Connect with us

Video Stories

ശരീരഭാരം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍

Published

on

ശരീരഭാരം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങളുണ്ടെങ്കിലും ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിലൂടെ ഒരു ദിവസം ആരംഭിക്കുന്നതാണ് ഏറ്റവും ഗുണകരമായ തുടക്കമെന്നാന്ന് എച്ച്എംസി ബാരിയാട്രിക് ആന്റ് മെറ്റബോളിക് സര്‍ജറി വകുപ്പ് അസിസ്റ്റന്റ് ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ ലെയാന്‍ ഇമാദ് അല്‍അഖന്റെ അഭിപ്രായം.

പരമ്പരാഗതമായി കഴിക്കപ്പെടുന്ന പലയിനം ഭക്ഷണപദാര്‍ഥങ്ങളിലും കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ അളവ് കൂടുതലാണ്. ആഘോഷങ്ങളിലും പരിപാടികളും പങ്കുചേരുന്നതിനുള്ള ക്ഷണം ഇവയടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നതിന് പ്രേരണയാകും. അല്‍പ്പാല്‍പ്പമായി കഴിക്കാനും വ്യായാമത്തിലേര്‍പ്പെടാനുംകഴിയണം. പെട്ടെന്നുള്ള അമിതമായ ആഹാരം നിരവധി ആരോഗ്യ, ശാരീരിക പ്രശ്‌നങ്ങള്‍ക്കിടയാക്കും. വയറുവേദന, ശര്‍ദ്ദി, വയറിളക്കം എന്നിവയെല്ലാം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അമിതാഹാരം തീര്‍ച്ചയായും ഒഴിവാക്കണം.

ആരോഗ്യകരമായ പ്രഭാത ഭക്ഷണം കഴിക്കുന്നതിനൊപ്പം ശരീരത്തില്‍ ജലാംശം നിലര്‍ത്തണം. വെള്ളം ധാരാളമായി കുടിക്കണം. പുരുഷന്‍മാര്‍ക്ക് ദിവസം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ഏകദേശം 3.7 ലിറ്റര്‍ വെള്ളവും വനിതകള്‍ക്ക് ഏകദേശം 2.7ലിറ്റര്‍ വെള്ളവും ആവശ്യമാണ്. ഉപയോഗിക്കുന്ന എല്ലാ പാനീയങ്ങളും കഴിക്കുന്ന ഭക്ഷണത്തിലെ ജലാംശവും ഉള്‍പ്പടെയാണിത്.

ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് നല്ലതാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. സാധാരണ ഭക്ഷണ രീതിയിലേക്ക് പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി ചെറിയതോതില്‍ പതിവായി കഴിക്കുന്നതാ് ഉചിതം. ആരോഗ്യകരമായ ഭക്ഷണ പാനീയങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ അഞ്ച് ഭക്ഷ്യഗ്രൂപ്പുകളില്‍നിന്നുമുള്ള ഭഭക്ഷ്യോത്പന്നങ്ങള്‍ തെരഞ്ഞെടുക്കണം. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ ഇതിലൂടെ സാധിക്കും.

പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങളും കഴിക്കണം. സാധാരണ അളവില്‍ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം വര്‍ധിക്കുന്നത് തടയുന്നതിനും ഒപ്പം ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താനും സഹായകമാകും. സോഡ, പഞ്ചസാരയുടെ അതിപ്രസരമുള്ള പാനീയങ്ങള്‍, ചോക്ലേറ്റ്, കേക്കുകള്‍, ജാമുകള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തണം. പകരം ഫ്രഷായതും ഉണക്കിയതുമായ പഴങ്ങള്‍ കഴിക്കണം. മധുരപലഹാരങ്ങള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പുനിറഞ്ഞ ഭക്ഷണങ്ങള്‍, ഉപ്പും കഫീനും കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അപകടകരമാണ്. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും പോലെയുള്ള മുന്‍കാല ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് കൂടുതല്‍ അപകടകരമാണെന്നും അവര്‍ പറഞ്ഞു.

ശരീരഭാരം നിലനിര്‍ത്തുന്നതിനും കുറയ്ക്കുന്നതിനുമുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗം തുടര്‍ച്ചയായി വ്യായാമത്തിലേര്‍പ്പെടുന്നതാണ്. ഒരാഴ്ചയില്‍ 150 മിനിട്ടെങ്കിലും വ്യായാമത്തിലേര്‍പ്പെടണം. ശരീര ഭാരം കുറയ്ക്കുന്നതിനായി തീവ്രമായി ഡയറ്റിലേര്‍പ്പെടുന്നതിനെതിരെയും അവര്‍ മുന്നറിയിപ്പ് നല്‍കി. മാറ്റങ്ങള്‍ ക്രമേണ കൊണ്ടുവരുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.