Connect with us

More

അപ്രതീക്ഷിതം, നാടകീയം; സുപ്രീം കോടതിക്കു മുന്നിലെ ‘മിഡ്‌നൈറ്റ് റിലീഫ് ഓപ്പറേഷന്‍’

Published

on

 

ബാലഗോപാല്‍ ബി നായര്‍

Unprecedented. സുപ്രീം കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമീപ കാലത്ത് ഈ വാക്ക് അത്ര അന്യമല്ല. ചരിത്രത്തില്‍ സ്ഥാനം പിടിച്ച ജഡ്ജിമാരുടെ വാര്‍ത്ത സമ്മേളനത്തിനും കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ അര്‍ദ്ധരാത്രിയിലെ വാദം കേള്‍ക്കലിനെയും ഞങ്ങള്‍ വിശേഷിപ്പിച്ചത് Unprecedented എന്നായിരുന്നു. എന്നാല്‍ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത മറ്റൊരു നിമിഷത്തിന് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കോടതി വാര്‍ത്തകള്‍ കവര്‍ ചെയ്യുന്ന ഞങ്ങളില്‍ ചില മാധ്യമ പ്രവര്‍ത്തകരും, അഭിഭാഷകരും, വിദ്യാര്‍ത്ഥികളുമൊക്കെ സാക്ഷികളായി. പ്രളയക്കെടുതിയില്‍ ആടി ഉലയുന്ന കേരളത്തിന് അഭിമാനവും പ്രചോദനവും ആകുന്ന ചില ചരിത്ര നിമിഷങ്ങള്‍. ഏത് പ്രകൃതി ദുരന്തം പിടിച്ച് കുലിക്കിയാലും കേരളത്തിന് അതിനെ അതിജീവിക്കാനാകുമെന്ന് തെളിയിച്ച നിമിഷങ്ങള്‍.

ചെങ്ങന്നൂരും പന്തളത്തും ചാലക്കുടിയിലും ആലുവയിലും പ്രളയം വിതയ്ക്കുന്ന ദുരിതങ്ങളുടെ കാഴ്ചകള്‍ വാര്‍ത്ത മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കണ്ടുകൊണ്ടാണ് ലോകത്ത് എമ്പാടുമുള്ള മലയാളികളെ പോലെ സുപ്രീം കോടതിയിലെ പല മലയാളി അഭിഭാഷകരുടെയും ശനിയാഴ്ച ദിവസം ആരംഭിച്ചത്. മലയാളി അഭിഭാഷകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ആയ God’s Own Lawyers ലേക്ക് കരളലിയിക്കുന്ന പ്രളയക്കെടുതിയുടെ ദൃശ്യങ്ങള്‍ പലരും ഫോര്‍വേഡ് ചെയ്യുന്നുണ്ടായിരുന്നു. ചില അഭിഭാഷകര്‍ നാട്ടില്‍ ഉള്ള തങ്ങളുടെ കുടുംബങ്ങളുടെ ദുരിതം വിവരിച്ചു കൊണ്ടിരുന്നു.

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എന്ത് ചെയ്യാം എന്ന ചര്‍ച്ച ഇതിനിടയില്‍ God’s Own Lawyers യില്‍ ആരംഭിച്ചിരുന്നു. പ്രളയ ബാധിതര്‍ ക്ക് ആയി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത വാര്‍ത്ത ഇതിനിടെ പുറത്ത് വന്നു. സുപ്രീം കോടതി ബാര്‍ അസോസിയേഷന് നല്‍കിയതിന് പുറമെ എന്തെങ്കിലും കാര്യമായ സംഭാവന പ്രളയ ബാധിതര്‍ക്ക് നല്‍കണം എന്ന ആശയം ഇതിനിടെ ഗ്രൂപ്പില്‍ സജീവം ആയി.

