Connect with us

Video Stories

ഗിരീഷ് കര്‍ണാട്: കലാപ്രവര്‍ത്തനം സാംസ്‌കാരിക വിനിമയമാക്കിയ പ്രതിഭ

Published

on

ചെലവൂര്‍ വേണു
നാടകരംഗത്തും സിനിമാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ഗിരീഷ് കര്‍ണാട്. കന്നഡ ഭാഷയിലും സാഹിത്യത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍ എന്ന നിലക്കും അദ്ദേഹം സാംസ്‌കാരിക ലോകത്തിന് വിസ്മയം തീര്‍ത്തു. 1970ല്‍ യു.ആര്‍ അനന്തമൂര്‍ത്തിയുടെ പ്രശസ്ത നോവല്‍ സംസ്‌കാര ചലച്ചിത്രമാക്കിയപ്പോള്‍ മുഖ്യവേഷം ചെയ്തത് ഗിരീഷ് കര്‍ണാട് ആയിരുന്നു. അമ്പലത്തിലെ പൂജാരിയുടെ വേഷം. സ്‌നേഹലതാ റെഡ്ഢിയായിരുന്നു ആ ചിത്രത്തിലെ നായിക. സിനിമ സാംസ്‌കാരിക വിനിമയത്തിന്റെ ഏറ്റവും കരുത്തുറ്റ മാധ്യമമാണെന്ന് ഉള്‍ക്കൊണ്ട പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ശിവരാമ കാരന്തിന്റെ ചോമനതുടി, ശ്രീകൃഷ്ണ ആലനഹള്ളിയുടെ കാട് എന്നിവ ചലച്ചിത്രമാക്കിയപ്പോഴും ഗിരീഷ് കര്‍ണാട് മുഖ്യവേഷങ്ങളില്‍ അഭിനയിച്ചു.
കേരളത്തെപോലെ അല്ലെങ്കില്‍ കേരളത്തിനേക്കാളുപരി നാടകത്തെ നെഞ്ചേറ്റുന്ന നാടാണ് കര്‍ണാടകം. ശിവരാമ കാരന്ത്, മഗ്്‌സാസെ അവാര്‍ഡ് ജേതാവ് സുബ്ബണ്ണ എന്നിവരുടെ കൂടെ നാടകത്തില്‍ സജീവമായ ചരിത്രമാണ് കര്‍ണാടിനുള്ളത്. ഹയവദന എന്ന നാടകമാണ് കര്‍ണാടിനെ ദേശീയതലത്തില്‍ പ്രശസ്തനാക്കിയത്. വംശവൃക്ഷ, തുഗ്ലക് തുടങ്ങിയ നാടകങ്ങളും ശ്രദ്ധേയമായ രചനകളാണ്. കേരളത്തെപറ്റി വളരെ താല്‍പര്യത്തോടെ സംസാരിക്കുന്ന ആളായിരുന്നു കര്‍ണാട്. ഫാസിസത്തിന്റെ കടന്നുകയറ്റം അനുദിനം വര്‍ധിക്കുന്ന വേളയില്‍ കേരളം മാത്രമാണ് ആകെയുള്ള തുരുത്ത് എന്നദ്ദേഹം സുഹൃല്‍സദസ്സുകളില്‍ പറയുമായിരുന്നു. ചലച്ചിത്രമേളകളില്‍ ജൂറിയായും മറ്റും ഗിരീഷ് കര്‍ണാട് കേരളത്തില്‍ എത്തിയിട്ടുണ്ട്.
എല്ലാതരത്തിലുള്ള എസ്റ്റാബ്ലിഷ്‌മെന്റുകളോടും കലഹിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു രാഷ്ട്രീയബോധം അദ്ദേഹം വളര്‍ത്തിയെടുത്തു. മലയാളത്തില്‍ ഭരതന്റെ നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് ഗിരീഷ് കര്‍ണാട് മലയാളത്തില്‍ എത്തുന്നത്. പിന്നീട് മോഹന്‍ലാലിന്റെ പ്രിന്‍സ് എന്ന ചിത്രത്തിലും വേഷം ചെയ്തു. എഴുപതുകളിലെ വസന്തമായിരുന്നു