Connect with us

Sports

റോയല്‍സിനും കിങ്‌സ് ഇലവനും നോട്ടം കിരീടത്തില്‍

Published

on

 

രാജകീയ പേരും വന്‍ താര നിരയുണ്ടായിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും കിങ്‌സ് ഇലവന്‍ പഞ്ചാബിനും ഐ.പി.എല്‍ കിരീടത്തില്‍ ഇതുവരെ മുത്തമിടാനായിട്ടില്ല. വമ്പന്‍ പ്രതീക്ഷളുമായി എത്തി ടൂര്‍ണമെന്റിനൊടുവില്‍ ആരാധകരെ നിരാ ശരാക്കുന്ന സ്ഥിതി ഇത്തവണയുണ്ടാവില്ലെന്ന സൂചനയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീം നല്‍കുന്നത്. പരിചയ സമ്പന്നരും യുവ നിരയും അണിനിരക്കുന്ന സന്തുലിത ടീമാണ് ഇത്തവണ ആര്‍.സി.ബിയുടേത്. വിരാട് കോഹ്‌ലി തന്നെയാണ് നായക കുപ്പായത്തില്‍. ഡിവില്ലിയേഴ്‌സ്, ഡികോക്ക്, മനന്‍ വോറ, സര്‍ഫ്രാസ് ഖാന്‍, പാര്‍ഥിവ് പട്ടേല്‍ എന്നിവരാണ് ബാറ്റിങിലെ കരുത്ത്. ഓള്‍റൗണ്ടര്‍മാരായ മൊയീന്‍ അലി, ക്രിസ് വോക്‌സ്, കോറി ആന്‍ഡേഴ്‌സന്‍, ഗ്രാന്‍ഡ്‌ഹോം എന്നിവരടങ്ങുന്നതാണ് ടീമിന്റെ ഓള്‍റൗണ്ട് നിര. ബോളിങിലും കരുത്തരുണ്ട്. ടി സൗത്തി നയിക്കുന്ന ബോളിങ് നിരയില്‍ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുരുകന്‍ അശ്വിന്‍ എന്നിവരാണ് പ്രമുഖര്‍.
പോയ സീസണുകളില്‍ ചെന്നൈയുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആര്‍.അശ്വിനാണ് ഇത്തവണ പഞ്ചാബ് കിങ്‌സ് ഇലവനെ നയിക്കുന്നത്. സെവാഗാണ് മെന്ററുടെ റോളില്‍. ഏറെക്കാലം ബംഗളൂരിന്റെ ജഴ്‌സിയണിഞ്ഞ ക്രിസ് ഗെയ്‌ലും ഇത്തവണ പഞ്ചാബിനൊപ്പമാണ്. ഡേവിഡ് മില്ലറും ആരോണ്‍ ഫിഞ്ചും യുവ്‌രാജ് സിങും കെ.എല്‍ രാഹുലും കൂടി ബാറ്റിങ് നിരയില്‍ ചേരുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ക്യാപ്റ്റന്‍ അശ്വിന്‍ തന്നെ നയിക്കുന്ന ബോളിങ് നിരയും ശക്തമാണ്. അക്ഷര്‍ പട്ടേലും അഫ്ഗാന്റെ മുജീബ് സദ്രാനുമാണ് അശ്വിന്റെ സ്പിന്‍ പങ്കാളികള്‍. ഓസീസ് പേസര്‍ ആന്‍ഡ്രു ടൈയും ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസും നയിക്കുന്ന പേസ് നിരയും മോശമല്ല. ബെന്‍ ഡ്വാര്‍ഷൂയിസും അങ്കിത് രാജ്പുത്തും ബരീന്ദര്‍ സ്രാനും മോഹിത് ശര്‍മയും ഉള്‍പ്പെടുന്നതോടെ ബോളിങ് നിര പൂര്‍ണം.
ഒരു ഇടവേളക്ക് ശേഷം ഗൗതം ഗംഭീര്‍ നായകനായി തിരിച്ചെത്തുന്ന ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനും കിരീടത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ല. ഇതുവരെ ഐ.പിഎല്‍ കിരീടം നേടാത്ത മൂന്നിലൊരു ടീം ഡല്‍ഹിയാണ്. ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരുടെ സംഘമാണ് ഡല്‍ഹിയുടേത്. കോളിന്‍ മണ്‍റോ, ജാസണ്‍ റോയ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ട്രെന്റ് ബോള്‍ട്ട്, ക്രിസ് മോറിസ്, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നീ താരങ്ങളുടെ സാനിധ്യം ടീമിന് ഏറെ ഗുണകരമാവും. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ, നമന്‍ ഓജ, അമിത് മിശ്ര, ജയന്ത് യാദവ്, മുഹമ്മദ് ഷമി, ഷഹബാസ് നദീം, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ തുടങ്ങിയവരാണ് റിക്കി പോണ്ടിങ് പരിശീലകനാവുന്ന ടീമിലെ മറ്റു ശ്രദ്ധേയ താരങ്ങള്‍. പരിക്കിനെ തുടര്‍ന്ന് ലീഗില്‍ നിന്ന് പിന്‍മാറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാഡയുടെ അസാനിധ്യം ടീമിന് ക്ഷീണമാവുമെന്നുറപ്പ്.
2016ല്‍ ഐ.പി.എല്‍ കിരീടം നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ശക്തമായ താര നിരയുമായാണ് പുതിയ സീസണിനെത്തുന്നത്. ബോള്‍ ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്ഥാനം തെറിച്ച ഡേവിഡ് വാര്‍ണറിന് പകരം ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസാണ് ടീമിനെ നയിക്കുക. ഭുവനേശ്വര്‍ കുമാറും ശിഖര്‍ ധവാനും റാഷിദ് ഖാനും മുഹമ്മദ് നബിയും സിദ്ധാര്‍ഥ് കൗളും പോലുള്ള മിന്നും താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. മനീഷ് പാണ്ഡെ, വൃദ്ധിമാന്‍ സാഹ, യൂസഫ് പഠാന്‍, ഷാക്കിബ് ഹസന്‍, ബ്രാത്ത്‌വെയ്റ്റ്, അലക്‌സ് ഹെയ്ല്‍സ് എന്നീ താരങ്ങള്‍ ബാറ്റിങിലും ക്രിസ് ജോര്‍ഡനും ബില്ലി സ്റ്റാന്‍ലേക്കും സന്ദീപ് ശര്‍മയും ബോളിങിലും ടീമിന് കരുത്താകും. ബോളിങില്‍ കരുത്ത് പ്രകടിപ്പിക്കുന്ന ബേസില്‍ തമ്പി, സച്ചിന്‍ ബേബി എന്നീ രണ്ടു മലയാളി താരങ്ങളുടെ സാനിധ്യവും ടീമിന് മുതല്‍കൂട്ടാവും.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.