സമയം 10. 20. God’s Own Lawyers ല്‍ ഷിനോജ് നാരായണ്‍ (Shane Oj Narain) ഒരു ആശയം പങ്ക് വച്ചു. കേരളത്തിലെ പ്രളയകെടുതി അനുഭവിക്കുന്ന ദുരിത ബാധിതര്‍ക്ക് ആയി വസ്ത്രം, മരുന്ന്, ഭക്ഷണം എന്നിവ അയക്കാം. വ്യോമസേനയുടെ വിമാനത്തില്‍ അത് അയക്കാന്‍ സാധിക്കും എന്നും ഷിനോജ് വ്യക്തമാക്കി. എങ്കില്‍ അതിന്റെ സാധ്യത ആരായണം എന്ന് ചില അഭിഭാഷകര്‍. ഒരു മണിക്കൂറിന് ശേഷം പത്ത് മലയാളി അഭിഭാഷകര്‍ സുപ്രീം കോടതിയിലെ ക്യാന്റീനില്‍ ഒത്ത് കൂടി. Shane Oj Narain, PV Dinesh, Usha Nandini, Biju Raman, Jaimon Andrews, Karthik Ashok, Zulfiker Ali , Marzook Bafakyh, Philip Mathew Thekaekara. ചര്‍ച്ചയുടെ അന്തിമ ഘട്ടത്തില്‍ പതിനൊന്നാമനായി വിഷ്ണു ശര്‍മയും ചേര്‍ന്നു. നേരിട്ട് പങ്കെടുത്തില്ല എങ്കിലും കൊച്ചിയില്‍ നിന്ന് Mohammed Sadique ഉം സജീവം ആയി ഈ ചര്‍ച്ചയില്‍ ടെലിഫോണില്‍ പങ്കെടുത്തു. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ച. വിവിധ ഫോണ്‍ കോളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത് ആണോ അതോ ഡല്‍ഹിയില്‍ നിന്ന് വസ്ത്രം മരുന്ന് ഭക്ഷണം എന്നിവ അയക്കുന്നത് ആണോ നല്ലത് എന്ന നിര്‍ദേശങ്ങളുടെ വ്യത്യസ്ത വശങ്ങളെ കുറിച്ച് ഗഹനമായ ചര്‍ച്ച. ഒടുവില്‍ സാധനങ്ങള്‍ കയറ്റി അയക്കാം എന്ന് തീരുമാനം.

രണ്ടോ മൂന്നോ ട്രക്ക് മുഴുവന്‍ സാധനങ്ങള്‍ കയറ്റി അയക്കുക എന്നായിരുന്നു ലക്ഷ്യം. എന്നാല്‍ അതിനുള്ള സാധനങ്ങള്‍ എങ്ങനെ ലഭിക്കും ? എവിടെ വച്ച് സാധനങ്ങള്‍ ശേഖരിക്കും ? ഇതായി അടുത്ത വിഷയം. സീനിയര്‍ അഭിഭാഷകരില്‍ നിന്ന് ഉള്‍പ്പടെ സംഭാവന സ്വീകരിച്ച് സാധനങ്ങള്‍ വാങ്ങിയും, കുറച്ച് സാധനങ്ങള്‍ അല്ലാതെ സ്വീകരിക്കുകയും ചെയ്യാം എന്ന തീരുമാനം. സാധനങ്ങള്‍ കൈമാറാന്‍ താത്പര്യം ഉള്ളവരോട് സുപ്രീം കോടതിക്ക് മുന്നില്‍ ഉള്ള കിറശമി ഘമം കിേെശൗേലേ ന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്യാം എന്നും തീരുമാനിച്ചു. ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ സജ്ജീവം ആയ കോടതി കവര്‍ ചെയ്യുന്ന മാധ്യമ സുഹൃത്തുക്കളുടെ സേവനം ഉപയോഗിക്കാനും അഭിഭാഷകരുടെ ആ യോഗം തീരുമാനിച്ചു. അങ്ങനെ 1.10 ന് ഉഷ നന്ദിനി വിളിക്കുബോള്‍ മുതലാണ് ഞാന്‍ ഈ ഓപ്പറേഷനില്‍ ഞാന്‍ പങ്കാളി ആകുന്നത്. പിന്നീട് ഇന്ന് പുലര്‍ച്ചെ 1 മണി വരെ മനസ്സും ശരീരവും ഒക്കെ അഭിഭാഷക കൂട്ടായ്മയ്ക്ക് ഒപ്പം ആയിരുന്നു.

