Connect with us

Video Stories

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് തോല്‍വി; നാപോളിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി

Published

on

ലണ്ടന്‍: സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡിന്റെ ശനിശദ തുടരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ടോട്ടനം ഹോട്‌സ്പറിന്റെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്നു ഗോള്‍ വഴങ്ങി. ലാലിഗയില്‍ ജിറോണയോടേറ്റ അട്ടിമറി തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പാണ് പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ സിദാനും കൂട്ടരും തിരിച്ചടി നേരിട്ടത്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍ കരുത്തരായ നാപോളിയെ അവരുടെ തട്ടകത്തില്‍ ചെന്ന് രണ്ടിനെതിരെ നാലു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ലിവര്‍പൂള്‍, സെവിയ്യ,എഫ്.സി പോര്‍ട്ടോ, ഷാഖ്തര്‍ ഡോണസ്‌ക് ടീമുകളും ജയം കണ്ടു.

ഇംഗ്ലീഷ് താരം ഡെലെ അല്ലിയുടെ ഇരട്ട ഗോളുകളാണ് ടോട്ടനത്തിന് സ്വപ്‌നതുല്യമായ ജയമൊരുക്കിയത്. 27, 56 മിനുട്ടുകളില്‍ അല്ലി ലക്ഷ്യം കണ്ടപ്പോള്‍ 65-ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ടീമിന്റെ മൂന്നാം ഗോളും നേടി. 80-ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെയാണ് റയല്‍ തോല്‍വിഭാരം കുറച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ആറ്‌ ഗോള്‍ നേടിയ ക്രിസ്റ്റിയാനോ ആണ് ടോപ് സ്‌കോറര്‍.

ഇറ്റാലിയന്‍ ലീഗില്‍ മിന്നും ഫോമിലുള്ള നാപോളിയെ, ഇംഗ്ലണ്ടിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി മറികടന്നത് ടീം വര്‍ക്കിന്റെ ബലത്തിലാണ്. 21-ാം മിനുട്ടില്‍ ലൂകാസ് ഇന്‍സിന്യെയിലൂടെ നാപോളി ലീഡ് നേടിയെങ്കിലും 34, 48 മിനുട്ടുകില്‍ നിക്ലാസ് ഒറ്റമെന്‍ഡിയും ജോണ്‍ സ്‌റ്റോണ്‍സും സന്ദര്‍ശകരെ മുന്നിലെത്തിച്ചു. 62-ാം മിനുട്ടില്‍ ജോര്‍ജിഞ്ഞോയുടെ പെനാല്‍ട്ടിയില്‍ നാപോളി ഒപ്പമെത്തി. എന്നാല്‍ 69-ാം മിനുട്ടില്‍ സെര്‍ജിയോ അഗ്വേറോയും 90-ാം മിനുട്ടില്‍ റഹീം സ്റ്റര്‍ലിങ്ങും വിജയം റാഞ്ചിയെടുത്തു.

117-ാം ഗോളോടെ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് അഗ്വേറോ സ്വന്തം പേരിലാക്കി. 79 വര്‍ഷം പഴക്കമുള്ള എറിക് ബ്രൂക്കിന്റെ റെക്കോര്‍ഡാണ് അര്‍ജന്റീനക്കാരന്‍ പഴങ്കഥയാക്കിയത്.

സ്ലോവേനിയന്‍ ക്ലബ്ബ് മാരിബോറിനെതിരെ മുഹമ്മദ് സലാഹ്, എംറെ കാന്‍, ഡാനിയല്‍ സ്റ്ററിഡ്ജ് എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ ജയം കണ്ടത്. ക്ലെമന്റ് ലെങ്‌ലെറ്റ്, എവര്‍ ബനേഗ എന്നിവരുടെ ഗോളില്‍ സെവിയ്യ സ്പാര്‍ട്ടക് മോസ്‌കോയെ വീഴ്ത്തിയപ്പോള്‍ മാര്‍ലോസ് റൊമേറോയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ ഷാഖ്തര്‍, ഡച്ച് ക്ലബ്ബ് ഫെയനൂര്‍ദിനെ വീഴ്ത്തി. സ്വന്തം തട്ടകത്തില്‍ എഫ്.സി പോര്‍ട്ടോ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ജര്‍മന്‍ കരുത്തരായ ആര്‍.ബി ലീപ്‌സിഗിനെ കീഴടക്കിയത്.

അതേസമയം, റയല്‍ മാഡ്രിഡിന്റെ തോല്‍വി മുതലെടുക്കാന്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുഷ്യ ഡോട്മുണ്ടിന് കഴിഞ്ഞില്ല. സ്വന്തം തട്ടകത്തില്‍ അപോലിനെതിരെ അവര്‍ 1-1 സമനില വഴങ്ങി.

നാല് മത്സരം പിന്നിട്ടപ്പോള്‍ ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ എട്ട് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. സെവിയ്യ (7), സ്പാര്‍ട്ടക് മോസ്‌കോ (5) ടീമുകള്‍ പിന്നാലെയുള്ളതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ഇംഗ്ലീഷ് ക്ലബ്ബിന് നിര്‍ണായകമാണ്.

എഫില്‍ നാലാം ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു. മൂന്ന് ജയം നേടിയ ഷാഖ്തറിന് ഒരു സമനില കൂടി നേടാനായാല്‍ മുന്നേറം. നാപോളിക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രം പോരാ, ഷാഖ്തര്‍ തോല്‍ക്കുകയും വേണം.

ഗ്രൂപ്പ് ജിയില്‍ പത്ത് പോയിന്റോടെ തുര്‍ക്കി ക്ലബ്ബ് ബേസിക്തസ് ആണ് ഒന്നാം സ്ഥാനത്ത്. ഒരു പോയിന്റ് കൂടി നേടാനായാല്‍ അവര്‍ക്ക് രണ്ടാം റൗണ്ട് ഉറപ്പാക്കാം. പോര്‍ട്ടോ (6) ആണ് രണ്ടാമത്.

ഗ്രൂപ്പ് എച്ചില്‍ ടോട്ടനം ഹോട്‌സ്പര്‍ (10) യോഗ്യത ഉറപ്പാക്കി. റയല്‍ (7) രണ്ടാം സ്ഥാനത്താണ്. റയല്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ തോല്‍ക്കുകയും തങ്ങളുടെ രണ്ട് മത്സരവും ജയിക്കുകയും ചെയ്താലേ ബൊറുഷ്യ ഡോട്മുണ്ടിന് മുന്നേറാന്‍ സാധ്യതയുള്ളൂ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.