Connect with us

Video Stories

മനുഷ്യരുടെ ആര്‍ത്തനാദം കേള്‍ക്കാത്ത ക്ഷമാശീലന്‍

Published

on

ലാലേട്ടാ,
മഹദ് വ്യക്തികളെ കാണുമ്പോഴുള്ള പോസിറ്റീവ് എനര്‍ജിയുടെ തരംഗങ്ങള്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും അങ്ങേക്ക് ചുറ്റുമുണ്ടല്ലോ അല്ലേ? കാണും. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗുജറാത്തില്‍ ഒഴുകിയ ചോരയുടെ മണം ഇപ്പോഴുമുണ്ട് രൂക്ഷമായി ഇന്നാട്ടില്‍ ജനാധിപത്യം എന്ന വാക്കിന്റെ വിലയറിയുന്ന മനുഷ്യരുടെ മൂക്കില്‍.
താങ്കളുടെ നാലു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തെ കുറിച്ചോര്‍ത്ത് അദ്ദേഹം അത്ഭുതപ്പെട്ടില്ലേ? ആ നാലു പതിറ്റാണ്ടിനിടെയാണ്, താങ്കള്‍ താങ്കളുടെ ‘ഒന്നാമന്‍’ എന്ന സിനിമയുടെ തിരക്കിലായത് കൊണ്ട് അറിഞ്ഞു കാണില്ല. ഏതാണ്ട് ഒന്നൊന്നര പതിറ്റാണ്ട് മുമ്പ് ഗുജറാത്ത് എന്ന സംസ്ഥാനത്ത് ഒരു വംശഹത്യ നടന്നിരുന്നു. മുസ്‌ലിംകളായ ആണുങ്ങളെ മുഴുവന്‍ കൊന്നൊടുക്കി. സ്ത്രീകളെ അതില്‍ കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ ഉണ്ട് ബലാത്‌സംഗം ചെയ്തുകൊന്നു, ഗര്‍ഭിണികളുടെ വയര്‍ പിളര്‍ന്ന് ശിശുക്കളെ ശൂലത്തില്‍ കോര്‍ത്ത് അര്‍മ്മാദിച്ചു. താങ്കളറിഞ്ഞു കാണില്ല. താങ്കള്‍ കര്‍ണ്ണഭാരം എന്ന സംസ്‌കൃത നാടകം ചെയ്തിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ ആദരവോടെ ആ ഭാഷയെ കുറിച്ച് സംസാരിച്ച അതേയാളായിരുന്നു അന്ന് ഗുജറാത്ത് സംസ്ഥാനം ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പൊലീസിനോട് പാവപ്പെട്ട മുസ്‌ലിംകള്‍ സഹായം അഭ്യര്‍ത്ഥിച്ചു. പൊലീസുകാര്‍ ചിരിച്ചു. കരഞ്ഞോടി അവര്‍ക്കിടയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് ചെന്ന സ്ത്രീകളെ അക്രമകാരികള്‍ക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്തു. താങ്കളെ കെട്ടിപ്പിടിച്ച് മൂന്ന് തവണ തോളില്‍ തട്ടിയ ആ കൈകള്‍ തന്നെ വീശിയായിരിക്കും അമിത് ഷാക്കും ബാബു ബജ്‌രംഗിക്കും മായാ കോട്‌നാനിക്കുമെല്ലാം വംശഹത്യയുടെ നടത്തിപ്പ് അദ്ദേഹം പഠിപ്പിച്ച് കൊടുത്തത്.
തീര്‍ച്ചയായും താങ്കള്‍ പരിചയപ്പെട്ട ഏറ്റവും പേഷ്യന്റ് ലിസണര്‍ ആയിരിക്കും അദ്ദേഹം. പക്ഷേ മനുഷ്യരുടെ ആര്‍ത്തനാദങ്ങള്‍ അദ്ദേഹം കേട്ടിട്ടില്ല. താങ്കളോട് ഒരു വാക്ക് പോലും രാഷ്ട്രീയം സംസാരിക്കാത്ത അദ്ദേഹത്തിന്റെ രാഷ്ട്രനിര്‍മ്മാണ കാലത്ത് എത്ര മുസ്‌ലിംകളെ ബീഫിന്റെ പേരില്‍ തല്ലിക്കൊന്നിട്ടുണ്ട് എന്നറിയുമോ? ജുനൈദ് എന്ന പേര് താങ്കള്‍ കേട്ടിട്ടുണ്ടാകില്ല. അഖ്‌ലാഖ് എന്നും പഹ്‌ലൂഖാനെന്നും കേട്ടിട്ടുണ്ടാകില്ല. രോഹിത് വെമുല എന്ന പേര് തീര്‍ച്ചയായും കേട്ടുകാണില്ല. നിഷ്‌കളങ്കമായി അദ്ദേഹം വിസ്മയിച്ചുകൊണ്ടിരിക്കേ, ഇന്ത്യയില്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നറിയുമോ, ആ നിഷ്‌കളങ്കത മറ്റൊരു മോദിക്ക് നീരവ് എന്ന് പേരുള്ളവന് ഇന്ത്യന്‍ സമ്പത്തിന്റെ ഒരു ഭാഗവും കവര്‍ന്നെടുത്ത് രാജ്യം വിടാന്‍ ഒത്താശ നല്‍കിയെന്ന് അറിയുമോ? എനിക്കറിയാം താങ്കള്‍ വിജയ് മല്യ എന്നൊരാളുടെ പേര് കേട്ടുകാണുമെന്ന്. പക്ഷേ അദ്ദേഹം ഒരു സാമ്പത്തിക കുറ്റവാളിയാണെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും അറിയില്ലായിരിക്കും. തിരക്കല്ലേ താങ്കള്‍ക്ക്? അദ്ദേഹം പോകുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്‌ലി എന്നൊരാളെ കണ്ട് അനുഗ്രഹം വാങ്ങിയാണ് പോയത്. ആ ജെയ്റ്റ്‌ലി കൊള്ളക്കാരുടെ തലവന്‍ അല്ല കെട്ടോ. ശരി ജീവിതത്തില്‍ അദ്ദേഹം രാജ്യത്തിന്റെ ധനമന്ത്രിയാണ്.
നജീബ് എന്ന് കേട്ടുകാണില്ല അങ്ങ്, കഴിഞ്ഞ പതിനഞ്ച് ദിവസമായി ഗുജറാത്ത് പൊലീസ് പിടിച്ചുകൊണ്ടുപോയിട്ട് കാണാതായ സഞ്ജീവ് ഭട്ട് എന്നയാളുടെ പേര് കേട്ടിട്ടുണ്ടോ? ഐ.പി.എസ് ഓഫീസറൊക്കെയായിരുന്നു. ഗോപിനാഥന്‍ നായര്‍ എന്നൊരു മലയാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ മകനെ കുറിച്ച് കേട്ടിട്ടേ ഉണ്ടാകില്ല. ജാവേദ് എന്ന് പേരുമാറ്റിയ പ്രണേഷ് കുമാര്‍. ഇതെല്ലാം കേട്ടിട്ടുള്ള കുറേ പേര്‍ ഉണ്ട് സര്‍. അതില്‍ ഭൂരിപക്ഷവും മുണ്ടുമടക്കി ലലേട്ടന്‍, മീശ പിരിച്ചു ലാലേട്ടന്‍ എന്ന് കേള്‍ക്കുമ്പോള്‍ കോള്‍മയിര്‍ കൊണ്ടവരാണ്. അവരേയും താങ്കള്‍ക്ക് അറിയില്ലായിരിക്കും. പക്ഷേ ആ പോസിറ്റീവ് എനര്‍ജിയുടെ മൂന്നാഴ്ച നീണ്ട തരംഗത്തെക്കുറിച്ച് അവരോട് പറയരുത്. അവരുടെ കണ്ണില്‍ നിന്നൊഴുകും അയാള്‍ കൊന്നുകളഞ്ഞ ജനാധിപത്യത്തിന്റെ ചോര. നിങ്ങള്‍ കെട്ടിപ്പൊക്കിയതൊക്കെ മുങ്ങിപ്പോകാന്‍ പോന്ന രക്തപ്പുഴയുണ്ടത്. നല്ലകാര്യം പറയുമ്പോഴെന്തിനാണ് ഈ വൃത്തികെട്ട കാര്യങ്ങള്‍ എന്നല്ലേ?! ഞങ്ങള്‍ ജീവിതത്തെ കുറിച്ചാണ് പറയുന്നത് സര്‍, നിങ്ങള്‍ക്ക് വൃത്തികേടായി തോന്നും.