collection point നെ കുറിച്ച് പരമാവധി പേരില്‍ വിവരം എത്തിക്കുക. അതായിരുന്നു എന്റെ ചുമതല. ഇതേ ചുമതല ഉണ്ടായിരുന്ന മറ്റ് രണ്ട് പേര് കൂടി ഉണ്ടായിരുന്നു M Unni Krishnan നും
Murali Krishnan നും . ഒരു മണിക്കൂറിന് ശേഷം Ananthakrishnan നും ഞങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നു ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവ ആയിരുന്നു ഞങ്ങളുടെ ടൂള്‍. പാര്‍ലമെന്റും, രാഷ്ട്രപതി ഭവനും കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ള കെട്ടിട സമുച്ചയങ്ങളില്‍ ഒന്നാണ് സുപ്രീം കോടതി. അതിന് മുന്നില്‍ പ്രകടനങ്ങളോ, കൂട്ടം കൂടി നില്‍ക്കാനോ ഒന്നും പോലീസ് സമ്മതിക്കില്ല. ദുരിതാശ്വാസ ക്യാമ്പുകളിക്കുള്ള സാധനങ്ങള്‍ അവിടെ വച്ച് ശേഖരിക്കും എന്ന് ഉഷ അറിയിച്ചപ്പോള്‍, ഒരു മുന്‍ വിധി മനസ്സില്‍ ഉണ്ടായി. അധികം ജന പങ്കാളിത്തം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാത്തത് കാരണം ആകും B high securtiy zone  collection point വച്ചത്. പക്ഷേ മണിക്കൂറുകള്‍ക്ക് അകം എന്റെ മുന്‍ വിധി ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് വീണു. ആറു മണിക്ക് ശേഷം ആള്‍ക്കാരുടെ ഒഴുക്ക് ആയിരുന്നു ഈ collection point ലേക്ക്.

സമയം 7.10 ജസ്റ്റിസ് കുര്യന്‍ ജോസഫ് Indian Law Institute ന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തുന്നു. കൈയില്‍ ഉണ്ടായിരുന്ന ഒരു വെള്ള കവര്‍ ഉഷ നന്ദിനിക്ക് കൈമാറി. തന്റെയും ജസ്റ്റിസ് കെ എം ജോസഫിന്റെയും സംഭാവനകള്‍ എന്ന് അറിയിക്കുന്നു. സംഭാവന നല്‍കി collection point ഉം കണ്ട് ജസ്റ്റിസ് കുര്യന്‍ ജോസഫ് മടങ്ങും എന്ന് കരുതിയവര്‍ക്ക് തെറ്റി. ആരും പറയാതെ ജസ്റ്റിസ് കുര്യന്‍ ജോസഫ് സാധനങ്ങള്‍ തരം തിരിക്കുന്ന സ്ഥലത്ത് എത്തി വോളന്റീയര്‍മാര്‍ക്ക് ഒപ്പം കൂടി. അവരില്‍ ഒരാള്‍ ആയി. യുവ അഭിഭാഷകര്‍ക്ക് ഒക്കെ അത്ഭുതം. സുപ്രീം കോടതി കൊളീജിയത്തിലെ ഒരു ജഡ്ജിക്ക് ഒപ്പം നിന്ന് ജോലി ചെയ്യാന്‍ കഴിയുക എന്നത് അവരില്‍ പലര്‍ക്കും സ്വപ്നം കാണാന്‍ കഴിയുന്നതിലും അപ്പുറം ആയിരുന്നു.

