Connect with us

Video Stories

മെസി, വിശേഷണ ദാരിദ്ര്യമുണ്ട്-തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ലിയോ മെസിയാണ് മൈതാനത്ത് കളിക്കുന്നതെങ്കില്‍ ഗോളുകളുടെ സൗന്ദര്യം വിവരിക്കാന്‍ പുതിയ വിശേഷണങ്ങള്‍ വേണ്ടി വരും. കളി പറയുന്ന ടെലിവിഷന്‍ കമന്റേറ്ററും ഓണ്‍ലൈനില്‍ തല്‍സമയം കളിയെ അപഗ്രഥിക്കുന്നവര്‍ക്കും വാര്‍ത്തകള്‍ എഴുതുന്ന റിപ്പോര്‍ട്ടറും വാട്ട്‌സാപ്പില്‍ ദൃശ്യങ്ങളെ വിവരിക്കുന്നവര്‍ക്കുമെല്ലാം മെസിയുടെ ഗോളുകളില്‍ പതിവ് വിശേഷണങ്ങള്‍ പറഞ്ഞ് മടുത്തിരിക്കുന്നു. ഫന്റാസ്റ്റിക്, മാര്‍വലസ്, അണ്‍ ബിലിവബിള്‍ തുടങ്ങി ഇംഗ്ലീഷില്‍ കളി പറയുന്നവര്‍ ഒരേ പദങ്ങള്‍ തന്നെ ആവര്‍ത്തിക്കുമ്പോള്‍ മലയാളത്തില്‍ അത് സുന്ദര ഗോളും അപൂര്‍വ്വ ഗോളും അതി മനോഹര ഗോളുമെല്ലാമായി പതിവ് ലൈനില്‍ പോവുന്നു. കഴിഞ്ഞ ഒരാഴ്ച്ച മാത്രം എടുക്കു-അദ്ദേഹം സ്പാനിഷ് ലാലീഗയില്‍ നേടിയ മൂന്ന് സൂപ്പര്‍ ഫ്രീകിക്ക് ഗോളുകള്‍-എല്ലാം വിത്യസ്തം, ഒന്നിനൊന്ന് മഹത്തരം. ഏത് പദവിന്യാസങ്ങള്‍ ഉപയോഗിച്ചാലും ആ ഗോളുകളുടെ മികവിനെ അളക്കാനാവുന്നില്ല. ജിറോനക്കെതിരായ ഫ്രീകിക്ക് ഗോള്‍ മെസി സ്‌ക്കോര്‍ ചെയ്യുമ്പോള്‍ കമന്റേറ്റര്‍ പറഞ്ഞു- വാട്ട് എ ഗോള്‍…! ജിറോനയുടെ പെനാല്‍ട്ടി ബോക്‌സിന് സമീപത്ത് നിന്നും മെസി ഫ്രീകിക്ക് എടുക്കാന്‍ വരുമ്പോള്‍ മുന്നില്‍ എട്ട് പേരുടെ പ്രതിരോധ മതില്‍. ഗോള്‍ക്കീപ്പറെയും ഗോള്‍ വലയത്തെയും കൃത്യമായി കാണാന്‍ കഴിയാത്ത അവസ്ഥ. പക്ഷേ പ്രതിരോധ മതിലിലെ ചെറിയ വിള്ളല്‍ മെസി കാണുന്നു. ആ വിള്ളല്‍ അദ്ദേഹത്തിന്റെ ഗോള്‍ മുഖമായി. ലാസ് പാമസിനെതിരായെ മല്‍സരം. ഫ്രീകിക്ക് പെനാല്‍ട്ടി ബോക്‌സിന് പുറത്ത്. മുന്നില്‍ മതില്‍. പക്ഷേ മതിലിന്റെ ശക്തിയെ പരിഹസിച്ച് വളഞ്ഞുള്ള കിക്ക് പോസ്റ്റില്‍ പതിച്ചപ്പോള്‍ ടെലിവിഷന്‍ കമന്റേറ്റര്‍ ആര്‍ത്തുവിളിച്ചു-ദിസ് ഈസ് മെസി. ഒരു ദിവസം മുമ്പ് നുവോ കാമ്പില്‍ പ്രതിയോഗികള്‍ ശക്തരായ അത്‌ലറ്റികോ മാഡ്രിഡ്. ബാര്‍സയുടെ കിരീടത്തിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്ന സിമയോണി സംഘം. മല്‍സരം 26 മിനുട്ട് പിന്നിടുമ്പോള്‍ അത്‌ലറ്റികോ ഗോള്‍മുഖത്ത് നിന്നും 25 അടി അകലെ ബാര്‍സക്ക് ഫ്രീകിക്ക്. മെസിക്ക് മുന്നില്‍ പന്ത്. അത്‌ലറ്റികോ ഗോള്‍ക്കീപ്പര്‍ ജാന്‍ ഒബ്‌ലാക് തനിക്ക് മുന്നില്‍ കൂട്ടുകാര്‍ ഉയര്‍ത്തിയ മതിലില്‍ വിളളല്‍ ഇല്ലെന്ന് ഉറപ്പ് വരുത്തി. അദ്ദേഹം ഗോള്‍ലൈനിന്റെ മധ്യത്തില്‍ നിലയുറപ്പിച്ചു. റഫറിയുടെ വിസില്‍-മെസി മുന്നോട്ട് വരുന്നു. ഇടത്് ഭാഗത്ത് നിന്നും വലത് ഭാഗം ലക്ഷ്യമാക്കിയുള്ള പവര്‍ഫൂള്‍ ഷോട്ട്-പന്ത് മതിലും കടന്ന്, ഗോള്‍ക്കീപ്പറുടെ ജാഗ്രതാ കണ്ണുകളെയും തോല്‍പ്പിച്ച് ഇടത് മൂലയിലേക്ക്….., മെസി സിഗ്നേച്ചര്‍…. അതായിരുന്നു കമന്റേറ്റര്‍ക്ക് പറയാനുണ്ടായിരുന്നത്്. ബാര്‍സക്ക് വേണ്ടി അദ്ദേഹം നേടുന്ന അറുന്നൂറാമത്തെ ഗോള്‍.

