Connect with us

Culture

കോര്‍പ്പറേറ്റുകളുടെ 3,50,000 കോടി എഴുതി തള്ളിയ മോദിക്ക് കാര്‍ഷിക വായ്പ ഉപേക്ഷിക്കാന്‍ സാധിക്കണം: രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധസമരങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നിയമനിര്‍മാണം വേണമെന്ന ആവശ്യമുന്നയിച്ച് കര്‍ഷകസംഘടനകള്‍ നടത്തുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു.

രാജ്യത്തെ ധനികരുടെ 3,50,000 കോടി വായ്പ എഴുതി തള്ളാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ നിരാമാതാക്കളായ കാര്‍ഷകരുടെ വായ്പ എഴുതി തള്ളാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാജ്യത്തെ കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ലെന്നും ഞങ്ങള്‍ നിങ്ങള്‍ക്കായുണ്ടാകുമെന്ന ഉറപ്പുനല്‍കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി മോദി കര്‍ഷകര്‍ക്കായി എം.എസ്.പി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ബോണസ് വാഗ്ദാനവും മോദി നടത്തി. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ നോക്കൂ, ശൂന്യമായ പ്രസംഗങ്ങള്‍ എല്ലാതെ എന്താണ് അദ്ദേഹം നല്‍കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.


ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സിപിഎം ദേശീയ നേതാവ് സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്തു. എന്‍ഡിഎ സര്‍ക്കാറിനെതിരെ ഉയര്‍്ന്നു വരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമത്തിനാണ് രാജ്യതലസ്ഥാനത്തെ കര്‍ഷക മാര്‍ച്ച് സാക്ഷ്യം വഹിച്ചത്. ഇരുവര്‍ക്കും പുറമെ മുതിര്‍ന്ന ജെഡിയു നേതാവ് കെസി ത്യാഗി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സമാജ്വാദി പാര്‍ട്ടി നേതാക്കളും കിസാന്‍ മുക്തി മാര്‍ച്ചിനൊപ്പം അണിചേര്‍ന്നു.

210 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍.

കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം, കാര്‍ഷിക കട മുക്തി നിയമം പാസാക്കണം, വിളകള്‍ക്ക് ഉല്‍പാദന ചെലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ താങ്ങുവില നിശ്ചയിക്കണം, പലിശരഹിത വായ്പ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കര്‍ഷക പങ്കാളിത്തം കൊണ്ട് തലസ്ഥാന നഗരം പ്രതിഷേധക്കടലായി മാറുന്ന കാഴ്ചക്കാണ് കിസാന്‍ മുക്തി മാര്‍ച്ച് വേദിയായത്. രാവിലെ രാംലീല മൈതാനിയില്‍ നിന്നാണ് കര്‍ഷകര്‍ റാലിയായി പാര്‍ലമെന്റിലേക്ക് പുറപ്പെട്ടത്. യോഗേന്ദ്ര യാദവ്, മേധ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ റാലിയില്‍ പങ്കെടുത്തു. പാര്‍ലമെന്റ് സ്ട്രീറ്റില്‍ കര്‍ഷക നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളും കര്‍ഷകരെ അഭിസംബോധന ചെയ്തു.

മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നടന്ന കാര്‍ഷക പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ചാണ് ഡല്‍ഹിയിലെയും റാലി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യയും രാമക്ഷേത്ര നിര്‍മ്മാണവും ചര്‍ച്ചയാകുമ്പോഴും കാര്‍ഷിക പ്രശ്നങ്ങളെ ദേശീയ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ പ്രതിഷേധക്കാര്‍ക്ക് മാര്‍ച്ചിലൂടെ കഴിഞ്ഞു.

പാര്‍ലമെന്റ് ലക്ഷ്യം വെച്ച് നീങ്ങുന്ന മാര്‍ച്ചിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ദല്‍ഹി സര്‍ക്കാര്‍ മൊബൈല്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റിലാണ് മൊബൈല്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കര്‍ഷകരെ സഹായിക്കാന്‍ ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരുമായി ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും രംഗത്തുണ്ട്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.