ജസ്റ്റിസ് കുര്യന്‍ ജോസഫ് collection point ല്‍ സജ്ജീവം ആകുന്ന വിഡിയോയും ഫോട്ടോകളും ഒക്കെ ഇതിനിടയില്‍ സമൂഹ മാധ്യമങ്ങളില്‍ വയറല്‍ ആയി. ഇതോടെ സുപ്രീം കോടതിയുടെ മുന്നിലെ collection point ലേക്ക് സാധനങ്ങളും ആയി എത്തുന്നവരുടെ എണ്ണം പതിമടങ്ങ് ആയി. ജസ്റ്റിസ് ജോസഫിന്റെ സുപ്രധാനം ആയ ചില ‘റൂളിംഗുകളും’ ഇതിന് ഇടയില്‍ ഉണ്ടായി. പഴയ വസ്ത്രങ്ങള്‍ കേരളത്തിലേക്ക് അയക്കേണ്ട. പുതിയ വസ്ത്രങ്ങള്‍ മാത്രം അയച്ചാല്‍ മതി. പഴയ വസ്ത്രങ്ങള്‍ കൊണ്ട് വരുന്നവരോട് ഒന്നുകില്‍ തിരികെ കൊണ്ട് പോകാന്‍ പറയുക. കൊണ്ട് പോകാന്‍ താത്പര്യം ഇല്ലാത്തവരില്‍ നിന്ന് അവ ശേഖരിച്ച് വയ്ക്കുക. അതില്‍ നല്ലത് ഡല്‍ഹിയിലെ ഏതെങ്കിലും അനാഥാലയത്തിന് കൈമാറാം. ജസ്റ്റിസ് ജോസഫിന്റെ ഈ റൂളിങ് മേല്‍ അപ്പീല്‍ ഇല്ലായിരുന്നു.

ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീം കോടതിയില്‍ എത്തിയ ദിവസം മുതല്‍ അദ്ദേഹത്തിന്റെ പല സുപ്രധാന വിധികളും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടുണ്ട്. എന്നാല്‍ ജീവിതത്തിന്റെ ആദ്യമായി അദ്ദേഹത്തിന്റെ ഒരു റൂളിംഗ് എനിക്കും ലഭിച്ചു. ഏതാണ്ട് എട്ടര ആയപ്പോള്‍ അദ്ദേഹം നിര്‍ദേശിച്ചു ‘ഇനി ഭക്ഷണ സാധനങ്ങള്‍ കൊണ്ട് വരേണ്ടതില്ല എന്ന് സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം. മരുന്നുകള്‍, നാഫ് കിനുകള്‍, ബ്ലീച്ചിങ് പൗഡറുകള്‍, എന്നിവ പരമാവധി കൊണ്ട് വരാന്‍ പറയണം’. രീഹഹലരശേീി ുീശി േല്‍ എത്തിയ ഓരോ ഭക്ഷണ സാധനത്തിന്റെയും ഗുണ നിലവാരം ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തിപരമായി തന്നെ ഉറപ്പ് വരുത്തുന്നുണ്ടായിരുന്നു. ഒരു വ്യക്തി കൊണ്ട് വന്ന ബ്രെഡിന്റെ എക്‌സ്പയറി ഡേറ്റ് രണ്ട് ദിവസത്തിനുള്ളില്‍ കഴിയുന്നത് ആണെന്ന് കണ്ടെത്തിയ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിര്‍ദേശം ഇങ്ങനെ. ‘ഇത് അയക്കേണ്ട’.

collection point ല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഏറ്റവും പരിചയ സമ്പന്നനും ജസ്റ്റിസ് കുര്യന്‍ ജോസഫ് ആയിരുന്നു. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായ പ്രളയ കെടുതിയില്‍ രക്ഷപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്‍കിയത് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ്. അക്കാലത്ത് ജസ്റ്റിസ് കുര്യന്‍ ജോസഫ് കേരള സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറിയും സുരേഷ് കുറുപ്പ് യൂണിയന്‍ പ്രസിഡന്റും ആയിരുന്നു. അന്നും ഇത് പോലെ ഉറക്കം ഇല്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കാര്യം ജസ്റ്റിസ് ജോസഫ് ഇന്നലെ അനുസ്മരിച്ചു. മറ്റ് ആരെക്കാളും ദുരിത ബാധിതരുടെ വിഷമം ഈ ന്യായാധിപന് മനസിലാകാന്‍ കാരണം ദുരന്ത മുഖത്ത് നേരിട്ട് പ്രവര്‍ത്തിച്ചിട്ടുള്ളതിന്റെ അനുഭവ പരിചയം ആകും.

