Culture
30 വര്‍ഷം അതിര്‍ത്തി കാത്ത സൈനികനെയും ഇന്ത്യന്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കി

ഗുവാഹത്തി: അസമില്‍ ഇന്നലെ പ്രഖ്യാപിച്ച പൗരത്വ പട്ടികയില്‍ നിന്ന് സൈനികനും പുറത്തായി. 30 വര്‍ഷത്തോളം രാജ്യാതിര്‍ത്തി കാത്ത അസം സ്വദേശി മുഹമ്മദ് അസ്മല്‍ ഹഖിനാണ് ഇന്ത്യന്‍ പൗരത്വം നഷ്ടമായത്. രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന് ഹഖ് ഇന്ത്യയിലെത്തിയത് 1972 മാര്‍ച്ച് 21നു ശേഷമാണെന്നാണ്.
കഴിഞ്ഞ സെപ്തംബറിലാണ് ഫോറിന്‍ ട്രിബ്യൂണല്‍ പൗരത്വം തെളിയിക്കാന്‍ സൈന്യത്തില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായ ഹഖിനോട് ആവശ്യപ്പെട്ടത്. രണ്ടാമത്തെ കരട് പട്ടികയില്‍ പേരില്ലാത്തതിനെത്തുടര്‍ന്നായിരുന്നു ഇത്. സംശയിക്കപ്പെടുന്ന വോട്ടര്‍ എന്ന വിഭാഗത്തിലാണ് ഹഖിനെ അസം അനധികൃത കുടിയേറ്റ ട്രൈബ്യൂണല്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ താന്‍ അസമീസ് വംശജനാണെന്നും തന്റെ പൗരത്വം പരിശോധിക്കപ്പെട്ടതാണെന്നും ഹഖ് ട്രൈബ്യൂണലിനെ അറിയിച്ചു.
2012ല്‍ സംശയിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് രേഖകള്‍ സമര്‍പ്പിച്ച് താന്‍ ഇന്ത്യന്‍ പൗരത്വം തെളിയിച്ചിട്ടുണ്ട്. തന്നെ നിരന്തരമായി അപമാനിക്കുകയാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും അടിയന്തരമായി ഇടപെടണമെന്ന് ഹഖ് ആവശ്യപ്പെട്ടു. കൂടാതെ 1966ലെ വോട്ടര്‍പട്ടികയില്‍ തന്റെ പിതാവിന്റേയും 1951ലെ പൗരത്വപട്ടികയില്‍ മാതാവിന്റേയും പേരുള്‍പ്പെട്ടത് ഹഖ് ട്രൈബ്യൂണലിനോട് ചൂണ്ടിക്കാട്ടി.
ആറു മാസം നീണ്ട പരിശീലനത്തിനു ശേഷം രാജ്യത്തെ ഒട്ടേറെ പ്രദേശങ്ങളില്‍ താന്‍ കരസേന സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ടെന്നും ഹഖ് പറഞ്ഞു.
കരസേനയുടെ കമ്പ്യൂട്ടര്‍, നെറ്റ് വര്‍ക്കിങ് സംഘങ്ങളിലാണ് സര്‍വീസിലുടനീളം ഹഖ് ജോലി ചെയ്തത്. ഇതിനാവശ്യമായ രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമാകവെയാണ് ഹഖ് പട്ടികയില്‍ നിന്ന് പുറത്തായത്.
നാഷണല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍ ഇന്നലെ പുറത്തിറക്കിയ അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായിരുന്നു. 2.89 കോടി ആളുകള്‍ക്ക് മാത്രമാണ് പൗരത്വം നല്‍കിയത്. സംസ്ഥാനത്തെ മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പുതിയ പട്ടിക പുറത്തിറക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും ആളുകളെ പട്ടികയില്‍ നിന്ന് പുറത്താക്കിയത്. തെളിവിനുവേണ്ടി ഹാജരാക്കേണ്ട രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തങ്ങളെ പട്ടികയില്‍ നിന്ന് പുറത്താക്കിയെന്ന് അസ്സം സ്വദേശികള്‍ പറഞ്ഞു. പലരുടെയും താല്‍ക്കാലിക മേല്‍വിലാസത്തിലേക്കാണ് പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ അയച്ചത്.
3.29 കോടി ആളുകളില്‍ 2.89 കോടി ആളുകള്‍ മാത്രമാണ് ഇടം നേടിയത്. ഇതിന്റെ പേരുവിവരങ്ങള്‍ ഇന്നലെ പത്തു മണിയോടെ പുറത്തുവിട്ടപ്പോഴാണ് 40 ലക്ഷം പേര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ നിലവില്‍ നാടുകടത്തല്‍ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് നാഷണല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍ അധികാരികള്‍ പറഞ്ഞു.
1971ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവര്‍ക്കാണ് പൗരത്വ രജിസ്‌ട്രേഷന്‍ പട്ടിക പ്രതികൂലമായി ബാധിക്കുകയെന്ന് ആഭ്യന്തരവകുപ്പിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സത്യേന്ദ്ര ഗാര്‍ഗ് പറഞ്ഞു. 2017 ഡിസംബര്‍ 31നാണ് അസമിലെ ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ ആദ്യ കരട് പട്ടിക പുറത്തുവിട്ടിരുന്നത്. ഈ പട്ടികയില്‍ സംസ്ഥാനത്ത് ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ മാത്രമാണ് ഇടം പിടിച്ചത്.
അവശേഷിക്കുന്ന ഒന്നര കോടിയില്‍ 40 ലക്ഷം രണ്ടാംഘട്ടത്തില്‍ പുറത്താവുകയായിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥിതി നിയന്ത്രിക്കുന്നതിന് സംസ്ഥാനത്ത് 22,000ത്തോളം പാരാമിലിട്ടറി ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കീഴില്‍ വ്യത്യസ്ത മേഖലകളായി തിരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ സന്ദേശം പ്രചരിക്കാതിരിക്കുന്നതിന് പ്രത്യേകമായി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അയല്‍ സംസ്ഥാനങ്ങളായ അരുണാചല്‍പ്രദേശിലും നാഗാലാന്റിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം, പട്ടിക അന്തിമമല്ലെന്നും രൂപരേഖ മാത്രമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