പ്രശ്‌നപരിഹാരത്തിന് ശ്രമം ഫ്രാന്‍സില്‍ നടക്കാതെ പോയി. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ഒപ്പം സര്‍ക്കാര്‍ സഞ്ചരിക്കുമ്പോള്‍ യുവ ഭരണാധികാരിയില്‍ ഫ്രഞ്ച് യുവതയുടെ പ്രതീക്ഷ തകര്‍ന്നു. ഒന്നര വര്‍ഷം മുമ്പ് അധികാരത്തില്‍ വന്ന ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതിച്ഛായ താഴോട്ട് പോയി. ഫ്രഞ്ച് നഗരങ്ങള്‍ യുദ്ധക്കളമായി. കടകള്‍ കൊള്ളയടിച്ച് സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട ഘട്ടം എത്തിനില്‍ക്കുമ്പോഴും മാക്രോണ്‍ സര്‍ക്കാര്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നില്ല. ഡീസലിന് 7.6 സെന്റും പെട്രോളിന് 3.9 സെന്റുമായിരുന്നു വര്‍ധിപ്പിച്ചത്. ജനുവരിയില്‍ വീണ്ടും വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് തെരുവുകള്‍ യുദ്ധക്കളമായത്. നവംബര്‍ മൂന്നാം വാരം ഒരു ദിവസം 2000 ലേറെ കേന്ദ്രങ്ങളിലാണ് ജനങ്ങള്‍ വാഹനങ്ങള്‍ തടഞ്ഞത്. ലക്ഷക്കണക്കിന് യുവാക്കള്‍ പ്രക്ഷോഭത്തിന് സന്നദ്ധരായിവന്നു. വിപ്ലവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഫ്രാന്‍സില്‍ കുഴപ്പക്കാര്‍ക്ക് പിന്നില്‍ റഷ്യന്‍ കരങ്ങളുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടാകാം. അതിനുള്ള സാഹചര്യം സൃഷ്ടിച്ചത് സര്‍ക്കാര്‍ തന്നെയാണ്.
ഇമ്മാനുവല്‍ മാക്രോണിന്റെ വാചക കസര്‍ത്ത് കൊണ്ട് മാത്രം സ്ഥിതി നിയന്ത്രിക്കാന്‍ സാധ്യമല്ല. മെച്ചപ്പെട്ട സാമ്പത്തിക പരിഷ്‌കരണം പ്രതീക്ഷിച്ചുകൊണ്ടാണ് പരമ്പരാഗത പാര്‍ട്ടികളെ പിന്തള്ളി മാക്രോണിനെ ജനങ്ങള്‍ അധികാരത്തില്‍ കയറ്റിയത്. മാക്രോണിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത സ്ഥിതിയാണ്. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപിനും ജര്‍മ്മനിയില്‍ അഞ്ചല മെര്‍ക്കലിനുമെതിരെയുണ്ടായ പ്രക്ഷോഭം പോലെ അല്ല ഫ്രാന്‍സിലെ പ്രക്ഷോഭം. അവിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ ട്രേഡ് യൂണിയനുകളോ ആയിരുന്നു മുന്നിലുണ്ടായിരുന്നത്. ഫ്രാന്‍സില്‍ വര്‍ണ വ്യത്യാസമുണ്ടായിരുന്നില്ല. കൊടിയുടെ നിറവുമുണ്ടായിരുന്നില്ല. മഞ്ഞ ഓവര്‍ കോട്ടും ധരിച്ച് തെരുവുകള്‍ കയ്യടക്കിയ യുവാക്കളുടെ മുന്നേറ്റം, കോര്‍പറേറ്റുകള്‍ക്കും അവയെ സഹായിക്കുന്ന ഭരണാധികാരികള്‍ക്കും എതിരാണ്. ഫ്രാന്‍സില്‍ മാത്രമല്ല, ഏത് രാജ്യത്തേയും കോര്‍പറേറ്റുകള്‍ക്കും ഒത്താശക്കാര്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.