സമയം പുരോഗമിക്കും തോറും collection point ല്‍ ചില പ്രതിസന്ധികളും ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. സാധനങ്ങള്‍ തരം തിരിക്കാനും പായ്ക്ക് ചെയ്യാനും കൂടുതല്‍ വോളന്റീയര്‍മാരെ ആവശ്യം ആയി വന്നു. ട്വിറ്ററിലും ഫേസ് ബുക്കിലും ഞാനും മുരളിയും ഒരു പോസ്റ്റ് ഇട്ടു. ഉണ്ണി ഒരു ഫേസ് ബുക്ക് ലൈവ് വും ചെയ്തു. ജാമിയ മില്ലയ, ജെ എന്‍ യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, സെന്റ് സ്റ്റീഫന്‍സ് തുടങ്ങി ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എത്തി. ഇതിന് പുറമെ ചില സന്നദ്ധ സംഘടന പ്രവര്‍ത്തകരും വ്യകതികളും ഒക്കെ എത്തി. ഇതിനിടെ ജജ്ജാര്‍ ജില്ല മജിസ്‌ട്രേറ്റ് അയച്ച ഒരു വാഹനം നിറയെ സാധനങ്ങള്‍ സുപ്രീം കോടതിക്ക് മുന്നില്‍ എത്തി. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി വിക്രാന്ദ് യാദവും ഈ സമയം എല്ലാം ഞങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ ജീവനക്കാരുടെ സേവനവും വിക്രാന്ത് ഉറപ്പ് വരുത്തിയിരുന്നു.

രാത്രി 12 മണി വരെ മാത്രമേ സാധനങ്ങള്‍ സ്വീകരിക്കുക ഉള്ളു എന്ന് അറിയിച്ചിരുന്നു എങ്കിലും, അതിന് ശേഷവും നിരവധി പേര് മരുന്നും വസ്ത്രങ്ങളും ആയി സുപ്രീം കോടതിക്ക് മുന്നില്‍ എത്തി കൊണ്ട് ഇരുന്നു. ഒടുവില്‍ 12.50 ഓടെ എല്ലാ സാധനങ്ങളും പായ്ക്ക് ചെയ്ത് വാഹനങ്ങളില്‍ കയറ്റി. എട്ട് ട്രക്കുകള്‍ മുഴുവന്‍ സാധനങ്ങള്‍ കയറ്റി. അതില്‍ ഒരു ട്രക്ക് മുഴുവന്‍ മരുന്നും നാപ്കിനുകളും മാത്രം. ഒരു മണിക്ക് എല്ലാ വാഹനങ്ങളും ഹിന്‍ഡണ്‍ എയര്‍ ബേസിലേക്ക് യാത്ര ആകാന്‍ തയ്യാര്‍ ആയതിന് ശേഷം മാത്രം ആണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീം കോടതിക്ക് മുന്നില്‍ നിന്ന് യാത്ര ആയുള്ളൂ. അതും എല്ലാവരോടും നന്ദി പറഞ്ഞ ശേഷം. collection point ല്‍ ഉണ്ടായിരുന്ന ആറ് മണിക്കൂറില്‍ ഒരിക്കല്‍ പോലും ജസ്റ്റിസ് കുര്യന്‍ ജോസഫ് വെറുതെ ഇരിക്കുന്നത് കണ്ടിരുന്നില്ല. ഈ ന്യായാധിപനോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല.

