Connect with us

Video Stories

മതത്തിന്റെ പേരില്‍ തെരുവില്‍ പൊട്ടിത്തെറിക്കാന്‍ പോകുന്നവരോട്

Published

on

വാദം തീവ്രമായിപ്പോയ സ്നേഹിതരേ , നിങ്ങൾക്ക് തെറ്റി.

ഭൂമിയിലുള്ളവരെ മുഴുവൻ മുസ്ലിംകളാക്കുക എന്ന ചുമതല മുസ്ലിംകളുടെ മേൽ മതം നിശ്കർശിച്ചിട്ടില്ല. അതിന് രണ്ട് കാരണങ്ങൾ ഉണ്ട് .

ഒന്ന്: വിശ്വാസം ഒരു പരീക്ഷണമാവണമെങ്കിൽ അവിശ്വാസം നിർബന്ധമാണ്. 
എല്ലാവരേയും വിശ്വാസികളാക്കാൻ നബിഹൃദയം വെമ്പിയപ്പോൾ അത് സാധ്യമല്ല എന്ന സുറ: സജദയിലെ വചനം അവതരിക്കുകയായിരുന്നു.
وَلَوْ شِئْنَا لَآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَٰكِنْ حَقَّ الْقَوْلُ مِنِّي لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ (13)
അല്ലാഹുവിന്റെ ഇംഗിതം സത്യാസത്യ സമജ്ഞസിതമായ മനുഷ്യവർഗമാണ്.

രണ്ട് : മനുഷ്യന് സിദ്ധിച്ച ബൗദ്ധികമായ വിവേചനാധികാരം ഏകമാനമായി സഞ്ചരിക്കുക എന്നത് പ്രകൃതിപരമായി അസാധ്യമാണ്.

പ്രബോധനത്തിന്റെ ലക്ഷ്യവും മാർഗവും മാത്രമേ പലപ്പോഴും ചർച്ചയാവാറുള്ളൂ , പക്ഷെ അതിനേക്കാൾ പ്രധാനം പ്രബോധനത്തിന്റെ പ്രേരണ എന്താണ് എന്നതാണ്. അല്ലാഹുവിന്റെ മാർഗത്തിൽ സകല മനുഷ്യരെയും അണിനിരത്താൻ നബിഹൃദയത്തെ കൊതിപ്പിച്ച പ്രേരണ കാരുണ്യബോധവും സഹജീവിസ്നേഹവുമായിരുന്നു.കരിഞ്ഞ് പോകുമെന്ന ആപത്ത് മനസ്സിലാക്കാതെ തീനാളത്തിലേക്ക് പറന്ന് വരുന്ന ഇയ്യാംപാറ്റകളെ ഉലപ്പണിക്കാരൻ കൈകറക്കിയകറ്റും പോലെ , കഥയറിയാതെ നരകത്തിലേക്ക് സഞ്ചരിക്കുന്ന മനുഷ്യരെ തീയിൽ പതിക്കാതെ കാക്കുക എന്നതാണ് എന്റെ ദൗത്യം എന്ന് പ്രവാചകൻ പറഞ്ഞത് എത്ര സാരസമൃദ്ധമാണ്.

മാർഗദർശനം ലഭിക്കാത്ത അവിശ്വാസികൾ ഇയ്യാംപാറ്റകളാണ് , പാവങ്ങൾ . അവയോടുണ്ടാവേണ്ട അടിസ്ഥാന ഭാവം സഹതാപവും അനുകമ്പയുമാണ്. ഒരേ കാലവും ഒരേ ഭൂമിയും ഒരേ മനുഷ്യവിലാസവും പങ്കിടുന്ന നമ്മിൽ പെട്ടവർ തന്നെ മരണാനന്തരം പരാജയപ്പെട്ടുപോകുമല്ലോ എന്ന ഉയർന്ന ചിന്തയും നമുക്ക് കിട്ടിയ വെളിച്ചം സകല ഹൃദയങ്ങളുടെ താഴുകളും ഭേദിച്ച് സാർവ്വജനീന പരിലാസം കൈവരിച്ചെങ്കിൽ എന്ന കുലീന ചിന്താഗതിയുമാണ് പ്രവാചകനെ പ്രവർത്തിപ്പിച്ചത്. ഈ ഉദാത്ത മനോതലം തിരിച്ചറിയാനാവാതെ വീണ്ടും ഇരുട്ട് വാരിപ്പുണരാൻ മൽസരിച്ച സഹജീവികളോട് തോന്നിയ അലിവും ആർദ്രതയും കൊണ്ട് നനഞ്ഞ് കുതിർന്നതാണ് നബിചരിത്രം .

