Connect with us

Culture

ഇറാന്‍ കരാറിനെ തകര്‍ത്ത് ട്രംപ്; അപലപിച്ച് ലോകം

Published

on

വാഷിങ്ടണ്‍: ലോകം ഭയപ്പെട്ടതുപോലെ ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറി. സഖ്യകക്ഷികളുടെയും കരാറില്‍ ഒപ്പുവെച്ച സഹരാഷ്ട്രങ്ങളുടെയും അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാനെതിരായ ഉപരോധം റദ്ദാക്കിയ തീരുമാനം പുതുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പകരം ശക്തമായ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തെ യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും ചൈനയും അപലപിച്ചു.

ആണവായുധ പദ്ധതിയില്‍നിന്ന് ഇറാനെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015ല്‍ യു.എസ് ഉള്‍പ്പെടുന്ന യു.എന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളും ജര്‍മനിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ താല്‍പര്യപ്രകാരം മാസങ്ങള്‍ നീണ്ട ചര്‍ച്ചകളിലൂടെ ഉണ്ടാക്കിയ കരാറിന് ട്രംപ് കത്തിവെച്ചിരിക്കുകയാണ്. ആണവായുധ പദ്ധതിയുടെ ഭാഗമായുള്ള യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കുന്നതിന് പകരം ഇറാനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുമെന്നാണ് കരാര്‍ വാഗ്ദാനം ചെയ്യുന്നത്. അമേരിക്ക-ഇറാന്‍ ബന്ധത്തില്‍ കാതലമായ മാറ്റത്തിന് കരാര്‍ വഴിയൊരുക്കിയിരുന്നു. പഴയ ശത്രുത മറന്ന് സൗഹൃദത്തിലേക്ക് നീങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ തീരുമാനത്തോടെ 2015ന് മുമ്പുള്ള അവസ്ഥയിലേക്ക് ഇറാന്‍-യു.എസ് ബന്ധം മാറിയിരിക്കുകയാണ്.

2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുമ്പോള്‍ തന്നെ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആണവകരാര്‍ ഏകപക്ഷീയമാണെന്നും ലോകം കണ്ട ഏറ്റവും മോശപ്പെട്ട ഉടമ്പടിയാണ് അതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ അമേരിക്കയോടൊപ്പം കരാറില്‍ ഒപ്പുവെച്ച യു.എസിന്റെ ഉറ്റസുഹൃദ് രാജ്യങ്ങളായ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ട്രംപിന്റെ വാദം അംഗീകരിച്ചിരുന്നില്ല. ലോകസമാധാന പുനസ്ഥാപനത്തില്‍ മുഖ്യപങ്ക് വഹിക്കുമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കരാറിനെ കൊല്ലുന്നതില്‍നിന്ന് ട്രംപിനെ പിന്തിരിപ്പിക്കാന്‍ മൂന്ന് രാജ്യങ്ങളുടെയും ഭരണത്തലവന്മാര്‍ നേരിട്ട് അമേരിക്കയില്‍ എത്തിയിരുന്നു. പക്ഷെ, അനുനയങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും അദ്ദേഹം വഴങ്ങിയില്ല.

കരാറിന്റെ ഗുണദോഷ ഫലങ്ങളെക്കാള്‍ ഇറാനുമായി പിണങ്ങുകയും അവരുടെ ശത്രുത വാങ്ങുകയുമായിരുന്നു ട്രംപിന്റെ ലക്ഷ്യം. മാത്രമല്ല, അമേരിക്കയുടെ അരുമ രാഷ്ട്രമായ ഇസ്രാഈലിനെ സുഖിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. പശ്ചിമേഷ്യയില്‍ ഭീതി വിതിക്കാനും ആയുധകിടമത്സരം രൂപപ്പെടുത്താനും സാധിക്കുമെന്നതായിരുന്നു ട്രംപ് മുന്നില്‍ കണ്ട മറ്റൊരു നേട്ടം. ഇറാനുമായി ആണവകരാറില്‍ ഒപ്പുവെച്ചതില്‍ ഏറ്റവും കൂടുതല്‍ നിരാശയും രോഷവുമുണ്ടായിരുന്നത് ഇസ്രാഈലിനാണ്. ആണവായുധം വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന പേരില്‍ ഇറാനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ സൈനിക നടപടിയുണ്ടാകണമെന്നാണ് ഇസ്രാഈല്‍ ആഗ്രഹിക്കുന്നത്.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എന്‍ രക്ഷാസമിതിയില്‍ വ്യാജ രേഖകളുമായി എത്തി ഇറാന് ആണവായുധ പദ്ധതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിലപ്പോയിരുന്നില്ല. പകരം യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും റഷ്യയും, ചൈനയും ഇറാനുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് ചെയ്തത്. സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് തങ്ങളുടെ ആണവപദ്ധതിയെന്ന് ഇറാന്‍ തുടക്കം മുതല്‍ തന്നെ വാദിക്കുന്നുണ്ട്. പക്ഷെ, വന്‍ശക്തികള്‍ക്ക് ആ വാക്കുകളില്‍ വിശ്വാസമുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള ചര്‍ച്ചകളാണ് കരാറില്‍ അവസാനിച്ചത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.