Connect with us

main stories

കോവിഡുണ്ട്, ലോക്ക്ഡൗണില്ല, മാസ്‌കില്ല, ഭയമില്ല; എല്ലാം സാധാരണമട്ടില്‍ ഒരു രാജ്യം- അതും യൂറോപ്പില്‍

സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ ശരിയാണ് എന്നാണ് രാജ്യത്ത് നടത്തിയ അഭിപ്രായ സര്‍വേകള്‍ പറയുന്നത്. റസ്റ്ററന്‍ഡുകള്‍, സ്‌കൂളുകള്‍, പാര്‍ക്കുകള്‍, പബ്ബുകള്‍ എല്ലാം തുറന്നു കിടക്കട്ടെ എന്ന് അവര്‍ പറയുകയും ചെയ്യുന്നു

Published

on

സ്റ്റോക്‌ഹോം: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ മിക്ക ലോകരാഷ്ട്രങ്ങളും സ്വീകരിച്ച മാര്‍ഗമാണ് ലോക്ക്ഡൗണും ഫേസ്മാസ്‌കും. ഏതാണ്ടെല്ലാ രാഷ്ട്രങ്ങളിലും മഹാമാരിയുടെ തോതനുസരിച്ച് ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. എന്നാല്‍ അതൊന്നും തങ്ങളെ ഏശില്ലെന്ന മട്ടില്‍ കഴിയുന്ന ഒരു രാജ്യമുണ്ട് ലോകത്ത്. അതും യൂറോപ്പില്‍. വടക്കന്‍ യൂറോപ്പിലെ സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രമായ സ്വീഡനാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ സസുഖം കഴിയുന്നത്.

രാജ്യത്ത് കോവിഡ് ഇല്ലെന്നു കരുതിയെങ്കില്‍ തെറ്റി. മഹാമാരിയില്‍ 5,800ലേറെ പേരാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. അയല്‍രാജ്യങ്ങളായ നോര്‍വേ, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നിവയേക്കാള്‍ കൂടുതലാണ് സ്വീഡനിലെ മരണനിരക്ക്. സ്വീഡന്‍ രോഗം കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ ആഗോള തലത്തില്‍ തന്നെ വിമര്‍ശനം ശക്തമാണ്. എന്നാലും സര്‍ക്കാറിന് കുലുക്കമില്ല.

സ്റ്റോക് ഹോമിലെ പാര്‍ക്കില്‍ ഒത്തുകൂടിയ ജനം

ഇതേക്കുറിച്ച് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍ പറയുന്നതിങ്ങനെ; ‘വ്യക്തികളെ സംരക്ഷിക്കാനും വ്യാപനം നിയന്ത്രിക്കാനും ഞങ്ങള്‍ സ്വീകരിച്ച തന്ത്രം ശരിയാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സ്‌കൂളുകള്‍ അടച്ചിട്ടില്ല’. മിക്ക രാഷ്ട്രങ്ങളും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോയ വേളയില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് നല്‍കിയിട്ടുള്ളത്. വന്‍തോതിലുള്ള ഒത്തുചേരലുകള്‍ക്കും നിയന്ത്രണമുണ്ട്.

‘വ്യക്തികളെ സംരക്ഷിക്കാനും വ്യാപനം നിയന്ത്രിക്കാനും ഞങ്ങള്‍ സ്വീകരിച്ച തന്ത്രം ശരിയാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സ്‌കൂളുകള്‍ അടച്ചിട്ടില്ല’.

പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍

സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ ശരിയാണ് എന്നാണ് രാജ്യത്ത് നടത്തിയ അഭിപ്രായ സര്‍വേകള്‍ പറയുന്നത്. റസ്റ്ററന്‍ഡുകള്‍, സ്‌കൂളുകള്‍, പാര്‍ക്കുകള്‍, പബ്ബുകള്‍ എല്ലാം തുറന്നു കിടക്കട്ടെ എന്ന് അവര്‍ പറയുകയും ചെയ്യുന്നു. പതിനൊന്ന് ശതമാനം മാത്രമാണ് സര്‍ക്കാര്‍ നയങ്ങള്‍ ശരിയല്ല എന്ന അഭിപ്രായം രേഖപ്പെടുത്തിയത്.

അയല്‍ രാഷ്ട്രങ്ങളെ അപേക്ഷിച്ച് മരണം കൂടുതലാണ് എങ്കിലും കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ രാഷ്ട്രങ്ങളായ ബ്രിട്ടന്‍, സ്‌പെയിന്‍ എന്നിവയുടെ അത്ര വരില്ല സ്വീഡനിലെ സ്ഥിതി. എന്നാല്‍ 70 ദശലക്ഷമാണ് ബ്രിട്ടനിലെ ജനസംഖ്യ എങ്കില്‍ പത്തു ദശലക്ഷം പേരാണ് സ്വീഡനിലുള്ളത്.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.