Connect with us

Video Stories

ഖത്തര്‍ എയര്‍വേയ്‌സിന് അഭിമാന നിമിഷം; പ്രഥമ എ 350-1000 വിമാനം ദോഹയില്‍

Published

on

 

ദോഹ: ഖത്തറിന്റെ വ്യോമഗതാഗത മേഖലയില്‍ മറ്റൊരു നാഴികക്കല്ല് കൂടി സമ്മാനിച്ച് എയര്‍ബസിന്റെ പ്രഥമ എ 350-1000 വിമാനം ദോഹയില്‍
പറന്നിറങ്ങി. ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ വലിപ്പമേറിയ വകഭേദമായ പ്രഥമ എയര്‍ബസ് എ 350- 1000 കഴിഞ്ഞദിവസം ഫ്രാന്‍സിലെ ടുളൂസിലെ എയര്‍ബസ് ഡെലിവറി സെന്ററില്‍വെച്ച് ഖത്തര്‍ എയര്‍വേയ്‌സ് സ്വീകരിച്ചിരുന്നു. ഇതോടെ എയര്‍ബസിന്റെ എ350 1000 ശ്രേണിയില്‍ പെട്ട ആദ്യ വിമാനം സ്വന്തമാക്കുന്ന രാജ്യമായി ഖത്തറും വിമാനകമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സും പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരവെ തന്നെയാണ് ആ രാജ്യങ്ങളുടെ വിമാനകമ്പനികളെയെല്ലാം മറികടന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഈ നേട്ടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയമായി. കോര്‍ണിഷിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്കുമുകളിലൂടെ കറങ്ങി ആകാശവിസ്മയക്കാഴ്ചകള്‍ സമ്മാനിച്ചാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയിലേക്ക് വിമാനം പറന്നിറങ്ങിയത്. ആവേശകരമായ സ്വീകരണമാണ് വിമാനത്തിനായി ഒരുക്കിയിരുന്നത്. ജലപീരങ്കിയുടെ അകമ്പടിയോടെയായിരുന്നു വിമാനത്തെ സ്വീകരിച്ചത്. വിമാനത്തില്‍ യാത്രക്കാരായി ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍, എയര്‍ബസ് വൈസ് പ്രസിഡന്റ് ഡേവിഡ് ഡ്യൂഫ്രനോയ്‌സ്, റോള്‍സ് റോയ്‌സ് മിഡിലീസ്റ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ കെല്ലി തുടങ്ങി നിരവധി ഉന്നത വ്യക്തിത്വങ്ങളുണ്ടായിരുന്നു. മറ്റു വിമാനങ്ങളേക്കാള്‍ 25 ശതമാനം അധികം ഇന്ധനക്ഷമത, തുടര്‍ച്ചയായി 20 മണിക്കൂറും 8000 നോട്ടിക്കല്‍ മൈലും പറക്കാനുള്ള ശേഷി, റോള്‍സ് റോയ്‌സ് ട്രെന്‍ഡ് എക്‌സ് ഡബ്ല്യൂ ബി തരത്തില്‍ പെട്ട ശക്തിയേറിയ ഇരട്ട എഞ്ചിന്‍, ആറ് വീലുകളുള്ള ലാന്‍ഡിംഗ് ഗിയര്‍, സീറ്റുകളുടെ വിശാലത, ഇക്കണോമി, ബിസിനസ് ക്ലാസുകള്‍ക്കിടയിലെ പ്രീമിയം ഇക്കണോമി വിഭാഗം സീറ്റുകള്‍, വൈഫൈ കണക്ടിവിറ്റി തുടങ്ങി നിരവധി സവിശേഷതകളാണ് പുതിയ വിമാനത്തിനുള്ളത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ നൂതന സംരംഭമായ ക്യു സ്യൂട്ട് ബിസിനസ് ക്ലാസ് ആണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. വിമാനയാത്രയെ തന്നെ മാറ്റിമറിക്കുന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിനു വേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത ക്യു സ്യൂട്ട്. ബിസിനസ് ക്ലാസില്‍ ആദ്യമായി ‘ഡബിള്‍ ബെഡ്’ സൗകര്യം ലഭ്യമാകുന്നുവെന്നതാണ് ക്യുസ്യൂട്ടിന്റെ പ്രധാന പ്രത്യേകത. 42 എയര്‍ബസ് എ3501000 വിമാനങ്ങളിലെ ആദ്യ വിമാനമാണ് ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും കുറഞ്ഞ വയസ്സ് മാത്രമുള്ള തങ്ങളെ സംബന്ധിച്ചിടത്തോളം ഇതു മഹത്തായ നേട്ടമാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ദോഹ ലണ്ടന്‍ സെക്ടറിലാണ് സര്‍വീസിനായി ആദ്യമായി ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് എയര്‍ബസില്‍ നിന്നും 37 എ3501000 വിമാനം മിഡിലീസ്റ്റിലെ ഏറ്റവും വലിയ യാത്രാവിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ഓര്‍ഡര്‍ ചെയ്തത്. രണ്ട് എഞ്ചിനുകള്‍ ഘടിപ്പിച്ച ഏറ്റവും വലിയ പാസഞ്ചര്‍ ജെറ്റാണ് എയര്‍ബസ് എ3501000. 46 ക്യൂ സ്യൂട്ട് ബിസിനസ് ക്ലാസുകളാണുള്ളത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.