Connect with us

Sports

ബെന്‍സേമയോട് കരുണയില്ലാതെ ദെഷാംപ്‌സ്

Published

on

 

പാരീസ്:വൈരാഗ്യം മറക്കാന്‍ ദീദിയര്‍ ദെഷാംപ്‌സ് ഒരുക്കമല്ല. കരീം ബെന്‍സേമയോട് കരുണ കാണിക്കാതെ അദ്ദേഹം ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍സേമ മാത്രമല്ല അലക്‌സാണ്ടര്‍ ലെകസാറ്റെ, ആന്റണി മാര്‍ഷ്യല്‍ എന്നിവര്‍ക്കും ടീമിലിടമില്ല. കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗിനിടെ പരുക്കേറ്റ മാര്‍സലി താരം ഡിമിത്രി പായറ്റും പുറത്തായപ്പോള്‍ കൈലിയന്‍ മാപ്പെ ഉള്‍പ്പെടെ യുവതാരങ്ങള്‍ക്ക് ദെഷാംപ്‌സ് അവസരം നല്‍കിയിട്ടുണ്ട്. സാധ്യതാ ടീമിനെ പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചതിനാല്‍ അവസാന 23 അംഗ ടീമിനെ തന്നെയാണ് കോച്ച് പ്രഖ്യാപിച്ചത്. അതിനാല്‍ ഇനി ബെന്‍സേമക്ക് ഒരു സാധ്യതയുമില്ല.ലോക ഫുട്‌ബോളിലെ മികച്ച മുന്‍നിരക്കാരില്‍ ഒരാളായ ബെന്‍സേമയും ദെഷാംപ്‌സും തമ്മില്‍ നല്ല ബന്ധമല്ല. സെക്‌സ് ടേപ്പ് വിവാദവുമായി ബന്ധപ്പെട്ട് കരീം ടീമിന് പുറത്തായിട്ട് രണ്ട് വര്‍ഷത്തോളമായി. റയല്‍ മാഡ്രിഡ് എന്ന ലോകോത്തര ക്ലബിന്റെ മുന്‍നിരയിലെ സ്ഥിരം നാമമായ കരീമിനായി സൈനുദ്ദീന്‍ സിദാന്‍ ഉള്‍പ്പെടെയുളള പ്രമുഖര്‍ രംഗത്തുണ്ടായിരുന്നു. പക്ഷേ ദെഷാംപ്‌സ് തന്റെ നിലപാടില്‍ തന്നെ ഉറച്ച് നിന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളായ ആന്റണി മാര്‍ഷ്യല്‍, അലക്‌സാണ്ടര്‍ ലകസാറ്റെ എന്നിവരെ പക്ഷേ റിസര്‍വ് സംഘത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്‌ലറ്റികോ മാഡ്രിഡ് സൂപ്പര്‍ സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാന്‍, ചെല്‍സിയയുടെ സ്‌ട്രൈക്കര്‍ ഒലിവര്‍ ജെറാര്‍ഡ്, ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ മുന്‍നിരക്കാരന്‍ കൈലിയന്‍ മാപ്പെ, ബാര്‍സിലോണയുടെ മുന്‍നിരക്കാരന്‍ ഉസ്മാന്‍ ഡെബാലെ, നബീല്‍ ഫക്കീര്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. ടീമിന്റെ മുന്‍നിരയിലേക്കായിരുന്നു കാര്യമായ മല്‍സരങ്ങള്‍. ഗ്രീസ്മാന്‍ അപാര ഫോമില്‍ കളിക്കുന്ന താരമായതിനാല്‍ അദ്ദേഹത്തിന് സ്ഥാനം ഉറപ്പായിരുന്നു. ജെറാര്‍ഡിന് അനുകൂലഘടകം അദ്ദേഹത്തിന്റെ ഉയരമായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന മാര്‍ഷ്യലിന് പ്രതികൂലമായത് സമീപകാലത്തെ ഫോം ഔട്ടാണ്. എന്നാല്‍ ആഴ്‌സനല്‍ നിരയില്‍ മുന്‍നിരക്കാരനെന്ന നിലയില്‍ വിശ്വാസ്യത തെളിയിച്ച ലകസാറ്റെയെ ടീമിലെടുക്കുമെന്നാണ് കരുതപ്പെട്ടത്. പിന്‍നിരയിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ മെന്‍ഡിയെ ഉള്‍പ്പെടുത്തിയതും അപ്രതീക്ഷിതമായിട്ടായിരുന്നു. കാല്‍മുട്ടിലെ പരുക്ക് കാരണം സീസണിലെ മിക്ക അവസരങ്ങളിലും പുറത്തിരുന്ന താരമാണ് മെന്‍ഡി. ചെല്‍സിയുടെ നഗാലെ കോന്‍ഡെ, ടോട്ടനത്തിന്റെ ഹ്യൂഗോ ലോറിസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബ എന്നിവരെല്ലം പ്രതീക്ഷിക്കപ്പെട്ട പേരുകളാണ്.
ഡിമിത്രി പായറ്റാണ് ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖന്‍. മാര്‍സലിയുടെ താരമായ പായറ്റ് കഴിഞ്ഞ ദിവസം യൂറോപ്പ ലീഗ് ഫൈനല്‍ കളിക്കുകയും പകുതി സമയത്ത് പരുക്കുമായി കരഞ്ഞ് കൊണ്ട് പുറത്ത് പോവുകയും ചെയ്തിരുന്നു. പരുക്കിന്റെ ആഴം വ്യക്തമല്ലെങ്കിലും പായറ്റിന്റെ കാര്യത്തില്‍ ദെഷാംപ്‌സ് പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. ടീം ഇതാണ്: ഗോള്‍ക്കീപ്പര്‍മാര്‍-അരിയോള,ലോറിസ്, മന്‍ഡാന. ഡിഫന്‍ഡര്‍മാര്‍-ഹെര്‍ണാണ്ടസ്, കിംപെംമ്പെ, മെന്‍ഡി,പാവ്‌റാദ്, റാമി, സിദ്ദിബെ, ഉമിത്തി, വരാനെ. മധ്യനിര-നക്കാലെ കാന്‍ഡെ, മറ്റൊഡി, നസോന്‍സി, പോഗ്ബ, ടോളിസോ. മുന്‍നിര-ഉസ്മാന്‍ ഡെബാലെ, ഫക്കീര്‍, ഒലിവര്‍ ജെറാര്‍ഡ്, അന്റോണിയോ ഗ്രീസ്മാന്‍, ലെമാര്‍,കൈലിയന്‍ മാപ്പെ, ഫ്‌ളോറിയാന്‍ തൗവിന്‍.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.