Video Stories
മിന്നലാണ് റൊണാള്‍ഡോ
മാഡ്രിഡ്: താരതമ്യങ്ങളില്‍ എപ്പോഴും വരാറുണ്ട് മെസിയും റൊണാള്‍ഡോയും. രണ്ട് പേരും അത്ര നല്ല സുഹൃത്തുക്കളല്ല. പക്ഷേ ശത്രുക്കളുമല്ല. എല്‍ ക്ലാസികോ പോലെ ചില വേദികളില്‍ മാത്രമാണ് പരസ്പരം കണ്ട് മുട്ടാറുള്ളത്. ഫിഫ ബാലന്‍ഡിയോര്‍ പുരസ്‌ക്കാര വേളയില്‍ നിരന്തരം ഇപ്പോള്‍ കണ്ട് മുട്ടുന്നുണ്ട്. കാരണം രണ്ട് പേരും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അവസാന പട്ടികയില്‍ വരുന്നുണ്ട്. പ്രായത്തില്‍ റൊണാള്‍ഡോയാണ് രണ്ട് വയസ്സിന് മുന്നില്‍. ഗോളുകളുടെ കാര്യത്തിലും പോര്‍ച്ചുഗലുകാരന്‍ തന്നെ. രണ്ട് പേരുടെയും ശൈലി വിത്യസ്തമാണ്. ബുദ്ധി കൊണ്ടാണ് മെസിയുടെ ഫുട്‌ബോള്‍. ശാരീരിക കരുത്താണ് റൊണാള്‍ഡോ. രണ്ട് പേര്‍ക്കും ലോകത്തുടനീളം ആരാധകരുണ്ട്. ഇപ്പോള്‍ സ്‌പെയിനിലെ നികുതി കേസിലും രണ്ട് പേരും ആരോപണവിധേയരായി എന്നത് വിരോധാഭാസമാവാം. മെസി മധ്യനിക്കാരനാണെങ്കില്‍ റൊണാള്‍ഡോ സെന്‍ട്രല്‍ സ്‌ട്രൈക്കറാണ്. അദ്ദേഹത്തിന്റെ ഗോളുകളിലേക്ക് നോക്കിയാല്‍ കൂടുതല്‍ ഗോളുകളും പെനാല്‍ട്ടി ബോക്‌സിനകത്ത് നിന്നാണ്. അതിന് ഏറ്റവും നല്ല ഉദാഹരണം കാര്‍ഡിഫില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. യുവന്തസിനെതിരെ അദ്ദേഹം നേടിയ രണ്ടാം ഗോള്‍ ക്ലോസ് റേഞ്ചില്‍ നിന്നായിരുന്നു.
41 വയസ്സ് വരെ താന്‍ കളിക്കളത്തിലുണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്. അതിനായി നന്നായി ആരോഗ്യം സംരക്ഷിക്കുന്നു പോര്‍ച്ചുഗലുകാരന്‍. എല്ലാ ദിവസവും ജിമ്മില്‍ നാലും അഞ്ചും മണിക്കൂര്‍ ചെലവിടുന്നു. ആരോഗ്യകാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കുമില്ലാതെ കാലിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. പെനാല്‍ട്ടി ബോക്‌സിലെ കുറുക്കനാണ് റൊണാള്‍ഡോയെന്ന് ഫുട്‌ബോള്‍ ലോകം പറയാറുണ്ട്. കാരണം ബോക്‌സുനുള്ളില്‍ അത്രമാത്രം കൗശലം മറ്റാര്‍ക്കുമില്ല. ഞൊടിയിടയില്‍ ഗോള്‍ നേടുന്ന അപാര തന്ത്രം. ലോംഗ് റേഞ്ചറുകള്‍ അദ്ദേഹം പായിക്കുന്നത് കാണാന്‍ കഴിയില്ല. കോണ്‍ഫെഡറേഷന്‍ കപ്പില്‍ കഴിഞ്ഞ ദിവസം റെക്കാര്‍ഡോ കരിസേമ നേടിയ ഗോള്‍ നോക്കുക- വേണമെങ്കില്‍ റൊണാള്‍ഡോക്ക് ലോംഗ് റേഞ്ചര്‍ പായിക്കാമായിരുന്നു. പക്ഷേ മുന്നോട്ട് കയറി വരുന്ന കരിസേമയെ കണ്ട് തളികയിലെന്നോണം പാസ്. അത് ഗോളായി മാറി. കഴിഞ്ഞ സീസണില്‍ 42 ഗോളുകളാണ് അദ്ദേഹം നേടിയത്. ഇതില്‍ 88.1 ശതമാനം ഗോളുകളും ബോക്‌സിനുള്ളില്‍ നിന്നായിരുന്നു. പ്രതിയോഗികളെ അദ്ദേഹം ഭയപ്പെടുന്നില്ല. രാജ്യത്തിനും ക്ലബിനുമെല്ലാം അദ്ദേഹം ഊര്‍ജ്ജം നല്‍കുന്നു. ഇന്നലെയും അദ്ദേഹം നേടി-കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ. ഗോള്‍വേട്ടയില്‍ കൃസ്റ്റിയാനോയെ വെല്ലാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ലോക ഫുട്‌ബോളില്‍.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