Video Stories
ഖത്തര്‍ ഒരിക്കലും ഭീകരവാദത്തിന്റെ പിന്തുണക്കാരനായിട്ടില്ലെന്ന് അമീര്‍

ദോഹ: തീവ്രവാദത്തിനും ഭീകരവാദത്തിനും പണം നല്‍കുന്നതിനെ ഖത്തറോ ഖത്തറിലെ ജനങ്ങളോ അംഗീകരിക്കുന്നില്ലെന്നും ഒരിക്കല്‍ പോലും ഒരുതരത്തിലുള്ള ഭീകരവാദത്തെയും ഖത്തര്‍ പിന്തുണച്ചിട്ടില്ലെന്നും ഭാവിയില്‍ പിന്തുണയ്ക്കുകയുമില്ലെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡണ്ട്് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയുടെ ആരംഭത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരവാദത്തിന് പണം നല്കുന്നതിനെതിരെ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മേഖലയിലെ പ്രധാന രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പട്ടാള സഹകരണം ശക്തവും സുദൃഢവുമാണെന്നും അമീര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനെതിരെ പോരാടുന്ന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം അല്‍ ഉദൈദ് എയര്‍ബേസാണെന്നും അമീര്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ടിനോട് ഞങ്ങള്‍ക്ക്് പറയാനുള്ളത് ഇതാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അമീര്‍ സംസാരം ആരംഭിച്ചത്.
കഴിഞ്ഞ 45 വര്‍ഷത്തിലേറെയായി ഖത്തര്‍ അമേരിക്ക ബന്ധം വളരെ ശക്തമാണ്. മാത്രമല്ല സാമ്പത്തിക സഹകരണ രംഗത്ത് 125 ബില്ല്യന്‍ ഡോളറിന്റെ സഹകരണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക സഹകരണം രംഗം ഇരട്ടിപ്പിക്കാനുമാണ് പദ്ധതിയുള്ളതെന്നും അമീര്‍ ചൂണ്ടിക്കാട്ടി.
താംപയിലെ യു എസ് സെന്‍ട്രല്‍ കമാന്റ് ആസ്ഥാനത്തിലെ സന്ദര്‍ശനം പ്രധാനപ്പെട്ടതും വിജയകരവുമായിരുന്നു. പട്ടാള സുരക്ഷാ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണമാണ് ഈ സന്ദര്‍ശനം തെളിയിക്കുന്നതെന്നും അമീര്‍ പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡണ്ട് ട്രംപ് സ്വീകരിച്ച നയങ്ങളോട് നന്ദി അറിയിച്ച അമീര്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ക്ക് പ്രധാനപ്പെട്ട പങ്കാളിത്തമാണ് വഹിച്ചതെന്നും പറഞ്ഞു.
ഉപരോധത്തിനെതിരെയുള്ള നടപടികളില്‍ ട്രംപ് വ്യക്തിപരമായ പിന്തുണ നല്‍കിയെന്നും അമീര്‍ പറഞ്ഞു. ഖത്തറിന് പിന്തുണ നല്‍കിയ കാര്യത്തില്‍ അമേരിക്കന്‍ ജനങ്ങളോട് അമീര്‍ നന്ദി അറിയിച്ചു.
സിറിയന്‍ ജനങ്ങളുടെ ദുരിത ജീവിതത്തിന് വളരെ പെട്ടെന്ന് അറുതിയുണ്ടാക്കാന്‍ ഖത്തറും അമേരിക്കും ചേര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സിറിയന്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും ഇരുരാജ്യങ്ങളും ഇത് തുടരാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ അമീര്‍ യുദ്ധക്കുറ്റവാളിയുമായി സഹകരിക്കില്ലെന്നും അരമില്ല്യന്‍ സ്വന്തം ജനങ്ങളെയാണ് അയാള്‍ കൊന്നൊടുക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനിയേയും അദ്ദേഹത്തോടൊപ്പമുള്ള സംഘത്തേയും സ്വാഗതം ചെയ്തു. അമീറുമായി നേരത്തെ തന്നെ ശക്തമായ ബന്ധമുണ്ടായിരുന്നതായും താന്‍ അമേരിക്കന്‍ പ്രസിഡണ്ടായി ലോകരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുമ്പുതന്നെ ബന്ധം ശക്തമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഖത്തര്‍ അമീറിനെ അദ്ദേഹത്തിന്റെ ജനങ്ങള്‍ ഏറെ സ്‌നേഹിക്കുന്നതായും അമേരിക്കയും ഖത്തറും തമ്മിലുള്ള ശക്തമായ ബന്ധത്തെ കുറിച്ചും ട്രംപ് വിശദമാക്കി. തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അമീറുമായി ചേര്‍ന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തീവ്രവാദത്തിന് ഫണ്ട് അനുവദിക്കുന്നതിനെതിരെ യു എ ഇ, സഊദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. വ്യത്യസ്ത മേഖലകളില്‍ സഹകരണം വികസിപ്പിക്കുകയും ശക്തമാക്കുകയും ചെയ്യുന്നതോടൊപ്പം സാമ്പത്തിക നിക്ഷേപ പട്ടാള പ്രതിരോധ മേഖലകളില്‍ സഹകരണം വികസിപ്പിക്കാനും തീരുമാനിച്ചു.
മേഖലാ അന്താരാഷ്ട്ര പ്രശ്‌നങ്ങളെ കുറിച്ചും നിലവിലുള്ള അവസ്ഥകളെ കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു.
അമീറിന്റെ ബഹുമാനാര്‍ഥം വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കിയ ഉച്ച ഭക്ഷണ വിരുന്നില്‍ അമീറും സംഘവും പങ്കെടുത്തു.അമേരിക്കന്‍ വൈസ് പ്രസിഡണ്ട് മൈക് പെന്‍സ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