അതിനിടയില്‍ നരേന്ദ്രമോദി നിര്‍മ്മലാസീതാരാമന്‍ അംബാനി സംഘത്തിന്റെ ഒരു കള്ളം കൂടി പൊളിയുന്നു. ഫ്രഞ്ച് ഓണ്‍ലൈന്‍ ജേര്‍ണലായ മീഡിയ പാര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്‌സ്വാ ഒലാന്‍ഡ് വൃത്തിക്ക് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. റഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാരാണ് സമ്മര്‍ദ്ദം ചെലുത്തിയത് എന്ന്. ബി.ജെ.പി നേതാക്കളും നരേന്ദ്രമോദിയും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത് ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷന്‍ ആണ് അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് എന്നാണ്. ഇക്കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് ഒലാന്‍ഡ് വിശദീകരിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് റഫേല്‍ വിമാനങ്ങള്‍ ഉണ്ടാക്കുന്ന ഡാസോ അനില്‍ അംബാനിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാങ്‌സ്വാ ഒലാന്‍ഡിന്റെ പാര്‍ട്ണറും ഫ്രഞ്ച് നടിയും നിര്‍മ്മാതാവുമായ ഷുലി ഗയേയുടെ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ റോഗ് ഇന്റര്‍നാഷണലും അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടൈന്‍മെന്റും സംയുക്തമായി ചലച്ചിത്രം നിര്‍മ്മിക്കാന്‍ ഉണ്ടാക്കിയ കരാറിന് റഫേല്‍ ഇടപാടുമായി കൂട്ടിച്ചേര്‍ത്ത് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ണറായ ഷുലി ഗയേയുടെ താല്‍പര്യപ്രകാരമാണ് റിലയന്‍സിന് ഈ ഇടപാടില്‍ സ്ഥാനം ലഭിക്കുന്നതിനായി ഫ്രാങ്‌സ്വാ ഒലാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തിയത് എന്നതായിരുന്നു ആ പ്രചാരണം. എന്നാല്‍ വ്യക്തമായും ഇന്ത്യന്‍ സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണ് റിലയന്‍സിന് ഈ ഇടപാടുമായി ബന്ധപ്പെടുത്തുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ നരേന്ദ്രമോദിക്കുള്ള വ്യക്തമായ പങ്കിന്റെ അടുത്ത തെളിവാണിത്. ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് കൊണ്ടാണ് ഗൗതം നവ്‌ലാഖെ എന്ന മുതിര്‍ന്ന ജേര്‍ണലിസ്റ്റ് ഈയിടെ അര്‍ബന്‍ മാവോയിസ്റ്റ് മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ടത്. ഈ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിനെ യുദ്ധകുറ്റവാളികളായി പ്രതിരോധ മന്ത്രി ചിത്രീകരിക്കുന്നത്.

ശ്രീജിത് ദിവാകരന്‍

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.