രണ്ടോ മൂന്നോ ട്രക്ക് സാധനം എന്ന ലക്ഷ്യം ആണ് 8 ട്രക്ക് സാധനങ്ങളിലേക്ക് എത്തിയത്. ഒന്നേ കാല്‍ മണിക്ക് ഈ വാഹനങ്ങള്‍ ഹിന്‍ഡന്‍ എയര്‍ ബേസിലേക്ക് ലക്ഷ്യം വച്ച് യാത്ര ആയപ്പോള്‍ ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു. ഹിന്‍ഡന്‍ എയര്‍ ബേസില്‍ നടന്ന കാര്യങ്ങളെ സംബന്ധിച്ച് അവിടെ പോയവര്‍ വിശദീകരിക്കുന്നത് ആകും. പക്ഷേ ഡല്‍ഹി പോലീസ് നല്‍കിയ സഹായത്തെ കുറിച്ച് ഇവിടെ രണ്ട് വാക്ക് പറയാതെ ഇരിക്കാന്‍ കഴിയില്ല. ഹിന്‍ഡന്‍ എയര്‍ ബേസ് വരെ ഒരു തടസ്സവും ഉണ്ടാകാതിരിക്കാന്‍ ഈ വാഹന വ്യൂഹത്തിന് പോലീസ് എസ്‌കോര്‍ട്ട് നല്‍കിയതിന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല.

ഒരു കാര്യം ഉറപ്പാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വലിയ സംഘടന സംവിധാനം ഒന്നും വേണ്ട. പ്രവര്‍ത്തിക്കാന്‍ മനസ്സ് ഉള്ള ചിലര്‍ മുന്നിട്ട് ഇറങ്ങിയാല്‍ മതി. അവര്‍ക്ക് ഒപ്പം ആള്‍ക്കാര്‍ ചേര്‍ന്നോളും. സമൂഹ മാധ്യമങ്ങളുടെയും മറ്റും സാധ്യത പൂര്‍ണ്ണമായും ഉപയോഗിക്കുക. ഇന്നലെ collection point ല്‍ എത്തിയ പലരും മലയാളികള്‍ അല്ല. കേരളത്തിനെ സഹായിക്കാന്‍ എല്ലാവരും തയ്യാര്‍ ആണ്.

Unprecedented. എന്ന് വിശേഷിപ്പിച്ചാണ് ഞാന്‍ ഈ പോസ്റ്റ് ആരംഭിച്ചത്. എന്ത് കൊണ്ട് Unprecedented. എന്ന് വിശേഷിപ്പിച്ചു എന്ന് വിശദീകരിച്ച് കൊണ്ട് നിറുത്താം. ഇത് പോലെ ഒരു കൂട്ടായ്മ ഇത്ര ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ ഇത് പോലെ ഒരു ദുരിതാശ്വാസ പ്രവര്‍ത്തനം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ഡല്‍ഹിയിലെ ഹൈസെക്യുരിറ്റി സോണില്‍ ഇത് പോലെ ഒരു കൂട്ടം ആള്‍ക്കാര്‍ അസമയത്ത് കൂടുന്നതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കുന്നതും ഒരു പക്ഷേ ചരിത്രത്തില്‍ ആദ്യം. ഈ രണ്ട് വസ്തുതകളോടും ചിലര്‍ക്ക് വ്യത്യസ്ത അഭിപ്രായം കാണുമായിരിക്കും. എന്നാല്‍ ആരും തര്‍ക്കിക്കാത്ത ഒരു വസ്തുത ഉണ്ട്. സുപ്രീം കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി ആറ് മണിക്കൂറോളം സമയം പ്രോട്ടോകോളുകള്‍ മാറ്റി വച്ച് ഒരു ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക. അതും രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ. ഇതിനെ Unprecedented എന്ന് അല്ലാതെ എന്താണ് വിശേഷിപ്പിക്കുക ?

തമ്മില്‍ തമ്മില്‍ പോലും അറിയാത്ത ഒരു കൂട്ടം ആള്‍ക്കാരുടെ പ്രയത്‌നം ആണ് ഈ വിജയത്തിന് പിന്നില്‍. എല്ലാവര്ക്കും നന്ദി. ഇനിയും നമ്മുക്ക് കൈകോര്‍ക്കാം. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍.

 

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.