Connect with us

india

സുശാന്തിനെതിരെ ‘മീ ടു’; റിയ ചക്രവര്‍ത്തി വെളിപ്പെടുത്തുന്നു

Published

on

മുംബൈ: സുശാന്തിന്റെ മരണത്തില്‍ പ്രതികരണവുമായി നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തി. സുശാന്തിനെതിരെ ഉയര്‍ന്ന മീ ടു ആരോപണങ്ങള്‍ നടനെ തളര്‍ത്തിയിരുന്നെന്ന് നടി റിയ പറഞ്ഞു. ആരോപണങ്ങള്‍ നിഷേധിക്കാന്‍ ദില്‍ ബെച്ചാര സഹതാരമായ സഞ്ജന സാംഘ്‌വി താമസിച്ചതും സുശാന്തിനെ അലട്ടിയിരുന്നെന്ന് റിയ പറഞ്ഞു. സുശാന്തിനെതിരെയുണ്ടായ ആരോപണങ്ങള്‍ വലിയ ഗൂഢാലോചനയുടെ ഫലമായിരുന്നെന്നും റിയ പറഞ്ഞു.

‘സഞ്ജനയും രോഹിനി അയ്യരും (സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജറും) സുശാന്തിനെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. രോഹിനിയാണ് ഞങ്ങളെ പരിചയപ്പെടുത്തിയത്. പക്ഷേ പിന്നീട് മിണ്ടാതെയായി. സഞ്ജനയും രോഹിനിയും ഒരു വലിയ സംഘത്തിന്റെ ഭാഗമാണെന്നാണ് സുശാന്ത് കരുതിയിരുന്നത്. എന്തുകൊണ്ടാണ് മി ടൂ ആരോപണളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ഇത്രയേറെ താമസിച്ചത്? അത് അന്വേഷിക്കണം. എന്തുകൊണ്ടാണ് ഒന്നര മാസത്തോളം മിണ്ടാതിരുന്നത്. അവള്‍ (സഞ്ജന) എവിടെയായിരുന്നാലും ഗുഗിള്‍ ഉണ്ടായിരിക്കുമല്ലോ. എല്ലാ അഭിനേതാക്കളും അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നോക്കുന്നവവരാണ്. എന്നിട്ടും ഇത്ര വലിയ ഒരു വാര്‍ത്ത അറിഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെയാണ്?’, ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ റിയ ചോദിക്കുന്നു.

സുശാന്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇര എന്ന് വിശേഷിപ്പിച്ചിരിക്കുന്ന സഞ്ജന ഉടന്‍തന്നെ പ്രതികരിക്കാന്‍ തയ്യാറായില്ല. പിന്നീട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ താന്‍ വിദേശത്തായിരുന്നെന്നും അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒരു വാര്‍ത്ത അറിഞ്ഞിരുന്നില്ല എന്നുമാണ് അവര്‍ പറഞ്ഞത്. ഇത് സുശാന്തിന്റെ മാനസിക നിലയെ തകര്‍ത്തെന്നും ഒടുവില്‍ അദ്ദേഹത്തില്‍ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പുറത്തുവിട്ട് തന്റെ ഭാഗം ന്യായീകരിക്കേണ്ട അവസ്ഥ ഉണ്ടായെന്നും റിയ പറയുന്നു.

2018-ലാണ് സുശാന്തിന്റെ പേരില്‍ മീടു ആരോപണം ഉയര്‍ന്നത്. ദില്‍ ബെച്ചാരയുടെ സെറ്റില്‍ വച്ച് സഹതാരം സഞ്ജനയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് സുശാന്ത് തന്നെ രംഗത്തെത്തുകയായിരുന്നു.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.