Connect with us

Culture

ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ സി.പി.എം ഗുണ്ടായിസം

Published

on

സുല്‍ത്താന്‍ബത്തേരി: ബത്തേരിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ സി പി എം ഗുണ്ടായിസം. ആക്രമണത്തില്‍ പരിക്കേറ്റ ഡി.സി.സി ട്രഷററും നഗരസഭാ കൗണ്‍സിലറുമായ എന്‍.എം വിജയന്‍, കോണ്‍ഗ്രസ് ബത്തേരി മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍ എന്നിവരെ ബത്തേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിച്ചു. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ എന്‍.എം വിജയനെ അത്യാസന്നവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുനിസിപ്പല്‍ സി ഡി എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ സഹദേവന്റെ മര്‍ദ്ദനമേറ്റ് സി ഡി എസ് മെമ്പര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം യു ഡി എഫ് ബത്തേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി.

ഇതിന് മറുപടിയെന്നോണം  വൈകിട്ട് അഞ്ചരയോടെ മുനിസിപ്പല്‍ ഓഫീസിന് സമീപത്ത് വെച്ച് എല്‍ ഡി എഫ് പൊതുയോഗം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്. റോഡിന് മറുവശത്തെ ജ്വല്ലറിയുടെ മുകളില്‍ ഇരിക്കുകയായിരുന്ന ഇരുവരെയും അഞ്ചോളം വരുന്ന സി പി എമ്മുകാര്‍ ഓടിയെത്തി അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സി ഡി എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ നാണം കെട്ട രാഷ്ട്രീയനീക്കമായിരുന്നു എല്‍ ഡി എഫ് നടത്തിയത്. ഇടതുപക്ഷത്തിന്റെ പാനലില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥി വിദ്യാഭ്യാസവകുപ്പില്‍ നിന്നും ഓണറേറിയം കൈപ്പറ്റുന്നത് കൊണ്ട് അയോഗ്യതയുള്ളതായും ഇവരെ മത്സരിക്കാന്‍ അനുവദിക്കരുതെന്നും രേഖയക്കം ചൂണ്ടിക്കാട്ടി എന്‍.എം വിജയന്‍ അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ ശക്തമായി പ്രതികരിച്ചിരുന്നു.

ഇതേ തുടര്‍ന്നുള്ള വാക്കേറ്റത്തിനൊടുവിലായിരുന്നു ഫയര്‍ലാന്റ് വാര്‍ഡിലെ എ ഡി എസ് മെമ്പറായിരുന്ന സാജിതക്ക് മര്‍ദ്ദനമേറ്റത്. സംഭവം വാര്‍ത്തയായതോടെ എല്‍ ഡി എഫിന്റെ നെറികെട്ട രാഷ്ട്രീയത്തോട് സാധാരണജനങ്ങള്‍ക്കിടയില്‍ നിന്ന് പോലും പ്രതിഷേധം ശക്തമായിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ അതിക്രൂരമായ വിധത്തില്‍ ആക്രമണമുണ്ടായത്. മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് നേതാക്കളെ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം. എല്‍. എ സന്ദര്‍ശിച്ചു.

യു.ഡി.എഫ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

സുല്‍ത്താന്‍ ബത്തേരിയില്‍ വ്യാപകമായ അക്രമം അഴിച്ചു വിടുകയും, യു.ഡി.എഫ് വനിതാ എ. ഡി. എസ് സാജിതയേയും, കോണ്‍ഗ്രസ് നേതാക്കളായ എന്‍.എം വിജയന്‍, ബാബു പഴുപ്പത്തൂര്‍ എന്നിവരെയും ക്രൂരമായി മര്‍ദ്ദിച്ച സി.പി.എം അക്രമകാരികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉപരോധം ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അക്രമകാരികളായ മുഴുവന്‍ സി.പി.എമ്മുകാരെയും ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ യു.ഡി. എഫ് പ്രവര്‍ത്തകര്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും, പ്രക്ഷോഭത്തിന്റെ ഉത്തരവാദികള്‍ പൊലീസായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മുസ്‌ലിംലീഗ് വൈസ്പ്രസിഡന്റ് ടി മുഹമ്മദ്, കെ.പി. സി.സി സെക്രട്ടറി കെ.കെ അബ്രഹാം, കെ.എല്‍ പൗലോസ്, ഡി.പി രാജശേഖരന്‍, പി.പി അയ്യൂബ്, എം.എ അസൈനാര്‍, അബ്ദുല്ല മാടക്കര, സി.കെ ഹാരിഫ്, കണ്ണിയന്‍ കുഞ്ഞിപ്പ, ടി.ജെ ജോസഫ്, അശ്‌റഫ് കുന്നത്ത് സംസാരിച്ചു.

ബത്തേരി കോട്ടക്കുന്നില്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്‍, കോണ്‍ഗ്രസ് ബത്തേരി മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍ എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കെപിസിസി സെക്രട്ടറി കെ.കെ. എബ്രഹാം, ഡിസിസി സെക്രട്ടറി ആര്‍.പി. ശിവദാസ്, പാര്‍ട്ടി വിചാര്‍ വിഭാഗ് ജില്ലാ പ്രസിഡന്റ് വി.എം പൗലോസുകുട്ടി എന്നിവര്‍ പ്രതിഷേധിച്ചു. മുഴുവന്‍ കുറ്റക്കാരെയും നിയമത്തിനു മുന്നില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. സിപിഎം അക്രമം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.