മറ്റുള്ളവരെ ,അതായത് നാം പറയുന്നത് പോലെ പറയാത്തവരെ അല്ലെങ്കിൽ നാം പറയുന്നത് തന്നെ നാം പറയുന്നതല്ലാത്ത ശൈലിയിൽ പറയുന്നവരെ ഇല്ലാതാക്കണമെന്ന മനോഭാവമാണ് ഇന്നത്തെ ഹൈടെക് തീവ്രവാദത്തിന്റേത്. പ്രപഞ്ചത്തേയും പ്രപഞ്ചനാഥനെയും മനസ്സിലാക്കി വായിക്കാനായ ഒരു മനുഷ്യന്റെ ഹൃദയം ഇവ്വിധം സങ്കുചിതമാവില്ല. മക്കാനിവാസികളുടെ വാക്കേറുകളിൽ മനംപുരട്ടിയ പ്രവാചകനോട് , താങ്കളുടെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ എന്ന് ചോദിക്കുന്ന ഖുർആനാണ് ബഹുസ്വര സമൂഹത്തിൽ മാതൃകയാവേണ്ടത്. വൈകാരിക വിക്ഷുഭ്ധതയിലും സൗമ്യനായി നിൽക്കാൻ പ്രവാചകന് സാധിച്ചു. അസഹിഷ്ണുതയുടെ ബലം കൂടുന്തോറും സാമുദായിക സ്വത്വം ദുർബലമാവും .

മതത്തെ രാഷ്ട്രീയമായി മാത്രമോ തത്വമീമാംസയായി മാത്രമോ അവതരിപ്പിക്കുന്ന പാൻ ഇസ്ലാമും ഇസ്ലാമിക് പ്യൂരിറ്റാനിസവും അപകടമാണ്. 
അക്ഷര പൂജകരായ മുസ്ലിം സെക്ടറുകളിലെ ഡാറ്റാ ഇസ്ലാമല്ല ,ആത്മീയാചാര്യരുടെ ഫിലോസഫിക്കൽ ഇസ്ലാമാണ് മനുഷ്യരെ നന്നാക്കാൻ പറ്റുന്നത് ,മറ്റേത് നഞ്ഞാവാനേ പറ്റൂ .

ചാവേർ സ്ഫോടനങ്ങൾ ആത്മഹത്യയല്ല എന്ന് പറഞ്ഞ കൃതികൾക്ക് അൻപത് കൊല്ലത്തിലധികം പഴക്കമില്ല . യുദ്ധത്തിൽ സ്വയം മരിച്ച അനുചരനെ സംബന്ധിച്ച് പ്രവാചകൻ നരകാവകാശി എന്ന് പറഞ്ഞ സംഭവം സ്വഹീഹുൽ ബുഖാരിയിലുണ്ട്. അതിന് ശേഷം നബി തുടർന്ന വരികൾ ഇതാണ് .
” തീർച്ചയായും തെമ്മാടികൾ വഴിയും ചിലപ്പോൾ അല്ലാഹു ഈ മതത്തെ ശക്തിപ്പെടുത്തും ” . ആ ആത്മമൃത്യൻ നേരത്തെ മതത്തിന് വേണ്ടി നിലകൊണ്ടവനാണല്ലോ എന്ന സന്ദേഹത്തെ നിർത്സരിക്കുകയായിരുന്നു നബി . ശ്രീലങ്കയിൽ പൊട്ടിത്തെറിച്ച ജിഹാദികകളുടെ ഇടം ഫിഖ്ഹിന്റെ കണ്ണിൽ എവിടെയാണ്. അപ്സരസ്സുകളല്ല ,പുഴുക്കളാണ് അവരെ പരിരംഭണം ചെയ്യുക . ഈ വിഷയത്തിലെ ഉയർന്ന വായനക്ക് തലാൽ അസദിനെയും ഡോ .ത്വാഹിറുൽ ഖാദിരിയെയും വായിക്കാം.

ഫലം എന്തുണ്ടാവുന്നു എന്നത് ആരാണ് നോക്കേണ്ടത് പിന്നെ . ഒരു സമൂഹത്തിൽ ആരാധനയും പ്രബോധനവും സാധ്യമാവണമെങ്കിൽ രണ്ട് സാമൂഹിക ഘടകങ്ങൾ പൂർണ്ണമാവണം എന്ന് സൂറ: ഖുറൈഷ് പറയുന്നു ,സാമൂഹികമായ
നിർഭയത്വവും സുഭിക്ഷതയും .

لإِيلَافِ قُرَيْشٍ إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ فَلْيَعْبُدُوا رَبَّ هَٰذَا الْبَيْتِ الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ

ഭീകരപ്രവർത്തനങ്ങളുടെയും യുദ്ധങ്ങളുടെയും ബാക്കിപത്രം പട്ടിണിയും വേശ്യാവൃത്തിയുമാണെന്നതിന് മിഡിലീസ്റ്റ് സാക്ഷിയല്ലേ . ശ്രീലങ്കയിൽ നിഖാബും താടിയും നിരോധിക്കപ്പെടാനിരിക്കുന്നു. അതിന് പ്രതികാരമായി തമിഴ്നാട്ടിൽ പൊട്ടിത്തെറിച്ചാൽ ഇസ്ലാമിക സാമ്രാജ്യം ഉണ്ടാവുമോ ?

മതപരമായ അർദ്ധജ്ഞാനങ്ങൾ അപകടം വിതക്കുകയാണ്. കുറേയറിയലല്ല ജ്ഞാനം , ജ്ഞാന മീമാംസയുടെ ഉസ്വൂലുകൾ ( Bases) മനസ്സിലാക്കലാണ് . അത് ഗൂഗിൾ തരില്ല ,ഗുരുമുഖമേ തരൂ..

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.