Connect with us

Video Stories

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാം

ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 95 ശതമാനവും മാനുഷികമായ പിഴവുകൾ കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാവുന്ന നിരവധി സ്വഭാവങ്ങളും ശീലങ്ങളും പിഴവുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.

Published

on

കോവിഡ് മഹാമാരിയുടെ വരവോടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. പൊതുഇടങ്ങളിലെ സമ്പർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ഏറ്റവും നല്ലത് സ്വന്തമായി വാഹനമോടിക്കുകയാണെന്ന തിരിച്ചറിവിലാണ് പലരും. വാഹനവിപണിയിലെ ഉണർവിനും ഇത് കാരണമായിട്ടുണ്ട്.

മുമ്പ് ബസ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത മാർഗങ്ങളെ ആശ്രയിച്ചിരുന്ന പലരും സ്വന്തമായി വാഹനം വാങ്ങുകയോ, സ്വന്തമായുണ്ടായിരുന്ന വാഹനം കൂടുതലായി ഉപയോഗിച്ചു തുടങ്ങുകയോ ചെയ്തു. സ്വാഭാവികമായും റോഡിലും ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി. അതുകൊണ്ടുതന്നെ, റോഡപകടങ്ങൾക്കുള്ള സാധ്യതയും വർധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഡ്രൈവിങ് എന്നത് പൂർണമായ ശ്രദ്ധയും കരുതലും ആവശ്യമായ ഒരു ജോലിയാണ്. നമ്മുടെ അശ്രദ്ധ നമ്മെ മാത്രമല്ല, മറ്റുള്ളവരെയും അപകടപ്പെടുത്താം. അതുപോലെത്തന്നെ, വാഹനമോടിക്കുമ്പോൾ നമ്മൾ എത്ര കരുതൽ പാലിച്ചാലും മറ്റുള്ളവരുടെ അശ്രദ്ധയോ സാഹസികതയോ നമ്മുടെ സുരക്ഷയെ ബാധിക്കാനും ഇടയുണ്ട്. റോഡിൽ വണ്ടിയുമായി ഇറങ്ങുന്ന എല്ലാവരും പൂർണശ്രദ്ധ പാലിക്കുക എന്നതു മാത്രമാണ് നൂറു ശതമാനം സുരക്ഷയിലേക്കുള്ള ഏകവഴി.

ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 95 ശതമാനവും മാനുഷികമായ പിഴവുകൾ കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാവുന്ന നിരവധി സ്വഭാവങ്ങളും ശീലങ്ങളും പിഴവുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.

1. മൊബൈൽ ഉപയോഗം

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കാരണമായി നിരവധി അപകടങ്ങളാണുണ്ടാകുന്നത്. യാത്രയ്ക്കിടയിൽ വാട്ട്‌സാപ്പ് അല്ലെങ്കിൽ മറ്റെന്തെങ്കിലും സന്ദേശം വായിക്കാൻ വേണ്ടി ഫോണിലേക്ക് നോക്കാനെടുക്കുന്ന നിമിഷാർധം ഡ്രൈവറുടെ ശ്രദ്ധ വണ്ടിയിൽ നിന്ന് തെറ്റുന്നു.

ഒരു കൈ കൊണ്ട് ഫോൺ എടുത്ത് കോൾ അറ്റൻഡ് ചെയ്യുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. ഫോണിൽ സംസാരിക്കുമ്പോൾ റോഡിലുണ്ടാവുന്ന കാര്യങ്ങൾ വിലയിരുത്താനും അവയോട് പ്രതികരിക്കാനുമുള്ള നമ്മുടെ ശേഷി 50 ശതമാനമായി കുറയും. ഒരു കാരണവശാലും ഡ്രൈവിംഗിനിടെ ഫോൺ കൈയിലെടുക്കരുത്. വളരെ അത്യാവശ്യമാണെങ്കിൽ വാഹനം റോഡരികിൽ ഒതുക്കിയ ശേഷം ഫോണിൽ സംസാരിക്കുക; അല്ലെങ്കിൽ, ഹാൻഡ്‌സ് ഫ്രീ സംവിധനങ്ങൾ ഉപയോഗിക്കുക.

2. കണ്ണാടി നന്നായാൽ അപകടമൊഴിവാക്കാം

റിയർ വ്യൂ, സൈഡ് മിററുകൾക്ക് ഡ്രൈവിംഗിൽ അതീവമായ പ്രാധാന്യമാണുള്ളത്. വാഹനത്തിന്റെ പിറകിലും വശങ്ങളിലുമുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ മിററുകൾ അത്യന്താപേക്ഷിതമാണ്.

വണ്ടി എടുക്കുമ്പോൾ തന്നെ മിററുകൾ കൃത്യമായ പൊസിഷനിലാണെന്നും വശങ്ങളും പിൻഭാഗവും കൃത്യമായി കാ ണാൻ കഴിയുന്നുണ്ടെന്നും ഉറപ്പുവരുത്തുക. കാറിൽ കയറിയ ഉടൻ കണ്ണാടി പരിശോധിക്കുക എന്നത് ഒരു ശീലമാക്കുക. വീഴ്ചക്ക് ഒരുപക്ഷേ, വലിയ വില കൊടുക്കേണ്ടി വന്നേക്കാം.