ഒരാഴ്ച്ചക്കിടെ രണ്ട് ഹാട്രിക്കുകളുമായി കളം നിറഞ്ഞ അന്റോണിയോ ഗ്രീസ്മാന്‍ എന്ന ഫ്രഞ്ചുകാരന്‍ അത്‌ലറ്റികോ സംഘത്തിലുണ്ടായിരുന്നു. അദ്ദേഹം പോലും തലയില്‍ കൈവെച്ചു-മെസി ഗോള്‍ കണ്ടിട്ട്. ഫുട്‌ബോള്‍ ലോകം മെസിയെന്ന ഇതിഹാസത്തിന്റെ ഗോള്‍ വേട്ട കാണാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിമൂന്നായിരിക്കുന്നു. 2005 ല്‍ കുട്ടിതാരമായി ബാര്‍സയിലെത്തി അല്‍ബസറ്റക്കെതിരെ ആദ്യ ഗോള്‍ നേടി തുടങ്ങിയ ജീവിതം. അടുത്ത വര്‍ഷം അര്‍ജന്റീനയുടെ ദേശീയ കുപ്പായത്തില്‍ ക്രൊയേഷ്യക്കെതിരെ ഗോള്‍ അരങ്ങേറ്റം. അതിന് ശേഷം ബാര്‍സക്കായും അര്‍ജന്റീനക്കായും മെസി നേടിയ ഗോളുകള്‍ക്ക് കണക്കില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗോളുകളുടെ പട്ടിക എടുത്താലും കണ്‍ഫ്യൂഷനാണ്. എല്ലാ ഒന്നിനൊന്ന് മികച്ചവ. 2007 ഏപ്രില്‍ 19 ന് ഗറ്റാഫെക്കെതിരെ നേടിയ ഫ്രീകിക്ക് ഗോള്‍ മെസിയെന്ന നീളന്‍ മുടിക്കാരന്റെ വരവറിയിക്കുന്നതായിരുന്നു. 2010 ല്‍ റയല്‍ സരഗോസക്കെതിരെ നേടിയ ഗോള്‍, 2011 ഏപ്രില്‍ 27 ന് റയല്‍ മാഡ്രിഡിനെതിരെ നേടിയ ഗോളിനെ കുറിച്ച് സാവി ഫെര്‍ണാണ്ടസ് പറഞ്ഞത് ലോക ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച ഗോള്‍ എന്നാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി റയലിന്റെ മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടക്കുമ്പോള്‍ സെര്‍ജിയോ ബെസ്‌ക്കിറ്റസിന്റെ പാസില്‍ നാല് റയല്‍ ഡിഫന്‍ഡര്‍മാരെയും പിന്നെ അവരുടെ വിശ്വസ്തനായ ഗോള്‍ക്കീപ്പര്‍ ഇകാര്‍ കാസിയസിനെയും പരാജയപ്പെടുത്തിയുള്ള ഗോള്‍. 2015 മെയ് ആറിന് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ലോകം കണ്ട ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരില്‍ ഒരാളായ ബയേണ്‍ മ്യുണിച്ചിന്റെ ജെറോം ബോയ്താംഗിനെ നിഷ്പ്രഭമാക്കിയ ആ ഗോള്‍ എങ്ങനെ മറക്കും. മൂന്ന് വര്‍ഷം മുമ്പ് കിംഗ്‌സ് കപ്പ് ഫൈനലില്‍ അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ നേടിയ ഗോള്‍…… അങ്ങനെ എത്രയെത്ര ഗോളുകള്‍..
ഓരോ ഗോളുകള്‍ പിറക്കുമ്പോഴും ഞങ്ങള്‍ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥിരം വിശേഷണങ്ങള്‍ നല്‍കുന്നു. ആ വിശേഷണ പദങ്ങള്‍ വായിച്ച് വായനക്കാര്‍ക്കും മടുത്തിരിക്കുന്നു. ഇനി എന്ത് പദങ്ങള്‍ നല്‍കും….? കണ്‍ഫ്യൂഷന്‍…!

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.