ഗിരീഷ് കര്‍ണാടിന്റെ ചലച്ചിത്രങ്ങള്‍. അനന്തമൂര്‍ത്തിയുടെ സംസ്‌കാരക്ക് പുറമെ ഗിരീഷ് കാസറവള്ളിയുടെ ഘടശ്രാദ്ധയും ഇന്ത്യന്‍ സിനിമയില്‍ സ്ഥാനം നേടി. അതിലും കര്‍ണാടിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ശ്യാംനഗലിന്റെ ചിത്രങ്ങളിലും കര്‍ണാടിന് സ്ഥാനം ലഭിച്ചു. സ്മിത പാട്ടീല്‍, ശബന ആസ്മി, നസുറുദ്ദീന്‍ ഷാ എന്നീ അഭിനയ സാമ്രാട്ടുകള്‍ക്കൊപ്പം കര്‍ണാടും തിളങ്ങി. അന്തര്‍ദേശയ ചലച്ചിത്രമേളകളിലും കര്‍ണാട് ഇടം നേടി.
കോഴിക്കോട് അശ്വനി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ണാടിന്റെ സംസ്‌കാര, കാട്, ചോമനതുടി തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കര്‍ണാട് അരങ്ങൊഴിയുന്നതോടെ ഫാസിസത്തിന് എതിരെയുള്ള ചെറുത്തുനില്‍പിന്റെ സാന്നിധ്യം കൂടിയാണ് ഇല്ലാതാവുന്നത്. ഗൗരി ലങ്കേഷ് വധിക്കപ്പെട്ട അവസരത്തില്‍ പ്രതിഷേധ കൂട്ടായ്മയുടെ മുന്‍നിരയില്‍ കര്‍ണാടും ഉണ്ടായിരുന്നു. കടുത്ത രോഗാവസ്ഥയിലായിരുന്നു അദ്ദേഹം. എന്നിട്ടും ആ പരിപാടിയില്‍ പങ്കെടുത്തു. അനന്തമൂര്‍ത്തിയെ പോലെ ഗിരീഷ് കര്‍ണാടും ഫാസിസ്റ്റ് ശക്തികളുടെ ഭീഷണി നേരിട്ടു. അനന്തമൂര്‍ത്തിയെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു. ഫാസിസത്തിനെതിരായ ശക്തമായ നിലപാടുകളുമായി കര്‍ണാട് അവസാനം വരെ പിടിച്ചുനിന്നു. ടിപ്പു സുല്‍ത്താനെ അധിനിവേശത്തിന്റെ പ്രതീകമായി ചിത്രീകരിക്കുന്നതിനെ കര്‍ണാട് എതിര്‍ത്തിരുന്നു. ഹമ്പിയില്‍ രമ്യഹര്‍മ്യങ്ങള്‍ തകര്‍ത്തതിന്റെ പിന്നില്‍ പുറത്തുനിന്നുളള ശക്തികളല്ലെന്നും മറിച്ച് നാട്ടുരാജാക്കന്മാരുടെ കുടുംബത്തില്‍ നിന്നുള്ള അന്ത:ഛിത്രങ്ങളാണെന്ന് തുറന്നുപറയാനും കര്‍ണാട് തയാറായിരുന്നു. വിവിധ ദേശങ്ങളില്‍ യാത്ര ചെയ്യുമ്പോഴും കര്‍ണാടകത്തിന്റെ മണ്ണിലേക്ക് തിരിച്ചെത്തുന്ന മനസ്സായിരുന്നു കര്‍ണാടിന്റേത്. അത്രമാത്രം നാടിനെ അദ്ദേഹം സ്‌നേഹിച്ചു. സാംസ്‌കാരിക ഔന്നിത്യം പുലര്‍ത്തുന്ന കര്‍ണാട് എന്ന കലാകാരനെ കേരളവും നിറഞ്ഞ ഹൃദയത്തോടെയാണ് എപ്പോഴും കണ്ടത്.
അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ കോഴിക്കോട്ടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നില്‍ ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.