3. ഇൻഡിക്കേറ്റർ ഇടാനുള്ളതാണ്

റോഡിൽ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോഴും ലെയിൻ മാറുമ്പോഴും ഇൻഡിക്കേഷൻ സിഗ്നൽ പ്രവർത്തിപ്പിക്കണമെന്നത് അടിസ്ഥാന പാഠമാണ്. എന്നാൽ, ഇത് പാലിക്കാത്തതു കാരണം അപകടമുണ്ടാകുന്നത് പതിവാണ്.

നമ്മുടെ ഉദ്ദേശ്യം പിറകിൽ നിന്നും എതിർവശത്തു നിന്നും വരുന്ന വാഹനങ്ങൾ ഓടിക്കുന്നവരെ ബോധിപ്പിക്കാനാണല്ലോ ഇൻഡിക്കേഷൻ. ഇത് ഇല്ലാതാവുമ്പോൾ മറ്റുവാഹനങ്ങൾ വന്നിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തിരിയുകയോ ലെയിൻ മാറുകയോ ചെയ്തശേഷം ഇൻഡിക്കേഷൻ ഓഫാക്കാനും ശ്രദ്ധിക്കുക. ഇൻഡിക്കേഷൻ ബൾബുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.

4. ഹൈബീം ആവശ്യത്തിനു മാത്രം

വാഹനത്തിന്റെ ഹൈബീം അത്യാവശ്യത്തിനു മാത്രം പ്രവർത്തിപ്പിക്കാനുള്ളതാണ്. സ്ട്രീറ്റ് ലൈറ്റുകളില്ലാത്ത റോഡിലൂടെയുള്ള രാത്രിയാത്രയിൽ ഡ്രൈവർക്ക് റോഡിന്റെ വിശദമായ ലഭിക്കുക എന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം. എന്നാൽ, റോഡിൽ മറ്റു വാഹനങ്ങളുണ്ടാകുമ്പോൾ ഹൈബീം പ്രവർത്തനക്ഷമമാക്കരുത്. ഇത് എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച മറക്കാനും അപകടത്തിൽ ചെന്നെത്താനും കാരണമാകുന്നു.

എതിർദിശയിൽ മറ്റൊരു വാഹനത്തിന്റെ ഹെഡ്‌ലൈറ്റോ നമ്മുടെ ദിശയിൽ മുന്നിലുള്ള വാഹനത്തിന്റെ ടെയിൽ ലൈറ്റോ കാണുമ്പോൾ ലോബീം ഉപയോഗിക്കുക എന്നതാണ് സാമാന്യമര്യാദയും നല്ല ശീലവും. ചിലപ്പോൾ, ഹൈബീം ഓണായിരിക്കുകയാണെന്ന കാര്യം നമുക്ക് ഓർമയുണ്ടായില്ല എന്നുവരാം. ഇത് ഒഴിവാക്കുന്നതിനായി ഡാഷ്‌ബോർഡിൽ ഇടക്കിടെ ശ്രദ്ധിക്കുന്ന ശീലമുണ്ടാക്കുക. എതിർദിശയിൽ വരുന്ന ഡ്രൈവർ സിഗ്നൽ നൽകിയാൽ ഹൈബീം തീർച്ചയായും ഒഴിവാക്കണം.

5. സീറ്റിംഗ് പൊസിഷൻ സുഖത്തിനല്ല

ഒട്ടുമിക്ക വാഹനങ്ങളിലും ഡ്രൈവറുടെ ഡ്രൈവിംഗ് പൊസിഷൻ അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇത് ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, സുഖമായി ഇരിക്കുന്നതിനല്ല വാഹനത്തിന്റെ കൺട്രോൾ കൈവശം ഉണ്ടായിരിക്കുന്നതിനാണ് മുൻതൂക്കം നൽകേണ്ടത് എന്നതാണ്.

സീറ്റ് പിറകിലേക്ക് ചാരിവെക്കുന്നതു കൊണ്ടുള്ള ഒരു പ്രധാന പ്രശ്‌നം അടിയന്തരഘട്ടത്തിൽ ബ്രേക്കോ ക്ലച്ചോ അപ്ലൈ ചെയ്യുന്നതിന് ആുവശ്യമായ സമയം ലഭിക്കില്ല എന്നതാണ്. കംഫർട്ടബിൾ ആയി ഇരിക്കുന്നത് അലസതക്കും അതുവഴി അശ്രദ്ധയ്ക്കും കാരണമാകാം. രണ്ട് കൈകളും സ്റ്റിയറിംഗ് വീലിൽ നേരെ വരുന്ന വിധത്തിൽ ഇരിക്കുന്നതാണ് സുരക്ഷിതമായ ശീലം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.